ചിറ്റൂർ: വാഹനങ്ങളിൽ അളവിലേറെ കരിങ്കൽ കയറ്റുന്നതു തടയണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. സുരക്ഷിതത്വമില്ലാതെ കരിങ്കല്ല് കടത്തുന്നതിനെതിരേ അധികൃതരും നടപടിയെടുക്കുന്നില്ലത്രേ. ഭാരംകൂടിയ വാഹനങ്ങൾ ഗർത്തങ്ങളിൽ ഇടിച്ചിറങ്ങുന്പോഴും പെട്ടെന്നു നിർത്തുന്പോഴും കരിങ്കല്ല് താഴെ വീഴുന്നത് പതിവാണ്. ഇത് പിറകിൽ വരുന്ന വാഹന, കാൽനടയാത്രക്കാർക്കു അപകടമുണ്ടാക്കുന്നതു നിത്യകാഴ്ചയാണ്. വേലന്താവളം, ഒഴലപ്പതി, ചെറിയ കണക്കന്‍പാറ, പരിശിക്കൽ, മേട്ടുപ്പാളയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്. അപകടത്തിലാകുന്നവർക്ക് സാന്പത്തിക സഹായംനല്കി സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നല്‍കിവരികയാണ്. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും ഇത്തരം വാഹനങ്ങൾ ഓടിക്കരുതെന്ന് പോലീസ് നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും ഡ്രൈവർമാർ നിർദേശം ലംഘിച്ചാണ് വാഹനങ്ങൾ ഓടിക്കുന്നത്. സൂര്യപാറയിൽ കരിങ്കൽ ലോറിയിടിച്ച് കുടുംബശ്രീ യൂണിറ്റ് പ്രവർത്തക തത്ക്ഷണം മരണമടഞ്ഞിരുന്നു. നിയമലംഘനം നടത്തുന്ന ഭാരം കടത്തുന്ന വാഹനങ്ങൾ പട്രോളിനിംഗിനിടെ പോലീസ് കാണാറുണ്ടെങ്കിലും മൗനം പാലിക്കുന്നതും കുറ്റകൃത്യത്തിന് സഹായമാകുകയാണ്.
Read MoreCategory: Palakkad
പാലക്കാട്ടും പക്ഷിപ്പനി ഭീതി; തോലന്നൂരിൽ 60 താറാവ് കുഞ്ഞുങ്ങൾ ചത്തു; നാട്ടുകാർ ഭീതിയിൽ
പാലക്കാട്: തോലന്നൂരിൽ 60 താറാവ് കുഞ്ഞുങ്ങൾ ചത്തു. തമിഴ്നാട്ടിൽനിന്ന് എത്തിച്ച താറാവ് കുഞ്ഞുങ്ങളെയാണു ചത്ത നിലയിൽ കണ്ടെത്തിയത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയിൽ വ്യാപകമായി വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വവ്വാലുകളുടെ സാന്പിൾ ശേഖരിക്കുകയും ചെയ്തു. ചത്ത വവ്വാലുകളെ തീയിട്ട് നശിപ്പിച്ചു. സമീപത്തു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നതിനാൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണു വവ്വാലുകളെ സംസ്കരിച്ചത്. സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. കൊടിയത്തൂരിൽ പക്ഷിപ്പനി പകർന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. കൊടിയത്തൂരിലെ ഫാമിൽ കോഴികളെ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. 2,000 കോഴികളാണ് ഇവിടെ രോഗബാധയാൽ ചത്തത്. വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമിൽ നിന്ന് കോഴികൾ…
Read Moreപൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്താൽ എന്ത് ചെയ്യണം, ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിൽ അപകടമുണ്ടോ; പൊതുജനം ചോദിക്കുന്നു… ആരോഗ്യവകുപ്പ് മറുപടി പറയുന്നു
(1) സാധാരണക്കാരായ ജനങ്ങൾ വീടുകളിൽ അടച്ചിരിക്കണോ സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാലാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരുമായി ഇടപഴകിയവരോടാണ് വീടിനകത്ത് അടച്ചിട്ട മുറിയിൽ കഴിയാൻ കർശനമായി പറഞ്ഞിട്ടുള്ളത്. പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വിലക്കിയിട്ടില്ല. എന്നാൽ പതിവുപോലെ കറങ്ങിത്തിരിയുന്നത് ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോവുക. വിനോദയാത്രകൾ, സിനിമ കലാപരിപാടികൾ ഉത്സവങ്ങൾ തുടങ്ങി നിരവധി പേരെത്തുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക. (2) ഹോട്ടലുകളിൽ നിരവധി പേരെത്തുന്നതിനാൽ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിൽ അപകടമുണ്ടോ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനെ ഇതുവരെയും വിലക്കിയിട്ടില്ല. കാരണം അത് ഒഴിവാക്കാൻ എളുപ്പമല്ലാത്ത കാര്യമായതിനാലാണ് ഹോട്ടൽ സന്ദർശനം വിലക്കാത്തത്. വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നവർ പരമാവധി അതു തന്നെ കഴിക്കുക. നിവൃത്തിയില്ലെങ്കിൽ മാത്രം ഹോട്ടലുകളെ ആശ്രയിക്കുക. ഹോട്ടലിൽ നിങ്ങളുടെ അടുത്തിരുന്ന ഭക്ഷണം കഴിക്കുന്നവർ വായും മൂക്കും പൊത്താതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നുണ്ടെങ്കിൽ…
Read Moreകാറിടിച്ചു മരിച്ചയാളുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്നു തള്ളി, യുവാവ് അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
വടക്കാഞ്ചേരി: കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം 500 കിലോമീറ്റർ അകലെ കൊണ്ടുവന്നു തള്ളി രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം വിഫലമായി. യുവാവ് അറസ്റ്റിലായി. പന്നിയങ്കരയിൽ റബർതോട്ടങ്ങൾക്കിടയിലെ മണ്വഴിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട സംഭവപരന്പരകളുടെ ചുരുളഴിഞ്ഞു. മരിച്ചയാളും ഇടിച്ച കാറും ബംഗളൂരുവിലേതാണെന്നു കണ്ടെത്തി. ബംഗളൂരൂ ദേവനഹള്ളി മുദ്ധനായിക്കൻഹള്ളി വെങ്കിടേശപ്പ(67)യാണ് മരിച്ചയാൾ. ബംഗളൂരൂ ആനേക്കൽ ബൈഗഡ ദേനഹള്ളിയിൽ അങ്കൻ മിത്ര(37)യെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച ഹ്യുണ്ടായി ഇയോണ്‍ കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ പിറകിലെ സീറ്റിൽ ഇരുത്തിയ നിലയിൽ കൊണ്ടുവന്ന മൃതദേഹം പതിനേഴുമണിക്കൂറോളം സമയമെടുത്താണ് അഞ്ഞൂറു കിലോമീറ്ററോളം യാത്ര ചെയ്തു പന്നിയങ്കരയിലെത്തിച്ചത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. പോലീസ് പറയുന്നത് ഇങ്ങനെ: ബംഗളൂരൂ ദേവനഹള്ളിയിലെ ഷെൽ ഇന്ത്യ മാർക്കറ്റിംഗ് കന്പനിയിൽ ഗ്ലോബൽ ഒപ്റ്റിമൈസേഷൻ എൻജിനീയറാണ് അങ്കൻ മിത്ര. ജോലിസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെ നാലിനു രാവിലെ 7.30 നു…
Read Moreകൊറോണ: പാലക്കാട്ട് ജാഗ്രതയും നിരീക്ഷണവും സജീവം; 19 പേർ വീടുകളിൽ നിരീക്ഷണത്തിൽ
പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുന്നു. നിലവിൽ 16 പേർ വീടുകളിലും മൂന്നുപേർ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എൻഐവിയിലേക്കു പരിശോധനയ്ക്കായി അയച്ച 21 സാന്പിളുകളിൽ ഫലം വന്ന 17 എണ്ണവും നെഗറ്റീവാണ്. ആകെ 205 ആളുകൾ ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നതിൽ 186 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായി. ഇതുവരെ 143 കോളുകളാണ് കണ്ട്രോൾ റൂമിലേക്കു വന്നിട്ടുള്ളത്.ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നും വന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ മെഡിക്കൽ ഓഫീസിൽ കൊറോണ കണ്ട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്കാസ്ഥാന ആശുപത്രികളേയും ചൈനയിൽ നിന്നും കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും…
