തൃശൂർ മെഡിക്കൽ കോളജിലെത്തുന്ന കാൻസർ രോഗികളെ… കീമോ ചെയ്യണോ… കൈയിൽ 10,000 രൂപയുമായി വരൂ !!

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കീമോ തെറാപ്പി ചെയ്യാനുള്ള രോഗികൾ കയ്യിൽ പതിനായിരം രൂപ കരുതിയിട്ട് ഇങ്ങോട്ടു വന്നാൽ മതി – തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കു വരുന്ന കാൻസർ രോഗികളോട് ഇപ്പോൾ അധികൃതർ പറയുന്നതാണിത്. തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോതെറാപ്പി ചികിത്സക്കുള്ള സൗജന്യ മരുന്നു വിതരണം നിർത്തിയതോടെ ഇവിടെയെത്തുന്ന നിരവധി രോഗികളാണ് ദുരിതമനുഭവിക്കുന്നത്. കീമോതെറാപ്പിക്ക് സൗജന്യമായി നൽകുന്ന മരുന്ന ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താത്ത മരുന്നാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ രോഗികൾക്ക് ഈ സൗജന്യം നിഷേധിച്ചിരിക്കുന്നത്. ഇതോടെ പാവപ്പെട്ട രോഗികൾ ഈ മരുന്ന് കിട്ടാനായി പതിനായിരത്തിനടുത്ത് രൂപ നൽകേണ്ട സ്ഥിതിയാണ്. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന കാൻസർ രോഗികളടക്കം പണം തികയാതെ നെട്ടോട്ടമോടുന്ന കാഴ്ചയാണുള്ളത്.കയ്യിലെ ഞരന്പുകൾ വഴി നേരിട്ട് രക്തത്തിലേക്ക് നൽകുന്ന രീതിയിലുള്ള മരുന്നുകളാണ് കീമോതെറാപ്പി ചികിത്സക്ക് ഉപയോഗിക്കുന്നത്. ഈ മരുന്ന് ഇതുവരെ…

Read More

വാളയാർ സംഭവത്തിൽ നീതി വൈകുന്നു ; തല മുണ്ഡനംചെയ്ത് സാമൂഹ്യ പ്രവർത്തക

തൃശൂർ: വാളയാർ പെണ്‍കുട്ടികൾക്കു നീതി ലഭിക്കണമെന്ന ആവശ്യത്തിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തക. സാമൂഹ്യപ്രവർത്തകയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം മുൻ സംസ്ഥാന കണ്‍വീനറുമായ റാണി ആന്‍റോയാണ് തൃശൂർ തെക്കേഗോപുരനടയ്ക്കു സമീപം മുടിവടിച്ച് പ്രതിഷേധിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു വ്യത്യസ്തമായ പ്രതിഷേധം. നിരവധി പേർ റാണിക്ക് ഐക്യദാർഢ്യവുമായി എത്തിയിരുന്നു. ഇതിൽ കോഴിക്കോട് സ്വദേശി ബാലകൃഷ്ണൻ, നാട്ടിക സ്വദേശി ഗോവിന്ദൻ, വലക്കാവ് സ്വദേശി ക്രിസ്റ്റഫർ എന്നിവരും തല മുണ്ഡനം ചെയ്തു. വാളയാർ കേസ് വീണ്ടും ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിനായാണ് ഇത്തരമൊരു പ്രതിഷേധം തെരഞ്ഞെടുത്തത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളമാകെ പദയാത്ര നടത്തുമെന്നും റാണി പറഞ്ഞു.

Read More

ബിരിയാണിക്കൊപ്പം സവാളയില്ലാ സാലഡ്; ഓംലറ്റിലും കൊത്തിപ്പൊരിയിലും സവാള പേരിനു മാത്രം

തൃശൂർ: ബിരിയാണിക്കൊപ്പം സവാളയില്ലാ സാലഡ്; ഓംലറ്റിലും കൊത്തിപ്പൊരിയിലും സവാള പേരിനു മാത്രം. വില കുത്തനെ കൂടിയപ്പോൾ സാലഡും ഓംലറ്റും കൊത്തിപ്പൊരിയും സവാള ഒൗട്ട് ഓഫ് കിച്ചനായത്. വീട്ടിലെ അടുക്കളകളിൽ നിന്നു മാത്രമല്ല തട്ടുകടകളിലും ഹോട്ടലുകളിലുമൊക്കെ സവാള പ്രയോഗം കുത്തനെ കുറഞ്ഞിരിക്കുന്നു. ബിരിയാണിക്കൊപ്പം കിട്ടുന്ന സാലഡിൽ തൈരിൽ സവാളയ്ക്കു പകരം പിഞ്ചു വെള്ളരിക്കയാണ് (കുക്കുംബർ) ഇപ്പോൾ ചേർക്കുന്നത്.തട്ടുകടകളിൽ ഓംലറ്റിലും കൊത്തിപൊരിയിലും വളരെ കുറച്ച് സവാള മാത്രമാണ് ഉപയോഗിക്കുന്നത്. സവാളയ്ക്ക് വിലകൂടുതലാണെന്ന് മാത്രമല്ല ഗുണനിലവാരം തീരെയില്ലാത്ത സവാളയാണ് കിട്ടുന്നതെന്നതും വലിയ പ്രശ്നമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ സവാള വാങ്ങാൻ ആളുകൾ മടിക്കുന്ന സ്ഥിതിയാണ്. ചെറിയ ഉള്ളിയുടെ വിലയും വെളുത്തുള്ളി വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഉള്ളിസാന്പാറും മെനുവിന് പുറത്തായിരിക്കുകയാണ്.

Read More

“കുഞ്ഞേ നിനക്കായ് ‘ … ഡിജിപി സൈക്കിളിലേറി നഗരം ചുറ്റി; …അകന്പടിയായി ഡിഐജിയും കമ്മീഷണറും

സ്വന്തം ലേഖകൻ തൃശൂർ: സൈറണ്‍ ഘടിപ്പിച്ച ജീപ്പും കാറുമൊക്കെ ഉപേക്ഷിച്ച് സൈക്കിളിൽ ഡിജിപി തൃശൂർ നഗരം ചുറ്റി. കുട്ടികൾക്കെതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന കുഞ്ഞേ നിനക്കായ് എന്ന പോക്സോ നിയമബോധവത്കരണ കാന്പയിൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സൈക്കിൾ റാലിയിൽ പങ്കെടുത്ത് ഡിജിപി ലോക്നാഥ് ബെഹ്റ സൈക്കിളിൽ പൂരനഗരിക്ക് വലം വെച്ചത്. തെക്കേഗോപുരനടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി വിദ്യാർഥി കോർണറിൽ സൈക്കിൾ റാലി സമാപിച്ചു. ഡിജിപിക്കൊപ്പം സൈക്കിളിൽ നഗരം ചുറ്റാൻ മറ്റു സൈക്കിളുകളിൽ തിരുവനന്തപുരം ക്രൈം ഐജി എസ്.ശ്രീജിത്തും തൃശൂർ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രനും സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുമുണ്ടായിരുന്നു. തുടർന്ന് കാന്പയിൻ ഡിജിപി ഉദ്ഘാടനം ചെയ്തു. പോക്സോ ബോധവത്കരണ വീഡിയോ പ്രദർശനം, ഫ്ളാഷ് മോബ്, തെരുവുനാടകം എന്നിവയുണ്ടായിരുന്നു. 28, 29, 30 തീയതികളിൽ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ കാന്പയിൻ…

Read More

ആന ഉടമകളുടെ സംസ്ഥാന  സമ്മേളനം 30നു തൃശൂരിൽ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കണം

