മണ്ണാർക്കാട് : മണ്ണാർക്കാട് നഗരത്തിലൂടെ രാപ്പകൽ വ്യത്യാസമില്ലാതെ കടന്നു പോകുന്നത് മുന്നൂറിലധികം ഗ്യാസ് ടാങ്കർ ലോറികൾ.കോഴിക്കോട് -പാലക്കാട് ദേശീയപാതയോരത്തുള്ളവർക്ക് ചെറുതൊന്നുമല്ല ഇത് ഭീതിയുണ്ടാക്കിയിട്ടുള്ളത്. ടാങ്കർ ലോറി ഡ്രൈവർമാരുടെയും മറ്റു വാഹനങ്ങളുടെയും അശ്രദ്ധമൂലം ഉണ്ടാവുന്ന അപകടങ്ങളിൽ ദുരിതമനുഭവിക്കുന്നത് പാതയോരങ്ങളിൽ താമസിക്കുന്ന പ്രദേശവാസികളാണ്. ദേശീയപാതയിൽ കൂടി പോകുന്ന ടാങ്കറുകൾക്ക് വേഗത നിയന്ത്രണവും പരിശോധനയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.പാലക്കാട് കോഴിക്കോട് ദേശീയപാതയ്ക്ക് എന്നും വില്ലനാണ് ഗ്യാസ് ടാങ്കറുകൾ. പാതയിലെ പലഭാഗത്തും ടാങ്കറുകൾ വരുത്തിയ അപകടങ്ങൾ ചെറുതല്ല. ഇവയുടെ വേഗത നിയന്ത്രിക്കാനോ വേണ്ട നിർദ്ദേശങ്ങൾ നൽകുവാനോ ആരുമില്ല. ഇതുമൂലം ഉണ്ടാവുന്ന അപകടങ്ങളിൽ പൊലിയുന്നത് ആകട്ടെ നിരവധി ജീവനുകൾ. മംഗലാപുരത്തുനിന്നും കോയന്പത്തൂരിലേക്ക് പാചകവാതകം കൊണ്ടുപോകുന്ന പ്രധാനപാതയാണ് പാലക്കാട് കോഴിക്കോട് ദേശീയപാത. ഈ പാതയിൽ ഒരു ഇടവേളയ്ക്ക് ശേഷം ഗ്യാസ് ടാങ്കർ ലോറി അപകടങ്ങൾ തുടർക്കഥയാവുകയാണ്. പാതയിൽ പല ഭാഗത്തുമുള്ള കൊടുംവളവുകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനു…
Read MoreCategory: Palakkad
ചിറ്റൂരിൽ ഒന്നാംവിളയ്ക്കു വെള്ളത്തിനു വേണ്ടി കർഷക നെട്ടോട്ടം; ഇടതുകനാലിൽ നാളെ വെള്ളമിറക്കു മെന്നു അധികൃതർ
ചിറ്റൂർ: വേനൽ ശക്തമായതോടെ കുളങ്ങൾ, കൊക്കർണ്ണാ, കിണറുകൾ വറ്റിയതോടെ കാർഷിക ജലപ്രശ്നം അതിരുക്ഷമായ സാഹചര്യത്തിലാണുള്ളത്.മൂലത്തറ ഇടതുവലതു കനാലുകളിൽ ഇനിയും വെള്ളം ഇറക്കാത്തത് ഒന്നാം വിളയിറക്കുന്നതിനു കാലതാമസം നേരിടുന്നുമുണ്ട്. വിഷു കഴിഞ്ഞാൽ ലഭിച്ചിരുന്ന ഇടമഴ ഇത്തവണ താലൂക്കിൽ ലഭിക്കാത്തത് നിലം നിരത്തുന്നതിനും ഞാറുപാകുന്നതിനും കഴിയാത്ത അവസ്ഥയിലാണ്.മുലത്തറ ഇടതുകനാൽ ബണ്ട് തകർന്ന ഭാഗങ്ങളിൽ പുനർനിർമ്മാണം നടന്നു വരികയാണ്. നാളെ വെള്ളമിറക്കുമെന്നാണ് മുൻപ് ഇറിഗേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്. കനാൽ ബണ്ട് പൂനർനിർമ്മാണം നിർത്തിവെച്ചായിരിക്കും വെള്ളം ഇറക്കുന്നത്. പട്ടഞ്ചേരി, പെരുവെന്പ്, പൊൽപ്പുള്ളി, പല്ലശ്ശന പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ഇടതു കനാൽ വഴിയാണ് ജലവിതരണം നടത്തുന്നത്.ചിലപ്രദേശങ്ങളിൽ കുറഞ്ഞ തോതിൽ ഒറ്റപ്പെട്ട മഴ ലഭിച്ചത് കൃഷിപ്പണിക്കുള്ള വെളളം ലഭിച്ചതുമില്ല. കഴിഞ്ഞവർഷം വിഷു സമയത്ത് വെള്ളം ലഭിച്ചതിനാൽ നേരത്തെ ഞാറുപാകലും അനുബന്ധ ജോലികളും ചെയ്യാൻ കഴിഞ്ഞിരുന്നു.ഇപ്പോൾ തന്നെ പല പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും കർഷകരും പാടശേഖര സമിതി ഭാരവാഹികളും…
Read Moreകോടികൾ മുടക്കി റോഡുപണി കഴിഞ്ഞു, മുറ പോലെ വാട്ടർ അതോറിറ്റിയെത്തി വെട്ടിപ്പൊളിക്കലും തുടങ്ങി
