തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള എഐസിസി മാർഗനിർദേശം പുറത്തിറക്കി. പ്രധാനമന്ത്രിക്കെതിരായ എക്സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നടപടി. പാർട്ടി ലൈനിൽ നിന്ന് വ്യതിചലിച്ച് പ്രതികരിച്ചാൽ പദവി നോക്കാതെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോൺഗ്രസിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. എല്ലാ പിസിസി മേധാവികൾക്കും, പാർട്ടി ജനറൽ സെക്രട്ടറിമാർക്കും, ചുമതലക്കാർക്കും എംപിമാർക്കും എംഎൽഎമാർക്കുമാണ് കെസി വേണുഗോപാൽ കത്തയച്ചത്. പഹൽഗാമിലെ നിന്ദ്യമായ ഭീകരാക്രമണത്തിൽ കോൺഗ്രസ് പാർട്ടി വളരെയധികം ദുഃഖിക്കുന്നുവെന്നും ഈ വേളയിൽ രാജ്യത്തോടൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നായിരുന്നു കോൺഗ്രസ് എക്സിലൂടെ വിമർശിച്ചത്. പോസ്റ്റ് വിവാദമായതിനു പിന്നാലെ പിൻവലിച്ചിരുന്നു.
Read MoreCategory: Loud Speaker
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്: കേന്ദ്രസർക്കാരിന്റെ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ പേരില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ആദ്യം ക്ഷണിക്കാതിരുന്നത് വിവാദമായതിനു പിന്നാലെ കേന്ദ്രസർക്കാർ പരസ്യത്തിൽ കേരളത്തെ തഴഞ്ഞെന്ന് ആക്ഷേപം. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് സംബന്ധിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യത്തിലാണ് കേരളത്തിനെ പറ്റി ഒരു പരാമർശവുമില്ലാത്തത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യത്തിൽ കേരളത്തിനെപ്പറ്റി ഒരു പരാമര്‍ശവുമില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ പേരുപോലുമില്ല. 8.867 കോടിയാണ് പദ്ധതി ചിലവെന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ വെബ്സൈറ്റില്‍ പറയുമ്പോള്‍ പതിനെണ്ണായിരം കോടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പരസ്യത്തില്‍ പറയുന്നത്. ദക്ഷിണ ഏഷ്യയിലെ ആദ്യ ഓട്ടോമാറ്റഡ് തുറമുഖം കൂടിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമർപ്പിക്കും. നാളെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കമ്മീഷനിംഗ് ചടങ്ങ്.
Read More“സിപിഎമ്മും മുഖ്യമന്ത്രിയും എട്ടുകാലി മമ്മൂഞ്ഞാകുന്നു’; തുറമുഖം ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല: വി.ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെകമ്മീഷനിംഗ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്നെ ക്ഷണിച്ചിട്ടില്ല. കിട്ടിയത് സാധാ കത്ത് മാത്രമാണ്. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. അഴിമതി ആരോപണങ്ങൾ പറഞ്ഞ് തടസവാദങ്ങൾ പറഞ്ഞ സിപിഎം നേതാക്കൾ പണി പൂർത്തിയായപ്പോൾ അതിന്റെ ഫോട്ടോയെടുത്ത് ക്രഡിറ്റെടുക്കാൻ നോക്കുകയാണ്. പദ്ധതി കൊണ്ട് വന്ന ആളുകളെ മറക്കുന്നു. എട്ടുകാലി മമ്മൂഞ്ഞാകുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയുമെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. രാവിലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗിനായി മേയ് രണ്ടിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണമില്ലാത്തതു വിവാദമായതിനു പിന്നാലെ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നും കോൺഗ്രസ വ്യക്തമാക്കിയിരുന്നു. വി.ഡി. സതീശനെ ക്ഷണിക്കാത്തത് സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് എന്നായിരുന്നു സർക്കാരിന്റെ നിലപാട്. സംഭവം വിവാദമായപ്പോൾ ഇന്നലെ മന്ത്രി…
Read Moreസുരേഷ് ഗോപിയുടെ മാലയിലും പുലിപ്പല്ല്; ഡിജിപിക്ക് പരാതി നൽകി യൂത്ത്കോൺഗ്രസ് നേതാവ്
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. പുലിപ്പല്ല് ഉപയോഗിച്ച കേസിൽ വേടൻ എന്ന ഹിരൺ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി. കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്. വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായി. ഇതോടെ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തു.
