വേണമെങ്കിലല്ല, വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്‍റെ  പ്ലാവിലെ വേരിൽ സ്ഥിരമായി ചക്കകൾ കായ്ക്കും

വടക്കഞ്ചേരി: വേണമെങ്കിലല്ല, പന്തലാംപാടം കല്ലിങ്കൽപ്പാടം റോഡിലുള്ള വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്‍റെ വീട്ടുമുറ്റത്തെ പ്ലാവിന്‍റെ വേരിൽ നിറയെ ചക്ക കൂട്ടമാണ്. വേര് പോകുന്നിടത്തെല്ലാം ചക്ക നിറയുന്നു. ഇതിൽ മൂപ്പെത്തിവരും ചെറുപ്രായക്കാരുമൊക്കെയുണ്ട്. ഇപ്പോൾ ഉണ്ടാകുന്ന കുഞ്ഞൻമാരേയും കൂട്ടത്തിൽ കാണാം.ഓണം വരെ ചക്ക ഉണ്ടായികൊണ്ടിരിക്കുമെന്നാണ് ബിജു പറയുന്നത്. പിന്നെ അടുത്ത സീസണ്‍ നവംബറിൽ തുടങ്ങും. വിശ്രമമില്ലാതെയാണ് അഞ്ച് വയസ് പ്രായമുള്ള ഈ ബഡ് പ്ലാവ് ചക്ക ഉല്പാദനം നടത്തുന്നത്. ബിജുവിന്‍റെ വീട്ടുമുറ്റത്ത് തന്നെയാണ് ഈ കൗതുക കാഴ്ച. നബാർഡിന്‍റെ മൊബൈൽ നഴ്സറിയിൽ നിന്നും തൈ വാങ്ങി വെച്ചതായിരുന്നു. മൂന്നാം വർഷം തന്നെ പ്ലാവ് കായ്ച് താരമാകുന്നതിന്‍റെ സൂചന നൽകിയിരുന്നു. നല്ല മധുരമുള്ള വരിക്ക ചക്കയായതിനാൽ ആവശ്യക്കാരും കൂടുതലാണ്.ഇതിനാൽ മൂപ്പെത്തിയ ചക്കകളിൽ ബിജുവിന്‍റെ രഹസ്യ നിരീക്ഷണവുമുണ്ട്.

Read More

 നിർമിക്കുന്ന ഓക്സിജൻ തികയുന്നില്ല;  ഓക്സിജൻ പ്രതിസന്ധി വന്നേക്കാമെന്ന് മുന്നറിയിപ്പുമായി കമ്പനി

പാലക്കാട്: നിർമിക്കുന്ന ഓക്സിജൻ വിതരണത്തിനു തികയുന്നില്ലെന്ന മുന്നറിയിപ്പുമായി കഞ്ചിക്കോട്ടെ സതേണ്‍ ഗ്യാസ് ലിമിറ്റഡ്. സംസ്ഥാനത്തെ വലിയ അളവു ആശുപത്രികളിലേക്കും മെഡിക്കൽ ഓക്സിജൻ എത്തിക്കുന്ന കന്പനിയാണ് കൂടുതൽ ലിക്വിഡ് ഓക്സിജൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനു നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്ന് കന്പനി പറയുന്നു. 340 സിലിണ്ടർ വരെയാണ് സതേണ്‍ ഗ്യാസിന്‍റെ പ്രതിദിന ഉല്പാദനം. എന്നാൽ, ആയിരം സിലിണ്ടറുകൾ വരെയാണ് ഇപ്പോഴത്തെ ആവശ്യം. ലിക്വിഡ് ഓക്സിജൻ ലഭ്യമായാൽ ഇത്രയും സിലിണ്ടറുകൾ നൽകാനാകും. സർക്കാർ ഇടപെട്ട് സംസ്ഥാനത്തിനു പുറത്തുനിന്ന് ഇതെത്തിക്കുക മാത്രമാണ് മുന്നിലുള്ള വഴി.കഞ്ചിക്കോട്ടെ ഇനോക്സിൽനിന്നാണ് നിലവിൽ ലിക്വിഡ് ഓക്സിജൻ ലഭിക്കുന്നത്. ഇത് കന്പനിയുടെ ശേഷിയുടെ മൂന്നിരട്ടിയോളം വരുന്ന ആവശ്യത്തിനു തികയുന്നില്ല. രോഗികളുടെ എണ്ണം ഇനിയും കൂടിയാൽ ഈ പ്രതിസന്ധി കൂടുതൽ കനക്കും. വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍റെ നിർമാണം പൂർണമായി നിർത്തിവച്ചാണ് സതേണ്‍ ഗ്യാസ് മെഡിക്കൽ ഓക്സിജൻ നിർമിക്കുന്നത്. ലിക്വിഡ്…

