മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ-ചിറക്കല്‍പ്പടി റോഡില്‍ മുറിച്ചിട്ട മരങ്ങള്‍ അപകടഭീഷണിയാകുന്നതായി പരാതി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങളാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി റോഡരികില്‍ കിടക്കുന്നത്. കാഞ്ഞിരത്തുനിന്നും ചിറക്കല്‍പ്പടി വരെയുള്ള ഭാഗങ്ങളിലാണ് മരങ്ങള്‍ കിടക്കുന്നത്. വാഹനതിരക്ക് കാരണം മിക്കപ്പോഴും അപകടങ്ങളും പതിവാണ്. റോഡ് വികസനത്തിനായി മരം മുറിക്കാന്‍ കരാറെടുത്തവര്‍ മരങ്ങള്‍ കൊണ്ടുപോകാത്താണ് പ്രശ്നമായിരിക്കുന്നത്. റോഡിനോടു ചേര്‍ന്നു മരങ്ങള്‍ ഇട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും അപകടഭീഷണിയാണ്. മരങ്ങള്‍ ഉടനേ നീക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും കരാറുകള്‍ ഇതിന് തയാറാകുന്നില്ലത്രേ. റോഡിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ മരങ്ങള്‍ ഇട്ടതു കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനാല്‍ ജനങ്ങള്‍ ടാര്‍ ചെയ്ത റോഡിലൂടെയാണ് നടക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളും മദ്രസ കുട്ടികളും റോഡിലൂടെ നടന്നുപോകുന്നത് അപകടത്തിനു കാരണമാകുകയാണ്. റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ റോഡ് ഏതാണെന്നുപോലും കൃത്യമായി അറിയാനാകാത്ത സ്ഥിതിയാണ്. അധികൃതര്‍ ഇടപെട്ട് റോഡിലെ മുറിച്ച മരങ്ങള്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന…
Read MoreCategory: Palakkad
ജീര്‍ണിച്ച കെട്ടിടം അപകടഭീഷണിയാകുന്നു; ഭീതിയോടെ സമീപത്തെ സ്കൂൾ കുട്ടികളും
ആലത്തൂര്‍: ചിറ്റിലഞ്ചേരി എംഎന്‍കെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍വശത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം ജീര്ണാവസ്ഥയില്. ഈ കെട്ടിടം ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യബാങ്ക് കെട്ടിടത്തിന്റെ മോശം സ്ഥിതിയെ തുടര്‍ന്ന് അവിടെനിന്നു മാറിയിരുന്നു. ഇതോടെ ഇവിടെ കാടുകയറി. കെട്ടിടത്തിന്റെ കമ്പികള്‍ തുരുമ്പുകയറി ദ്രവിച്ച നിലയിലാണ്. സമീപത്തെ സ്കൂളിലെ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി നില്ക്കുന്ന ഈ കെട്ടിടത്തിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.
Read Moreപന്ത്രണ്ടുകാരി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ടെയ്ലറെ അറസ്റ്റുചെയ്തു
നീലഗിരി: സ്കൂള്‍ വിദ്യാര്‍ഥിനിയായ പന്ത്രണ്ടുകാരിയെ പീഡീപ്പിച്ച ടെയ്ലറെ അറസ്റ്റുചെയ്തു. ഊട്ടി കേത്തി കുമാര്‍ വടിവേല്‍ (60) ആണ് അറസ്റ്റിലായത്. ടെയ്ലറായ ഇയാള്‍ ഏതാനുംദിവസങ്ങളായി പെണ്‍കുട്ടിയെ ലൈംഗിമായി ദുരുപയോഗം ചെയ്തിരുന്നു. ഇതേ തുടര്‍ന്നു അസുഖബാധിതയായ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഊട്ടി ഓള് വിമന്‍സ് പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്തത്.
