കൊല്‍ക്കത്ത: ബംഗ്ലാദേശിലെ രവീന്ദ്രനാഥ ടാഗോറിന്റെ പൂർവിക ഭവനം ആള്‍ക്കൂട്ടം തകർത്ത സംഭവത്തിൽ പ്രധാനമന്ത്രിക്കു കത്തെഴുതി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തിന്റെ പൈത്യകം നശിപ്പിക്കപ്പെട്ടെന്നും അക്രമകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം അർഹിക്കുന്ന കേന്ദ്രങ്ങൾക്കുനേരേയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ബംഗ്ലാദേശ് സർക്കാരുമായി ചർച്ച നടത്തണമെന്നും മമത കത്തിലൂടെ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ സിറായിഗഞ്ച് നഗരത്തിലാണ് ടാഗോറിന്റെ ജന്മവീട് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ മികച്ച കൃതികളിൽ പലതും പിറന്നത് ഇവിടെയാണ്. നശിപ്പിക്കപ്പെട്ടത് വെറുമൊരു വീടല്ലെന്നും നമ്മുടെ ഉപഭൂഖണ്ഡത്തിലെ സർഗാത്മകതയുടെ അവശേഷിക്കുന്ന ഉറവിടമാണെന്നും മമത കത്തിൽ പറയുന്നു. നേരത്തെ, ടാഗോറിന്റെ പ്രതിമ നശിപ്പിച്ചത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.
Read MoreCategory: Loud Speaker
ഇതെന്ത് പോക്കാണ്… വെളിച്ചെണ്ണയുടെ വില അഞ്ഞൂറും നാളികേരവില നൂറും കടന്നേക്കും
വടക്കഞ്ചേരി (പാലക്കാട്): പുതിയ റിക്കാർഡുകൾ സൃഷ്ടിച്ച് നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലകൾ കുതിച്ചുപായുന്നു. കേരകർഷകരെപോലും ഞെട്ടിച്ച് നാളികേരത്തിന്റെ ചില്ലറ വില്പനവില കിലോക്ക് 75 രൂപയായി. ചിലയിടങ്ങളിൽ ഇതിലും ഉയർന്ന വിലയുണ്ട്. കർഷകരിൽനിന്നും 65 രൂപയ്ക്കുവരെ നാളികേരം എടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. വെളിച്ചെണ്ണ വില കിലോയ്ക്ക് 430 രൂപയായി ഉയർന്നു. നാളികേര വില കിലോയ്ക്ക് 100 രൂപയാകുമെന്നാണു വ്യാപാരികളുടെ കണക്കുകൂട്ടൽ. വെളിച്ചെണ്ണവില കിലോയ്ക്ക് 500 രൂപയാകാൻ ഇനി അധിക ദൂരമില്ല. വെളിച്ചെണ്ണവില റോക്കറ്റ് പോലെ കുതിച്ചുയരാൻ തുടങ്ങിയതോടെ മായംകലർന്ന വെളിച്ചെണ്ണ വ്യാപകമായിരിക്കുകയാണ്. കാര്യക്ഷമമായ പരിശോധനകളൊന്നും ഇല്ലാത്തതും വ്യാജൻമാർക്ക് വിപണി കൈയടക്കാൻ എളുപ്പമായിട്ടുണ്ട്. വേയ്സ്റ്റ് ഓയിലിൽനിന്നുവരെ വെളിച്ചെണ്ണയുണ്ടാക്കി സർവത്രമായം കലർന്ന വെളിച്ചെണ്ണ വില്പനയും തകൃതിയാണ്. ശുദ്ധമായ വെളിച്ചെണ്ണയുടെ പകുതി വിലയ്ക്കാണ് ഇത്തരം വ്യാജവെളിച്ചെണ്ണയുടെ വില്പന നടക്കുന്നത്. വെള്ളീച്ച ഉൾപ്പെടെ തെങ്ങുകളിൽ വ്യാപകമായ രോഗബാധമൂലം നാളികേര ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞതും…
Read Moreഅഹമ്മദാബാദ് വിമാനദുരന്തം; മരണം 265; 241 യാത്രക്കാർക്കു പുറമെ 24 പ്രദേശവാസികളും മരിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 265 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു. അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുള്ളവർക്കു പുറമെ 53 പ്രദേശവാസികൾ മരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അഹമ്മദാബാദിലെ റേഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണു റിപ്പോർട്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഒരു ബ്ലാക്ക് ബോക്സ് കിട്ടി തകർന്നുവീണ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തെരച്ചില്‍ തുടരുകയാണ്. അപകടകാരണം അറിയുന്നതിൽ നിർണായകമാണു ബ്ലാക്ക് ബോക്സ്. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വിമാനത്തിന്റെ…