കല്ലടിക്കോട്: റോഡ് പണി പൂർത്തിയായപ്പോൾ മുറ പോലെ വാട്ടർ അതോറിറ്റി റോഡ് പൊളിക്കാൻ തുടങ്ങി. തച്ചന്പാറ മുതുകുർശ്ശി റോഡിൽ മുതുകുർശ്ശി റിക്രിയേഷൻ ക്ലബ്ബിന് സമീപമാണ് റോഡ് പൊളിച്ച് പണി നടത്തിയത്. പൈപ്പ് ലീക്ക് മാറ്റാൻ വേണ്ടിയാണ് ഇവിടെ റോഡ് വെട്ടി പൊളിച്ചത്. കെ വി വിജയദാസ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 കോടി രൂപ ചെലവഴിച്ചാണ് ഈറോഡ് പുനർനിർമാണം നടത്തിയത്. പണി പൂർത്തീകരിച്ച് രണ്ടുമാസം ആയിട്ടില്ല. കോടികൾ മുടക്കി പുനർ നിർമാണം നടത്തിയ റോഡ് വെട്ടിപ്പൊളിക്കുന്നത് റോഡിന്റെ നാശത്തിന് കാരണമാകും.റോഡ് നിർമാണം നടക്കുന്പോൾ പൈപ്പുകൾ മാറ്റാത്തതും ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിക്കുന്നതുമാണ് ഇത്തരം സംഭവങ്ങൾ നടക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
Read Moreചെറിയ ലഹരി, വലിയ വില! വിതരണത്തിന് എത്തിച്ച 800 പാക്കറ്റ് ഹാൻസുമായി പാലക്കാടു കാരൻ ആലപ്പുഴയിൽ പിടിയിൽ
ഹരിപ്പാട്: കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. പാലക്കാട് ചാഴിയാരിറ്റി കുണ്ടിൽ വീട്ടിൽ പ്രമോദിനെ (40) ആണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ രാവിലെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. ഇയാൾ വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നിന്നും കരുവാറ്റയിലെ വിവിധ കടകളിൽ വിതരണത്തിനായി എത്തിച്ച പാക്കറ്റുകൾ ആണ് ഇതെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട് സി ഐ ആർ ഫയാസ്, സിപിഒ നിഷാദ്, സ്പെഷൽ കോഡ് എസ് ഐ ഇല്യാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreപ്രാണവായുവിന് ബുദ്ധിമുട്ടുണ്ടാവില്ല; ഓക്സിജൻ ഉല്പാദനത്തിൽ ശ്രദ്ധേയമായി ഐനോക്സ് എയർ പ്രോഡക്ട്സ്
പാലക്കാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ ഓക്സിജന്റെ ക്ഷാമം നേരിടുന്പോൾ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജന്റെ ഏറിയ പങ്കും ഉല്പാദിപ്പിച്ച് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാവുകായണ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഐനോക്സ് എയർ പ്രോഡക്ട്സ്. 2019ൽ ജെയിൻ ഗ്രൂപ്പാണ് ഐനോക്സ് എയർ പ്രോഡക്സ് ഓക്സിജൻ പ്ലാന്റ് ആരംഭിച്ചത്. 2020വരെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ഓക്സിജനായിരുന്നു ഉദ്പാദിപ്പിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ നേരിടുന്ന ഓക്സിജൻ ക്ഷാമം മറികടക്കാൻ ഐമോക്സ് എയർ പ്രോഡക്സ് മെഡിക്കൽ ഓക്സിജൻ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. 147 ടണ് ഓക്സിജനാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്. അതിൽ 74 ടണ് തമിഴ്നാട്ടിലേയ്ക്കും 30 ടണ് കർണ്ണാടകയിലേക്കും വിതരണം ചെയ്യുന്നുണ്ട്. 1000 മെട്രിക് ടണ് സംഭരണശേഷിയാണ് ഐനോക്സ് എയർ പ്രോഡക്സിനുള്ളത്. കേരളത്തിലെ ആശുപത്രികളിലേയ്ക്കും മെഡിക്കൽ കോളജുകളിലേക്കും ഇവിടെ നിന്ന് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.