Read Moreസിപിഎം ഭരണം; കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായി പരാതി
ശ്രീകൃഷ്ണപുരം: ഭരണമാറ്റം ഉണ്ടായി നാലുമാസം തികയുംമുമ്പേ കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതി യുടെ നേതൃത്വത്തിലാണ് പണപ്പിരിവ് കൊഴുക്കുന്നത്. കരാറുകാരെ ബില്ലുകള്‍ നല്‍കില്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതിന് പുറമെ പിച്ചച്ചട്ടിയിലും കൈയിട്ടുവാരാനുള്ള ശ്രമമാണ് കഴിഞ്ഞദിവസം നടന്നത്. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡന്റ് പി.രാജരത്നമാണ് പാവപ്പെട്ട കടയുടമകളില്‍നിന്ന് പണം ആവശ്യപ്പെട്ട് ഭരണസമിതിക്കായി ഭീഷണിയുമായി വന്നത്. പണം നല്‍കിയില്ലെങ്കില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരോട് നോട്ടീസ് നല്കാന് ആവശ്യപ്പെടുമെന്ന് പറഞ്ഞാണ് പഞ്ചായത്തിലെ കരിയോട് ഓഡിറ്റോറിയത്തിന്റെ മാനേജരെ ഭീഷണിപ്പെടുത്തുന്നത്. മാനേജറെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചെറുകിട നാമമാത്ര കടക്കാരെയും വിവിധ ആവശ്യങ്ങള്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പറയുന്നു. ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ അംഗം കരാറുകാരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിയതായും ആരോപണമുണ്ട്. പി.രാജരത്നം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി അടയാളത്തില്‍ വിജയിച്ച് പിന്നീട്…
Read Moreസ്വകാര്യ ആശുപത്രിയിലെ മലിനജലം ചീക്കണാംപാറ പാതയിലേക്ക്; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ
കൊല്ലങ്കോട്: ചീക്കണാംപാറ പാതയില്‍ മലിനജലം ഒഴുകുന്നതായി പരാതി. പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നതാണ് ഈ മലിനജലം. മലിനജലത്തില്‍ രാസവസ്തു കലര്‍ന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. നാട്ടുകാരും യാത്രക്കാരും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പോ പഞ്ചായത്ത് അധികൃതരോ നടപടിയെടുത്തില്ലത്രേ.നിലവില്‍ കാല്‍നട യാത്രക്കാരും വിദ്യാര്‍ഥികളും മൂക്കുപൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൊല്ലങ്കോട് ജംഗ്ഷന് മുതല്‍ ഫെഡറല്‍ ബാങ്ക് വരെ റോഡിനു വീതിയും കുറവാണ്. ഇക്കഴിഞ്ഞദിവസം മാലിന്യം കലര്‍ന്ന വെള്ളം ഒഴുക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. മുതലമടയില്നിന്നും ടൗണിലേക്കുള്ള ബസുകള്‍ വരുന്നത് ഇതുവഴിയാണ്. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ മാറിനില്‍ക്കുന്നത് മലിനജലത്തിലേക്കാണ്.അമിത ദുര്‍ഗന്ധത്തെതുടര്‍ന്ന് പലരും ബ്ലോക്ക് ഓഫീസ് റോഡിലൂടെ വഴിമാറിയാണ് സഞ്ചരിക്കുന്നത്.
Read Moreവാ തുറന്ന് മരണക്കെണി; ചിറ്റൂരിൽ വാഹനാപകടത്തിന് ഭീഷണിയായ അഴുക്കുചാല്‍ സ്ലാബിട്ടു മൂടണം
ചിറ്റൂര്‍:ആശുപത്രി ജംഗ്ഷനില്‍ പുതുക്കിപ്പണിത അഴുക്കുചാലില്‍ സ്ലാബുകളിടിത്തതു വാഹന-കാല്‍നടയാത്രക്ക് അപകട ഭീഷണിയായിരിക്കുകയാണ്. ഈ സ്ഥലത്ത് റോഡിനു തെക്കുവശത്തായി ബസ്സ്റ്റോപ്പുമാണ്. കാലത്തും വൈകുന്നേര സമയത്തും ഈ സ്ഥലത്ത് വാഹനഗതാഗതം കുടുതലാണ് . താലൂക്ക് ആശുപത്രിയിലേക്കും.കച്ചേരി മേട് മിനി സിവില്‍ സ്റ്റേഷനിലേക്കുമുള്ള റോഡ് രണ്ടായി തിരിയുന്ന സ്ഥലമെന്നതിനാല്‍ വാഹനസഞ്ചാരം കൂടുതലുണ്ടാവുന്നു. റോഡിന്റെ വടക്ക് ഭാഗത്താണ് അഴുക്കുചാലുള്ളതും.കഴിഞ്ഞ ദിവസം എതിരെ വരുന്ന ചരക്കു ലോറിയെ കണ്ട് റോഡരികിലേക്ക് വെട്ടി തിരിച്ച സൈക്കിള്‍ യാത്രികന് അഴുക്കുചാലില്‍ വീണ് പരിക്കുപറ്റിയിരുന്നു. ഈ സ്ഥലത്ത് മുന്‍പ് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങളും നടന്നിരുന്നു. അഴുക്കു ചാലിനു സ്ലാബിട്ടു മൂടിയാല്‍ റോഡിന്ു വിസ്താര കൂടുതലും വാഹനയാത്രയ്ക്ക് സൗകര്യവമാവുമെന്നതാണ് യാത്രക്കാര്‍ കരുതുന്നത്.