Read More

 ആരും പട്ടിണി കിടക്കേണ്ടി വരില്ല;  തെരുവോരങ്ങളിൽ കഴിയുന്നവർക്കു ഭക്ഷണം എത്തിച്ചുനൽകി വീക്ഷണം കൂട്ടായ്മ

വടക്കഞ്ചേരി: ലോക് ഡൗണിനെ തുടർന്ന് തെരുവോരങ്ങളിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകി വീക്ഷണം സാംസ്ക്കാരിക കൂട്ടായ്മ. കോവിഡ് വ്യാപനത്തിൽ കടകളിലും വീടുകളിലും കയറി ഭിക്ഷയെടുക്കാനാകാതെ ജീവിതവഴിമുട്ടിയ യാചകർക്കാണ് കൂട്ടായ്മയുടെ സഹായഹസ്തമെത്തുന്നത്. വടക്കഞ്ചേരി ടൗണ്‍, മംഗലം പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കൂട്ടായ്മ പ്രവർത്തകർ ഭക്ഷണ പൊതികളെത്തിക്കുന്നത്. റോബിൻ പൊന്മല ,ബിജുവർഗീസ് ജോഷി, അനൂപ്, ജിയോ ജോണ്‍, തൗഫീക്ക് മന്പാട്, ഫൈന, മനു മംഗലം എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്നേഹ കൂട്ടായ്മ പ്രവർത്തിക്കുന്നത്. പ്രദേശത്ത് എവിടെയെങ്കിലും ആളുകൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ ഹെൽപ്പ് ഡസ്ക്കും കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. റോബിൻ പൊന്മല ഫോണ്‍: 9744144007.

Read More

മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുകയും സർക്കാർ സർവീസിലെ ആദ്യ ശമ്പളവും  വാക്സിൻ ചലഞ്ചിലേക്ക് നൽകി മാതൃകയായി ദമ്പതികൾ

മണ്ണാർക്കാട് : ഏകമകളുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുകയും ആദ്യശന്പളത്തിൽ നിന്ന് മാറ്റിവെച്ച തുകയും ചേർത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി വാക്സിൻ ചലഞ്ചിലേക്ക് നൽകി യുവദന്പതികൾ മാതൃകയാവുകയാണ്. കാരാകുർശ്ശി ഗ്രാമത്തിലെ വലിയട്ടയിൽ താമസിക്കുന്ന വേർക്കൊട്ട് വീട്ടിൽ ഹരീഷും ദീപ്തിയും തങ്ങളുടെ ഏക മകൾ ദിയയുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുക ഉൾപ്പെടെയാണ് നിയുക്ത കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ വാക്സിൻ ചലഞ്ചിലേക്കായി ഏൽപ്പിച്ചത്. കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോയിൽ കണ്ടക്ടറായ ഹരീഷിനും മണ്ണാർക്കാട് താലൂക്കോഫീസ് ജീവനക്കാരിയായ ദീപ്തിക്കും ഈ ധന്യമുഹൂർത്തം ഇരട്ടി മധുരത്തിന്‍റെ ആഹ്ലാദമാണ് നൽകിയത്. ഈ സർക്കാരിന്‍റെ കാലത്ത് രണ്ട് മാസം മുന്പാണ് പി എസ് സി വഴി ദീപ്തി താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത് . ദീപ്തിയുടെ ആദ്യശന്പളത്തിൽ നിന്ന് ഒരു വിഹിതമാണ് വാക്സിൻ ചലഞ്ചിലേക്ക് മാറ്റിനൽകിയത്. എൽ ഡി എഫ്…

