തൃശൂർ: മനുഷ്യനു ആവശ്യം വേണ്ട ഭക്ഷണം മാത്രം കഴിക്കാൻ ആപ്പ് വികസപ്പിച്ചിരിക്കുകയാണ് തൃശൂർ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. കന്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ നാലാം സെമസ്റ്റർ വിദ്യാർഥികൾ. സംസ്ഥാന സർക്കാർ ആലപ്പുഴയിൽ ഭക്ഷണത്തിന്റെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം തേടി സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോണിൽ വച്ചാണ് എൻജിനിയറിംഗ് വിദ്യാർഥികൾ മനുഷ്യനു ആവശ്യമായ നല്ല ഭക്ഷണം കഴിക്കാൻ വേണ്ടി ആപ്പ് വികസിപ്പിച്ചത്. ഒരോ മനുഷ്യനും ആവശ്യം വേണ്ട കലോറിയുടെ അടിസ്ഥാനത്തിൽ ആണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. ഇതിനായി നമ്മുടെ ഭാരം, ഉയരം, വെജിറ്റേറിയൻ, അല്ലെങ്കിൽ നോണ്‍ വെജിറ്റേറിയൻ എന്നി വിഭാഗത്തിലുള്ള വിവരം നമ്മൾ നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്ന വിവരം ആപ്പ് നമ്മെ അറിയിക്കും. ചേർത്തല നൈപുണ്യ കോളജ് ഓഫ് മാനേജ്മെന്റിൽ കേരളത്തിലെ എൻജിനീയറിംഗ് വിദ്യാർഥികൾക്കായി നടത്തിയ 36 മണിക്കൂർ ഹാക്കത്തണിൽ മികച്ച15 ടീമുകളിൽ…
Read MoreCategory: Palakkad
വേനലിന് ആശ്വാസമായി പാലക്കുഴിയിൽ നാലുദിവസമായി മഴപെയ്യുന്നു; പുഴകളിൽ ജലനിരപ്പ് ഉയർന്നു; ആശ്വസിച്ച് കർഷകരും നാട്ടുകാരും
വടക്കഞ്ചേരി: മലയോരമേഖലയായ പാലക്കുഴിയിൽ ഇന്നലെ രാവിലെയും ഒന്നരമണിക്കൂർ നീണ്ടുനിന്ന നല്ല മഴ പെയ്തു. കഴിഞ്ഞ നാലുദിവസമായി ഭേദപ്പെട്ട മഴയാണ് പാലക്കുഴി മലയിൽ ലഭിക്കുന്നത്. ഇതുമൂലം ഉണക്കുഭീഷണിയിലായ കുരുമുളക് വള്ളികളെല്ലാം രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് മലയോര കർഷകർ.റബർ, വാഴ, തെങ്ങ് തുടങ്ങിയവയ്ക്ക് തുടർച്ചയായ വേനൽമഴ വലിയ അനുഗ്രഹമാകുന്നുണ്ട്. മഴമൂലം പുല്ലുനിറയുന്നത് ക്ഷീരകർഷകർക്കും ഏറെ ആശ്വാസമാകും.ഇന്നലെ രാവിലെ മലയിലെ മഴമൂലം പാലക്കുഴിയിലെ തിണ്ടില്ലം വെള്ളച്ചാട്ടം ഏതാനും സമയം സജീവമായി. ചുറ്റും ഉണങ്ങിനില്ക്കുന്നതിനിടയിലൂടെ ശക്തമായി വെള്ളം പാഞ്ഞെത്തിയത് കൗതുക കാഴ്ചയായിരുന്നെന്ന് വെള്ളച്ചാട്ടത്തിന് താഴെ തോട്ടമുള്ള പാറക്കൽ ബിജു പറഞ്ഞു.മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഈവർഷം അതിരാവിലെയാണ് വേനൽമഴ ലഭിക്കുന്നത്. വനത്തിലും ശക്തമായ മഴ ലഭിച്ചതിനാൽ കാട്ടിൽ കുടിവെള്ളം ഉണ്ടാകുന്നത് മൃഗങ്ങൾ നാട്ടിലിറങ്ങുന്നതു കുറയുമെന്ന പ്രതീയിലാണ് കർഷകർ.പാലക്കുഴി വെള്ളം ഒഴുകിയെത്തി പാളയംപുഴയിലും ഇന്നലെ ചെറിയതോതിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാം മലയോരത്തും രണ്ടു മൂന്നു വേനൽമഴ ലഭിച്ചു.
