കൊല്ലങ്കോട്: മുതലമട മൊണ്ടിപ്പതിയിൽ ആദിവാസി വിദ്യാർത്ഥിനി കൊക്കർണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലിസ് അന്വേഷണം ഇഴയന്നതായി നാട്ടുകാരുടെ പരാതി. മുണ്ടിപതി പഴനിച്ചാമിയുടെ മകൾ ഭുവന (16) ആണ് ഇക്കഴിഞ്ഞ ശനിയാഴ്ച്ച കാലത്ത് താമസസ്ഥലത്തിന്നു ഇരുനൂറു മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ കൊക്കർണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരു അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദ്ദേഹം കിണറ്റിൽ ജീർണ്ണിച്ച നിലയിൽ പൊങ്ങികിടന്നത്. കൽപ്പടവുകളില്ലാത്ത കൊക്കർണ്ണയിൽ കഴിയുകയില്ല. ആത്മഹത്യക്ക് ശ്രമിക്കുന്നവർ വസ്ത്രങ്ങൾ അഴിച്ചു വെക്കാറുമില്ല.സാഹചര്യ തെളിവുകളെല്ലാം മരണത്തിൽ ദുരുഹത വർധിപ്പിക്കുന്നുമുണ്ട്. മരണപ്പെട്ട ഭുവനയുടെ അമ്മ കഴിഞ്ഞ ബുധനാഴ്ച മുതൽ മകളെ കാണാനില്ലെന്നു പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ ശേഷം കിണറ്റിൽ മൃതദേഹം പൊന്തിയതിന് ശേഷമാണ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച പോസ്റ്റുമോർട്ടം തൃശ്ശൂരിൽ നടന്നിട്ടുണ്ടെങ്കിലും പ്രാഥമിക റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുമില്ല. അന്തിമ റിപ്പോർട്ട് ലഭിച്ചാലേ മേൽനടപടികൾ ഉണ്ടാവു എന്നതാണ് പോലിസ് നിലപാട്.എന്നാൽ…
Read MoreCategory: Palakkad
ചൂരിയോട് പുഴ തടയണയുടെ ഷട്ടർ മോഷ്ടിച്ചു; പരാതി നൽകി നാട്ടുകാരും ജനപ്രതിനിധികളും
കല്ലടിക്കോട്: ചൂരിയോട് പുഴയിൽ ചൂരിയോട് പാലത്തിന് സമീപത്തെ തടയണയിലെ ഷട്ടറുകൾ സാമൂഹ്യദ്രോഹികൾ മോഷ്ടിച്ചു. തച്ചന്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ അഞ്ഞൂറിലേറെ കുടുംബങ്ങളുടെ ജലസ്രോതസായ തടയണയിലെ വെള്ളം മുഴുവൻ ഒഴുകിപ്പോയി. ഇന്നലെ രാവിലെയാണ് ഷട്ടർ മോഷണം പോയത് ജനങളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും പോലീസിൽ പരാതി നല്കി. പോലീസ് അന്വേഷണം തുടങ്ങി. ഉച്ചയ്ക്കുശേഷം ജനങ്ങൾ ചേർന്ന് വീണ്ടും ഷട്ടർ സ്ഥാപിച്ചു.
