പ്രളയ മുൻകരുതലിൽ മംഗലം ഡാം;  റിവർ സ്ലൂയിസ് ഷട്ടർ തുറന്നു;  കാൽനൂറ്റാണ്ടിനിടെ ഇതാദ്യം

മംഗലംഡാം: കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഇതാദ്യമായി മംഗലംഡാമിന്‍റെ റിവർ സ്ലൂയിസ് ഷട്ടർ തുറന്ന് വെള്ളം പുഴയിലേക്ക് വിട്ടു.അഞ്ച് സെൻറീമീറ്റർ ഉയരത്തിലാണ് ഷട്ടർ തുറന്നതെന്ന് ഇറിഗേഷൻ എ ഇ സ്മിത ബാലകൃഷ്ണൻ പറഞ്ഞു. ഡാമിലെ വാട്ടർ ലെവൽ 69.6 മീറ്ററാകും വരെ വെള്ളം തുറന്നു വിടും. 70.41 മീറ്ററാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. ഈ വർഷം മേയ് മാസത്തിൽ മാത്രം 364 എംഎം മഴ ഡാമിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 132 എംഎം മാത്രമായിരുന്നെന്ന് ഓവർസിയർ എം.ബിജു പറഞ്ഞു. 77.88 മീറ്ററാണ് ഡാമിന്‍റെ പരമാവധി ജല സംഭരണ ശേഷി.കാലവർഷം തുടങ്ങും മുന്പേ ജലനിരപ്പിൽ ക്രമാതീതമായ വർധനവ് ഉണ്ടാകുന്നുണ്ട്. രണ്ടാംപുഴ, ചൂരുപ്പാറ ഭാഗങ്ങളിൽ നിന്നും ഡാമിലേക്ക് ഇപ്പോൾ തന്നെ നീരൊഴുക്ക് തുടങ്ങി. ഇതിനാൽ ഓരോ ദിവസത്തേയും റൂൾ കർവ് കൃത്യമായി പാലിക്കേണ്ടതുണ്ട്. റിവർ സ്ലൂയിസ് ഷട്ടർ തുറക്കുന്നതുമൂലം ഡാമിനടിയിൽ അടിഞ്ഞുകൂടിയിട്ടുള്ള…

Read More

ലോക്ക് ഡൗണ്‍! പട്ടിണിമൂലം ആദിവാസി ചുടുകാട്ടിൽ തളർന്നു വീണു; വെങ്കക്കടവ് ഊരിലെ മാരിയുടെ ജീവിതം ഇങ്ങനെ…

അഗളി: ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടർന്ന് ഭക്ഷണം കിട്ടാതെ തളർന്നുവീണ വെങ്കക്കടവ് ഉൗരിലെ മാരി (56)യെ നാട്ടുകാർ ഇടപെട്ട് കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചു. വിറകുവെട്ടി ഉപജീവനം നടത്തുന്ന മാരി ചായക്കടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. ഷോളയൂർ പഞ്ചായത്തിലെ വെങ്കക്കടവ് ഉൗര് നിവാസിയായ മാരി ഉൗരിലേക്ക് കടന്നു ചെല്ലാറേയില്ല. ചിറ്റൂർ ഡാം പ്രദേശത്തെ ആദിവാസികളുടെ ചുടുകാട്ടിലോ സമീപ പ്രദേശത്തുള്ള പാറയിടുക്കിലോ ആണ് അന്തിയുറക്കം. പകൽ സമയങ്ങളിൽ കാടുകളിൽ നിന്നും ശേഖരിക്കുന്ന വിറകുകൾ ചായക്കടകളിലെത്തിക്കും. കണക്കുപറഞ്ഞു പണം വാങ്ങാറില്ല. കിട്ടുന്ന ഭക്ഷണം കഴിക്കും. ആരോടും തന്നെ സംസാരിക്കാറില്ല. ചോദ്യങ്ങൾക്ക് ഒറ്റ വാക്കിലോ ഒരു മൂളലിലോ മറുപടി നൽകും. തികച്ചും ശാന്തശീലനായ മാരിയെ എല്ലാവർക്കും ഇഷ്ടമാണ്. ബീഡി വലി മാത്രമാണ് ഏക ദുശീലം. വിറക് ശേഖരിക്കാൻ ആയുധങ്ങളില്ലാത്ത മാരി മരക്കുറ്റികൾ പിഴുതെടുത്തും മരക്കൊന്പുകൾ ഒടിച്ചെടുത്തുമാണ് കടകളിൽ…