Read Moreവാഹനങ്ങൾക്ക് ഭീഷണിയായി ടോറസുകളിലൽ അളവിലേറെ കരിങ്കൽ കയറ്റി പോകുന്നു; നിയമം തെറ്റിച്ചുള്ള പാച്ചിൽ കണ്ടില്ലെന്ന് നടിച്ച് പോലീസ്
ചിറ്റൂർ: വാഹനങ്ങളിൽ അളവിലേറെ കരിങ്കൽ കയറ്റുന്നതു തടയണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. സുരക്ഷിതത്വമില്ലാതെ കരിങ്കല്ല് കടത്തുന്നതിനെതിരേ അധികൃതരും നടപടിയെടുക്കുന്നില്ലത്രേ. ഭാരംകൂടിയ വാഹനങ്ങൾ ഗർത്തങ്ങളിൽ ഇടിച്ചിറങ്ങുന്പോഴും പെട്ടെന്നു നിർത്തുന്പോഴും കരിങ്കല്ല് താഴെ വീഴുന്നത് പതിവാണ്. ഇത് പിറകിൽ വരുന്ന വാഹന, കാൽനടയാത്രക്കാർക്കു അപകടമുണ്ടാക്കുന്നതു നിത്യകാഴ്ചയാണ്. വേലന്താവളം, ഒഴലപ്പതി, ചെറിയ കണക്കന്‍പാറ, പരിശിക്കൽ, മേട്ടുപ്പാളയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്. അപകടത്തിലാകുന്നവർക്ക് സാന്പത്തിക സഹായംനല്കി സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നല്‍കിവരികയാണ്. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും ഇത്തരം വാഹനങ്ങൾ ഓടിക്കരുതെന്ന് പോലീസ് നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും ഡ്രൈവർമാർ നിർദേശം ലംഘിച്ചാണ് വാഹനങ്ങൾ ഓടിക്കുന്നത്. സൂര്യപാറയിൽ കരിങ്കൽ ലോറിയിടിച്ച് കുടുംബശ്രീ യൂണിറ്റ് പ്രവർത്തക തത്ക്ഷണം മരണമടഞ്ഞിരുന്നു. നിയമലംഘനം നടത്തുന്ന ഭാരം കടത്തുന്ന വാഹനങ്ങൾ പട്രോളിനിംഗിനിടെ പോലീസ് കാണാറുണ്ടെങ്കിലും മൗനം പാലിക്കുന്നതും കുറ്റകൃത്യത്തിന് സഹായമാകുകയാണ്.
Read Moreപാലക്കാട്ടും പക്ഷിപ്പനി ഭീതി; തോലന്നൂരിൽ 60 താറാവ് കുഞ്ഞുങ്ങൾ ചത്തു; നാട്ടുകാർ ഭീതിയിൽ
പാലക്കാട്: തോലന്നൂരിൽ 60 താറാവ് കുഞ്ഞുങ്ങൾ ചത്തു. തമിഴ്നാട്ടിൽനിന്ന് എത്തിച്ച താറാവ് കുഞ്ഞുങ്ങളെയാണു ചത്ത നിലയിൽ കണ്ടെത്തിയത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയിൽ വ്യാപകമായി വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വവ്വാലുകളുടെ സാന്പിൾ ശേഖരിക്കുകയും ചെയ്തു. ചത്ത വവ്വാലുകളെ തീയിട്ട് നശിപ്പിച്ചു. സമീപത്തു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നതിനാൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണു വവ്വാലുകളെ സംസ്കരിച്ചത്. സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. കൊടിയത്തൂരിൽ പക്ഷിപ്പനി പകർന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. കൊടിയത്തൂരിലെ ഫാമിൽ കോഴികളെ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. 2,000 കോഴികളാണ് ഇവിടെ രോഗബാധയാൽ ചത്തത്. വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമിൽ നിന്ന് കോഴികൾ…
Read Moreപൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്താൽ എന്ത് ചെയ്യണം, ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിൽ അപകടമുണ്ടോ; പൊതുജനം ചോദിക്കുന്നു… ആരോഗ്യവകുപ്പ് മറുപടി പറയുന്നു
(1) സാധാരണക്കാരായ ജനങ്ങൾ വീടുകളിൽ അടച്ചിരിക്കണോ സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാലാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരുമായി ഇടപഴകിയവരോടാണ് വീടിനകത്ത് അടച്ചിട്ട മുറിയിൽ കഴിയാൻ കർശനമായി പറഞ്ഞിട്ടുള്ളത്. പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വിലക്കിയിട്ടില്ല. എന്നാൽ പതിവുപോലെ കറങ്ങിത്തിരിയുന്നത് ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോവുക. വിനോദയാത്രകൾ, സിനിമ കലാപരിപാടികൾ ഉത്സവങ്ങൾ തുടങ്ങി നിരവധി പേരെത്തുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക. (2) ഹോട്ടലുകളിൽ നിരവധി പേരെത്തുന്നതിനാൽ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിൽ അപകടമുണ്ടോ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനെ ഇതുവരെയും വിലക്കിയിട്ടില്ല. കാരണം അത് ഒഴിവാക്കാൻ എളുപ്പമല്ലാത്ത കാര്യമായതിനാലാണ് ഹോട്ടൽ സന്ദർശനം വിലക്കാത്തത്. വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നവർ പരമാവധി അതു തന്നെ കഴിക്കുക. നിവൃത്തിയില്ലെങ്കിൽ മാത്രം ഹോട്ടലുകളെ ആശ്രയിക്കുക. ഹോട്ടലിൽ നിങ്ങളുടെ അടുത്തിരുന്ന ഭക്ഷണം കഴിക്കുന്നവർ വായും മൂക്കും പൊത്താതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നുണ്ടെങ്കിൽ…
Read Moreകാറിടിച്ചു മരിച്ചയാളുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്നു തള്ളി, യുവാവ് അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
വടക്കാഞ്ചേരി: കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം 500 കിലോമീറ്റർ അകലെ കൊണ്ടുവന്നു തള്ളി രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം വിഫലമായി. യുവാവ് അറസ്റ്റിലായി. പന്നിയങ്കരയിൽ റബർതോട്ടങ്ങൾക്കിടയിലെ മണ്വഴിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട സംഭവപരന്പരകളുടെ ചുരുളഴിഞ്ഞു. മരിച്ചയാളും ഇടിച്ച കാറും ബംഗളൂരുവിലേതാണെന്നു കണ്ടെത്തി. ബംഗളൂരൂ ദേവനഹള്ളി മുദ്ധനായിക്കൻഹള്ളി വെങ്കിടേശപ്പ(67)യാണ് മരിച്ചയാൾ. ബംഗളൂരൂ ആനേക്കൽ ബൈഗഡ ദേനഹള്ളിയിൽ അങ്കൻ മിത്ര(37)യെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച ഹ്യുണ്ടായി ഇയോണ്‍ കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ പിറകിലെ സീറ്റിൽ ഇരുത്തിയ നിലയിൽ കൊണ്ടുവന്ന മൃതദേഹം പതിനേഴുമണിക്കൂറോളം സമയമെടുത്താണ് അഞ്ഞൂറു കിലോമീറ്ററോളം യാത്ര ചെയ്തു പന്നിയങ്കരയിലെത്തിച്ചത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. പോലീസ് പറയുന്നത് ഇങ്ങനെ: ബംഗളൂരൂ ദേവനഹള്ളിയിലെ ഷെൽ ഇന്ത്യ മാർക്കറ്റിംഗ് കന്പനിയിൽ ഗ്ലോബൽ ഒപ്റ്റിമൈസേഷൻ എൻജിനീയറാണ് അങ്കൻ മിത്ര. ജോലിസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെ നാലിനു രാവിലെ 7.30 നു…
Read Moreകൊറോണ: പാലക്കാട്ട് ജാഗ്രതയും നിരീക്ഷണവും സജീവം; 19 പേർ വീടുകളിൽ നിരീക്ഷണത്തിൽ
പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുന്നു. നിലവിൽ 16 പേർ വീടുകളിലും മൂന്നുപേർ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എൻഐവിയിലേക്കു പരിശോധനയ്ക്കായി അയച്ച 21 സാന്പിളുകളിൽ ഫലം വന്ന 17 എണ്ണവും നെഗറ്റീവാണ്. ആകെ 205 ആളുകൾ ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നതിൽ 186 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായി. ഇതുവരെ 143 കോളുകളാണ് കണ്ട്രോൾ റൂമിലേക്കു വന്നിട്ടുള്ളത്.ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നും വന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ മെഡിക്കൽ ഓഫീസിൽ കൊറോണ കണ്ട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്കാസ്ഥാന ആശുപത്രികളേയും ചൈനയിൽ നിന്നും കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും…
Read Moreഎല്ലാം കണ്ട് കൊണ്ട് നാട്ടുകാർ നിന്നു; ബിഎസ്എൻഎൽ ജീവനക്കാരൻ ടെലിഫോണ്‍ കേബിൾ മുറിച്ചു കൊണ്ടു പോയി; സന്ധ്യയായപ്പോൾ കണ്ണംകുളത്തുകാർ ഞെട്ടി…