Read More

കൊള്ളാമല്ലോ ഈ സൂത്രപണി..!  ജാതിക്കയുടെ തോട് കളയാൻ പുതുമാർഗവുമാ‍യി മൈക്കിൾ ജോസഫ്

ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ജാതിക്കയുടെ തോട് കളയാൻ ഇതാ ഒരു എളുപ്പ വഴി. വലിയ പിവിസി പൈപ്പിലൂടെ ജാതിക്ക താഴേക്ക് ഇട്ടാൽ മതി തോടും പരിപ്പും വേർതിരിച്ചു കിട്ടും. ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇന്നവേറ്റീവ് ഫാർമർ അവാർഡ് നേടിയിട്ടുള്ള പാലക്കുഴിയിലെ മുണ്ടത്താനം മൈക്കിൾ ജോസഫാണ് ഈ രീതി കണ്ടെത്തി ജാതി കർഷകരുടെ കയ്യടി നേടുന്നത്. നാല് ഇഞ്ചിന്‍റെ ഒരു ലംഗ്ത്ത് പിവിസി പൈപ്പും ഒരു ചതുരശ്ര അടി വലുപ്പമുള്ള ഗ്രാനൈറ്റോ, കടപ്പകല്ലോ ഒന്നുമില്ലെങ്കിൽ മൂന്ന് ഇഞ്ച് കനത്തിലുള്ള ചെറിയ കോണ്‍ക്രീറ്റ് സ്ലാബോ മതി ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ. 20 അടി നീളമുള്ള പൈപ്പായതിനാൽ കെട്ടിടത്തിനോട് ചേർന്ന് വേണം പൈപ്പ് സ്ഥാപിക്കാൻ. പൈപ്പിനു നേരെ താഴെ സ്ലാബ് വരണം. വലിയ സാങ്കേതിക വിദ്യയോ അക്കാദമിക് യോഗ്യതകളോ ഇതിന് വേണ്ട. കെട്ടിടത്തിനു മുകളിൽ കയറി പൈപ്പിലൂടെ ജാതിക്ക താഴെക്ക് ഇട്ടാൽ…

Read More

ഒരു കുറവു പരിഹരിക്കുമ്പോള്‍ പുതിയ പ്രശ്നങ്ങൾ തലപൊക്കുന്നു! വാഹന യാത്രികർക്കു അപകടക്കെണിയായി ദേശീയപാത നിർമാണത്തിലെ അപാകതകൾ

വടക്കഞ്ചേരി: ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ വാഹന യാത്രികർക്ക് അപകടകെണികളാകുന്നു. വടക്കഞ്ചേരി മണ്ണുത്തി ആറുവരിപാത തുടങ്ങുന്ന വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ തന്നെ അപായ കുരുക്കുകൾ അവസാനിക്കുന്നില്ല. ഒരു കുറവു പരിഹരിക്കുന്പോൾ പുതിയ പ്രശ്നങ്ങൾ തലപൊക്കുന്നു എന്ന നിലയിലാണ് ഇവിടുത്തെ സ്ഥിതി. വെള്ളക്കെട്ടിൽ മുങ്ങുന്ന അടിപ്പാതയിൽ മെറ്റലിട്ട് ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കിയപ്പോൾ ഇപ്പോൾ അടിപ്പാതയിലൂടെ വാഹനങ്ങൾ കടന്നു പോകുന്പോൾ വാഹനത്തിന്‍റെ മുകൾഭാഗം അടിപ്പാതയുടെ സ്ലാബിൽ തട്ടുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ മെറ്റലിട്ട് ഉയർത്തിയപ്പോൾ അടിപ്പാതയുടെ ഉയരും കുറഞ്ഞതാണ് പുതിയ അപാകതയാകുന്നത്. നേരത്തെ കടന്നു പോയിരുന്ന പല വാഹനങ്ങൾക്കും ഇപ്പോൾ ഇതിലൂടെ കടന്നുപോകാൻ കഴിയുന്നില്ല. അടിപ്പാതയിൽ കടന്ന് മറുഭാഗത്തേക്ക് പോകാൻ കഴിയാതെ ഉള്ളിൽ കുടുങ്ങുന്ന വാഹനങ്ങളുമുണ്ട്. ട്രാവലർ പോലെ ബോഡി ഉയരമുള്ള വാഹനങ്ങൾ അടിപ്പാത വഴി പോകുന്പോൾ ശ്രദ്ധിക്കണം.അതല്ലെങ്കിൽ കുടുക്കിൽപ്പെടും. ബസുൾപ്പെടെ വലിയ വാഹനങ്ങൾക്ക് പോകാൻ 70 മീറ്റർ മാറി കെഎസ്ആർടിസി ഡിപ്പോ…

