മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അവസാനത്തെ മാവോയിസ്റ്റിന്റെ മൃതദേഹവും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ ശ്രീനിവാസന്റെ (42) മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ഇന്നു രാവിലെ 11 മണിയോടെ ചെന്നൈ നന്ദനം സ്ട്രീറ്റിൽ നിന്നുള്ള ശ്രീനിവാസന്റെ സഹോദരൻമാരായ രാജഗോപാൽ, ജയറാം, സഹോദരി ഭർത്താവ് രാമു എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് പോലീസ് അകന്പടിയോടെ മൃതദേഹം കോയന്പത്തൂരിലേക്ക് കൊണ്ടുപോയി. ചെന്നൈയിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന കാര്യം കോയന്പത്തൂരിലെത്തിയ ശേഷമേ തീരുമാനിക്കൂവെന്ന് ബന്ധുക്കൾ പറഞ്ഞു. അതീവ രഹസ്യമായാണ് പോലീസ് ബന്ധുക്കളെ ചെന്നൈയിൽ നിന്നും തൃശൂരിലെത്തിച്ച് മൃതദേഹം വിട്ടുകൊടുത്തത്. പത്രമാധ്യമങ്ങളിലും മറ്റും ചിത്രം കണ്ട് തിരിച്ചറിഞ്ഞാണ് ബന്ധുക്കൾ മൃതദേഹം ശ്രീനിവാസന്റേതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം വിട്ടുകൊടുക്കുന്പോൾ പൊതുപ്രവർത്തകരോ മാവോയിസ്റ്റ് അനുഭാവികളോ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായിരുന്നില്ല. പത്തു വർഷം മുന്‍പാണ് രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട് ശ്രീനിവാസൻ വീടു വിട്ടത്. നാലു വർഷം മുന്‍പ്…
Read MoreCategory: Thrissur
ഹോട്ടലുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി
തൃശൂർ: ഹോട്ടലുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ. ഹോട്ടലുകളിലെ ഖര-ജല മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ഭക്ഷണ വ്യാപാരം നിയമവിധേയമാക്കി നിയന്ത്രിക്കുന്നതിനു നിയമനിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ. പ്രകാശ് അധ്യക്ഷനായി. പ്രതിനിധിസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷനായി. മുഖ്യാതിഥിയായി പങ്കെടുത്ത മേയർ അജിത വിജയനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ, കൗണ്‍സിലർ അനൂപ് ഡേവിസ് കാട, കെഎച്ച്ആർഎ രക്ഷാധികാരി എൻ. കുമാരൻ, സംസ്ഥാന സെക്രട്ടറിമാരായ സി. ബിജുലാൽ, അബ്ദുൾ അസീസ്, വൈസ് പ്രസിഡന്റുമാരായ…
Read Moreകാക്കിക്കുപ്പായത്തിനുള്ളിലെ കലാകാരൻ വിനോദിനെ ആദരിച്ച് മളങ്കുന്നത്തുകാവ് ഭരണിവേല കമ്മിറ്റി
മുളങ്കുന്നത്തുകാവ്: സന്മനസുള്ളവര്‍ക്കു സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന് പറയും പോലെ ഈ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു ഹൃദയമുണ്ട്…ഒരു കലാകാരന്റെ ഹൃദയം…മുളങ്കുന്നത്തുകാവ് സ്വദേശിയും സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐയുമായ വിനോദിന്റെ കാക്കിക്കുപ്പായത്തിനുള്ളിലെ കലാഹൃദയത്തെ ആദരിക്കാന്‍ മുളങ്കുന്നത്തുകാവ് ഭരണിവേല കമ്മിറ്റിയാണ് നേതൃത്വം കൊടുത്തത്. രക്ഷാധികാരി വി.ജി.ശങ്കരനാരായണന്, പ്രസിഡന്റ് ജയന് കോഞ്ചേരി, സെക്രട്ടറി എം.അച്യുതന്, വരടിയാട്ടില്‍ കേശവന്, കെ.സുനില്‍കുമാര്‍, കെ.കെ.സുനില്‍കുമാര്‍ എന്നിവര്‍ ആദരണചടങ്ങിനു നേതൃത്വം നല്കി.സ്കൂള്കലാമേളകളില് നാടകങ്ങള്‍ രചിച്ച് നാടകപ്രേമികളുടെ മനസില്‍ ഇടംനേടിയ കലാകാരനാണ് വിനോദ്. ജില്ലാ യുവജനോത്സവത്തില്‍ യുപി, ഹൈസ്കൂള്‍ വിഭാഗം മലയാള നാടകത്തില്‍ വിനോദിന്റെ രചനകളാണ് സമ്മാനാര്‍ഹമായത്. തൃശൂരിലെ മാത്രമല്ല തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ കലാമേളകളിലെല്ലാം വിനോദിന്റെ തൂലിക അരങ്ങിലെത്തിച്ച നാടകങ്ങള്‍ സമ്മാനം നേടിയിരുന്നു. കേരളത്തിലെമ്പാടും നിരവധി ശിഷ്യഗണങ്ങളും ഈ പോലീസുകാരനു നാടകവേദിയിലുണ്ട്.