സ്വന്തം ലേഖകൻ തൃശൂർ: കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം 30നു തൃശൂരിൽ നടക്കും. കൗസ്തുഭം ഓഡിറ്റോറിയത്തിലെ ഗജരാജൻ തിരുവന്പാടി ശിവസുന്ദർ നഗറിൽ നടക്കുന്ന സമ്മേളനം രാവിലെ പത്തിനു ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ടി.എൻ.പ്രതാപൻ എംപി, മേയർ അജിത വിജയൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്കു നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി.പണിക്കർക്കു മന്ത്രി കടകംപിള്ളി സുരേന്ദ്രനും, മാതംഗ ജീവിതവര്യ പുരസ്കാരം ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിനു മന്ത്രി വി.എസ്.സുനിൽകുമാറും സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ഏറ്റവും നല്ല ആനപ്പാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം മണി എരിമയൂരിനു കെ.ബി.ഗണേഷ്കുമാർ എംഎൽഎ സമ്മാനിക്കും. ഗജരാജൻ ഗുരുവായൂർ കേശവന്‍റെ പാപ്പാൻ മൂക്കുതല…

Read More

രാഷ്‌ട്രദീപിക വാർത്ത തുണയായി! സർക്കാരിനു പറ്റാത്ത വയോധികയുടെ വീട് നിർമാണം സർക്കാർ ഉദ്യോഗസ്ഥൻ ഏറ്റെടുക്കുന്നു

പുതുക്കാട്: പുലക്കാട്ടുകരയിൽ പ്രളയത്തിൽ തകർന്ന വയോധികയുടെ വീട് പുനർനിർമിക്കാനുള്ള സഹായവുമായി കൃഷി ഓഫീസർ വയോധികയുടെ വീട്ടിലെത്തി. രാഷ്‌ട്രദീപിക വാർത്തയെ തുടർന്നാണ് പുലക്കാട്ടുകര കോളനിക്ക് സമീപം താമസിക്കുന്ന വയോധിക തങ്കയുടെ വീട് നിർമിക്കുന്നത്. കണ്ണാറ ഹോൾട്ടികൾച്ചറൽ ഫാമിലെ കൃഷി ഓഫീസറായ അമ്മാടം സ്വദേശി തൃക്കോവിൽ വാരിയത്ത് രമേഷാണ് തങ്കക്ക് പുതിയ വീട് നിർമിച്ചു നൽകാൻ സന്നദ്ധനായെത്തിയത്. പുലക്കാട്ടുകരയിലെത്തിയ രമേഷ് തങ്കയുടെ മകൻ ബാബുവിനോട് വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകി. എത്രയും വേഗം വീടിന്‍റെ നിർമ്മാണം പൂർത്തീകരിച്ച് തങ്കക്കും കുടുംബത്തിനും കൈമാറാനുള്ള ഒരുക്കത്തിലാണ് ഈ സർക്കാർ ഉദ്യോഗസ്ഥൻ. 2018ലെ പ്രളയത്തിലാണ് തങ്കയുടെ വീട് നിലംപൊത്തിയത്. പിന്നീട് ഒന്നര വർഷത്തോളം ഇവരുടെ കുടുംബം ഒറ്റമുറി വീട്ടിലാണ് അന്തിയുറങ്ങിയത്.വീട് തകർന്നിട്ടും അർഹമായ പരിഗണന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഈ കുടുംബത്തിന് ലഭിച്ചിരുന്നില്ല. നഷ്ടപരിഹാര തുകയായ രണ്ടര ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്. ഈ…