Read Moreഎല്ലാം കണ്ട് കൊണ്ട് നാട്ടുകാർ നിന്നു; ബിഎസ്എൻഎൽ ജീവനക്കാരൻ ടെലിഫോണ്‍ കേബിൾ മുറിച്ചു കൊണ്ടു പോയി; സന്ധ്യയായപ്പോൾ കണ്ണംകുളത്തുകാർ ഞെട്ടി…
വടക്കഞ്ചേരി: ബിഎസ്എൻഎൽ ജീവനക്കാരൻ ചമഞ്ഞു ടെലിഫോണ്‍ കേബിൾ മോഷണം. പകൽസമയം കണ്ണംകുളത്താണു മോഷണം അരങ്ങേറിയത്. കണ്ണംകുളം സെന്റർ മുതൽ മഞ്ഞിലക്കുളന്പ് കോളനിവരെയുള്ള റോഡിലെ 500 മീറ്ററോളം കേബിളാണ് ഇയാൾ മോഷ്ടിച്ചത്. ഇതോടെ പ്രദേശത്തെ വീടുകളിലേക്കുള്ള ഫോണുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും ഇല്ലാതായി. റോഡ് സൈഡിലിരുന്ന് ഒരാൾ കേബിൾ മുറിക്കുന്നതു കണ്ടു നാട്ടുകാർ ചോദിച്ചപ്പോൾ ബിഎസ്എൻഎൽ ജീവനക്കാരനാണെന്നും കേബിൾ ആവശ്യമില്ലാത്തതു മുറിക്കുകയാണെന്നുമാണ് പറഞ്ഞത്. നാട്ടുകാർ അതു വിശ്വസിച്ച് കേബിൾ മോഷ്ടിക്കുന്നതു കണ്ടുനിന്നു. പിന്നീട് വൈകീട്ടോടെ ഫോണ്‍ കണക്ഷനുകളെല്ലാം നിശ്ചലമായതോടെ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് മോഷണമായിരുന്നെന്നു നാട്ടുകാർക്കു മനസിലായത്. അപ്പോഴേക്കും മോഷ്ടാവ് അത്യാവശ്യം കേബിൾ കൈക്കലാക്കി സ്ഥലംവിട്ടിരുന്നു. പോലീസ് സ്റ്റേഷനിൽ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
Read Moreവാർത്ത തുണയായി; രക്കാണ്ടി ആദിവാസികോളനിയിൽ കുടിവെള്ളം എത്തിക്കാൻ നടപടി
വടക്കഞ്ചേരി: പന്തലാംപാടത്തിനുസമീപം രക്കാണ്ടി ആദിവാസികോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു നടപടി തുടങ്ങി. കോളനിയിൽനിന്നും ഒന്നരകിലോമീറ്ററോളം ദൂരമുള്ള ബോർവെല്ലിൽനിന്നും പൈപ്പുവഴി കോളനിയിലേക്ക് വെള്ളം എത്തിക്കാനാണ് പ്രവൃത്തി നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി അനുവദിച്ച അഞ്ചുലക്ഷം രൂപചെലവഴിച്ചാണ് 25 കുടുംബങ്ങളുള്ള കോളനിയിലേക്ക് വെള്ളം എത്തിക്കുന്നത്. ബോർവെല്ലിൽ 240 മീറ്റർ ദൂരം സ്ഥാപിക്കാനുള്ള പൈപ്പിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇത്രയും ദൂരം ചാലുകീറി പുതിയ പൈപ്പ് സ്ഥാപിച്ച് പിന്നീട് നേരത്തെയുള്ള പഴയ പൈപ്പിലൂടെ വെള്ളം കോളനിയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. എന്നാൽ ഇരുപതുവർഷത്തോളം പഴക്കമുള്ള പഴയ പൈപ്പിലൂടെ വെള്ളം എത്തിക്കുമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും ബോർവെല്ലിൽനിന്നും കോളനിവരെ പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്. ഒരു കിലോമീറ്റർ ദൂരത്തേക്ക് കൂടി പൈപ്പിനുള്ള ഫണ്ട് കണ്ടെത്തിയാൽ കോളനിക്കാരുടെ ആവശ്യം നിവേറ്റാനാകും. ഇപ്പോൾ വലിയ വില കൊടുത്താണ് കോളനിക്കാർ വാഹനങ്ങളിൽ വെള്ളം കൊണ്ടുവന്ന് അത്യാവശ്യകാര്യങ്ങൾ നിറവേറ്റുന്നത്. ഇതുസംബന്ധിച്ച് ദീപികയിൽ കഴിഞ്ഞ…
Read Moreകൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അഡീഷണല്‍ ബാച്ച് അനുവദിക്കണമെന്ന് എംപി
കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എല്ലാ ക്ലാസുകളിലേയ്ക്കും ഒരു അഡീഷണല്‍ ബാച്ച് കൂടി അനുവദിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ നിരവധി മടങ്ങ് അധികം വിദ്യാര്‍ഥികളാണ് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നത്. സ്കൂളില്‍ എല്ലാ ക്ലാസുകളിലേയ്ക്കും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നതിനുളള ലൈബ്രറി, ലബോറട്ടറികള്‍, ക്ലാസ് മുറികള്‍ തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ട്. കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കാത്തതിനാല്‍ നിലവില്‍ എല്ലാ ക്ലാസുകളിലും അനുവദനീയമായ എണ്ണത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൊല്ലത്തേക്ക് സ്ഥലംമാറ്റം കിട്ടുമ്പോള്‍ കുട്ടിക്കളെ കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു. സ്ഥലംമാറി വരുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പ്രവേശനം നല്കുവാന് സ്കൂള്‍…
Read Moreകൈതറവ് നമ്പൂരിച്ചള്ള റോഡ് തകർന്ന് വ്യാപക ഗർത്തങ്ങൾ: യാത്രക്കാർ അപകട ഭീഷണിയിൽ
വണ്ടിത്താവളം: കൈതറവ് നന്പൂരിച്ചള്ള റോഡിലുടനീളം ഗർത്തമുണ്ടായിരിക്കുന്നത് ഇതുവഴിയുള്ള കാൽനടയാത്ര പോലും അതിവ് ദുഷ്ക്കരമായിരിക്കുകയാണ്.ഈ റോഡിനു നാലു കിലോമീറ്റർ ദൈർഘ്യമുണ്ട്്. ഇതുവഴി സർവ്വീസ് നടത്തിയിരുന്ന രണ്ടു ബസ്സുകളും റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടം നിർത്തിയിരിക്കുകയാണ്. വിളയോടി സ്വകാര്യ ആശുപത്രിയിലേക്ക്ഇതുവഴി ബസ് സർവ്വീസ് നടത്തിയിരുന്നു. റോഡ് സഞ്ചാരയോഗ്യമല്ലാതായതിനാൽ യന്ത്രതകരാറു പതിവായതിനാലാണ്ബസ്സ് ഓട്ടം നിലച്ചത്്.വണ്ടിത്താവളം,ചോഴിയക്കാട് ,ചേന്തോണി ,പട്ടഞ്ചേരി, ഭാഗങ്ങളിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് കുറഞ്ഞ ചിലവിൽ പോയി വരുന്ന പ്രസ്തുത സർവ്വീസ് ഏറെ സൗകര്യമായിരുന്നു. നിലവിൽ വണ്ടിത്താവളം ടൗണിലുള്ള ഹയർ സെക്കന്ററി സ്കൂളിലേക്ക് കിലോമീറ്ററുകളോളം നടന്നു പോപോവേണ്ടതായി വരുന്നു. ഈ പ്രദേശങ്ങളിൽ കൂടുതലും കൃഷി തൊഴിലാളികളാണെന്നതിനാൽ മിക്കവീടുകളിലും വാഹന സൗകര്യമില്ല. ചുരുക്കം വീടുകളിൽ ഇരുചക്രവാഹനങ്ങൾ ഉണ്ടെങ്കിലും ഇതിൽ വിദ്യാർത്ഥികളെ കൊണ്ടു പോവുന്നത് അപകട ഭീഷണിയിലാണ്.നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ആറു മാസം മുന്‍പ് റോഡ് പുനർനിർമ്മാണം നടത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പിന്നീട് ഈ…
Read Moreപാലക്കാട്- കോഴിക്കോട് ദേശീയപാത വികസനം: അരിയൂരിൽ പാലം നിർമാണം തുടങ്ങി
മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ പ്രധാന പാലങ്ങളിൽ ഒന്നായ വട്ടന്പലം അരിയൂർ പാലത്തിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങി. വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ആധുനിക രീതിയിലുള്ള പാലം നിർമിക്കുന്നത്. റോഡപകടങ്ങളും മരണങ്ങളും പതിവായ മേഖലയായിരുന്നു അരിയൂർ. നിരവധി ബസുകളും ലോറികളും കാറുകളുമാണ് ഇവിടെ അപകടത്തിൽപെട്ടിട്ടുള്ളത്. ഇതേ തുടർന്നുള്ള പരാതികൾ രൂക്ഷമായപ്പോഴാണ് ആധുനിക രീതിയിൽ പുതിയപാലം നിർമിക്കാൻ അധികൃതർ തയാറായത്. പാലം വരുന്നതോടെ പ്രദേശത്തെ കയറ്റം നാല്പതുശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നു അധികൃതർ പറയുന്നു. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവർക്കെല്ലാം ശക്തമായ കയറ്റം അപകടഭീഷണിയായി. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ദേശീയപാത നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ഇപ്പോഴുള്ള പാലം നിലനിർത്തിയാണ് പുതിയ പാലം നിർമിക്കുന്നത്. പുതിയ പാലം വരുന്നതോടെ പ്രദേശത്തെ അപകട സാധ്യത കുറയും. പാലം നിർമാണത്തിനുള്ള പ്രാരംഭനടപടിയുടെ ഭാഗമായി അപ്രോച്ച് റോഡിന്റെ നിർമാണം തുടങ്ങി.
Read More