Read More

സ്ഥലമെടുപ്പിനു അനുമതിയായി; വരുന്നു, കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ

മണ്ണാർക്കാട്: കേന്ദ്ര സർക്കാറിന്‍റെ വൻ പദ്ധതിയായ ഭാരത് മാല പദ്ധതിയിൽ ഉൾപെടുത്തി കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ വരുന്നു.പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ദേശീയപാതയുടെ അലൈൻമെന്‍റിന് സംസ്ഥാന സർക്കാർ അഗീകാരം നല്കി. പാലക്കാട് പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ നിന്ന് തുടങ്ങി കോഴിക്കോട് ഒളവണ്ണ വില്ലേജിൽ അവസാനിക്കുന്നതാണ് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ.121.944 കിലോമീറ്റർ ആണ് ഹൈവേയുടെ നീളം. 45 മീറ്റർ വീതിയിലാണ് പാത നിർമ്മിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം, ജനവാസമേഖല ഒഴിവാക്കിയുമാണ് അലൈമെന്‍റ് ചെയ്തിരിക്കുന്നത്. ഈ പാതക്കുവേണ്ടി മൂന്ന് അലൈമെന്‍റാണ് ദേശിയപാത വകുപ്പ് കൈമാറിയിരുന്നത്. ഇതിൽ ആദ്യത്തെ അംഗീകരിച്ചതാണ് ഭാരത് മാല പ്രോജക്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്.പദ്ധതിക്കുവേണ്ടി 554.607 ഹെക്ടർ സ്ഥലമാണ് എറ്റെടുക്കേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതി 973.216 കോടി രൂപ ചിലവുവരും. പാതയുടെ നിർമ്മാണത്തിനുവേണ്ടി 2157.52 കോടിരൂപ ചിലവാണ് ഇപ്പോൾ കണക്കുന്നത്.പാലക്കാട് മുതൽ കോഴിക്കോട് വരെ 38 വില്ലേജുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.…

Read More

 പുലിയിറങ്ങി, കാൽപ്പാടുകൾ കണ്ടെത്തി; നായ്ക്കളുടെ ഭയം നിറഞ്ഞ കരച്ചിൽ കേൾക്കാറുണ്ടെന്ന് നാട്ടുകാർ; വനം വകുപ്പിന്‍റെ സംശയം മറ്റൊന്ന്….

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി.നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഇന്നലെ രാവിലെ നഗരത്തിനടുത്ത് ചി·യ ലൈനിലായി കാട് പിടിച്ച് കിടക്കുന്ന പറന്പിന് സമീപമാണ് പുലിയുടേതന്ന് സംശയിക്കപ്പെടുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. മുൻ നഗരസഭാംഗം പ്രേമ രാജിയുടെ സഹോദരനും പൊതു പ്രവർത്തകനുമായ ധർമ്മരാജനാണ് മണ്ണിൽ പുലിയുടേതെന്ന് സംശയം ജനിപ്പിക്കുന്ന കാൽപാടുകൾ കണ്ടത്. ഉടൻ തന്നെ ഇക്കാര്യം മുൻ നഗരസഭാംഗമായിരുന്ന കെ.ബാബുവിനെ അറിയിക്കുകയും അദ്ദേഹം വനം വകുപ്പധികൃതർക്ക് വിവരം കൈമാറുകയുമായിരുന്നു. കാൽപാടുകൾ പുലിയുടേതാണന്ന് സ്ഥിരീകരണമില്ല. രാത്രി കാലങ്ങളിൽ ഈ പ്രദേശത്തു നിന്ന് നായ്ക്കളുടെ ഭയം നിറഞ്ഞ കരച്ചിലും നിർത്താതെയുള്ള കുരയും പതിവാണന്ന് നാട്ടുകാർ പറയുന്നു. പരിസരങ്ങളിൽ നിന്ന് തെരുവുനായ്ക്കൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്.നഗരത്തിന് വിളിപാടകലെയുള്ള ഈ സ്ഥലത്ത് പുലിയെത്താൻ ഉള്ള സാഹചര്യം വനം വകുപ്പ് തള്ളിക്കളയുകയാണ്. പരിസര പ്രദേശങ്ങളിലെവിടേയും കാടില്ലാത്തതും ഇവർ ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്തായി…