Read More

വടവന്നൂർ സ്മാരകത്തിൽ കല്ലിൽ കൊത്തിയ എംജിആർ പ്രതിമ സന്ദർശകർക്കു വിസ്മയക്കാഴ്ച്ചയാകുന്നു

കൊല്ലങ്കോട്: വടവന്നൂർ എംജിആർ സ്മാരകാലയത്തിൽ കരിങ്കല്ലിൽ തീർത്ത ശിലാഫലകം സന്ദർശകർക്ക് കൗതുക കാഴ്ചയാവുകയാണ്. ചെന്നൈ മുൻ മേയർ സൈദൈ ദൊരൈസ്വാമിയാണ് അന്പത് ലക്ഷത്തോളം രൂപ ചിലവഴിച്ച് മുൻ തമിഴ്നാട് മുഖ്യമന്ത്രി എംജിആറിന്‍റെ മാതാപിതാക്കൾ താമസിച്ച വീട് നവീകരിച്ച് സ്മാരക മന്ദിരമാക്കിയത്. ഇതിനകത്തെ അത്യാധുനിക സൗകര്യത്തോടെ അംഗൻവാടിയും നിർമ്മിച്ചിട്ടുണ്ട്. അയൽ ജില്ലകളിൽ നിന്നും വിനോദയാത്രക്കെത്തുന്ന നിരവധി പേർ ഈ സ്മാരക മന്ദിരം കാണാൻ എത്തുന്നുണ്ടെന്ന് സ്ഥാപന മാനേജർ മോഹനൻ വിവരിച്ചു. കോവിഡിന്‍റെ അതിപ്രസരണം കാരണം ഇപ്പോൾ സന്ദർശകരെ മന്ദിരത്തിനകത്ത് പ്രവേശിക്കാറില്ല. തമിഴ്നാട്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ജില്ലയിൽ എത്തുന്നവർ തങ്ങളുടെ മുൻ മുഖ്യമന്ത്രിയായ എംജിആറിന്‍റെ കുടുംബാങ്ങൾ താമസിച്ച് വീട് കാണാൻ ആകാംഷയോടെ എത്തി മൊബൈലിൽ പകർത്താറുമുണ്ട്. സ്മാരക മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മാർബിൾ പ്രതിമയിൽ ഭക്തിയോടെ നമസ്കരിച്ചാണ് അകത്തു പ്രവേശിക്കുന്നത്.എംജിആറിന്‍റെ ജ·ദിനമായി ജനവരി 17നും വിയോഗ ദിനം ഡിസംബർ…

Read More

കോവിഡ് മഹാമാരിക്കെതിരേ പടപൊരുതാൻ നെല്ലിയാമ്പതി മേഖലയിലെ യുവാക്കളും

നെല്ലിയാന്പതി: ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ മരുന്ന് ക്യാന്പയിനുമായി നെല്ലിയാന്പതിയിൽ യുവാക്കൾ രംഗത്ത്. നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്‍റെയും പാലക്കാട് ഇതിഹാസ് ഗ്രൂപ്പിന്‍റെയും നേതൃത്വത്തിൽ ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്‍റെയും അമൃതവാഹിനി ഹോമിയോ ക്ലിനിക്കിന്‍റെയും പാടഗിരി ജനമൈത്രി പോലീസിന്‍റെയും സഹകരണത്തോടെയാണ് നെല്ലിയാന്പതിയിലെ 1700 വീടുകളിലായി 4000 ലധികം വരുന്ന ജങ്ങൾക്ക് നേരിട്ട് വീടുകളിലെത്തി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. നെന്മാറ സിഎൽഎസ്എല്ലിലേയും ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിലെയും ഇതിഹാസ് ഗ്രൂപ്പിലെയും 30ലധികം വരുന്ന വളണ്ടിയർമാർ ചേർന്ന് 7 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മരുന്ന് വിതരണം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സ്ഥലം കൂടിയാണ് നെല്ലിയാന്പതി.അടുത്തടുത്ത വീടുകളിലായി ആളുകൾ തിങ്ങിപ്പാർക്കുന്ന പാടികളായതിനാൽ രോഗവ്യാപനം കൂടാൻ സാധ്യതയുള്ള സ്ഥലമായതിനാലാണ്…