Read Moreനിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഉന്നതൻ: ആരാണെന്ന് പറയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിട്ടത് ഉന്നതനായ ഒരു വ്യക്തിയിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഈ വ്യക്തിയുമായി പിന്നീട് നിരവധി തവണ അടുത്തിടപഴകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാരദ മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. അധിക്ഷേപിച്ച വ്യക്തി രാഷ്ട്രീയക്കാരനാണോ സർക്കാർ ഉദ്യോഗസ്ഥനാണൊ എന്ന ചോദ്യത്തിന് മറുപടി പറയില്ലെന്ന് ശാരദ പറഞ്ഞു. സർവീസിൽ നിന്നു വിരമിച്ച ശേഷം മാറ്റി വച്ച പല സ്വപ്നങ്ങളും പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. എൻ. പ്രശാന്ത് വിഷയത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സർവീസ് റൂൾസ് ഉണ്ടെന്നും അത് പാലിക്കണമെന്നുമാണ് ശാരദ പറഞ്ഞത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാല കൃഷ്ണന്റെ വിവാദ വാട്ട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അവർ പറഞ്ഞു.
Read Moreനിയമം കർക്കശമാക്കാൻ റെയിൽവേ; വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ ഇനി സ്ലീപ്പർ-എസി യാത്ര സാധിക്കില്ല
കൊല്ലം: വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റുളളവരെ ഇനി മുതൽ ട്രെയിനുകളിൽ സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ അനുവദിക്കില്ല. ഇത് മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും. അല്ലെങ്കിൽ ഇവരോട് ജനറൽ കമ്പാർട്ടുമെൻ്റുകളിലേക്ക് മാറിക്കയറാൻ ടിക്കറ്റ് പരിശോധകർ നിർദേശിക്കും. ഐആർസിടിസി വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ചാർട്ട് തയാറാക്കിയതിനു ശേഷവും അവർ വെയിറ്റിംഗ് ലിസ്റ്റിലാണങ്കിൽ ടിക്കറ്റ് ഓട്ടോമാറ്റിക്കായി കാൻസൽ ചെയ്യും. ഇവരുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഈടാക്കിയ മുഴുവൻ തുകയും തിരികെ നൽകും. ചാർട്ട് തയാറാക്കിയ ശേഷം വെയിറ്റിംഗ് ലിസ്റ്റിലുള്ള ഇ-ടിക്കറ്റുമായി ട്രെയിനുകളിൽ കയറാനും പാടില്ല. ഇത്തരക്കാരെ ടിക്കറ്റില്ലാ യാത്രക്കാരായി പരിഗണിച്ച് പിഴ ഈടാക്കുകയും ചെയ്യും. രാജ്യത്ത് സ്ഥിരീകരിച്ച ടിക്കറ്റുമായി സഞ്ചരിക്കുന്ന ലക്ഷക്കണക്കായ യാത്രക്കാരുടെ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് റെയിൽവേയുടെ ഈ നടപടി. പലപ്പോഴും…
Read Moreപാക് പട്ടാള മേധാവി രാജ്യം വിട്ടെന്നു പ്രചരണം: ചിത്രം പുറത്തുവിട്ട് പാക്കിസ്ഥാൻ
റാവൽപിണ്ടി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകം. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായും റാവൽപിണ്ടിയിലുള്ള ബങ്കറിൽ ഒളിച്ചതായും പ്രചരണം നടക്കുന്നത്. പ്രചരണങ്ങൾ വ്യാപകമായതോടെ പാക് സർക്കാർ പാക് സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിട്ടു. പ്രധാനമന്ത്രിക്കൊപ്പം ഏപ്രിൽ 26ന് അബോട്ടാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന സൈനിക മേധാവിയുടെ ചിത്രമാണ് പാക് സർക്കാർ പുറത്ത് വിട്ടത്.