Read More

സഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുന്നു, മലമ്പുഴ ഡാം ഉദ്യാനം

മലന്പുഴ: വിനോദ സഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുകയാണ് മലന്പുഴ. ഓണത്തെ ആനന്ദലഹരിയിലാക്കാനാണ് ഉദ്യാനത്തിൽ സൗന്ദര്യത്തിന്‍റെ വേരുപിടിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ മലന്പുഴ ഡാമിനും ഉദ്യാനത്തിനും ഒറ്റപ്പെടലിന്‍റെ ദിനങ്ങളാണ്.രോഗവ്യാപനത്തിന്‍റെ പേരിൽ പ്രവേശനം വിലക്കിയതോടെയാണ് കേരളത്തിലെ അറിയപ്പെടുന്ന ഉദ്യാനമായ മലന്പുഴ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞത്. മലന്പുഴയിൽ ആളനക്കം നിലച്ചതോടെ സഞ്ചാരികളെ ആശ്രയിച്ച് മാത്രം തെരുവുകച്ചവടം നടത്തിയ നിരവധി പേരാണ് വഴിയാധാരമായത്. ടാക്സി മേഖലയിൽ തൊഴിലെടുത്തവരും കഷ്ടതയുടെ ചൂളയിലാണ്. സർവ്വതും നിശ്ചലമായെങ്കിലും ഉദ്യാനപാലകർ തിരക്കിലാണ്. പുതിയ ചെടികൾ വെച്ചുപിടിപ്പിക്കലും കേടുവന്നവ പറിച്ചു മാറ്റിയും നിലം ഒരുക്കി വളമിട്ടും പണിതിരക്കിലാണ് അവർ. അധികംവൈകാതെ ലോക്ക് ഡൗണ്‍ വിട പറയുമെന്ന പ്രതീക്ഷയിൽ ഉദ്യാനനവീകരണം നടത്തുകയാണ് ഉദ്യാനപാലകർ.വിവിധ വർണ്ണങ്ങളുള്ള നൂറുകണക്കിന് പൂച്ചെടികളാണ് പുതിയതായി നട്ടുപിടിപ്പിക്കുന്നത്. ഉദ്യാനത്തിനകത്തെ ചെറു ജലാശയങ്ങളും നവീകരിക്കുന്നുണ്ട്. വർണ്ണ വിസ്മയം തീർക്കുന്ന വൈദ്യുതാലങ്കാരങ്ങളിലും നൂതന വിദ്യകൾ കോർത്തിണക്കുന്നുണ്ട്. എല്ലാം ഓണത്തെ വരവേൽക്കാനാണ്.

Read More

ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിക്കപ്പെട്ടു; ജനങ്ങൾ കുടിക്കുന്നതു ഭാരതപ്പുഴയിലേക്കു ഒഴുകിയെത്തുന്ന മലിനജലം

ഷൊർണൂർ: ജനങ്ങൾ കുടിക്കുന്നത് നഗരസഭാ പ്രദേശത്തുനിന്ന് ഭാരതപുഴയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം. ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിക്കപ്പെട്ടു. മലിനജലം ശുദ്ധീകരിക്കാൻ സീവേജ് പ്ലാന്‍റ് നിർമിക്കാൻ ഷൊർണൂർ നഗരസഭ തയാറാവാത്തതു കൊണ്ടാണ് പുഴയിൽ നിന്നു പന്പ് ചെയ്യുന്ന മാലിന്യം നിറഞ്ഞ വെള്ളം തന്നെ കുടിക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടാവുന്നത്. കാലവർഷം ആരംഭിക്കാനിരിക്കെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ മലിനജലം കാരണമാകുമെന്നുറപ്പാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്‍റെ ഗൗരവം വർധിക്കുന്നു. ഭാരത പുഴയിലേക്കു നേരിട്ട് മലിനജലം ഒഴുകുന്നിലെ്ലന്നാണ് നഗരസഭയുടെ വിചിത്രമായ വാദം. എന്നാൽ, മലിന ജലം ഒഴുകിയെത്തുന്നത് നേരിട്ട് കണ്ട നിയമസഭ പരിസ്ഥിതി സമിതിയെ പോലും മുഖവിലയ്ക്കെടുക്കാതെയാണ് നഗരസഭ ഇത്തരം വാദങ്ങളുന്നയിക്കുന്നതെന്നാണ് വിമർശനം. സീവേജ് പ്ലാന്‍റ് നിർമിക്കാൻ നഗരസഭയ്ക്ക് പുഴയോരത്ത് സ്ഥലം ഇല്ലെന്നാണ് ഷൊർണൂർ നഗരസഭയുടെ മറ്റൊരു വാദം. ഭാരതപ്പുഴയെ മലിനമാക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് സീവേജ് പ്ലാന്‍റ്…