Read Moreപുതിയ എംഎൽഎയിലൂടെ വികസന മുന്നേറ്റം കാത്ത് വടക്കഞ്ചേരി; ജനങ്ങൾ പറയുന്നതിങ്ങനെ
വടക്കഞ്ചേരി: പുതിയ എംഎൽഎയിലൂടെ വികസന മുന്നേറ്റം സ്വപ്നം കാണുകയാണ് തരൂർ നിയമസഭാ മണ്ഡലത്തിന്റെ സിരാ കേന്ദ്രമായ വടക്കഞ്ചേരി.തൃശൂരിനോടും പാലക്കാടിനോടും സമദൂരം പാലിക്കുന്ന വടക്കഞ്ചേരി വികസന രംഗത്ത് ഇനിയും മുന്നേറാനുണ്ട്. മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വികസന കാര്യത്തിൽ വടക്കഞ്ചേരി ഇന്നും ഏറേ പുറകിലാണ്.ഉയരാനുള്ള സാധ്യതകളേറെ ഉണ്ടായിട്ടും അതിന് പിൻബലമേകാൻ മാറി വരുന്ന ജനപ്രതിനിധികൾ വേണ്ട വിധം വടക്കഞ്ചേരിയെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായുണ്ട്. ടൗണിലെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം മുതൽ ചികിത്സാരംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം ഈ അവഗണന പ്രകടമാണ്.പത്തോളം പഞ്ചായത്തുകളിലെ ജനങ്ങൾ എത്തുന്ന വടക്കഞ്ചേരിയിൽ ഇന്നും നല്ല ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. വടക്കഞ്ചേരിയിലെ സർക്കാർ ആശുപത്രിയുടെ പദവികൾ ഇടക്കിടെ ഉയർത്തുന്നതല്ലാതെ ഇപ്പോഴും വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ മറ്റു എവിടെയെങ്കിലും പോകണം.വിവിധ ഫണ്ടുകൾ ചെലവഴിച്ച് നിന്നു തിരിയാൻ ഇടമില്ലാത്ത വിധം കോന്പൗണ്ടിൽ കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞത് മാത്രമാണ് ആശുപത്രിയിലുള്ളത്. കോവിഡ് വ്യാപനത്തിൽ…
Read Moreനാട്ടുപ്രമാണിമാരുടെ വീടുകളിൽ മാത്രം ഉണ്ടായിരുന്നുള്ളു..! പുതുനഗരത്തെ നഹാര ഉണർത്തിനു നൂറ്റാണ്ടുകളുടെ പാരമ്പര്യ തിളക്കം
പുതുനഗരം : നൂറ്റാണ്ടുകളുടെ പാരന്പര്യ തിളക്കത്തിൽ പുതുനഗരം മുസ്ലിം വലിയ പള്ളിയിൽ പ്രയോഗത്തിലുള്ള നഹാര വാദ്യനാദം പുത്തൻ തലമുറയ്ക്ക് കൗതുകമാവുന്നു. പുതുനഗരം ഹനഫി വലിയ പള്ളിയിലാണ് ആചാരം മുടങ്ങാതെ നഹാര എന്ന നാമധേയത്തിൽ അഞ്ചു നേരത്തെ നിസ്കാര സമയ മുന്നറിയിപ്പുമായി നിലകൊള്ളുന്നത്. വർഷങ്ങൾക്ക് മുൻപ് വീടുകളിൽ ചുമർ ഘടികാരങ്ങളോ കൈയിൽ കെട്ടുന്ന സമയസൂചികളോ എല്ലാ വീടുകളിലും ഉണ്ടായിരുന്നില്ല. ഇതെല്ലാം നാട്ടുപ്രമാണിമാരുടെ വീടുകളിൽ മാത്രം ഉണ്ടായിരുന്നുള്ളു. ഇന്ന് പുതുനഗരത്ത് 65ൽ കൂടുതൽ നിസ്ക്കാര പള്ളികളുണ്ട്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് പുതുനഗരത്ത ഒരു പള്ളി മാത്രമാണ് ഉണ്ടായിരുന്നത്. ഈ പള്ളിയിലാണ് നിസ്ക്കാര നഹാര ഉണ്ടായിരുന്നത്. നിസ്കാര സമയ മുന്നറിയിപ്പു നൽകി നഹാര വാദ്യഘോഷ നാദം മുഴക്കിയാൽ കൊടുങ്കാറ്റായി ഗ്രാമ മുസ്ലീം വീടുകളിൽ എത്തിയിരുന്നതായി മുതിർന്ന പൗരൻ എ.വി ജലീൽ അറിയിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് മുസ്ലീം കാരണവന്മാരുടെ ബുദ്ധിയിലുണ്ടായതാണ് നഹാര വാദ്യ…
Read Moreപണിപാളിയ ഓട്ടം..! പാലക്കാട്ട് നിയന്ത്രണങ്ങൾ ലംഘിച്ച് കുതിരയോട്ടം; പോലീസ് കേസെടുത്തു