Read Moreലഹരിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍യുടെ ഉപവാസസമരം നാളെ
കോട്ടയം: പൊതുസമൂഹത്തിന് ശാപമായി മാറിയ ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് ഉപവാസസമരം നടത്തും. രാസലഹരി അടക്കമുള്ള ലഹരി വ്യാപനത്തിനെതിരേ സര്‍ക്കാര്‍ അടിയന്തരമായി കര്‍ശന നടപടികള്‍ എടുത്തില്ലെങ്കില്‍ ലഹരിയില്‍ മുങ്ങിത്താഴുന്നവരായി തലമുറകള്‍ മാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ചൂണ്ടിക്കാട്ടി. നാളെ രാവിലെ ഒമ്പതിനു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉപവാസസമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ലഹരിമുക്ത നാടായി കേരളത്തെ മാറ്റാനുള്ള ജനകീയ പ്രതിരോധത്തിനാണ് കോട്ടയത്ത് തുടക്കം കുറിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മാത്രമായി കാണാതെ ജനങ്ങളെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിലുള്ള ജനകീയമുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. കോട്ടയത്ത് അടക്കം അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിലെല്ലാം ലഹരിയാണ് അടിസ്ഥാനകാരണമാകുന്നത്. ലഹരി ഉപയോഗിക്കുന്നവരെയും വിറ്റഴിക്കുന്നവരെയും പിടികൂടിയാല്‍ കുറഞ്ഞ അളവിന്റെ പേരില്‍ ജാമ്യത്തില്‍ വിട്ടയക്കുന്ന നിയമങ്ങളൊക്കെയും…
Read Moreപൂരം വരവായ്… ഇനി കാത്തിരിപ്പിന്റെ കൗണ്ട് ഡൗണ്‍; ബുധനാഴ്ച കൊടിയേറ്റ്; മേയ് ആറിന് തൃശൂർ പൂരം ; സാന്പിൾ മേയ് നാലിന്
തൃശൂർ: വീണ്ടും ഒരു പൂരക്കാലമെത്തി. തൃശൂർ പൂരക്കാഴ്ചകളിലേക്ക് ജാലകം തുറക്കാൻ കാത്തിരിക്കുകയാണ്. സ്വരാജ് റൗണ്ടിൽ പൂരത്തിന്റെ വരവറിയിച്ച് പൂമരങ്ങൾ പൂക്കുകയും മൂന്നിടങ്ങളിൽ നിലപ്പന്തലുകളുടെ പണികൾ തുടങ്ങുകയും ചെയ്തു. ഇനിയുള്ള നിമിഷങ്ങളും ദിവസങ്ങളും പൂരത്തിന്റേതാണ്. എല്ലാ വർഷവും പൂരമുണ്ടെങ്കിലും ഓരോ വർഷത്തെ പൂരവും തൃശൂർക്കാർക്ക് ആദ്യത്തെ പൂരം പോലെയാണ്. പൂരത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് പൂരത്തേക്കാൾ ആവേശമെന്ന് പറയാറുണ്ട്. മേയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. ബുധനാഴ്ച പൂരത്തിന് കൊടിയേറും. പ്രധാന പങ്കാളികളായ തിരുവന്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്കു പുറമേ എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ കഴിഞ്ഞാൽ പൂരം കൊടിയേറും. മേയ് നാലിനാണ് സാന്പിൾ വെടിക്കെട്ട്. പൂരം വെടിക്കെട്ടുപോലെതന്നെ ജനസാഗരം തിങ്ങിനിറയുന്ന സാന്പിൾ വെടിക്കെട്ട് കാണാനെത്തുന്നവർക്ക് കണ്ണിനു വിരുന്നൊരുക്കി ആനച്ചമയപ്രദർശനങ്ങളും പന്തൽക്കാഴ്ചകളുമുണ്ടാകും. പൂരം വൈബൊരു വൈബാണ്പൂരം എക്സിബിഷന്റെ കാൽനാട്ടലോടെതന്നെ തൃശൂരിൽ പൂരാവേശത്തിന് തിരികൊളുത്തും. പൂരം എക്സിബിഷനാണ് പൂരത്തിന്റെ മറ്റൊരു വിളംബരം. പൂരം എക്സിബിഷന്…
Read Moreറാപ്പർ വേടന്റെ ഫ്ലാറ്റിൽ റെയ്ഡ്; ഏഴ്ഗ്രാം കഞ്ചാവ് പിടികൂടി; ഫ്ലാറ്റിൽ ഉണ്ടായിരുന്നത് 9 പേർ
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും. വോയ്സ് ഓഫ് വോയ്സ്ലെസ് ആണ് വേടന്റെ ശ്രദ്ധേയമായ ആൽബം.
Read More