കോഴിക്കോട് : തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീക്കു മർദനം. കോഴിക്കോട് കുറ്റ്യാടിയിലാണു സംഭവം. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും തൊട്ടിൽപാലം വളയൻകോട് മലയോട് ചേർന്നു താമസിക്കുന്ന ജീഷ്മ പറയുന്നു. തേങ്ങ മോഷണത്തിനെതിരേ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജീഷ്മ ആരോപിക്കുന്നു.താൻ റോഡിൽ വീണെന്നും ഇവർ പറയുന്നു. അക്രമിച്ചവരുടെ പേരടക്കം തൊട്ടിൽപാലം പോലീസില്‍ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മർദിച്ചെന്ന പരാതിയിൽ പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു അടിയന്തിര റിപ്പോർട്ട് തേടി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.
Read MoreCategory: Loud Speaker
വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി 12 വരെ നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തെറ്റുകൾ തിരുത്താനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് അഞ്ചു ദിവസം കൂടി നീട്ടിയത്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി നീട്ടണമെന്നു സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് കത്തു നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. കരട് വോട്ടർ പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം.
Read Moreട്രംപിന്റെ നീക്കം ഇന്ത്യൻ സാധനങ്ങൾ അമേരിക്കയിലെ ആളുകൾക്കു താങ്ങാനാവാത്തനിലയിലാക്കും: ശശി തരൂർ
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിന് അമേരിക്കയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കം ഇന്ത്യൻ സാധനങ്ങൾ അമേരിക്കയിലെ ആളുകൾക്കു താങ്ങാനാവാത്തനിലയിലാക്കുമെന്ന് തരൂർ പറഞ്ഞു. 25 ശതമാനം അധിക തീരുവ ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു. ഇന്ത്യയേക്കാൾ കൂടുതൽ, റഷ്യൻ എണ്ണ ഉൾപ്പെടെ വിവിധ വസ്തുക്കൾ ചൈന ഇറക്കുമതി ചെയ്യുമ്പോൾ യുഎസ് താരിഫുകളിൽനിന്ന് ചൈനയ്ക്ക് 90 ദിവസത്തെ ഇടവേള ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുറേനിയം, പല്ലേഡിയം ഉൾപ്പെടെ റഷ്യയിൽനിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കളുണ്ട്. നിർഭാഗ്യവശാൽ, ഇത് ഇരട്ടത്താപ്പ് ആണ്. യുഎസ് ചൈനയ്ക്ക് 90 ദിവസത്തെ ഇടവേള നൽകി. പക്ഷേ ചൈനക്കാർ നമ്മളേക്കാൾ കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നു. അതിനാൽ, ഇന്ത്യയോട് യുഎസ് കാണിക്കുന്ന സമീപനം…
Read Moreധർമസ്ഥലയിൽ മാധ്യമപ്രവർത്തകർക്കു നേരേ ആക്രമണം: പരിക്കേറ്റവർ ചികിത്സയിൽ
ബംഗളൂരു: ധർമസ്ഥലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. അമ്പതോളം പേർ ചേർന്നാണ് ഇവരെ മർദിച്ചത്. ധർമസ്ഥല ട്രസ്റ്റിനെതിരേ സമരം ചെയ്യുന്ന വിഭാഗമാണ് ആക്രമിച്ചതെന്നാണ് സൂചന. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Read More81 വിമാനത്താവളങ്ങൾ നഷ്ടത്തിൽ, 22 എണ്ണം പ്രവർത്തനരഹിതമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് 81 വിമാനത്താവളങ്ങൾ നഷ്ടത്തിലാണെന്നും 22 എണ്ണം പ്രവർത്തനരഹിതമാണെന്നും കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് ഡൽഹി സഫ്ദർജംഗ് വിമാനത്താവളമാണ്. 673.91 കോടി രൂപയാണു നഷ്ടം. തൊട്ടുപിന്നിലുള്ള ത്രിപുരയിലെ അഗർത്തല എയർപോർട്ട് 605.23 കോടി രൂപ നഷ്ടം നേരിടുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. പരിമിതമായ വ്യോമഗതാഗതം മാത്രമുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് ആവിഷ്കരിച്ച ആർസിഎസ് ഉഡാൻ പദ്ധതിപ്രകാരം വിമാനക്കന്പനികൾക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകുന്നുണ്ട്.