Read More

രാത്രി ഓട്ടത്തിന് അമിതകൂലി..? മാധ്യമപ്രവർത്തകർക്കുനേരെ ഓട്ടോഡ്രൈവ്രർമാരുടെ ഭീഷണി

ഗുരുവായൂർ: പ്രിപെയ്ഡ് ഓട്ടോ സംവിധാനം അട്ടിമറിക്കുന്നതിനു പിന്നിൽ ഒരുവിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് അമിതകൂലി വാങ്ങാനാവില്ലെന്ന തിരിച്ചറിവ്. രാത്രിയിൽ ഗുരുവായൂരിലെത്തുന്ന തീവണ്ടികളിലെ യാത്രക്കാർ ക്ഷേത്രനടയിലേക്കു നൽകേണ്ടത് രണ്ടിരട്ടിയിലധികം യാത്രകൂലി. യാത്രകൂലി സംബന്ധിച്ച് യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിൽ തർക്കം നിത്യസംഭവമാണ്. ദർശനത്തിനെത്തുന്നവർ പരാതി നൽകാതെ മടങ്ങുകയാണ് പതിവ്. ഇതു മുതലാക്കിയാണ് ഒരു വിഭാഗം ഓട്ടോക്കാർ തീർഥാടകരെ പിഴിയുന്നത്.യാത്രക്കാർ പറയുന്ന ലോഡ്ജുകളിൽ ഇറക്കാതെ ഓട്ടോറിക്ഷക്കാർക്കു കമ്മീഷൻ നൽകുന്ന ലോഡ്ജുകളിലേക്ക് നർബന്ധപൂർവം കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. നഗരസഭ കൗൺസിൽ യോഗം പ്രതിഷേധിച്ചു ഗുരുവായൂർ: റെയിൽവെ സ്റ്റേഷനിൽ തുടങ്ങാനിരുന്ന പ്രീപെയ്ഡ് ഓട്ടോ റിക്ഷ സംവിധാനം അട്ടിമറിക്കപ്പെടുന്നതുമായി ബന്ധപെട്ട് മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് ഒരുവിഭാഗം ഓട്ടോറിക്ഷ തൊഴിലാളികൾ മാധ്യമ പ്രവർത്തകരെ ഭീഷണിപെടുത്തിയ സംഭവത്തിൽ നഗരസഭ കൗണ്‍സിൽ യോഗം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉചിതമായ നടപടി കൈക്കൊള്ളാനും കൗണ്‍സിൽ യോഗം തീരുമാനിച്ചു. കൗണ്‍സിൽ ആരംഭിച്ചയുടൻ…

Read More

അല്ല മധൂസേ ഇത് ഞാനല്ലേ…നീ ഞങ്ങളേം കാരിക്കേച്ചറാക്കീല്ലേ..! ചിരിയുണര്‍ത്തി മധൂസിന്‍റെ കാരിക്കേച്ചറുകൾ

സ്വന്തം ലേഖകൻ തൃശൂർ: അല്ല മധൂസേ ഇത് ഞാനല്ലേ…നീ ഞങ്ങളേം കാരിക്കേച്ചറാക്കീല്ലേ… തൃശൂർ ലളിതകല അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന കാരിക്കേച്ചർ പ്രദർശനം കാണാനെത്തിയവർ മധൂസ് എന്ന കെ.ബി.മധുസൂദനന്‍റെ കാരിക്കേച്ചറുകൾ കണ്ട് അത്ഭുതത്തോടെ പറയുന്നത് ഇതാണ്. അവനവനെ നോക്കി ചിരിക്കുകയെന്നത് വലിയൊരു കാര്യമാണ്. പലർക്കും അത് സാധിക്കില്ല. എന്നാൽ ആർട് ഗാലറിയിലെ ചുമരുകളിൽ തങ്ങളുടെ കാരിക്കേച്ചറുകൾ കാണുന്പോൾ അവനവനെ കണ്ട് ആനന്ദിക്കുകയാണ് ആൾക്കൂട്ടം. വരമുദ്ര 2 എന്ന് പേരിലുള്ള കാരിക്കേച്ചർ പ്രദർശനത്തിൽ പ്രമുഖരായവരുടെ പരിചിത മുഖങ്ങൾക്കൊപ്പം മധുസൂദനൻ തന്‍റെ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും രൂപഭാവങ്ങൾ കൂടി കാരിക്കേച്ചറാക്കിയതോടെ പ്രദർശനത്തിന്‍റെ സ്റ്റൈൽ തന്നെ മാറി. തങ്ങളുടെ ചിത്രം ആർട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നുവെന്ന് കേട്ട് കാണാനെത്തിയവരും ഏറെ. ആരുടെയൊക്കെ കാരിക്കേച്ചറുകളുണ്ടെന്ന കാര്യം മധു അവസാന നിമിഷം വരെ സസ്പെൻസാക്കി വെച്ചിരിക്കുകയായിരുന്നു. നൂറു കണക്കിന് കാരിക്കേച്ചറുകളിൽ പ്രശസ്തരായ നിരവധി പേരുണ്ട്. കൂട്ടുകാർ മധൂസ്…