Read Moreകുഞ്ഞാലിപ്പാറ സമരം ; അനിശ്ചിതകാല സമരത്തിന്റെ നൂറാംനാളിൽ മനുഷ്യച്ചങ്ങല തീർത്തു
മൂന്നുമുറി: മറ്റത്തൂർ കുഞ്ഞാലി പാറയിലെ ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് ഇന്നലെ മൂന്നുമുറിയിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു.അവിട്ടപ്പിള്ളി മുതൽ ചേലക്കാട്ടുകര പെട്രോൾ പന്പ് വരെ ഒന്നര കിലോമീറ്റർ നീണ്ട മനുഷ്യചങ്ങലയിൽ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും വിവിധ സാംസ്കാരിക സാമൂഹിക സംഘടന പ്രതിനിധികളുമടക്കം ആയിരത്തിലേറെ പേർ കണ്ണികളായി. സമരസമിതി ചെയർമാൻ സി.കെ.രഘുനാഥ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിസ്ഥിതി പ്രവർത്തകൻ സി.ആർനീലകണ്ൻ പ്രഭാഷണം നടത്തി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, പരിസ്ഥിതി പ്രവർത്തകൻ എം.മോഹൻദാസ്, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം കണ്‍വീനർ എസ്.പി.രവി, പി.കെ.കിട്ടൻ, ഫാ.ജോണ്‍ കവലക്കാട്ട് , ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, സ്കൗട്ട്് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ മനുഷ്യചങ്ങലയിൽ അണിനിരന്നു. കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി കണ്‍വീനർ രാജ് കുമാർ, മനുഷ്യചങ്ങല കണ്‍വീനർ ബിജു തെക്കൻ, സുമേഷ് മൂത്തന്പാൻ,…
Read Moreഒറ്റക്കാലിൽ സ്ക്രച്ചസുമായി പറന്നു പന്തടിച്ച് ഭാഷ; പരിമിതികളില്ലാതെ ഇന്ത്യൻ ടീം സെലക്ഷൻ
തൃശൂർ: ഒറ്റക്കാലിൽ സ്ക്രച്ചസിന്റെ സഹായത്തോടെ ഗ്രൗണ്ടിൽ പറന്നുനടന്നു പന്തടിച്ച ഇന്ത്യൻ താരം ആലപ്പുഴക്കാരൻ ഭാഷയ്ക്ക് ആരവങ്ങളുടെ പിന്തുണ. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ശാരീരിക ഭിന്നശേഷിയുള്ളവരുടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസിലാണ് ഇന്ത്യൻ താരം ഭാഷ കളിക്കാനിറങ്ങിയത്. സെവൻസ് ഫുട്ബോൾ മൽസരങ്ങളിൽ മാറ്റുരച്ച് ടീമിൽ ഇടം നേടാൻ 23 താരങ്ങളാണ് എത്തിയത്. ഒരു കാലില്ലാതെയും ഒരു കൈയില്ലാതേയും ഫുട്ബോൾ ഗ്രൗണ്ടിൽ അവർ ഓടിക്കളിച്ചു വിസ്മയം തീർത്തു. അംഗപരിമിതികൾ പരിമിതികളേയല്ലെന്ന് അവർ തെളിയിച്ചു. ഉച്ചവരെ നടക്കുന്ന മൽസരങ്ങളിൽനിന്നാണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുകയെന്ന് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് എ.എം. കിഷോ അറിയിച്ചു. ഫെബ്രുവരി 21 മുതൽ മലേഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ മൽസരത്തിൽ പങ്കെടുക്കാനുള്ള ടീമിനെയാണു തൃശൂരിൽ തെരഞ്ഞെടുത്തത്. അംപ്യൂറ്റി, വണ്‍ ഷോർട്ട് ലെഗ്, ഹാൻഡ് എന്നീ ഭിന്നശേഷിയുള്ളവരാണു പങ്കെടുത്തത്.
