ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ മാസപ്പടി കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. രേഖകൾ കിട്ടിയശേഷം ഇഡി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് നീങ്ങുമെന്നാണു സൂചന. ഇഡി ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരമെന്ന നിലയിൽ ഡൽഹിയിൽനിന്നുള്ള ദേശീയ ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎല്ലിന്റെ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നു ഹാജരായേക്കും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ…
Read MoreCategory: Loud Speaker
ആശ സമരം: ഇതിനപ്പുറം വിട്ടു വീഴ്ച ചെയ്യാനാകില്ല; സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ആശ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ പരമാവധി വിട്ടു വീഴ്ച ചെയ്തെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനപ്പുറം വിട്ടു വീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. ആശ സമരസമിതി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആശ പ്രവർത്തകർ സമരവുമായി മുന്നോട്ട് പോകുകയാണ്. അതേസമയം ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞതവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു. കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അംഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം അവസാനിപ്പിച്ചുകൂടേയെന്ന് മന്ത്രി ചോദിച്ചതായും വി.കെ സദാനന്ദൻ പറഞ്ഞു.
Read Moreസാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയൽ, സുരക്ഷിതമായ ബാങ്കിംഗ് രീതികൾ; റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വെരിഫൈഡ് വാട്സാപ് ചാനൽ
കൊല്ലം: ക്യൂആർ കോഡ് വഴി പരിശോധിച്ച് ഉറപ്പിച്ച സാമ്പത്തിക വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വാട്സാപ് ചാനൽ ആരംഭിച്ചു. സാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയൽ, സുരക്ഷിതമായ ബാങ്കിംഗ് രീതികൾ എന്നിവയെ കുറിച്ചുള്ള പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആർബിഐ അവരുടെ വെരിഫൈഡ് വാട്സാപ് ചാനൽ തുടങ്ങിയത്. റിസർവ് ബാങ്ക് നൽകുന്ന ഒരു ക്യൂആർ കോഡ് ഉപയോഗിച്ച് പുതിയ ചാനൽ ആക്സസ് ചെയ്യാൻ ചെയ്യും. ലളിതമായ ഈ പ്രക്രിയയിലൂടെ ആൾക്കാർക്ക് വളരെ പെട്ടെന്ന് തന്നെ ചാനലിൽ അംഗമാകാൻ സാധിക്കും.ഇത് രാജ്യത്ത് ഉടനീളമുള്ള ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ നേരിട്ട് പ്രധാന സാമ്പത്തിക അപ്ഡേറ്റുകൾ ലഭ്യമാകുന്നതിന് സഹായിക്കും. എസ്എംഎസ്, ടെലിവിഷൻ, ഡിജിറ്റൽ പരസ്യങ്ങൾ തുടങ്ങിയ വിവിധ ആശയ വിനിമയ മാധ്യമങ്ങൾ വഴി അവബോധം വ്യാപിപ്പിക്കുന്നതിന് ബാങ്കിന്റെ ” ആർബിഐ കഹ്താ ഹേ” എന്ന പൊതു പ്രചാരണ…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കെ. രാധാകൃഷ്ണന് എംപി ഇഡിക്കു മുന്നിലേക്ക്; രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചേലക്കര എംപി കെ. രാധാകൃഷ്ണന് ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നല്‍കിയത്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17ന് രാധാകൃഷ്ണന് കൈമാറിയിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാര്‍ട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ. രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കരുവന്നൂരില്‍ രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്. കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകള്‍ നല്കി സഹകരണ ബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസില്‍ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.…
Read Moreഗോകുലം ഗോപാലനു വീണ്ടും നോട്ടീസ് അയച്ച് ഇഡി; 22ന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണം
കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗോകുലം ഗോപാലന് ഇഡി വീണ്ടും നോട്ടീസയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യാമെന്നും ഇഡി വ്യക്തമാക്കുന്നു. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഗോകുലം ഗോപാലനെ ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. നേരത്തെ രണ്ടു തവണ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഗോപാലന് ഹാജരാക്കിയ രേഖകളില്‍ ഇഡി പരിശോധന തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തിയിട്ടുണ്ട്.…
Read Moreവടക്കേ ഇന്ത്യ ചുട്ടുപൊള്ളുന്നു: ഉഷ്ണതരംഗത്തിന് സാധ്യത: ജാഗ്രതാനിർദേശം
ബംഗളൂരു: രാജ്യത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡൽഹിയിൽ അടുത്ത മൂന്നു ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത പത്തുവരെ ഗുജറാത്തിലും ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹിമാചൽപ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച 42 ഡിഗ്രി സെൽഷ്യസിലും കൂടുതൽ താപനില രേഖപ്പെടുത്തി. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ 21 നഗരങ്ങളിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ചത്തെ താപനില 45.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സാധാരണയുള്ളതിലും 6.8 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് പ്രദേശത്ത് ഇന്നലെ അനുഭവപ്പെട്ടത്.
