ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം ഇന്നു രാവിലെ അറിയിച്ചു. രണ്ടുപേർ കുടുങ്ങിയതായി ചിനാർ കോർപ്സ് എക്സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള തീവ്രവാദികളാണ് ഇവർ. അടുത്തിടെയുണ്ടായ പഹൽഗാം ആക്രമണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാവിലെ അഖലിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണവിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഭീകരർ സേനയ്ക്കുനേരേ വെടിയുതിർത്തതിനെത്തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ ശ്രീനഗറിനു സമീപം “ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിൽ സുരക്ഷാസേന വധിച്ചതിനു ദിവസങ്ങൾക്കു ശേഷമാണ് ഏറ്റുമുട്ടൽ. വ്യാഴാഴ്ച പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്കു സമീപം രണ്ടു ഭീകരരെ കൊന്നിരുന്നു. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയവരാണ് ഇരുവരുമെന്ന്…
Read MoreCategory: Loud Speaker
കാക്കി ധരിക്കാത്തതിന് പിഴ ഈടാക്കി: അടയ്ക്കാനുള്ള പണം കൈയിലില്ലന്ന് പറഞ്ഞപ്പോൾ ഡ്രൈവറുടെ മുഖത്ത് അടിച്ചു; പോലീസുകാരനെ സ്ഥലം മാറ്റി
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. മഞ്ചേരിയിൽ വെച്ചാണ് സംഭവം. മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറാണ് മർദ്ദനത്തിന് ഇരയായത്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിലാണ് മർദ്ദനം. താൻ കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നാണ് പരാതി. ഇതിന്റെദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മഞ്ചേരി ട്രാഫിക് പോലീസിലെ സിവിൽ പോലീസ് ഓഫീസർ നൗഷാദ് ആണ് മർദ്ദിച്ചത്. നൗഷാദിനെ മഞ്ചേരിയിൽ നിന്നും പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് മാറ്റി. എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതി കിട്ടണമെന്നും ജാഫർ പറഞ്ഞു. ആദ്യം 250 രൂപയാണ് പിഴയെന്നു പറഞ്ഞു. അതിനുമുമ്പ് വന്ന ഒരാളുമായി എന്തോ പ്രശ്നം നടക്കുകയായിരുന്നു. പിന്നീട് അടിച്ചുതന്ന പെറ്റി 500 രൂപയായിരുന്നു. തന്റെ ഫോൺ…
Read Moreസര്‍ക്കാര്‍ തലയ്ക്ക് 15,000 രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംകുറ്റവാളി: കുപ്രസിദ്ധ മയക്കുമരുന്നുകടത്തുകാരി സൈദാ ഖാതൂണ്‍ പിടിയിൽ
മോട്ടിഹാരി (ബിഹാർ): കുപ്രസിദ്ധ ലഹരികടത്തുകാരി സൈദാ ഖാതൂൺ നേപ്പാൾ അതിർത്തിയിൽ പിടിയിൽ. തലയ്ക്ക് 15,000 രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംകുറ്റവാളിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള റക്സോൾ ഗ്രാമത്തിൽനിന്ന് ഇവരെ പിടികൂടിയത്. ലഹരിക്കടത്ത് സംഘങ്ങളെ ഏകോപിപ്പിച്ച് ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഖാതൂണ്‍. ഭർത്താവ് നയീം മിയാനുമായി ചേര്‍ന്നാണ് ഇവര്‍ കള്ളക്കടത്തു നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreജമ്മു കാഷ്മീർ മണ്ണിടിച്ചിലിൽ മജിസ്ട്രേറ്റും മകനും മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും (എസ്ഡിഎം) മകനും ദാരുണാന്ത്യം. രാംനഗർ എസ്ഡിഎം രാജേന്ദ്ര സിംഗും മകനുമാണു മരിച്ചത്. റിയാസി ജില്ലയിലെ ധർമാരിയിൽ വ്യാഴാഴ്ചയാണു സംഭവം. ആറുപേർക്കു പരിക്കേൽക്കുകയും ചെയ്തു. മജിസ്ട്രേറ്റും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ധർമാരിയിൽനിന്ന് പട്യാനിലേക്ക് കുടുംബവുമായി പോകുകയായിരുന്നു. സലൂഖ് ഇഖ്തർ നല എന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്നു വലിയ പാറക്കല്ലുകൾ വാഹനത്തിനു മുകളിലേക്കു പതിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു.