Read Moreമുളങ്കുന്നത്തുകാവിൽ കഞ്ചാവ് വിൽപന വ്യാപകം; ചോദ്യം ചെയ്യുന്നവരെ വെട്ടി പരിക്കേൽപ്പിച്ച് മാഫിയ സംഘങ്ങൾ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കഞ്ചാവ് വിൽപന ചോദ്യം ചെയ്യാൻ ശ്രമിക്കുന്നവരെ വെട്ടിനുറുക്കാൻ രണ്ടും കൽപിച്ച് കഞ്ചാവ് വിൽപന സംഘങ്ങളുടെ തേർവാഴ്ച. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെട്ടേറ്റ് കൊണ്ടുവന്ന ഇരുപതോളം പേർ കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ആക്രമണത്തിനിരയായത്. കുന്നംകുളത്ത് കൗമാരപ്രായക്കാർക്ക് കഞ്ചാവ് നൽകുന്നതിനെ ചോദ്യം ചെയ്ത കുന്നംകുളം അടുപ്പൂട്ടി മുണ്ടും പറന്പിൽ വീട്ടിൽ വിൽസണ്‍ മകൻ വിജീഷിനെ (33) 20 അംഗ സംഘമാണ് വെട്ടിപരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി 12ന് വീടിനു സമീപം വെച്ച് വടിവാൾ ഉപയോഗിച്ച് വിജീഷിനെ സംഘം വെട്ടുകയായിരുന്നു. ഇരുകാലുകൾക്കും കൈകൾക്കും തലയിലും പുറത്തുമായി നിരവധി വെട്ടുകളാണ് ഏറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വിജീഷ് തീവ്രപരിചരണ വിഭാഗത്തിലാണ്. തോളൂരിലും കഞ്ചാവ് വിൽപന ചോദ്യം ചെയ്തവർക്ക് നേരെ ആക്രമണമുണ്ടായി. ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരടക്കം 14 പേർക്ക് സംഭവത്തിൽ പരിക്കേറ്റു.ഇവരിൽ ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്…
Read Moreമദ്യവർജനം വഴി ലഹരിവിമുക്തി സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീൻ
തൃശൂർ: നാടിനെ ലഹരി വിമുക്തമാക്കേണ്ടത് കലാ- കായിക മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടാകണമെന്ന് വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. “നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയർത്തി വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മദ്യവർജനത്തിന് ഉൗന്നൽ നൽകി മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും ആരോഗ്യ വകുപ്പുമായി ചേർന്ന് ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുകയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിവിധ ബോധവത്കരണ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥി കോർണറിൽനിന്ന് ടൗണ്‍ ഹാൾ വരെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള 700 ഓളം എൻഎസ്എസ്, സ്കൗട്ട്, എസ്പിസി കേഡറ്റുകളുടെ ബൈക്ക് റാലിയും വാക്കത്തോണും നടന്നു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ…
Read Moreകുഞ്ഞാലിപ്പാറ സമരം നൂറാം ദിവസത്തിലേക്ക്; മനുഷ്യചങ്ങല തീർത്ത് സമരക്കാർ
കൊടകര: കുഞ്ഞാലിപ്പാറയിലെ ഗ്രാനൈറ്റ് കന്പനിയുടെ പ്രവർത്തനം പൂർണമായി നിർത്തലാക്കുക എന്നാവശ്യപ്പെട്ട്് നടത്തുന്ന സമരം 100 ദിവസം പൂർത്തിയാകുന്ന തോടെ ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കുഞ്ഞാലിപ്പാറ സമര സമിതി പ്രവർത്തകനും മനുഷ്യച്ചങ്ങല സംഘാടക സമിതി കണ്‍വീനറുമായ ബിജു തെക്കൻ പറഞ്ഞു. ഇന്നു വൈകിട്ട് അഞ്ചിന് മൂന്നുമുറിയിൽ നടക്കുന്ന മനുഷ്യച്ചങ്ങലയിൽ പരിസ്ഥിതി പ്രവർത്തകരുൾപ്പടെ നൂറുകണക്കിനാളുകൾ കണ്ണി ചേരും. കവളപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോടശേരി മലയോരത്തെ കുന്നിനു മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ക്രഷറും സമാനരീതിയിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിലും ഇടയാക്കുമെന്ന ഭീതിയാണ് നാട്ടുകാരെ കുഞ്ഞാലിപ്പാറയിലെ ഖനനപ്രവർത്തനങ്ങൾക്കെതിരെ സമരരംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്.