Read More

പച്ചപ്പുല്ല് തിന്ന് കൊതി തീരും മുമ്പേ…!കോവിഡ് വ്യാപനത്തെ തുടർന്ന് ചെമ്മരിയാട്ടിൻ കൂട്ടങ്ങളുമായി അറുച്ചാമിയും സംഘം തിരികെ തമിഴ്നാട്ടിലേക്ക്

വണ്ടിത്താവളം : കൊയ്ത്തു കഴിഞ്ഞാൽ താലൂക്കിന്‍റെ കിഴക്കൻ മേഖലയിൽ തീറ്റയ്ക്കായി കൊണ്ടുവന്ന 800 ചെമ്മരിയാടുകളെ ഇന്നലെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി. മുൻ വർഷങ്ങളിൽ ജൂണിൽ മഴ ആരംഭിക്കുന്പോഴാണ് ആടുകളെ തിരികെ കൊണ്ടു പോവുന്നത്. എന്നാൽ ഇത്തവണ വീണ്ടും കോവിഡ് രൂക്ഷമാവുകയും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് നിശ്ചിത സമയത്തിനു മുൻപ് തിരിച്ചു പോവുന്നത്. ഉടുമൽപ്പേട്ടയ്ക്കു സമീപത്ത് ആറുച്ചാമിയും രണ്ടു സഹായികളും അഞ്ച് കാവൽ നായ്ക്കളുമായാണ് ഒരു മാസം മുൻപ് പട്ടഞ്ചേരി ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ആടുകളെ മേച്ചിലിനു വിട്ടത്. വല ഉപയോഗിച്ച് രാത്രി സമയങ്ങിൽ ആടുകളെ തളയ്ക്കുന്ന സ്ഥലത്ത് കാവലിനായാണ് അഞ്ച് കാവൽ നായ്ക്കളെ കൊണ്ടു വന്നിരിക്കുന്നത്. രാത്രി സമയങ്ങളിൽ ആടുമോഷണത്തിനെത്തിയാൽ നായകൾ വളഞ്ഞു ആക്രമിക്കുമെന്നതിനാൽ ഇപ്പോൾ മോഷ്ടാക്കൾ അതിനു തുനിയുന്നില്ല. ആട്ടുടമയായ മടത്തുക്കുളം ആറുച്ചാമി നാട്ടുപ്രമാണിയാണ്. നാലു മക്കളും ഉന്നത പഠനം പൂർത്തിയാക്കി ഇപ്പോൾ സർക്കാർ ജോലിയിലും ബിസിനസിലുമാണുള്ളത്.…

Read More

പിടിച്ചുകെട്ടാനാളില്ല; നഗരത്തിൽ കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയായി  അലഞ്ഞു തിരിയുന്ന  പശുക്കൾ

പാലക്കാട്: കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീക്ഷണിയായ തെരുവുമാടുകളെ പിടിച്ചുകെട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.മാടുകളുടെ ഉടമകൾ കറവകഴിഞ്ഞാൽ അഴിച്ചുവിടുന്നു. കന്നുകാലികൾ നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്.അലഞ്ഞു തിരിയുന്ന മാടുകളെ പിടിച്ചു കെട്ടാൻ നഗരസഭ നടപടിയെടുത്തിരുന്നെങ്കിലും പിഴയൊടുക്കേണ്ടി വരുന്ന മാടുടമകളിൽ പലരും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരായതിനാൽ പിടിവീഴുന്നില്ല. പശുക്കളെ വിട്ടുകൊടുക്കാൻ ശുപാർശ ചെയ്യേണ്ടതായ ഗതികേടാണ് നിലവിൽ പല കൗണ്‍സിലർമാർക്കും. ഇത്തരം സാഹചര്യത്തിൽ ഈ ഉദ്യമത്തിൽ നിന്നും പിൻതിരിയുകയാണ് പഴയ ഭരണ സമിതി ചെയ്തത്. പുതിയ ഭരണസമിതി ഈ വിഷയത്തിൽ മുഖം നോക്കാതെ ശക്തമായ നിലപാടെടുക്കും എന്ന വിശ്വാസത്തിലാണ് ജനങ്ങൾ.

Read More