Read More

ഇറച്ചിക്കോഴി കർഷകർക്കു തിരിച്ചടി, കോഴി വളർത്തലിൽ നഷ്ടം മാത്രം; പലഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ

  ഒറ്റപ്പാലം: കോവിഡിൽ ഫാമുകൾ കൂട്ടത്തോടെ അടച്ചു പൂട്ടുന്നതും കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നതും കോഴിയുടെ വിലയിടിവും, തീറ്റ വിലയിലുണ്ടായ ഗണ്യമായ വർദ്ധനവും മൂലം കോഴിവളർത്തൽ നഷ്ടത്തിലായിരിക്കുകയാണ്. 13 രൂപ വരെ വില കൊടുത്തു വാങ്ങുന്ന കോഴി കുഞ്ഞുങ്ങളെ വളർത്തി വില്പനയ്ക്ക് വക്കുന്പോൾ കോഴിത്തീറ്റ വാങ്ങിയ വില പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ കലാപം. പാലക്കാട്,മലപ്പുറം ജില്ലാ അതിർത്തിയിൽ ചെറുകിട കോഴിഫാമുകൾ ഉൽപ്പാദനം നിർത്തിയ അവസ്ഥയാണ്. പല ഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ അകപ്പെട്ടു കഴിഞ്ഞു. മേഖലയിൽ മാത്രം ഒരു ഡസനിലധികം ഫാമുകൾ ആണ് പൂട്ടിയത്.90 മുതൽ 100 രൂപയോളം മൊത്തവില ഉണ്ടായിരുന്ന ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു. ഇത് 60 രൂപ വരെ എത്തിയിരുന്നു. എന്നിട്ടും വാങ്ങാൻ ആളുകൾ ഇല്ലാത്ത സാഹചര്യം രൂപപ്പെട്ടു. സാധാരണ കോഴി വില കൂടേണ്ട സമയമായിട്ടു പോലും അത് ഉണ്ടായില്ല.50 കിലോഗ്രാം കോഴിത്തീറ്റക്ക് 1300…

Read More

പ്ലാസ്റ്റിക്കിടൽ സാമഗ്രികൾ ലഭിക്കുന്നില്ല; മഴക്കാല ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; എന്തുചെയ്യുമെന്നറിയാതെ റബർ കർഷകർ

നെന്മാറ : റബ്ബർ ഉല്പാദന മേഖലയിൽ മഴക്കാലത്ത് റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനായി കാലവർഷത്തിനു മുന്പായി റബ്ബർ മരങ്ങളിൽ പ്ലാസ്റ്റിക് പാവാട ഉടുപ്പിക്കൽ പ്രതിസന്ധിയിൽ. പ്ലാസ്റ്റിക് ഷീറ്റുകളും പശയും ഉപയോഗിച്ച് മഴ മറ (റെയിൻ ഗാർഡ്) സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലോക്ക് ഡോണ്‍ ആയതോടെ അടഞ്ഞു കിടന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. കാലവർഷാരംഭത്തിന് മുന്പായി കർഷകർക്ക് മഴക്കാലത്തെ ടാപ്പിങ്ങ് ആരംഭിക്കുന്നതിന് വേണ്ടി മരങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്. കാലവർഷം ആരംഭിച്ചാൽ മരങ്ങളുടെ തൊലിയിൽ ജലാംശം നിന്നാൽ പശയും റെയിൻ ഗാർഡിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളും മരത്തിൽ ഒട്ടിച്ചേരാതിരിക്കുകയും വെട്ടു പട്ട യിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി റബ്ബർ പാൽ ചിരട്ടകൾ നിറഞ്ഞ് ഒഴുകി പോകാനും റബ്ബർ പാൽ സംഭരിക്കാൻ കഴിയാതാവുകയുും കർഷകർക്ക് വരുമാന നഷ്ടവുമുണ്ടാകും. കാലവർഷാരംഭത്തിനു മുന്പുതന്നെ റബർ മരങ്ങളിൽ റെയിൻ ഗാർഡ് സംവിധാനം സ്ഥാപിക്കുന്നതിന് ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകളെ ലോക്ക്…

