കുന്നോളം സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കടന്നു, പക്ഷേ വിധി കാത്തു വച്ചത് മറ്റൊന്ന്: മേഘാലയ ഹണിമൂൺ കൊലപാതകം: നവവരനെ വെട്ടാനുപയോഗിച്ച വടിവാൾ കണ്ടെടുത്തു

ഭോപ്പാല്‍: മേഘാലയ ഹണിമൂൺ കൊലപാതകക്കേസിലെ സുപ്രധാന തെളിവ് കണ്ടെടുത്ത് പോലീസ്. നവവരന്‍ രാജാ രഘുവന്‍ഷിയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധമാണു കണ്ടെത്തിയത്. കൊലപാത ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. രാജയെ കൊലപ്പെടുത്താനുള്ള വടിവാള്‍ വാങ്ങിയത് ഗോഹട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്നും പോലീസ് കണ്ടെത്തി. മേയ് 11ന് വിവാഹിതരായ രാജയും സോനവും 20നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22ന് ഒരു സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് പോയ ദമ്പതികള്‍ 25ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെപ്പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് നടത്തിയ തെരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്തത് സോനം ആണെന്നും സോനത്തിന്‍റെ വിവാഹേതര ബന്ധമാണ് കൊലയില്‍ കലാശിച്ചതെന്നും പിന്നീട് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രാജ്,…

Read More

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു മാസം

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി അവേശഷിക്കുന്നത് അഞ്ചു മാസം. നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ഈ മാസാവസാനത്തോടെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഭജനവും പൂര്‍ത്തിയാകും. തുടര്‍ന്ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക് കാലാവധിയുണ്ടെങ്കിലും പഞ്ചായത്തുകളില്‍ അവസാനത്തെ ഗ്രാമസഭയും ഗുണഭോക്തൃലിസ്റ്റ് രൂപീകരണവും നടന്നുവരികയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ പ്രോജക്ടുകളും കരാറുകളും മറ്റും സമര്‍പ്പിക്കാമെങ്കിലും ത്രിതല പഞ്ചായത്ത് നഗരസഭകളില്‍ ഭരണത്തിന്‍റെ അവസാനവട്ടം തകൃതിയായി നടക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ മുന്നണികളും പാര്‍ട്ടികളും ആരംഭിച്ചു. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിപുലമായ ഒരുക്കങ്ങളാണ് ബൂത്ത്തലം മുതല്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തുകളില്‍ ഭരണപക്ഷം വികസന നേട്ടങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ നാട്ടിലെ ചെറിയ പ്രശ്‌നങ്ങളില്‍ വരെ ഇടപെട്ടാണു പ്രതിപക്ഷവും വിവിധ പാര്‍ട്ടികളും സമരങ്ങളും ജനകീയ ഇടപെടലും…

Read More

നേട്ടത്തിലെത്തി വിപണി

മുംബൈ: തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിനുശേഷം ഇന്ത്യൻ ഓഹരി സൂചികകൾ ആഴ്ചയുടെ തുടക്കം മികച്ചതാക്കി. പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ആഗോള സൂചനകൾ അവഗണിച്ചാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ മേഖലകളിലും വാങ്ങലുകൾ ഉയർന്നതോടെ നിഫ്റ്റി നിഫ്റ്റി 24,950നു മുകളിൽ ക്ലോസ് ചെയ്തു. ഇന്നലെ സെൻസെക്സ് 677.55 പോയിന്‍റ് (0.84%) ഉയർന്ന് 81,796.15ലും നിഫ്റ്റി 227.90 പോയിന്‍റ് (0.92%) മുന്നേറി 24,946.50 ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇ മിഡ്കാപ് (0.93%), സ്മോൾകാപ് (0.38%) സൂചികകൾ മുന്നേറി. നിഫ്റ്റി മിഡ്കാപ് (0.93%), സ്മോൾകാപ് (0.93%) ഉയർന്നു. മേഖലാ സൂചികകളെല്ലാം തന്നെ നേട്ടത്തിലാണ് അവസാനിച്ചത്. ബാങ്ക്, എഫ്എംസിജി, കാപിറ്റൽ ഗുഡ്സ്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഐടി, മെറ്റൽ, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ 0.75 മുതൽ ഒരു ശതമാനം വരെ മുന്നേറി. ഐടി…

Read More

അടിയന്തരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തില്‍ തുടരുന്നു. പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിധത്തിലുള്ളതാണ് ഈ യുദ്ധവിമാനം. സാങ്കേതിക കാരണങ്ങളാലാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്നലെ വിമാനം പറത്തിയിരുന്ന പൈലറ്റ് മടങ്ങിപ്പോയിരുന്നു. അറബിക്കടലിലുള്ള ബ്രിട്ടീഷ് പടക്കപ്പലില്‍ നിന്നാണ് യുദ്ധവിമാനം പുറപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ആയ തിരുവനന്തപുരത്തിറക്കാന്‍ അനുമതി ചോദിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ: ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലാണ് അവർ. സോണിയയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ. ജൂൺ ഏഴിന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read More

