മുംബൈ: ഇന്ത്യൻ പേമെന്റ് സ്ഥാപനമായ പേടിഎമ്മിൽ നിന്ന് ചൈനയുട്െ ആന്റ് ഗ്രൂപ്പ് പൂർണമായി പിന്മാറുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആന്റ് ഗ്രൂപ്പിന്റെ കൈവശമുള്ള 433.72 ഡോളർ മില്യണ്‍ മൂല്യമുള്ള ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ വില്പന നടത്തും. ചൈനീസ് വൻകിട കന്പനിയായ അലിബാബ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആന്റ്, പേടിഎമ്മിൽ ശേഷിക്കുന്ന 5.84% ഓഹരികൾ ഒരു ഓഹരിക്ക് 1,020 രൂപ എന്ന അടിസ്ഥാന വിലയ്ക്ക് വിൽക്കും.ഗോൾഡ്മാൻ സാച്ച്സ് ഇന്ത്യ സെക്യൂരിറ്റീസും സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യയും വിൽപ്പനയ്ക്ക് നേതൃത്വം നൽകുമെന്ന് ടേം ഷീറ്റ് വ്യക്തമാക്കുന്നു. പേടിഎമ്മും ആന്റ് ഗ്രൂപ്പും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വണ്‍ 97 കമ്മ്യൂണിക്കേഷൻസ് എന്ന പേരിലാണ് പേടിഎം ലിസ്റ്റ് ചെയ്തിരിക്കുന്നത്. പേടിഎം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒന്നിലധികം ഓഹരി വിൽപ്പനകൾ നടത്തിയിട്ടുണ്ട്. വാറൻ ബഫറ്റിന്റെ ബെർക്ക്ഷെയർ ഹാത്ത്വേയും ജപ്പാനിലെ…
Read MoreCategory: Loud Speaker
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചില ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരുന്നുവെന്ന് വിവരാവകാശ കമ്മീഷണർ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാംസ്കാരിക വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരുന്നുവെന്ന് രൂക്ഷ വിമര്‍ശനവുമായി വിവരാവകാശ കമ്മീഷണര്‍ അഡ്വ. എ. ഹക്കിം.വിവരാവകാശ കമ്മീഷന് വായിക്കാന്‍ പോലും നല്‍കാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചില ഉദ്യോഗസ്ഥര്‍ പൂഴ്ത്തി വച്ചിരുന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥര്‍ കാണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ നിയമപ്രകാരം സിവില്‍ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ തന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സര്‍ക്കാരില്‍ നിന്നും നല്ല പിന്തുണ ലഭിച്ചു. എന്നാല്‍ കമ്മീഷനില്‍ നിന്നു പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഇന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്ക് ഔദ്യോഗിക വാഹനം അനുവദിച്ചെങ്കിലും അതില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. ഓഫീസ് വരെ കാര്‍ എത്തിയെങ്കിലും പിന്നീട് അത് കണ്ടില്ലെന്നും അദ്ദേഹം…
Read Moreലഹരിമരുന്നു കടത്തുകാരുമായി ബന്ധം; പോലീസിനെ ആക്രമിച്ച കേസില്‍ പി.കെ. ഫിറോസിന്റെ സഹോദരന് അറസ്റ്റില്‍; ഇടപെടില്ലെന്ന് ഫിറോസ്