പാലക്കാട്: തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കുതിരയോട്ടം നടത്തിയത് പോലീസ് ഇടപെട്ട് തടഞ്ഞു. തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുരിതയോട്ടം സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടന്ന പരിപാടിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘാടകരോട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ സംഘാടകർക്കെതിരേയും കുതിരയോട്ടത്തിൽ പങ്കെടുത്തവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreവാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ തെളിവെടുത്തു ; വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കും
പാലക്കാട്: വാളയാറിലെ പെണ്കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി അന്വേഷണം തുടങ്ങി. ഇന്നു രാവിലെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം വാളയാറിലെ പെണ്കുട്ടികളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടികൾ തൂങ്ങിമരിച്ച നിലയിൽകണ്ട ഷെഡിലും പരിശോധന നടത്തി. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു.കഴിഞ്ഞ മാസം 30-നാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. അതിനു ശേഷം ആദ്യമായാണ് സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തുന്നത്. രണ്ടു കുട്ടികളുടേയും മരണത്തിൽ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. മുന്പ് കേസന്വേഷിച്ച പ്രത്യേക സംഘത്തിൽ നിന്നും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് സിബിഐ സംഘം അറിയിച്ചു.
Read Moreനൂറുകോടി 30 ലക്ഷം രൂപയുടെ കഞ്ചാവുമായി പാലക്കാട് പിടിയിലായത് ഏഴ് പേർ; സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ കഞ്ചാവു വേട്ട
പാലക്കാട്: ജില്ലയിൽ ഇന്നലെ മാത്രം പിടികൂടിയത് 1029 കിലോ കഞ്ചാവ്. ഇവയുടെ ആകെ മൂല്യം നൂറുകോടി 30 ലക്ഷം രൂപ. മൂന്നിടങ്ങളിലായാണ് ഇത്ര യും കഞ്ചാവ് പിടികൂടി യത്. ആകെ ഏഴു പേർ അറസ്റ്റിലായി. സംസ്ഥാനത്തെ തന്നെ എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇന്നലെ വാളയാറിൽ നടന്നത്. ഇവിടെ ചരക്കുലോറിയിൽ കടത്തിയ ആയിരം കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ചരക്കുലോറിയുടെ രഹസ്യ അറയിൽ കടത്തിയ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്.ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വാഹനം കാലിയായിരുന്നു എന്നും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.പെരിന്തൽമണ്ണ മേലാറ്റൂർ എപ്പിക്കാട് സ്വദേശികളായ ബാദുഷ (26), ഫായിസ് (21) ഇടുക്കി ഉടുന്പൻചോല കട്ടപ്പന ജിഷ്ണു എന്ന ബിജു(24) എന്നിവരാണ് പിടിയിലായത്. 23 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം…
Read More