Read Moreഒരു സംഘം ആളുകൾ കൊലപ്പെടുത്താൻ പിന്നാലെ നടക്കുന്നു: കടുത്ത മാനസിക ബുദ്ധിമുട്ടിൽ 55-കാരൻ; കോയമ്പത്തൂരിൽ മധ്യവയസ്കൻ പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി
കോയന്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മധ്യവയസ്കൻ പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി. കോയമ്പത്തൂർ സിറ്റിയിലെ ബി1 ബസാർ പോലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലെ സബ് ഇൻസ്പെക്ടറുടെ മുറിയിലാണ് സംഭവം. രാമചെട്ടിപാളയം കാമരാജ് നഗർ സ്വദേശി രാജൻ(55) ആണ് മരിച്ചതെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് അറിയിച്ചു. അവിവാഹിതനായ രാജൻ തന്റെ സഹോദരി വീരമണിക്കും വൃദ്ധയായ അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രാജൻ മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് സഹോദരി പറയുന്നു. ചൊവ്വാഴ്ച രാത്രി 11:24 ഓടെ പോലീസ് സ്റ്റേഷനിലെത്തിയ രാജൻ, തന്നെ കൊല്ലാൻ 25 പേർ പിന്തുടരുകയാണെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ആരെയും കണ്ടെത്താനായില്ല. തുടർന്ന് രാജന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ പോലീസുകാർ കാണാതെ ഒന്നാം നിലയിലെ സബ് ഇൻസ്പെക്ടറുടെ മുറിയിൽ കയറിയ രാജൻ തൂങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച…
Read Moreകുട്ടനാടിന്റെ കരുതലാള് എം.എസ്. സ്വാമിനാഥന് ഇന്നു ജന്മശതാബ്ദി
കോട്ടയം: കുട്ടനാടന്‍ പുഞ്ചപാടങ്ങളില്‍ ആടിയുലയുന്ന സ്വര്ണക്കതിരുകളെ പ്രതീക്ഷയുടെ അടയാളമാക്കിയ കാര്ഷികവിസ്മയം ഡോ. എം.എസ്. സ്വാമിനാഥന് ഇന്ന് ജന്മശതാബ്ദി.ഹരിതവിപ്ലവത്തിലൂടെ പഞ്ചനദീതടങ്ങളില് അരിയും ഗോതമ്പും വിളയിച്ച് ഇന്ത്യന്‍ ജനതയുടെ പട്ടിണി മാറ്റിയ ഭാരതരത്നത്തെ കുട്ടനാടന്‍ ജനതയ്ക്കു മറക്കാനാവില്ല. കുട്ടനാട് പാക്കേജിന് ഊടുംപാവും വരച്ചുകുറിക്കാന് കുമരകത്തും മങ്കൊമ്പിലും രാമങ്കരിയിലും ചമ്പക്കുളത്തുമൊക്കെ പൊരിവെയില് വകവയ്ക്കാതെ വള്ളം തുഴഞ്ഞെത്തിയ സ്വാമിനാഥനെ പടിഞ്ഞാറന്‍ പാടവാസികള് മറന്നില്ല. കര്‍ഷരെ കേള്‍ക്കാതെ, സര്‍ക്കാരിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥരുടെ പിഴിഞ്ഞെടുക്കലും കാരണം പദ്ധതികള്‍ പരാജയപ്പെട്ടതില്‍ കുട്ടനാടിന്റെ ഇതിഹാസകാരന് ഏറെ ദുഃഖിതനായിരുന്നു. സ്വന്തം തറവാടായ കുട്ടനാട്ടിലെ നെല്ലറയെയും ജനതയെയും സംരക്ഷിക്കാനുള്ള വലിയ ഇടപെടലായിരുന്നു അത്. പുഴകളുടെയും തോടുകളുടെയും ആഴംകൂട്ടി പ്രളയം തടയണമെന്ന് അദ്ദേഹം പ്രഥമ നിര്‍ദേശം വച്ചെങ്കിലും അതു നടപ്പായില്ല. ആവര്‍ത്തിക്കുന്ന മഹാപ്രളയങ്ങളില്‍ കുട്ടനാടു മുങ്ങുമ്പോഴാണ് സ്വാമിനാഥന്റെ നിര്‍ദേശത്തിന്റെ വിലയും നിലയും തിരിച്ചറിയുന്നത്. സ്വര്‍ഗമാണ് കുട്ടനാടെന്നും മീനും കൃഷിയും ടൂറിസവും കോര്‍ത്തിണക്കിയാല്‍ ഇവിടം…
Read Moreഭീകരവാദത്തെ മഹത്വവത്കരിക്കുന്നു: അരുന്ധതി റോയിയുടെ ഉൾപ്പടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കാഷ്മീർ
ശ്രീനഗർ: അരുന്ധതി റോയി ഉൾപ്പെടെ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവത്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയവ ഉന്നയിച്ചാണ് പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ.ജി. നൂറാനിയുടെ ദ കാഷ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പുസ്തകങ്ങള്‍ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.പുസ്തകങ്ങള്‍ ചരിത്രത്തെ വളച്ചൊടിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും യുവത്വത്തെ തീവ്ര നിലപാടുകളിലേക്ക് നയിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളില്‍നിന്നും വ്യക്തമാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടുന്നതായും…
Read Moreമെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷം; അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷയുടെ ഒരുശത മാനം വരെ മുറിവാടക
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രതിമാസ പ്രീമിയം തുക 750 രൂപയാക്കി ഉയർത്തും. നിലവിൽ 500 രൂപയായിരുന്നു. പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. നിലവിൽ മൂന്നു ലക്ഷമായിരുന്നു ഇൻഷ്വറൻസ് പരിരക്ഷ. പോളിസി കാലയളവ് നിലവിലുള്ള മൂന്നു വർഷത്തിൽനിന്ന് രണ്ടു വർഷമാക്കി കുറയ്ക്കും. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനയുണ്ടാകും. മെഡിസെപിന്റെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. 41 സ്പെഷാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.മെഡിസെപ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന കാർഡിയാക് റെസിക്രോണിസേഷൻ തെറാപ്പി-ആറു ലക്ഷം, ഐസിഡി ഡ്യുവൽ ചേംബർ- അഞ്ചു ലക്ഷം എന്നിവ അധിക പാക്കേജിൽപെടുത്തും. കാൽമുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും. പദ്ധതിയിൽ 10 ഇന ഗുരുതര, അവയവമാറ്റ…
Read Moreഅടൂരിന്റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം; വനിതാ കമ്മീഷന് പരാതി നൽകി ഡബ്ല്യുസിസി
തിരുവനന്തപുരം: ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ല. സിനിമാ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ലെന്നും നിയമോപദേശത്തിൽ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണം. ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞതാണ് വിവാദമായത്. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ പരാതിക്കാരന് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. എസ്സി, എസ്ടി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നോ അത്തരമൊരു വിഭാഗത്തിന് ഫണ്ട് നല്കരുതെന്നോ പ്രസംഗത്തില്‍ പറയുന്നില്ല. പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. സിനിമ നയരൂപീകരണയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ…
Read More