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ സഹോദരന് പി.കെ ബുജൈര്‍ ലഹരിമരുന്നുകടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍. കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന്റെ തെളിവുണ്ടെന്നും മറ്റൊരു പ്രതിയുടെ കുറ്റസമ്മതമൊഴിയുണ്ടെന്നും കുന്ദമംഗലം പോലീസ് പറഞ്ഞു. ലഹരികടത്തുകേസില്‍ കുന്ദമംഗലം സ്വദേശി റിയാസ് തൊടുകയിലിനെ കഴിഞ്ഞ ദിവസം കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ പോലീസിനു നല്കിയ മൊഴിയില്‍ നിന്നാണ് ബുജൈറിന്റെ ലഹരി മരുന്ന് ബന്ധം വ്യക്തമായതെന്ന് പോലീസ് പറയുന്നു. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്റെ വാട്സാപ്പ് ചാറ്റ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബുജൈറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോള്‍ ഇയാള്‍ പോലീസനെ ആക്രമിക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുജൈറിന്റെ കാറില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.…
Read Moreകടലിലെങ്ങും കണ്ടെയ്നർ അവശിഷ്ടങ്ങൾ; പൊറുതിമുട്ടി മൽസ്യത്തൊഴിലാളികൾ; 10 ലക്ഷത്തിന്റെ വല നഷ്ടമായി
കൊല്ലം: വള്ളത്തിലെ വലയിൽ മത്സ്യബന്ധനത്തിനിടെ കണ്ടെയ്നർ അവശിഷ്ടങ്ങൾ കുടുങ്ങി വൻ നാശനഷ്ടം.അഴീക്കൽ മത്സ്യബന്ധന തുറമുഖത്തു നിന്നു മത്സ്യബന്ധനത്തിനു പോയ, അഴീക്കൽ സ്വദേശി മുല്ലശേരിൽ ഗണേശിന്റെ ഉടമസ്ഥതയിലുള്ള ‘കനിഷ്ക’ എന്ന ഇൻബോർഡ് വള്ളത്തിനാണ് കണ്ടെയ്നർ അവശിഷ്ടം കുടുങ്ങി വൻ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 10 ലക്ഷം രൂപയുടെ വലയാണ് ഗണേശന്റെ കനിഷ്ക്കക്ക് മാത്രം നഷ്ടമായത്. കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറിലെ ലോഹ പാളി വലയിൽ കുടുങ്ങിയത് മത്സ്യത്തൊഴിലാളികൾ കരയിലെത്തിച്ചിട്ടുണ്ട്. ട്രോളിംഗ് അവസാനിച്ചതിൽ പിന്നെ കടലിൽ പോയ നിരവധി വള്ളങ്ങളുടെയും ബോട്ടുകളുടെയും വലകൾ ആണ് നിത്യേന എന്നോണം നാശമായിക്കൊണ്ടിരിക്കുന്നത്. ചവറ കെഎംഎംഎലിനു പടിഞ്ഞാറ് ഭാഗത്ത് 40 മത്സ്യത്തൊഴിലാളികളുമായി പോയ വളളത്തിന്റെ വലയിൽ കണ്ടെയ്നറിന്റെ ഒരു കൂറ്റൻ വാതിൽ പ്പാളിയാണ് കുടുങ്ങിയത്. വലയും വിഞ്ച് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾക്കും ഇതോടെ നാശമുണ്ടായി. മത്സ്യത്തൊഴിലാളികൾ നേരിടുന്ന വലിയ പ്രതിസന്ധികൾക്കിടെ വലയും ഉപകരണങ്ങളും നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക്…
Read Moreമധ്യപ്രദേശിൽ കാലവർഷക്കെടുതി: 252 പേർ മരിച്ചു; 3,628 പേരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു
ഭോപ്പാൽ: കാലവർഷക്കെടുതിയിൽ ഇതുവരെ 252 പേർ മരിച്ചതായി മധ്യപ്രദേശ് സർക്കാർ. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 432 മൃഗങ്ങളും 1,200 കോഴികളും ചത്തു. സംസ്ഥാനത്തുടനീളം നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ 3,628 പേരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കണക്കുകൾ പുറത്തുവിട്ടത്. 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,065 പേർ നിലവിൽ കഴിയുന്നുണ്ടെന്നും ദുരിതബാധിതർക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ, വസ്ത്രം തുടങ്ങിയ അവശ്യ സേവനങ്ങൾ ഈ ക്യാമ്പുകൾ നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് 3,600 കോടി രൂപ അനുവദിച്ചു. ഇതിൽ 28.49 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇതിനകം വിതരണം ചെയ്തു. ഭോപ്പാൽ, ഗ്വാളിയർ, ജബൽപൂർ, ധാർ എന്നിവിടങ്ങളിൽ എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. മഴയിൽ വീടുകൾക്കും അടിസ്ഥാന…