Read Moreമെറ്റാ നാടക അവാർഡ്; മികച്ച നാടകം, നിർമാണം, നല്ല നടൻ എന്നീ വിഭാഗങ്ങളിലേക്ക് രണ്ടു മലയാള നാടകങ്ങൾ
തൃശൂർ: പതിനഞ്ചാമത് മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സ് (മെറ്റ) നാടകോത്സവത്തിന് രണ്ടു മലയാള നാടകങ്ങൾക്ക് നോമിനേഷൻ. ഒരാഴ്ച നീണ്ടുനിൽക്കുന്ന നാടകമേള മാർച്ച് 13 ന് ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലും ശ്രീരാം സെന്ററിലുമായി ആരംഭിക്കും. കേരളത്തിൽനിന്നും പ്രമുഖ എഴുത്തുകാരനായ പോൾ സക്കറിയായുടെ “ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കി പ്രമുഖ സിനിമാ നാടക സംവിധായകനായ സുവീരൻ സംവിധാനം ചെയ്ത “ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’ എന്ന നാടകമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച നാടകം, നിർമാണം, നല്ല നടൻ എന്നീ വിഭാഗങ്ങളിലേക്കാണ് ഈ നാടകം നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. നാലു വിഭാഗങ്ങളിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ട “മേസ്’ എന്ന ഭാഷാരഹിത നാടകത്തിന്റെ സംവിധായകൻ സുനിൽ കുമാറും നിർമാണം ദി മൈമേഴ്സും ആണ്. ഒരു വയോധികന്റെയും വേലക്കാരന്റെയും കഥയാണ് ഈ നാടകത്തിന്റെ പ്രമേയം. മാർച്ച് 13 മുതൽ 18 വരെ ജൂറി അംഗങ്ങൾക്കും…
Read Moreആന ഭീതി ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഫോറസ്റ്റ് ഓഫീസ് സുരക്ഷിതമാക്കി; കൃഷിക്കും കർഷകരുടെ സുരക്ഷയ്ക്കും വേണ്ടി ചിലവാക്കാൻ ഫണ്ടില്ലെന്ന് ഉദ്യോഗസ്ഥർ; വനംവകുപ്പിന്റെ വിമുഖതയ്ക്കെതിരെ ജനരോഷം ശക്തം
വടക്കഞ്ചേരി: ആന ഭീതി ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഫോറസ്റ്റ് ഓഫീസിനു ചുറ്റും ട്രഞ്ച് കുഴിക്കലും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമ്പോള്‍ തൊട്ടടുത്ത് ആനയിറങ്ങി വിളകള്‍ നശിപ്പിക്കുന്നതും വീടുകള്‍ തകര്‍ക്കുന്നതും തടയാന്‍ വനം വകുപ്പ് വിമുഖത കാണിക്കുന്നതിനെതിരെ കര്‍ഷകരോഷം ഉയരുന്നു. പനംങ്കുറ്റി പോത്തുചാടിയിലെ ഫോറസ്റ്റ് ഓഫീസിനു ചുറ്റുമാണ് ട്രഞ്ച് കുഴിച്ച് സംരക്ഷണവലയം തീര്‍ക്കുന്നത്. കാട്ടുമൃഗ ഭീഷണി തടയാന്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുന്ന വനം വകുപ്പ് പക്ഷെ, ഇത്തരത്തിലുള്ള ഫണ്ട് ചെലവഴിക്കലിന് യാതൊരു നിയന്ത്രണവുമില്ലെന്നാണ് ആരോപണം. കാട്ടാന കൂട്ടങ്ങള്‍ ഇറങ്ങി വീടുകള്‍ക്ക് ചുറ്റും ചിന്നംവിളിച്ച് ഭീതിപരത്തുമ്പോള്‍ കുട്ടികളും രോഗികളും പ്രായമായവരുമായി വീടുകളില്‍ കഴിയുന്നവരുടെ സ്ഥിതി ഏറെ അപകടകരമാണ്. ഇതൊന്നും ഗൗരവതരമായി കാണാതെ കര്‍ഷകരുടെ ജീവനും സ്വത്തിനും വില കല്പിക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി പനംങ്കുറ്റി, കണിച്ചിപരുത, കൈതക്കല്‍ ഉറവ ,ഒളകര ,പാത്രകണ്ടം, പാലക്കുഴി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന…