Read More

കെഎസ്ആർടിസിയിൽ ആരോരുമറിയാതെ സ്റ്റാൾ ലേലം; രഹസ്യനീക്കത്തിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് ആക്ഷേപം‌

തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിലെ സ്റ്റാൾ ലേലം ആരോരുമറിയാതെ നടത്താനുള്ള നടപടികൾ അവസാനഘട്ടത്തിൽ. സ്റ്റാൻഡിലെ മൂന്നാം നന്പർ സ്റ്റാളിന്‍റെ ലേലമാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെതുടർന്ന് രഹസ്യമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും ആരും ഇതറിഞ്ഞിട്ടില്ല. പുറത്താരെയും അറിയിക്കാതെ ലേലം നടത്തണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അതേപടി അനുസരിക്കേണ്ട ഗതികേടാണ് തൃശൂരിലെ ഉദ്യോഗസ്ഥർക്ക്. സ്റ്റാൾ ലേലത്തിലെ വൻ അഴിമതിയാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.സ്റ്റാൾ നന്പർ മൂന്ന് ഒരു വർഷ കാലയളവിലേക്കു നൽകുന്നതിനു ടെൻഡർ കം ലേലവ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നതായുള്ള നോട്ടീസ് ഇതുവരെയും സ്റ്റാൻഡിലെ നോട്ടീസ് ബോർഡിൽ പതിച്ചിട്ടില്ല. കെഎസ്ആർടിസി ജീവനക്കാർക്കുപോലും ഇതറിയില്ല. ലേലം നടത്തണമെങ്കിൽ നോട്ടീസ് പരസ്യപ്പെടുത്തി എല്ലാവർക്കും പങ്കെടുക്കാൻ അവസരം ഉണ്ടാക്കണമെന്നാണ് നിയമം. ഇതൊന്നും പാലിക്കാതെയാണ് സ്റ്റാൾ ലേലം ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ 15ന് ഇതുസംബന്ധിച്ച നോട്ടീസ് അടിച്ചിട്ടുണ്ട്. നാളെയാണ് ടെൻഡർ ഫോം വിൽക്കുന്ന അവസാന…

Read More

പോലീസ് പറയുന്നു, “കുഞ്ഞേ നിനക്കായ് ’; പദ്ധതിക്കു തൃശൂരിൽ നാളെ തുടക്കം; വീഡിയോ, ഫ്ളാഷ് മോബ്, സൈക്കിൾ റാലി…

തൃശൂർ: കുട്ടികൾക്കുനേരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക, സുരക്ഷിതത്വമേകുക എന്നീ ലക്ഷ്യങ്ങളോടെ കേരള പോലീസ് “കുഞ്ഞേ നിനക്കായ്’ എന്ന പേരിൽ പോക്സോ ബോധവത്കരണ കാന്പയിനു തുടക്കമിടുന്നു. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. തുടർന്ന് 28, 29, 30 തീയതികളിലായി കേരളം മുഴുവൻ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ കാന്പയിനുകൾ നടക്കും. കുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ സമൂഹമനസാക്ഷി ഉണർത്തുക, കുറ്റവാളികൾക്കു കഠിനശിക്ഷ ഉറപ്പാക്കുന്നതിനായി പൊതുസമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. നാളെ രാവിലെ 10ന് സ്വരാജ് റൗണ്ടിൽ പ്രമുഖർ അണിനിരക്കുന്ന സൈക്കിൾ റാലിക്കു ഡിജിപി നേതൃത്വം നൽകും. തുടർന്ന് തെക്കേഗോപുരനടയിൽ നടക്കുന്ന പൊതുചടങ്ങിൽ തിരുവനന്തപുരം ക്രൈം ഐജി എസ്.ശ്രീജിത്ത്, തൃശൂർ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ്ചന്ദ്ര…

Read More