Read Moreഫോറസ്റ്റ് സ്പെഷല്‍ റൂള്‍ മറികടന്ന് സ്ഥാനക്കയറ്റം: പരീക്ഷ ജയിക്കാത്ത 1,476 ജീവനക്കാര്‍ക്ക് സര്‍ക്കാർ സംരക്ഷണം
കൊല്ലം: ഫോറസ്റ്റ് സ്പെഷല്‍ റൂള്‍ മറികടന്ന് സ്ഥാനക്കയറ്റം ലഭിച്ച 1,476 ജീവനക്കാര്‍ക്കു സംരക്ഷണം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ബന്ധിത വകുപ്പുതല പരീക്ഷകള്‍ ജയിക്കാത്ത 1,476 വനംവകുപ്പ് ജീവനക്കാര്‍ക്കു സംരക്ഷണം ഒരുക്കിയാണ് ഉത്തരവിറക്കിരിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍നിന്നു സെക്ഷന്‍ ഫോറസ്റ്റർ ആവുന്നവര്‍ മൂന്നു വകുപ്പുതല പരീക്ഷകളും പരിശീലനവും പൂര്‍ത്തിയാക്കിയിരിക്കണമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിരുന്നു. ഇതു ഹൈക്കോടതിയും അംഗീകരിച്ചു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വനം ഭരണവിഭാഗം മേധാവിക്കു കോടതിയലക്ഷ്യ നോട്ടീസ് നല്കിയതു കഴിഞ്ഞ 29നാണ്. ഇതിനു തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്.സ്പെഷല്‍ റൂള്‍ നടപ്പാക്കിയ 2010 മുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവു വരുന്ന 2023 വരെ 1,476 പേര് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി പ്രമോഷന് നേടിയിട്ടുണ്ടെന്നും ഇതില്‍ 72 പേര് മാത്രമാണ് പരീക്ഷാ പാസായിട്ടുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ പലരും…
Read Moreകേരള സര്‍വകലാശാല വിസി-ഇടതു സിൻഡിക്കേറ്റ് പോര് മുറുകി; സിന്‍ഡിക്കേറ്റ് ചേംബര്‍ഹാള്‍ പൂട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് മൂര്‍ഛിച്ചു. സിന്‍ഡിക്കേറ്റ് ചേംബര്‍ ഹാള്‍ പൂട്ടി. വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലാണ് ഹാള്‍ പൂട്ടിയത്. വിസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കരുതെന്നാവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സര്‍വകലാശാലയിലെ ജീവനക്കാരെ സിന്‍ഡിക്കേറ്റ് ഹാളില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് വൈസ് ചാന്‍സിലറുടെ നടപടി. സിപിഐ, കോണ്‍ഗ്രസ്, ബിജെപി അനുഭാവികളായ ജീവനക്കാരാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. തങ്ങളെ സിന്‍ഡിക്കേറ്റ് ഹാളില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് ചേംബര്‍ ഹാള്‍ പൂട്ടി താക്കോല്‍ സൂക്ഷിക്കാന്‍ നിലവിലെ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനോട് വിസി നിര്‍ദേശിക്കുകയായിരുന്നു. സിന്‍ഡിക്കേറ്റ് കുടുമ്പോള്‍ മാത്രമാണ് അംഗങ്ങള്‍ക്ക് ഹാളിനകത്ത് പ്രവേശനം പാടുള്ളുവെന്നിരിക്കെ പുറത്ത് നിന്നുള്ള പലരും ഹാളില്‍ ഒത്തുകുടുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.വൈസ് ചാന്‍സിലറുടെ മുറിക്ക് സമീപത്താണ്…
Read Moreമലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം; ഒമ്പത് ദിവസത്തെ ജയിൽ വാസം; ജാമ്യം അനുവദിച്ചത് എൻഐ എ കോടതി
റായ്പുർ: ചത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. എൻഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന് ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നീ ഉപാധികളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.