വെര്‍ച്വല്‍ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്ത കേസ്: പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ എറണാകുളം സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയെടുത്തതെന്ന പരാതിയില്‍ കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കും വിധം രേഖകള്‍ ശത്രുരാജ്യത്തിന് ചോര്‍ത്തി കൊടുക്കാന്‍ സഹായിച്ചെന്ന കുറ്റം ആരോപിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ 13 നായിരുന്നു സംഭവം. രഞ്ജിത്ത്കുമാര്‍ എന്ന പേരിലാണ് പരാതിക്കാരന്‍റെ ഫോണിലേക്ക് വാട്‌സ്ആപ്പ് കോള്‍ വന്നത്. ലക്‌നൗ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി കൊടുക്കാന്‍ സഹായിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടെന്നു പറഞ്ഞായിരുന്നു പണം തട്ടിയത്. രേഖകള്‍ ചോര്‍ത്തി നല്‍കിയതുവഴി ആസിഫ് ഫൗമി എന്ന ആളില്‍ നിന്ന് 55 ലക്ഷം കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയെന്നും ഇയാള്‍ പറഞ്ഞു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 1.05,06,184 രൂപ അവര്‍ ആവശ്യപ്പെട്ട പ്രകാരം…

Read More

വാന്‍ഹായ് 503 തീപിടിത്തം: കണ്ടെയ്‌നറുകള്‍ കൊച്ചി തീരത്തടിയാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തെ തീരത്ത് അടിയാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇതോടെ തീരത്തെങ്ങും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്ന് മുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നും കോസ്റ്റ് ഗോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിക്കണം. ഇത്തരം വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. മഴ വെല്ലുവിളിയാകുംഅതേസമയം കപ്പലിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. കപ്പലിലെ തീപൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി കൂടുതല്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറും. എന്നാല്‍ മഴു…

Read More

കാറിടിച്ച് എസ്ഐയെ അപായപ്പെടുത്താൻ ശ്രമം: മുഖ്യ പ്രതികളെ പിടികൂടാൻ പോലീസ്

വാഴക്കുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതികൾക്കായി അന്വേഷണം ഊർജിതം. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷെറീഫ് (ചാർ സൗബീസ്), ആസിഫ് എന്നിവർക്കായാണ് അന്വേഷണം നടക്കുന്നത്. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹിദ്, റഫ്സൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെ മറ്റു വാഹനത്തിൽ കയറ്റി സംഭവസ്ഥലത്തു നിന്നു മാറുന്നതിന് സഹായം നല്കിയവരാണ് കസ്റ്റിഡിയിലുള്ളതെന്ന് കല്ലൂർക്കാട് പോലീസ് അറിയിച്ചു. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎൽ 63 ഡി 7933 നമ്പറിലുള്ള സാൻട്രോ കാർ വെങ്ങല്ലൂർ ഭാഗത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. പിടിച്ചെടുത്ത കാറിൽ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിനെയാണ് ശനിയാഴ്ച വൈകുന്നേരം നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറ ഭാഗത്തു വച്ച് വാഹനം…

Read More

ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ

മുംബൈ: ചൈനീസ് സ്മാർട്ട്ഫോണ്‍, ഇലക്‌ട്രോണിക്സ് കന്പനികൾ അവരുടെ ഇന്ത്യൻ പ്ലാന്‍റുകളിൽ നിന്ന് പശ്ചിമേഷ്യ, ആഫ്രിക്ക, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉത്പന്നങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുന്പ് ഈ വിപണികളിലേക്ക് ഭൂരിഭാഗവും ചൈനയും വിയറ്റ്നാമും ആയിരുന്നു വിതരണം ചെയ്തിരുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ പ്രാദേശിക ഫാക്ടറികൾ വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്‍റെ ശ്രമങ്ങളെത്തുടർന്നാണ് ഈ മാറ്റം. റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നത്, നീക്കം ഇതിനകംതന്നെ ഫലം കാണുന്നുണ്ടെന്നാണ്. മേയ് 12ന് കന്പനികളുടെ രജിസ്ട്രാറിൽ സമർപ്പിച്ച രേഖകൾ പ്രകാരം, 2024 സാന്പത്തികവർഷത്തിൽ ഓപ്പോ മൊബൈൽസ് ഇന്ത്യ 272 കോടി രൂപ കയറ്റുമതി വരുമാനം നേടിയപ്പോൾ, റിയൽമി മൊബൈൽ ടെലികമ്യൂണിക്കേഷൻസ് (ഇന്ത്യ) 114 കോടി രൂപകയറ്റുമതി വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിർമിച്ച ടെലിവിഷനുകളും ഇലക്‌ട്രിക് സാധനങ്ങളും അടുത്ത വർഷം ആദ്യം പശ്ചിമേഷ്യൻ, ആഫ്രിക്കൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ…

Read More

അവധിക്കാലം ആഘോഷിക്കാൻ മണാലിയിൽ എത്തി: സിപ്‌ലൈൻ യാത്രയ്ക്കിടെ വീണ് കൗമാരക്കാരിക്ക് ഗുരുതര പരിക്ക്

മണാലി: ഹിമാചൽപ്രദേശിൽ സിപ്‌ലൈൻ യാത്രയ്ക്കിടെ വീണ് മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിക്ക് ഗുരുതര പരിക്ക്. മണാലിയിലാണ് സംഭവം. തൃഷ ബിജ്‌വെ(12)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.  അവധിക്കാലം ആഘോഷിക്കാനാണ് തൃഷ മണാലിയിൽ എത്തിയത്. സിപ് ലൈൻ യാത്രയ്ക്കിടെ ഇവർ ധരിച്ചിരുന്ന സുരക്ഷാ കവചത്തിന്‍റെ കയർ പൊട്ടുകയായിരുന്നു. പെൺകുട്ടി താഴേയ്ക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

Read More