Read Moreപുതുച്ചേരിക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണം വിട്ടു: മലയാളി നർത്തകി ഗൗരിനന്ദ അന്തരിച്ചു; 8 പേർക്ക് പരിക്ക്
ചെന്നൈ: വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. തമിഴ്നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിൽ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. ഗൗരിനന്ദയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreഇന്‍ഡിഗോ വിമാനത്തിൽ യാത്രക്കാരനെ മർദിച്ച സംഭവം: കാണാതായ ഹുസൈന് അഹമ്മദ് മസുംദാറിനെ കണ്ടെത്തി
കോൽക്കത്ത: ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന വീഡിയോ വൈറല്‍ ആയതിനു പിന്നാലെ കാണാതായ ഹുസൈന് അഹമ്മദ് മസുംദാറിനെ കണ്ടെത്തി. അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുംബൈ – കോൽക്കത്ത ഇൻഡിഗോ വിമാനത്തിൽ വച്ചായിരുന്നു ഹുസൈന് അഹമ്മദ് സഹയാത്രികനെ മർദിച്ചത്. മുംബൈയിൽ നിന്ന് വിമാനം പറക്കാൻ തയാറെടുക്കവെ പരിഭ്രാന്തനായ യുവാവ് വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് തന്റെ സമീപത്തിരുന്ന യുവാവിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. സംഭവശേഷം കോല്‍ക്കത്തയില്‍ ഇറങ്ങിയ ഹുസൈനെ പിന്നീട് കാണാതാവുകയായിരുന്നു.
Read Moreപല തലമുറകള്‍ ഏറ്റുവാങ്ങിയ സ്നേഹവും വാത്സല്യവും: സാനുമാഷ് എന്ന മഹാഗുരുനാഥന്
കൊച്ചി: ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസത്തിന്റെ പേരായിരുന്നു സാനുമാഷ്. പല തലമുറകള്‍ ഏറ്റുവാങ്ങിയ സ്നേഹവും വാത്സല്യവും കരുതലുമൊക്കെ ഇന്നൊരു നാടു മുഴുവന്‍ ആ ഒരൊറ്റ വിളിയില്‍ തിരികെ നല്കി. അതില്‍ രാഷ്ട്രീയക്കാരുണ്ട്, സിനിമ, സാഹിത്യ മേഖലകളിലുള്ളവരും സാംസ്കാരിക നായകന്മാരും അധ്യാപകരുമുണ്ട്. അങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവുമായി ശിഷ്യഗണങ്ങളുടെ ഒരു മഹാസാഗരം തന്നെയുണ്ടായിരുന്നു സാനുമാഷ് എന്ന ആ ഒരൊറ്റ വിളിപ്പേരിനു ചുറ്റും. നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു സാനുമാഷ്. വലിയ ശിഷ്യസമ്പത്തിന് ഉടമ. അതില്‍ എ.കെ.ആന്റണി മുതല്‍ മമ്മൂട്ടി വരെയുണ്ട്. വയലാര്‍ രവിയും കെ.പി. അപ്പനുമുണ്ട്. വിജയലക്ഷ്മി, എ.എസ്. പ്രിയ, ഗ്രേസി എന്നിങ്ങനെ നീളുന്നു സനുമാഷിന്റെ ശിഷ്യഗണങ്ങളുടെ പട്ടിക. ഓര്‍മകള്‍ പുതുക്കാനെന്നവണ്ണം മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ ഇടയ്ക്കിടെ ക്ലാസ് മുറികളില്‍ ഒത്തുകൂടുമ്പോള്‍ തങ്ങളുടെ പ്രിയ അധ്യാപകനായി സാനുമാഷിനെ കൊണ്ടുവരും. ആശാനും ചങ്ങമ്പുഴയും കാളിദാസനും…
Read Moreമഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് രാവിലെ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.
Read Moreപ്രഫസർ എം.കെ. സാനു അന്തരിച്ചു
കൊച്ചി: വിഖ്യാത എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ എം.കെ. സാനു അന്തരിച്ചു. 98 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
Read More