Read Moreപനംങ്കുറ്റിയി വീടുകള്‍ക്ക് നേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം; കുത്തിയിട്ട തെങ്ങ് വീണ് വീടിന് നാശനഷ്ടം
വടക്കഞ്ചേരി: മലയോര മേഖലയായ പനംങ്കുറ്റിയില്‍ വീടുകള്‍ക്ക് നേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം.പനംങ്കുറ്റി ചെറുനിലം ജോണിയുടെ തറവാട്ട് വീടിനു നേരെയായിരുന്നു കാട്ടുകൊമ്പന്ന്മാരുടെ പരാക്രമം ഉണ്ടായത്.ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. വീടിനോട് ചേര്‍ന്ന തെങ്ങ് തള്ളിയിട്ട് മേല്‍കൂര തകര്‍ന്നു.മറ്റു നിരവധി തൈ തെങ്ങുകളും നൂറില്‍ പരം വാഴകളും പപ്പായ മരങ്ങളും അഞ്ച് എണ്ണം വരുന്ന കാട്ടാനകൂട്ടം നശിപ്പിച്ചു. വരിക്കമാക്കല്‍, വലിയപറമ്പില്‍ തുടങ്ങിയ തോട്ടങ്ങളിലും വിളനാശമുണ്ട്. വരിക്കമാക്കല്‍ ബേബിയുടെ ആയിരത്തില്‍പരം പൂവന് വാഴകള്‍ മാസങ്ങള്‍ക്കു മുമ്പ് ആനകൂട്ടം ഇറങ്ങി പല ദിവസങ്ങളിലായി നശിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള കൃഷി നാശം പ്രദേശത്ത് വ്യാപകമായി ഉണ്ടായി. ഇതേ തുടര്‍ന്ന് മുന്‍ മന്ത്രിയും കിഴക്കഞ്ചേരിക്കാരനുമായ കെ.ഇ.ഇസ്മായില്‍ ഇടപ്പെട്ട് വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിംഗ് നടത്താന്‍ അടിയന്തിര നടപടി സ്വീകരിച്ചു. തുടര്‍ന്ന് ഏതാനും മാസം ആന ശല്യം കുറവായി.എന്നാല്‍ സോളാര്‍ വേലി തകര്‍ത്താണ് ഇപ്പോള്‍ ആനകള്‍ നാട്ടിലെത്തുന്നത്. കാട്ടാനകൂട്ടങ്ങളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി…
Read Moreകൊല്ലങ്കോട് ടൗണില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു; ഒറ്റയാള്‍ സമരവുമായി കെ. കൃഷ്ണൻ
കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണില്‍നിന്നും ആശുപത്രി മാലിന്യം റോഡിലൊഴുക്കുന്നതിനെതിരേയും പഞ്ചായത്തധികൃതര്‍ മാലിന്യം നീക്കം ചെയ്യാത്തതിലും പ്രതിഷേധിച്ചു ഒറ്റയാള്‍ കുത്തിയിരിപ്പ് പ്രതിഷേധസമരം നടത്തിയത് ശ്രദ്ധേയമായി. കൊല്ലങ്കോട് പുഴയോരം മാമ്പറപ്പാടി കെ.കൃഷ്ണനാണ് (60) ഇന്നലെ പൊള്ളാച്ചി റോഡരികില്‍ പ്രതിഷേധസമരം നടത്തിയത്.ചുമരില്‍ ഗാന്ധിജിയുടെ ചിത്രം പതിച്ച ശുചിത്വ കേരളം സന്ദേശ പോസ്റ്ററിനു താഴെയാണ് കുത്തിയിരിപ്പ് നടത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നും വ്യാപകമായി രാസവസ്തു അടങ്ങിയ ലായിനി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്തവിധത്തില്‍ ഒഴുക്കുന്നതായി കൃഷ്ണന് പറഞ്ഞു. ഇതിന് എത്രയുംവേഗം പരിഹാരനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണന് ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലും റോഡരികിലും വ്യാപിച്ചുകിടന്ന മാലിന്യം കൃഷ്ണന് തനിച്ച് ശുചീകരണം നടത്തി നാട്ടുകാരുടെ പ്രശംസ നേടിയിരുന്നു. രാവിലെ ഒമ്പതിനു തുടങ്ങിയ കുത്തിയിരുപ്പ് സമരം 11.30 നിര്‍ത്തി. ടൗണില്‍ മിക്കയിടങ്ങളിലും വര്‍ധിച്ചുകാണുന്ന മാലിന്യം നീക്കുന്നതിനു ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും…
Read More