കക്ഷിരാഷ്ട്രീയത്തിനും സാമുദായിക പരിഗണനകൾക്കും അതീതമായി നാട്ടുകാർ ഒറ്റക്കെട്ടായാണ് ഇവിടെ സമരം നടത്തിവരുന്നത്. ജനങ്ങളുടെ ആശങ്കകളും പരാതികളും മനസിലാക്കുന്നതിനായി മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, ടി.എൻ.പ്രതാപൻ എംപി, സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ , സാമൂഹിക സാംസ്കാരിക പ്രവർത്തകരായ സി.ആർ.നീലകണ്ഠൻ, കെ.വേണു തുടങ്ങിയവർ സമരപന്തലിലെത്തിയിരുന്നു. ചെറുതും വലുതുമായ…
Read Moreബൗദ്ധികവും ഭൗതികവുമായ ഉന്നമനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മാർ പോളി കണ്ണൂക്കാടൻ
കൊടകര: ബൗദ്ധികവും ഭൗതികവുമായ ഉന്നമനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ജീവിതാവസാനംവരെ മനുഷ്യൻ പഠിച്ചുകൊണ്ടേയിരിക്കണമെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബിരുദദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എല്ലാവരെയും എത്തിക്കുവാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി. എൽ. ജോഷി വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണ് വിദ്യാഭ്യാസത്തിന്റെ കാതലെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി. ഒ. ജെൻസണ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം, സഹൃദയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ മോണ്‍. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, വൈസ് പ്രിൻസിപ്പൽ ഡോ. എം.…
Read Moreറെയിൽവേ സ്റ്റേഷൻ റോഡിൽ വെട്ടിയിട്ട മരത്തിന്റെ ചില്ലകളും മാലിന്യങ്ങളും ദുരിതമാകുന്നു; പ്രതിഷേധിച്ച് നാട്ടുകാർ
ചാലക്കുടി: നോർത്ത് ജംഗ്്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വെട്ടിയിട്ട മരത്തിന്റെ ചില്ലകളും മാലിന്യങ്ങളും നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായി. പിഡബ്ല്യുഡി അധികൃതർ വെട്ടിയിട്ട മരത്തിന്റെ കൊന്പുകളും മറ്റും റോഡിൽ കുന്നുകൂടിക്കിടക്കുകയാണ്. ഇതിനാൽ ഇതുവഴി കടന്നുപോകുന്ന വിദ്യാർഥികളടക്കം നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കയാണ്. ഈ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും നടന്നുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. വ്യാപാരികളും മറ്റും ഇവ നീക്കം ചെയ്യണമെന്ന് അധികൃതരോടാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. അഡ്വ. പോളി കണിച്ചായി, അഡ്വ. പി.ഐ. മാത്യു, വർഗീസ് മാളിയേക്കൽ, സി.കെ.വിൻസെന്റ്, വിൻസെന്റ് മാത്യു, ലിസി ജോബി, ജോയി മഞ്ഞളി, ആന്‍േറാ എരിഞ്ഞേരി, റഹീം എന്നിവർ പ്രതിഷേധ സമരത്തിനു നേതൃത്വം നൽകി.
Read More