Read More

കുടിവെള്ളം മുട്ടിച്ച്  മംഗലംഡാം കനാൽ ഷട്ടറിന്‍റെ ചോർച്ച;  അടിയന്തിര നടപടിയെടുക്കുമെന്ന് എംഎൽഎ 

മംഗലംഡാം: മംഗലംഡാം കനാൽ ഷട്ടറിന്‍റെ ചോർച്ച ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നിയുക്ത എംഎൽഎ കെ. ഡി. പ്രസേനൻ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ ഫണ്ടിന്‍റെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ പരാതിയെ തുടർന്ന് ഇറിഗേഷൻ അധികൃതരും അടിയന്തിര ഇടപെടലുകൾ നടത്തുന്നുണ്ട്. കനാൽ, പുഴ എന്നിവയുടെ തീരപ്രദേശങ്ങളിലുള്ള എഴുന്നൂറിൽ പരം കുടുംബങ്ങളാണ് ശുദ്ധജല ലഭ്യത ഇല്ലാതെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദുരിതാവസ്ഥയിലുളളത്. റിസർവോയറിൽ മണ്ണെടുക്കൽ നടക്കുന്നതിനാൽ ഡാമിലെ വെള്ളമെല്ലാം കലങ്ങി കിടക്കുകയാണ്. ഈ കലക്കു വെള്ളമാണ് ഷട്ടർ ചോർച്ച വഴി കനാലിലേക്കും പുഴയിലേക്കും ഒഴുകുന്നത്. ഇതിനാൽ സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും കലക്ക് വെള്ളം കയറി മലിനമായി. ടോയ്‌ലറ്റിൽ ഉപയോഗിക്കാൻ പോലും പറ്റാത്ത വിധം കൊടുത്ത ചെളിവെള്ളമാണ് നിറയുന്നത്. വലത് കനാൽ കടന്നു പോകുന്ന ഭാഗങ്ങളിലാണ് കൂടുതലും കിണറുകൾ മലിനമാകുന്നത്. വീട്ടാവശ്യങ്ങൾക്കും കുടിക്കാനും…

Read More

തുറന്നിട്ട് മൂന്നുമാസം പൂട്ടിയിട്ടത് നാല്തവണ;  വടക്കഞ്ചേരി മേൽപ്പാല നിർമ്മാണത്തിലെ അപാകത; വിദഗ്ദ്ധ പരിശോധന വേണമെന്ന് ആവശ്യം

വടക്കഞ്ചേരി: നിർമ്മാണത്തിലെ അപാകതകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നിന്നു തുടങ്ങുന്ന മേൽപ്പാല നിർമ്മാണം സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന ആവശ്യം ശക്തം. വാഹന ഗതാഗതത്തിനായി മേൽപ്പാലം തുറന്ന് കൊടുത്ത് മൂന്ന് മാസത്തിനുള്ളിൽ നാല് തവണയാണ് മേൽപാലത്തിന്‍റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത തുറന്നത്. അന്ന് രാത്രി തന്നെ മേൽപ്പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. വെളിച്ചമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായി. തൃശൂർ ഭാഗത്തേക്കുള്ള റോഡുകൾ ഇപ്പോൾ അടച്ചിരിക്കുകയാണ്. തങ്കം ജംഗ്ഷനിൽ കുരിശുപള്ളിക്കു മുന്നിലായി പാലത്തിന്‍റെ ഭീമുകൾ തമ്മിലുള്ള അകലം കൂടി വരുന്നതാണ് റോഡ് അടക്കാൻ കാരണമായിട്ടുള്ളത്. ഇവിടെ കോണ്‍ക്രീറ്റും ടാറും വെട്ടിപൊളിച്ച് റിപ്പയർ വർക്കുകൾ നടന്നുവരികയാണ്. ഇതിനു മുന്പ് പാലക്കാട് ലൈനിൽ കഐസ്ആർടിസി റോഡ് ഭാഗത്തായിരുന്നു…

Read More