Read Moreകാത്തിരിപ്പിന് വിരാമം;രക്കാണ്ടി ആദിവാസി കോളനിയിൽ പൈപ്പിൽ വെള്ളമെത്തി
വടക്കഞ്ചേരി: കോളനിക്കാരുടെ നിരന്തരമായ മുറവിളികൾക്കൊടുവിൽ പന്തലാംപാടത്തിനടുത്തെ രക്കാണ്ടി ആദിവാസി കോളനിയിൽ പൈപ്പിൽ വെള്ളമെത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിട്ടുള്ളത്. കോളനിയിൽ നിന്നും ഒന്നേകാൽ കിലോമീറ്ററോളം ദൂരമുള്ള ബോർവെല്ലിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. 240 മീറ്റർ ദൂരത്തിൽ പുതിയതായി പൈപ്പ് സ്ഥാപിച്ചും ശേഷിച്ച ദൂരം നേരത്തെയുള്ള പഴയ പൈപ്പ് പ്രയോജനപ്പെടുത്തിയുമാണ് അടിയന്തിരമായി കോളനിയിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചത്. ഒരു കിലോമീറ്ററോളം ദൂരം പഴയ പൈപ്പിലൂടെ വെള്ളം എത്തുന്നതുമൂലം ചോർച്ചയും വെള്ളത്തിന് കലങ്ങലുമുണ്ട്.എങ്കിലും അത്യാവശ്യങ്ങൾക്ക് വെള്ളം കിട്ടിയതിന്റെ സന്തോഷത്തിലാണ് കോളനിയിലെ സ്ത്രീകൾ.വലിയ വില കൊടുത്ത് ദൂരസ്ഥലങ്ങളിൽ നിന്നാണ് ഇവർ വാഹനങ്ങളിൽ വെള്ളം എത്തിച്ചിരുന്നത്. നിത്യ ചെലവുകൾ തന്നെ വരുമാനവുമായി കൂട്ടിമുട്ടിക്കാൻ വഴിയില്ലാതെ ദുരിതമനുഭവിക്കുന്നതിനിടെ വെള്ളത്തിനും പണം കണ്ടെത്തേണ്ടി വരുന്ന സ്ഥിതി കോളനിക്കാർക്ക് ഏറെ കഷ്ടപ്പാടുണ്ടാക്കിയിരുന്നു. വാർഡ് മെന്പർ ജോസിന്റെ നിരന്തരമായ…
Read Moreവാളയാർ കേസിൽ വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
പാലക്കാട്: വാളയാർ കേസിൽ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതി നിർദേശം. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്കുട്ടികളുടെ മാതാപിതാക്കളും സർക്കാരും നൽകിയ അപ്പീൽ പരിഗണിക്കവെയാണു ഹൈക്കോടതി ഇത്തരത്തിൽ നിർദേശം നൽകിയത്. നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികൾ രാജ്യം വിടാൻപോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണു ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിടാമെന്നും കോടതി വ്യക്തമാക്കി. കേസ് മേയിൽ വീണ്ടും പരിഗണിക്കും. 2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ടു മാസത്തിനുശേഷം മാർച്ച്-4-ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു പെണ്കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ കേസിൽ പ്രതികളായ വി. മധു, ഷിബു, എം.മധു എന്നിവരെ പാലക്കാട് പോക്സോ കോടതി…
Read Moreമരുതമ്പാറ- വേമ്പ്ര റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ; ബസ് സർവീസുകൾ നിർത്തി