Read Moreപ്രായശ്ചിത്തമായി ഫയല്‍ അദാലത്ത് നടത്തേണ്ടി വരുന്നത് ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവും മൂലം; സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവവും വീഴ്ചകളും കാരണമാണ് പ്രായശ്ചിത്തമായി ഫയല്‍ അദാലത്ത് നടത്തേണ്ടി വരുന്നത്. തങ്ങളുടെ മുന്നിലെത്തുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന ചില ഉദ്യോഗസ്ഥരുടെ മുന്‍വിധികളാണ് ഇതിന് കാരണം. ഈ മനോഭാവം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎയുടെ വജ്രജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും ജനങ്ങളും ഒന്നാണെന്നും ജനങ്ങള്‍ തീരുമാനിക്കുന്നത് നടപ്പാക്കാനാണ് സര്‍ക്കാരെന്നുമുള്ള ചിന്ത വേണം. ഇതിനുള്ള ഇടപെടലുകള്‍ നടത്തേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കണം. സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ ഭരിക്കപ്പെടുന്നുവെന്ന സംസ്കാരമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചിരുന്നു.
Read Moreമന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല; കെഎസ്ആർടിസി ജീവനക്കാരെ സ്ഥലംമാറ്റി; നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം 15 ആയി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ കണ്ട്രോള് റൂമിലേക്ക് വീണ്ടും ഗതാഗത മന്ത്രി വിളിച്ചിട്ടും ജീവനക്കാര്‍ ഫോണെടുത്തില്ല, ഡ്യൂട്ടിയില്‍ അലംഭാവം കാട്ടിയ ആറു ജീവനക്കാരെ സ്ഥലംമാറ്റി. ഇതോടെ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം 15 ആയി. സര്‍വീസുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനും പരാതികള്‍ അറിയിക്കുന്നതിനുമായാണ് ചീഫ് ഓഫീസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. ആറ് കണ്ടക്ടര്‍മാരെയാണ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി കണ്ട്രോള് റൂമിലേക്ക് വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ലെന്നുള്ള പരാതി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് മന്ത്രി നേരിട്ട് കണ്ട്രോള് റൂമിലേക്ക് വിളിച്ചിട്ടും ആരും ഫോണെടുത്തിരുന്നില്ല. ഇക്കാരണത്താല്‍ നേരത്തെ ഒന്‍പത് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കണ്ട്രോള് റൂമിലേക്ക് വിളിക്കുമ്പോള്‍ ആരും ഫോണെടുക്കുന്നില്ലെന്ന് വീണ്ടും നിരവധി പേര് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് മന്ത്രി ഇന്നലെ കണ്ട്രോള് റൂമിലേക്ക് വീണ്ടും വിളിക്കുകയായിരുന്നു. എന്നാല്‍…
Read Moreസ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പാചക ചെലവ് സംസ്ഥാനത്തും നിരക്ക് വർധിപ്പിച്ചു
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തില്‍ സ്കൂളുകള്‍ക്ക് അനുവദിക്കുന്ന തുക(മെറ്റീരിയല്‍ കോസ്റ്റ്) യുടെ കേന്ദ്രനിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ സംസ്ഥാനത്തും നിരക്ക് മാറ്റം. കേന്ദ്രനിരക്ക് കൂട്ടിയതിനാല്‍ സംസ്ഥാനം നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായി. സപ്ലിമെന്ററി ന്യൂട്രീഷന്‍ പരിപാടി ഒഴികെയുള്ള തുകയിലാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. ഇതു പ്രകാരം സംസ്ഥാനത്ത് മെറ്റീരിയല്‍ കോസ്റ്റ് പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അപ്പര്‍ പ്രൈമറി വിഭാഗം കുട്ടിക്ക് 10.17 രൂപയുമായി നിരക്ക് പുതുക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 2024 വര്‍ഷത്തില്‍ എല്‍പി വിഭാഗത്തില്‍ ഒരു കുട്ടിക്ക് 6.19 രൂപയും യുപി വിഭാഗത്തിന് 9.19 രൂപയുമായിരുന്നു നിരക്ക്. 2023ല്‍ എല്‍പി വിഭാഗത്തിന് ആറ് രൂപയായിരുന്നു ഉച്ചഭക്ഷണ പാചക ചെലവിനായി അനുവദിച്ചിരുന്നത്. യുപി വിഭാഗത്തിന് 8.17 രൂപ ആയിയിരുന്നു പഴയ നിരക്ക്. ഉച്ചഭക്ഷണത്തിനുള്ള…
Read Moreരാഹുല്‍ ഗാന്ധിയെ വിമർശിച്ചു: മധ്യപ്രദേശ് മുന്‍ എംഎല്‍എയെ പുറത്താക്കി
ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനങ്ങൾ ഉന്നയിച്ച മധ്യപ്രദേശ് മുന്‍ എംഎല്‍എ ലക്ഷ്മണ് സിംഗിനെ പുറത്താക്കി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിന്റെ സഹോദരനാണ് ലക്ഷ്മണ് സിംഗ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്ഷ്മണ് സിംഗിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി കോണ്‍ഗ്രസ് അച്ചടക്ക സമിതി മെമ്പര്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ രാഹുല്‍ ഗാന്ധിയും സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മണ് സിംഗ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. പക്വതയില്ലാത്ത പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ അദ്ദേഹം, ബുദ്ധിപൂര്‍വം പ്രതികരണങ്ങള്‍ നടത്താന്‍ രാഹുലിനെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മണ് സിംഗിന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
Read Moreനിലമ്പൂര്‍ അവസാനലാപ്പിലേക്ക്; പിണറായിയും പ്രിയങ്കയും നാളെ നിലമ്പൂരില്‍; ആശാവര്‍ക്കര്‍മാർ പ്രചാരണം തുടങ്ങി
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ താരപ്രചാരകള് മണ്ഡലത്തിലേക്ക്. ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ മൂന്നു ദിവസം വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധി എംപിയും നാളെ നിലമ്പൂരില്‍ എത്തും. മറ്റന്നാളും പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. നാളെ വൈകിട്ട് നാലിന് ചുങ്കത്തറയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പ്രസംഗിക്കും. തുടർന്ന് അഞ്ചിന് മൂത്തേടത്ത് നടക്കുന്ന റാലിയിലും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് നാലിന് വഴിക്കടവിൽ നടക്കുന്ന റാലിയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. അഞ്ച് മണിക്ക് എടക്കരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പ്രസംഗിക്കും. ഞായറാഴ്ച രാവിലെ പത്തിന് പോത്തുകല്ലിലും വൈകിട്ട് നാലിന് കരുളായിയിൽ നടക്കുന്ന റാലിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അമരന്പലത്ത് നടക്കുന്ന റാലിയോടെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം അവസാനിക്കും.ഷാഫി…
Read Moreടേക്ക് ഓഫിനിടെ അപകടം; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ 242 യാത്രക്കാര്‍; വിമാനം തകർന്നുവീണത് ജനവാസമേഖലയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അര്‍ധസൈനിക വിഭാഗങ്ങളോട് എത്രയും വേഗം അപകടസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreസ്കൂള്‍ ക്ലാസുകളുടെ സമയമാറ്റം; സമസ്തയുടെ എതിർപ്പിൽ മയപ്പെട്ട് സർക്കാർ; സര്‍ക്കാരിനു പിടിവാശിയില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂള്‍ ക്ലാസുകളുടെ സമയമാറ്റത്തിൽ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. ക്ലാസുകളുടെ സമയമാറ്റത്തിൽ സര്‍ക്കാരിന് നിര്‍ബന്ധമോ പിടിവാശിയോ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സമയമാറ്റത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പരിഹരിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് സമയമാറ്റത്തിന്റെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ലക്ഷ്യം എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നിയമ പ്രകാരമാണു സമയമാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവിലെ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് പഠനത്തിന് കുടുതല്‍ സമയം ആവശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. അര മണിക്കൂര്‍ നേരം കുടുതല്‍ പഠിപ്പിച്ചതുകൊണ്ട് കുഴപ്പമെന്നും വരില്ല. എന്നാൽ, സമയമാറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂള്‍ സമയക്രമീകരണം നടത്തിയതിനെതിരേ…
Read More