കോഴിക്കോട്: മയക്കുമരുന്ന് കടത്തു തടയുന്നതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന ബസ് യാത്രക്കാരുടെ ബാഗേജുകള്‍ സമഗ്രമായി പരിശോധിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. മയക്കുമരുന്ന് സംഘവുമായി സഹകരിക്കുന്ന മയക്കുമരുന്ന് കടത്തുകാരെ പിടികൂടുന്നതിനായി പോലീസും എക്സൈസ് വകുപ്പുകളും അടുത്തിടെ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തുക. ആദ്യഘട്ടത്തില്‍ കോഴിക്കോടിനും ബംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് സംയുക്ത എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന നടത്തുക. ബംഗളരുവില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ കോഴിക്കോട്ടേക്കും മലബാറിന്റെ വിവധ ഭാഗങ്ങളിലേക്കും എത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അടുത്തകാലത്ത് കോഴിക്കോട്ട് പിടിയിലായ മയക്കുമരുന്നു കടത്തുകാര്‍ തങ്ങള്‍ക്കു എംഡിഎംഎ ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് പോലീസിനു മൊഴി നല്‍കിയിരുന്നു. വിദേശപൗരന്മാരുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനു പുറത്തു വിവിധ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ വശീകരിച്ച് അവര്‍ക്കു വന്‍തുക കമ്മീഷന് നല്കി മയക്കുമരുന്ന് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബംഗളൂരുവില്‍ തന്നെ ധാരാളം മലയാളി…
Read MoreCategory: Loud Speaker
‘തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി താത്പര്യങ്ങൾക്കായി’: രാഹുൽ ഗാന്ധി
ഭുവനേശ്വർ: തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപി താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പു കമ്മീഷൻ അതിന്റെ കടമ നിർവഹിക്കുന്നില്ല. മറിച്ച് ബിജെപിയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ സംഭവിച്ചതുപോലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുന്നത് ഇന്ത്യ സഖ്യം തടയും. ഭരണഘടനയെ ബിജെപി ആക്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ബിജെപി സർക്കാർ അധർമികളായ അഞ്ചു മുതലാളിമാർക്കായാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ സാധാരണക്കാർക്കായി ഒന്നും പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
Read Moreകാഷ്മീരിലേക്കു ആരും പോകരുത്; വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ്
കോൽക്കത്ത: കാഷ്മീരിലേക്ക് ആരും പോകരുതെന്ന വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മുസ്ലിംകൾ ഭൂരിപക്ഷമായ കാഷ്മീരിലേക്ക് ആരും പോകരുതെന്നും നമ്മുടെ ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബംഗാളിലെ എല്ലാ ജനങ്ങളും കാഷ്മീർ സന്ദർശിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്കു മറുപടിയായിട്ടായിരുന്നു സുവേന്ദു അധികാരിയുടെ ഈ പരാമർശം. ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പശ്ചിമ ബംഗാൾ സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സുവേന്ദുവിന്റെ വിവാദ പരാമർശം. പഹൽഗാം അക്രമണസമയത്ത് പൂഞ്ച്, രജോരി മേഖലകളിലേക്കു സഹായസംഘങ്ങളെ അയച്ചതിൽ ഒമർ അബ്ദുള്ള മമതയോട് നന്ദി പറഞ്ഞിരുന്നു. തുടർന്ന് മമതയെ കാഷ്മീരിലേക്ക് ക്ഷണിച്ചു. സെപ്റ്റബറിലെ ദുർഗാപൂജ സമയത്ത് താൻ കാഷ്മീരിലെത്താമെന്ന് മമത ഉറപ്പ് നൽകി. പിന്നാലെ ബംഗാളിലെ ജനങ്ങളോടും കാഷ്മീർ സന്ദർശിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ അങ്ങോട്ട് ആരും പോകരുതെന്നും നിങ്ങൾ ഹിമാചലിലേക്കും ഉത്തരാഖണ്ഡിലേക്കും പോകണമെന്നും സുവേന്ദു അധികാരി…
Read Moreരാധികയുടെ അമ്മ ഇതുവരെയും മൊഴി നൽകിയില്ല: ടെന്നീസ് താരത്തിന്റെ കൊലപാതകത്തിൽ ദുരൂഹത
ഗുരുഗ്രാം: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ അടിമുടി ദുരൂഹതയെന്ന് അന്വേഷണ സംഘം. രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പിതാവിന്റെ മൊഴി. എന്നാൽ കൊലയ്ക്കു പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ടു കൊലനടന്ന ദിവസം പിതാവും രാധികയും തമ്മിൽ തർക്കം നടന്നിരുന്നു. എന്നാൽ മകളെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമിതല്ലെന്ന് പിതാവ് ദീപക് യാദവ് മൊഴി നൽകിയിരുന്നു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പോലീസിന് മൊഴി നൽകിയിട്ടില്ല. ഇതും കൊലപാതകത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. അമ്മയുടെ പിറന്നാൾ ദിവസം ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛൻ ദീപക് യാദവ് വെടിവെച്ച് കൊന്നത്. ദീപക് യാദവിന്റെ സാമ്പത്തിക പ്രശ്നങ്ങളും അന്വേഷണ പരിധിയിലാണെന്ന് പോലീസ് പറഞ്ഞു. മകളുടെ ചിലവിലാണ് താൻ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും…
Read Moreഇടത് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കാനുള്ള പോരാട്ടം തുടരണം; പുതിയ കേരളത്തിനായി പുതിയ കോൺഗ്രസ്; ദീപ ദാസ് മുൻഷി