Read Moreതാന്‍ മുസ്ലീം വിരോധി അല്ല, പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് വിവാദമാക്കിയെന്ന് വെള്ളാപ്പള്ളി
ചേർത്തല: താൻ മുസ്ലീം വിരോധി അല്ലെന്നും തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ വിവരിച്ചത് സമുദായത്തിന്റെ പിന്നോക്ക അവസ്ഥയെക്കുറിച്ചാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് എസ്എൻഡിപി. മതേതരം പറയുന്ന ലീഗ് ഒരു പഞ്ചായത്തിലും ഹിന്ദുവിനെ മത്സരിപ്പിച്ചിട്ടില്ല. തനിക്കെതിരെയുള്ള ലീഗിന്റെ മൂന്നാമത്തെ ആക്രമണമാണിത്. ലീഗിന്റെ സഹായത്തോടെയാണ് കോൺഗ്രസുകാർ എംപി മാരായത്. മലപ്പുറത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതിയില്ല ഞാൻ പറഞ്ഞത്. കാര്യങ്ങൾ തുറന്നു പറയുമ്പോൾ ഞാൻ വർഗീയവാദി ആകുന്നു. ഞാൻ സാമൂഹികനീതിക്ക് വേണ്ടിയാണ് പറഞ്ഞത്. മതവിദ്വേഷം ഒരിക്കലും എസ്എൻഡിപി യോഗത്തിന്റെ മുദ്രാവാക്യം അല്ല. കോൺഗ്രസ് എംപി മാർ മുസ്ലിംലീഗിനെ ഭയന്നാണ് വഖഫ് ബില്ലിനെ എതിർത്തത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ആദർശരാഷ്ട്രീയം മരിച്ചു. അവസരവാദ രാഷ്ട്രീയം…
Read Moreതകർന്നടിഞ്ഞ് ഓഹരി വിപണി: നിക്ഷേപകർക്ക് നഷ്ടം19 ലക്ഷം കോടിയിലേറെ; സെൻസെക്സ് 3,000 പോയിന്റ് താഴ്ന്നു
ബൈ: താരിഫ് നിരക്കുകളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഏഷ്യൻ ഓഹരി വിപണികള്‍ ഇന്നു കുത്തനെ ഇടിഞ്ഞു. നിമിഷനേരംകൊണ്ട് നിക്ഷേകർക്ക് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപയാണ്. രാവിലെ സെന്‍സെക്സ് 3,000ത്തോളം പോയിന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേക്കു താഴ്ന്നതായാണു കണക്ക്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. സൂചിക ഏഴ് ശതമാനത്തിലധികം താഴുകയുണ്ടായി. നിഫ്റ്റി ഐടി, ഓട്ടോ, എനര്‍ജി, റിയല്‍റ്റി തുടങ്ങിയവയ്ക്കും കനത്ത തിരിച്ചടി. 4-5 ശതമാനമാണ് ഇടിവ്. ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളം ഇടിഞ്ഞു. ഒന്നര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിച്ചു. ചൈനീസ് വിപണിയിലും കനത്ത തിരിച്ചടിയുണ്ടായി.…
Read Moreവഖഫ് ഭേദഗതി; മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്; ഹർജി സമർപ്പിക്കുക പി.കെ. കുഞ്ഞാലികുട്ടി
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയിലക്ക്. രാജ്യസഭാ എംപി ഹാരിസ് ബീരാൻ മുഖേന പി.കെ. കുഞ്ഞാലികുട്ടിയാണ് ഹർജി സമർപ്പിക്കുക. കഴിഞ്ഞ ദിവസം ബിൽ പാർലമെന്റ് പാസാക്കിയതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പടെ നിയമത്തെ എതിർത്തു രംഗത്തുവന്നിരുന്നു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒന്നിച്ചായിരിക്കും സുപ്രീം കോടതി പരിഗണിക്കുക.
Read Moreതാജ്മഹലിൽ വിദേശവനിതയെ ശല്യംചെയ്തു: യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: താജ്മഹൽ സന്ദർശിക്കാനെത്തിയ ചെക്ക് റിപ്പബ്ലിക് യുവതിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ. മൂന്നിനാണു സംഭവം നടന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയതെന്നും പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെ ഷംഷാൻ ഘട്ട് റോഡിലൂടെ നടക്കുമ്പോൾ ഒരാൾ അനുവാദമില്ലാതെ സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പോലീസ് സ്റ്റേഷനിൽ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു.
Read More