വടക്കഞ്ചേരി: ബിഎസ്എൻഎൽ ജീവനക്കാരൻ ചമഞ്ഞു ടെലിഫോണ്‍ കേബിൾ മോഷണം. പകൽസമയം കണ്ണംകുളത്താണു മോഷണം അരങ്ങേറിയത്. കണ്ണംകുളം സെന്റർ മുതൽ മഞ്ഞിലക്കുളന്പ് കോളനിവരെയുള്ള റോഡിലെ 500 മീറ്ററോളം കേബിളാണ് ഇയാൾ മോഷ്ടിച്ചത്. ഇതോടെ പ്രദേശത്തെ വീടുകളിലേക്കുള്ള ഫോണുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും ഇല്ലാതായി. റോഡ് സൈഡിലിരുന്ന് ഒരാൾ കേബിൾ മുറിക്കുന്നതു കണ്ടു നാട്ടുകാർ ചോദിച്ചപ്പോൾ ബിഎസ്എൻഎൽ ജീവനക്കാരനാണെന്നും കേബിൾ ആവശ്യമില്ലാത്തതു മുറിക്കുകയാണെന്നുമാണ് പറഞ്ഞത്. നാട്ടുകാർ അതു വിശ്വസിച്ച് കേബിൾ മോഷ്ടിക്കുന്നതു കണ്ടുനിന്നു. പിന്നീട് വൈകീട്ടോടെ ഫോണ്‍ കണക്ഷനുകളെല്ലാം നിശ്ചലമായതോടെ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് മോഷണമായിരുന്നെന്നു നാട്ടുകാർക്കു മനസിലായത്. അപ്പോഴേക്കും മോഷ്ടാവ് അത്യാവശ്യം കേബിൾ കൈക്കലാക്കി സ്ഥലംവിട്ടിരുന്നു. പോലീസ് സ്റ്റേഷനിൽ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
Read Moreവാർത്ത തുണയായി; രക്കാണ്ടി ആദിവാസികോളനിയിൽ കുടിവെള്ളം എത്തിക്കാൻ നടപടി
വടക്കഞ്ചേരി: പന്തലാംപാടത്തിനുസമീപം രക്കാണ്ടി ആദിവാസികോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു നടപടി തുടങ്ങി. കോളനിയിൽനിന്നും ഒന്നരകിലോമീറ്ററോളം ദൂരമുള്ള ബോർവെല്ലിൽനിന്നും പൈപ്പുവഴി കോളനിയിലേക്ക് വെള്ളം എത്തിക്കാനാണ് പ്രവൃത്തി നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി അനുവദിച്ച അഞ്ചുലക്ഷം രൂപചെലവഴിച്ചാണ് 25 കുടുംബങ്ങളുള്ള കോളനിയിലേക്ക് വെള്ളം എത്തിക്കുന്നത്. ബോർവെല്ലിൽ 240 മീറ്റർ ദൂരം സ്ഥാപിക്കാനുള്ള പൈപ്പിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇത്രയും ദൂരം ചാലുകീറി പുതിയ പൈപ്പ് സ്ഥാപിച്ച് പിന്നീട് നേരത്തെയുള്ള പഴയ പൈപ്പിലൂടെ വെള്ളം കോളനിയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. എന്നാൽ ഇരുപതുവർഷത്തോളം പഴക്കമുള്ള പഴയ പൈപ്പിലൂടെ വെള്ളം എത്തിക്കുമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും ബോർവെല്ലിൽനിന്നും കോളനിവരെ പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്. ഒരു കിലോമീറ്റർ ദൂരത്തേക്ക് കൂടി പൈപ്പിനുള്ള ഫണ്ട് കണ്ടെത്തിയാൽ കോളനിക്കാരുടെ ആവശ്യം നിവേറ്റാനാകും. ഇപ്പോൾ വലിയ വില കൊടുത്താണ് കോളനിക്കാർ വാഹനങ്ങളിൽ വെള്ളം കൊണ്ടുവന്ന് അത്യാവശ്യകാര്യങ്ങൾ നിറവേറ്റുന്നത്. ഇതുസംബന്ധിച്ച് ദീപികയിൽ കഴിഞ്ഞ…
Read Moreകൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അഡീഷണല്‍ ബാച്ച് അനുവദിക്കണമെന്ന് എംപി
കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എല്ലാ ക്ലാസുകളിലേയ്ക്കും ഒരു അഡീഷണല്‍ ബാച്ച് കൂടി അനുവദിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ നിരവധി മടങ്ങ് അധികം വിദ്യാര്‍ഥികളാണ് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നത്. സ്കൂളില്‍ എല്ലാ ക്ലാസുകളിലേയ്ക്കും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നതിനുളള ലൈബ്രറി, ലബോറട്ടറികള്‍, ക്ലാസ് മുറികള്‍ തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ട്. കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കാത്തതിനാല്‍ നിലവില്‍ എല്ലാ ക്ലാസുകളിലും അനുവദനീയമായ എണ്ണത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൊല്ലത്തേക്ക് സ്ഥലംമാറ്റം കിട്ടുമ്പോള്‍ കുട്ടിക്കളെ കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു. സ്ഥലംമാറി വരുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പ്രവേശനം നല്കുവാന് സ്കൂള്‍…
Read More