വണ്ടിത്താവളം:മരുതന്പാറ റോഡ് തകർന്ന് വാഹനയാത്ര അതിദുഷ്ക്കരം. ഇതു വഴി ഓട്ടോറിക്ഷ സഞ്ചാരം പോലും തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരം പോലെയാണ്. രണ്ടു സ്വകാര്യ ബസുകൾ ഇതുവഴി സർവ്വീസ് നടത്തിയിരുന്നത് നിരന്തരം യന്ത്രതകരാറുകാരണം നിർത്തിയത് വർഷങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വണ്ടിത്താവളം ടൗണിൽ നിന്നും വിളയോടി സ്വകാര്യ ആശുപത്രിയിലേക്ക് ദൂരക്കുറവെന്നതിൽ നിരവധി യാത്രക്കാർ ആശ്രയിക്കുന്നത് ഇതുവഴിയാണ്. അത്യാവശ്യ കാര്യങ്ങൾക്കും ,അടിയന്തര ചികിത്സക്കും ഈ പ്രദേശത്തുള്ളവർക്ക് ആശ്രയം ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങളാണ്.എന്നാൽ റോഡിലുട നീളം ഗർത്തം കാരണം ഇഴഞ്ഞു സഞ്ചരിക്കുന്നതുമൂലം ഇന്ധന ചില കൂടുന്നതിനാൽ നിരക്കു ഇരട്ടി നൽകേണ്ടതായും വരുന്നുണ്ട്. വണ്ടിത്താവളം ടൗണിൽ ഗതാഗത തടസ്സമുണ്ടായാൽ മീനാക്ഷി പുരം ഭാഗത്തേക്ക് പോവാൻ ബൈപാസ് റോഡായിരുന്നു ഉപയോഗിച്ചിരുന്നത്.മരുതന്പാറ,വണ്ടിത്താവളം കെ.കെ.എം. ഹൈസ്ക്കൂളിലേക്ക് സ്ഥലങ്ങളിൽ നിന്നും നൂറിലധികം വിദ്യാർത്ഥികൾ പോവുന്നുണ്ട്. ബസ്സോട്ടം നിലച്ചതോടെ രണ്ടര കിലോമീറ്റർ ദൂരം വിദ്യാർത്ഥികൾ നടന്നു പോവുന്നതും തിരിച്ചു വരുന്നതും ഏറെ വിഷമകരമാണ്.…
Read Moreകൊറോണ ഭീതിയിൽ ജനങ്ങൾ യാത്ര കുറച്ചു; കെഎസ്ആർടിസി ബസ് കളക്ഷനിൽ വൻകുറവ്
വടക്കഞ്ചേരി: കൊറോണ ഭീതിയിൽ ജനങ്ങൾ യാത്ര കുറച്ചത് കഐസ് ആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ കളക്ഷനിൽ വൻ ഇടിവ് ഉണ്ടാക്കുന്നു. ദിവസം നാലരലക്ഷം രൂപ കളക്ഷൻ വന്നിരുന്ന കെഎസ്ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കളക്്ഷൻ കുറഞ്ഞ് ദിവസം മൂന്നുലക്ഷംപോലും തികയാത്ത സ്ഥിതിയാണെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ഡീസൽ അടിക്കാനുള്ള കളക്ഷൻപോലും ഭൂരിഭാഗം സർവീസുകൾക്കും ഇല്ലാതായി. ഇതുമൂലം സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഡിപ്പോയുടെ യാർഡിൽ നിറയെ ബസുകളാണ് പകൽ സമയം നിർത്തിയിടുന്നത്. വലിയ സ്റ്റാൻഡുകളിൽപോലും ബസ് നിർത്തിയിട്ടാൽ നാലു യാത്രക്കാർ കയറാനില്ലാത്ത സ്ഥിതിയാണെന്ന് ബസ് ജീവനക്കാർ പറയുന്നു. ദിനംപ്രതി 20,000 രൂപ കളക്ഷൻ ലഭിച്ചിരുന്ന കോഴിക്കോട് സർവീസുകൾക്ക് ഇപ്പോൾ 10,000 രൂപ തന്നെ തികയുന്നില്ല. കൊറോണ ഭീതിയിൽ സ്വകാര്യ ബസുകളിൽ 70 ശതമാനം യാത്രക്കാർ കുറഞ്ഞെന്ന് തൃശൂർ-പാലക്കാട് റൂട്ടിലെ ബസ് ഉടമയും യൂണിയൻ ഭാരവാഹിയുമായ വിപിൻ ആലപ്പാട്ട്…
Read Moreഗ്രാമീണ മേഖലയിൽ വീണ്ടും നിരോധിത പ്ലാസ്റ്റിക് മാലിന്യം പെരുകുന്നു ; മൗനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