Read More3,000 കോടിയുടെ വായ്പാ തട്ടിപ്പ് ; അനിൽ അംബാനിക്ക് ഇഡി സമൻസ്; ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകണം
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ അംബാനിയെ വായ്പാ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് (ഇഡി). 3,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ അംബാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരമാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച മുംബൈയിലെ അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മുപ്പത്തഞ്ചോളം സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. അനിൽ അംബാനി ഗ്രൂപ്പിന്റെ 50 കമ്പനികളുടെ 25ലേറെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. നിരവധി രേഖകളും കംപ്യൂട്ടറുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനു ശേഷമാണ് അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചത്. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി കഴിഞ്ഞമാസം 24നാണ് റെയ്ഡുകൾ ആരംഭിച്ചത്.…
Read Moreകേരളത്തിലെ നാളികേരം തമിഴ്നാട്ടിലേക്ക് കടത്തുന്നു; തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു; നാളികേര ഉത്പാദനം നാലിലൊന്നായി കുറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് നാളികേര ഉത്പാദനം നാലിലൊന്നായി കുറഞ്ഞു. ഉള്ള നാളികേരമാകട്ടെ തമിഴ്നാട്ടിലേക്കു കടത്തികൊണ്ടുപോകുകയാണ്. ഇതു കാരണം സംസ്ഥാനത്ത് നാളികേരത്തിനു ഡിമാന്‍ഡ് കൂടി. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. സാഹചര്യം മുതലെടുത്ത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ സജീവമായി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തില്‍ 95 ശതമാനവും തമിഴ്നാട്ടിലേക്കാണു പോകുന്നത്. ബാക്കിയുള്ള അഞ്ചു ശതമാനം മാത്രമാണു കേരള വിപണിയില്‍ ഉള്ളത്. ദിനംപ്രതി ശരാശരി 200 ലോഡ് നാളികേരം തമിഴ്നാട്ടിലേക്ക് പോകുന്നുണ്ടെന്ന് മില്‍ ഓണേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് പാലോളി ബഷീര്‍ പറഞ്ഞു. തമിഴ്നാട്ടിലെ കാങ്കയം, പൊള്ളാച്ചി, നിഗമം തുടങ്ങിയ സ്ഥലങ്ങളിലേക്കാണു പച്ചത്തേങ്ങ പ്രധാനമായും കൊണ്ടുപോകുന്നത്. തമിഴ്നാട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കാണ് നാളികേരം ഉപയോഗിക്കുന്നത്. തേങ്ങാച്ചമന്തിയും തേങ്ങാപ്പാലുമെല്ലാമായി വിദേശത്തേക്കു കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ഉപയോഗിച്ചശേഷം ബാക്കിയുള്ളതാണു വെളിച്ചെണ്ണയാക്കി കേരള വിപണിയിലേക്കു തിരിച്ചെത്തുന്നത്. ഇതിന്റെ ഗുണനിലവാരം പൊതുവേ മോശമാണ്. കേരളത്തില്‍…
Read Moreപരോൾ ലംഘിച്ചു, ടി.പി. വധക്കേസ് പ്രതി കൊടി സുനി അറസ്റ്റിൽ; പ്രത്യേക സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കണ്ണൂർ: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനി അറസ്റ്റിൽ. ഇന്ന് പുലർച്ചെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റിലായത്. പ്രത്യേക സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊടി സുനിയെ കൊണ്ടുവന്നു. പരോൾ കാലയളവിൽ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനും കോടതി നിർദേശിച്ച സ്ഥലത്ത് താമസിക്കാത്തതിനുമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സംസ്ഥാനം വിട്ട് സഞ്ചരിച്ചതായും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നത്. 15 ദിവസത്തെ അടിയന്തര പരോളായിരുന്നു അനുവദിച്ചിരുന്നത്. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. ഇതിനിടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പോലീസ് ആസ്ഥാനത്തെ മൂന്നു…
Read More