കോട്ടയം: ഇടത് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കാനുള്ള പോരാട്ടത്തിനൊപ്പം പുതിയ കേരളത്തിനായുള്ള കര്‍മ പദ്ധതികളും തയാറാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം സ്പെഷല്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരേയും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെതിരേയും സമരങ്ങള്‍ നടത്തുന്നതിനൊപ്പം തന്നെ യുവതലമുറയെ അടുത്തറിയാനും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള നാടിന്റെ വികസനത്തിനും ഊന്നല്‍ നല്‍കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. യുവാക്കള്‍ വലിയൊരു വിഭാഗം തൊഴില്‍തേടി വിദേശങ്ങളിലേക്ക് പോകുകയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇവരെ കേരളത്തില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് പദ്ധതി വേണം. വര്‍ധിച്ചുവരുന്ന ലഹരിവിപത്തിനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. പുതിയ കേരളത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കാഴ്ചപ്പാടും പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ കഴിയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ഉദ്ഘാടനം…
Read Moreവി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നത്. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നൽകുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreദൃശ്യം മോഡല്‍ കൊലപാതകം: മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് തെളിവെടുപ്പ് നടത്താന്‍ പോലീസ്
കോഴിക്കോട്: സാമ്പത്തിക പണിമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനെ ദൃശ്യം മോഡലില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി പുല്ലമ്പി വീട്ടില്‍ നൗഷാദു (33)മായി അന്വേഷണ സംഘം ഇന്ന് വയനാട്ടിലും തമിഴ്നാട്ടിലെ ചേരമ്പാടിയിലും തെളിവെടുപ്പ് നടത്തും. ചേരമ്പാടിയില്‍ നിന്നാണ് ഹേമചന്ദ്രന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതിനിടെ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്നും ആത്മഹത്യയാണെന്നുമാണ് മുഖ്യപ്രതി ആവര്‍ത്തിക്കുന്നത്. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി നൗഷാദുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഹേമചന്ദ്രനെ ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ബത്തേരിയിലെ വീട്, മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനമേഖല, മൃതദ്ദേഹം കുഴിച്ചിടുന്ന സ്ഥലം കണ്ടെത്താന്‍ ഗൂഡാലോചന നടത്തി പ്രതികള്‍ ഒത്തുകൂടിയ സ്ഥലം തുടങ്ങിയ ഇടങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.…
Read Moreമുടി വെട്ടണമെന്നാവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു; ആക്രമണം നടത്തിയ വിദ്യാർഥികൾ രക്ഷപ്പെട്ടു
ഹിസാർ: മുടിവെട്ടി വൃത്തിയായി, അച്ചടക്കത്തോടെ സ്കൂളിൽ വരണമെന്നാവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിൽവച്ചാണ് ജഗ്ബീർ സിംഗ് പന്നു (55) ആണു മരിച്ചത്. അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രിൻസിപ്പലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ വിദ്യാർഥികൾ രക്ഷപ്പെട്ടു. 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് സ്കൂൾ പ്രിൻസിപ്പലിനെ കുത്തിയത്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സ്കൂളിലേക്കു വരുന്പോൾ മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികളോടും പറഞ്ഞിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊലപാതകമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അമിത് യാഷ്വർധൻ പറഞ്ഞു.
Read Moreഅഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ല; നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവര്‍ഷവും താൻ തന്നെ തുടരുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോടു വ്യക്തമാക്കി. ഈ വര്‍ഷം അവസാനം ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനെ തള്ളിക്കൊണ്ടാണ് അഞ്ചുവര്‍ഷവും താൻ തന്നെ മുഖ്യമന്ത്രി കസേരയിൽ തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. കര്‍ണാടകയിൽ നേതൃമാറ്റുമുണ്ടാകുമോയെന്ന ചോദ്യത്തിനു മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം. സിദ്ധരാമയ്യയും ഡികെയും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങൾക്ക് കനംവച്ചു. ഡൽഹിയിൽ ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Read Moreകീം പരീക്ഷാഫലം: സര്‍ക്കാര്‍ ഇടപെടല്‍ സദുദ്ദേശത്തോടെ; മാധ്യമങ്ങള്‍ കോടതികളാകേണ്ടെന്നു മന്ത്രി ആര്. ബിന്ദു
തിരുവനന്തപുരം: കീം പരീക്ഷാഫലത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ സദുദ്ദേശത്തോടെയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. മാധ്യമങ്ങള്‍ കോടതികളാകേണ്ടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കീം പരീക്ഷഫല വിഷയത്തില്‍ മന്ത്രിസഭ വിഷയം പരിഗണിച്ചപ്പോള്‍ പല മന്ത്രിമാര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ധൃതി പിടിച്ച് കീമിന്റെ കാര്യത്തില്‍ തീരുമാനം വേണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ മതിയെന്നും ചില മന്ത്രിമാര്‍ നിലപാടു സ്വീകരിച്ചിരുന്നുവെന്ന വിവരങ്ങളാണു പുറത്തുവന്നത്.
Read More