ചിറ്റൂർ:പുതുവർഷ ആരംഭത്തിൽ കൊട്ടിഘോഷിച്ച് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇപ്പോൾ മൗനം പാലിക്കുകയാണ്.വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷണശാലകളിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗം കൂടിയിരിക്കുകയാണ്. നിരത്തുകൾ,അഴുക്ക് ചാലുകൾ,ബ്രാഞ്ചുകനാലുകൾ,അകംപാടം ചാലുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കൂടി വരികയാണ്.പഞ്ചായത്തുകൾ തോറും മാലിന്യ സംഭരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും പൊതുജനം മതിയായ സഹകരണം നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ചിറ്റൂർ ടൗണിൽ ബ്രാഞ്ച് കനാലിൽ കൃഷി ആവശ്യത്തിനു വെള്ളമിറക്കിയാൽ റോഡിലേക്ക് കവിഞ്ഞൊഴുകുന്നത് പതിവു കാഴ്ച്ചയാണ്. ആശുപത്രി ജംഗ്ഷൻ ,സൗദാംബിക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവുന്നത്.കനാലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം കാരണം ജലഗതാഗതം തടസ്സപ്പെടുന്നതിനു കാരണമാവുന്നത്. ഇത്തരം പ്ലാസ്റ്റിക് കവറുകളെല്ലാം എത്തിച്ചേരുന്നത് വയലുകളിലുമാണ്. പ്ലാസ്റ്റിക് കവറുകൾക്ക് ബദലായി മറ്റു രീതികൾ പ്രാബല്യത്തിലെത്താതതും വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.ദൂര ദിക്കിൽ നിന്നും വാഹന യാത്രക്കാർ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും ഒഴിഞ്ഞ കുടിവെള്ള ബോട്ടിലുകളും റോഡുവക്കത്ത് തള്ളുന്ന പ്രവണയാണ്…
Read Moreമൊബൈലിൽ നോക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം; ഡ്രൈവർക്കെതിരെ നടപടി
പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിലൂടെ സ്വകാര്യബസിൽ ഡ്രൈവറുടെ ഒറ്റക്കൈ അഭ്യാസം. കഴിഞ്ഞ ദിവസം പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ നിന്ന് തൃശൂരിലേക്ക് പോയ സെന്റ് ജോസ് എന്ന ബസിന്റെ ഡ്രൈവറാണ് അപകടകരമായ അഭ്യാസ പ്രകടനം നടത്തിയത്. വലത് കയ്യിൽ പിടിച്ച മൊബൈലിൽ നോക്കി ഇടതു കൈകൊണ്ട് ഡ്രൈവർ ദീർഘദൂരം ബസ് ഓടിച്ചത്. മണപ്പുള്ളിക്കാവ് മുതൽ കുഴൽമന്ദം ചിതലി വരെ ഇതേ രീതിയിലായിരുന്നു യാത്ര. മാത്രമല്ല, മുന്നിലേക്ക് നോക്കി ബസ് ഓടിക്കുന്നതിനു പകരം, തലകുനിച്ച് മൊബൈലിൽ നോക്കിയാണ് ബസ് ഓടിച്ചിരുന്നത്. ഇതേ തുടർന്ന് ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. നാൽപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് വീഡിയോ അയച്ചുകൊടുത്തു. വിഷയത്തിൽ ഡ്രൈവറുടെ വാദം കൂടി കേട്ട് നടപടിയെടുക്കുമെന്ന് പാലക്കാട് ആർ.ടി.ഒ പറഞ്ഞു.
Read Moreഅപകട ഭീഷണിയുയർത്തി മീനാക്ഷിപുരത്ത് ഉണക്കമരങ്ങൾ; വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
ചിറ്റൂർ: മീനാക്ഷിപുരം ആർടിഒ ചെക്ക്പോസ്റ്റിനു സമീപം രണ്ടു ഉണക്ക മരങ്ങൾ നിലന്പതിക്കാവുന്ന നിലയിലാണുള്ളത്.കഴിഞ്ഞവർഷം മഴക്കാലത്ത് ദുർബലമായ രണ്ടു വൃക്ഷങ്ങൾ റോഡിൽ വീണ് മണിക്കുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. മരങ്ങൾ വീണത് രാത്രി സമയ മാണെന്നതിനാൽ പാതയിൽ വാഹനങ്ങളൊ കാൽനടക്കാരോ ഉണ്ടാവാതിരുന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കാരണമായി.ഇല കൊഴിഞ്ഞ വൃക്ഷങ്ങൾ എക്സ്റെ പരുവത്തിലായിട്ടുണ്ടു്. പൊള്ളാച്ചി തത്തമംഗലം അന്തർദേശീയ പാതയാണെന്നതിനാൽ യാത്ര വാഹനങ്ങൾക്കു പുറമെ വിനോദ-തീർത്ഥാടന സഞ്ചാര വാഹനങ്ങളും ഇതുവഴി കൂടുതലായി സഞ്ചരിക്കുന്നുണ്ട്.ഇതുകൂടാതെ പൊള്ളാച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് നിരവധി ചരക്കു ലോറികളും പതിവ് സഞ്ചാരം നടത്തുന്നുണ്ട് . മീനാക്ഷിപുരം ടൗണിലെത്തുന്ന ബസ്സുകൾ വിശ്രമ സമയത്ത് മരച്ചുവട്ടുകളിലാണ് നിർത്തിയിടുന്നത്. മീനാക്ഷിപുരം ഗവ:ഹൈസ്കൂലേക്ക് വിദ്യാർത്ഥികൾ കാലത്തും വൈകുനേരത്തും നടന്നു പോവുന്നത് അപകടാവസ്ഥയിലുള്ള മരത്തിനിടയിലൂടെയാണ് . മരച്ചില്ലകൾ ഇടക്കിടെ പൊട്ടി റോഡിലും വാഹനങ്ങൾക്ക്്മീതെയും വീഴാറുണ്ട്. ജൂണിൽ മഴ ആരംഭിക്കുന്നതിനു രണ്ടു മരങ്ങളും മുറിച്ചു മാറ്റണമെന്നതാണ് യാത്രക്കാരുടേയും…
Read Moreമാർഗതടസം സൃഷ്ടിച്ച് വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് സസ്പെൻഷനും, സാമൂഹ്യസേവനവും
കൂറ്റനാട്: വാഹന ഗതാഗതത്തിനു മാർഗ്ഗ തടസം സൃഷ്ടിച്ച് വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് സസ്പെൻഷനും, സാമൂഹ്യസേവനവും ശിക്ഷ വിധിച്ച് പട്ടാന്പി ആർടിഒ. പട്ടാന്പിയിൽ നിന്നും എടപ്പാളിലേക്ക് പോകുന്ന സ്വകാര്യ ബസിന് മുന്നിൽ മാർഗ്ഗ തടസം സൃഷ്ടിച്ചു മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത ആളെയാണ് പട്ടാന്പി ആർടിഒ പിടികൂടിയത്. ഇയാൾ വാഹന ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്ന വിധത്തിലും, അപകടകരമായ വിധത്തിലും ബസ്സിനു മുന്നിലൂടെ മോട്ടോർ ബൈക്ക് ഓടിക്കുന്ന വീഡിയോ ദൃശ്യം യാത്രക്കാർ പകർത്തി തിരുവനന്തപുരത്തെ മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ എൻഫോഴ്സ്മെന്റിനു അയച്ചുകൊടുത്തു. വീഡിയോ ദൃശ്യത്തിൽ പട്ടാന്പി ജോയിന്റ് ആർടിഒയോട് നടപടിയെടുക്കാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ശിക്ഷ. ഞാങ്ങാട്ടിരി സ്വദേശിയായ രഞ്ജിത്ത് ജോയിന്റ്് ആർടിഒ മുന്പാകെ ഹാജരായി കുറ്റം സമ്മതിച്ച് ഖേദപ്രകടനം എഴുതി നൽകുകയും ഇതേതുടർന്ന് രഞ്ജിത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ സാമൂഹ്യ സേവനത്തിന്…
Read More