മണിപ്പുരിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു; കൊള്ളയടിച്ച ആ‍യുധങ്ങൾ പിടിച്ചെടുത്ത് പോലീസ്

ഇംഫാൽ: തൗബൽ ജില്ലയിലെ മണിപ്പുർ റൈഫിൾസിന്‍റെ ഔട്ട്‌പോസ്റ്റിൽനിന്നു തീവ്രസംഘടനയായ കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി)യിലെ സായുധരായ അംഗങ്ങൾ കൊള്ളയടിച്ച ആ‍യുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി, അത്യാധുനിക ആയുധങ്ങളുമായി എത്തിയ കെസിപിയുടെ മുപ്പതോളം സായുധ കേഡർമാർ കക്മായയിലെ പോലീസ് ഔട്ട്‌പോസ്റ്റിൽ ആക്രമണം നടത്തുകയായിരുന്നു. മൂന്നു വാഹനങ്ങളിലായാണ് അക്രമികൾ എത്തിയത്. ആറ് എസ്‌എൽ‌ആറുകൾ, മൂന്ന് എകെ റൈഫിളുകൾ ഉൾപ്പെടെയാണു കൊള്ളയടിച്ചത്.വിവിധ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് എൻഗാമുഖോംഗ് താഴ്‌വരയിൽ കെസിപിയുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഒളിത്താവളം തകർക്കുകയും ചെയ്തു.

Read More

അഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബം

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് വിപരീതമായി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച അഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബം. ശ്രീകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി രജിസ്ട്രാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. മധുവിന്‍റെ കേസില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍ കുടുംബത്തിനു വേണ്ടി ഹാജരായ ശ്രീകുമാർ കുടുംബം നിര്‍ദേശിച്ച അഭിഭാഷകര്‍ക്ക് പകരം മറ്റൊരാളെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പിന്തുണച്ചു. ഈ അഭിഭാഷകനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. കക്ഷിയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ശ്രീകുമാറിനെതിരേ നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

മിഹിർ അഹമ്മദിന്‍റെ മരണം: സമഗ്ര അന്വേഷണമെന്ന് പോലീസ്; മകന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ്

കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണമാണ് നടക്കുന്നതെന്ന് തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ പി.വി. ബേബി പറഞ്ഞു. പിതാവിന്‍റേതടക്കം ഒന്നില്‍ കൂടുതല്‍ പരാതികളുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. റാഗിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുത്തന്‍കുരിശ് പോലീസും മറ്റും പരാതികളില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസുമാണ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ്മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂളില്‍നിന്നെത്തി മരിക്കുന്നതുവരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമാണ് പിതാവിന്‍റെ പരാതിയിലുള്ളത്. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അതെന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നറിയണമെന്നും ഷഫീഖ് പരാതിയില്‍ പറയുന്നുണ്ട്. ഷഫീഖ് പരാതി നല്‍കിയ ശേഷമാണ് മിഹിറിന്‍റെ മരണത്തില്‍ സ്‌കൂളിനെതിരേയും സഹപാഠികള്‍ക്കെതിരേയും പരാതിയുമായി അമ്മ രംഗത്തെത്തിയത്. “കുട്ടിയുടെ എല്ലാ കാര്യങ്ങളും അവന്‍റെ…

Read More

പുതിയ ആദായ നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. ബിൽ പാർലമെന്‍റിൽ ഈ ആഴ്ച അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നികുതി സന്പ്രദായം പരിഷ്കരിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്‍റെ ഭാഗമാണ് ബിൽ. ഡയറക്ട് ടാക്സ് കോഡ് എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമ നിർമാണം, നിലവിലുള്ള നികുതിഘടനയെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 1961ലെ ആദായ നികുതി നിയമമാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ഇതിനിടെ നികുതി സംവിധാനം ഡിജിറ്റലാക്കിയിരുന്നു. കൂടാതെ ഇടയ്ക്കിടെ നികുതി പരിധിയിൽ മാറ്റം വരുത്തിയതുമാണ് ഇക്കാലത്തിനിടെ നിയമത്തിലുണ്ടായ പ്രധാന പരിഷ്കാരങ്ങൾ. പഴയതും പുതിയതുമായ വ്യവസ്ഥകൾ കൂടിച്ചേർന്ന സംവിധാനം നികുതി നിയമങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തത്. ഇതെല്ലാം ഏകീകരിച്ച് നിയമം ലളിതമാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ…

Read More

ശബരിമല വിമാനത്താവളം: നഷ്‌ടപരിഹാര പാക്കേജ് വേണമെന്ന് വിദഗ്ധസമിതി

എരുമേലി: നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകണമെന്നും സ്ഥലവും കിടപ്പാടവും തൊഴിലും ഉപജീവനവും നഷ്‌ടപ്പെടുന്നവർക്ക് സുസ്ഥിരമായ നഷ്‌ടപരിഹാര പാക്കേജ് നടപ്പാക്കണമെന്നും ഒമ്പതംഗ വിദഗ്ധ സമിതി. മണിമല, കാരിത്തോട് ഭാഗങ്ങളിലുള്ള കുറച്ചു വീടുകളെ പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കണമെന്നും 108 വർഷം പഴക്കമുള്ള കാരിത്തോട് എൻഎംഎൽപി സ്കൂളിനെ പദ്ധതി പ്രദേശത്തിന്‍റെ പുറത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ശിപാർശ. എസ്റ്റേറ്റിലെ സെന്‍റ് തോമസ് എക്യുമെനിക്കൽ പള്ളി, ജുമാ മസ്ജിദ്, അമ്മൻകോവിൽ ക്ഷേത്രം, സെന്‍റ് ഗ്രിഗോറിയോസ് പള്ളി എന്നീ ആരാധനാലയങ്ങളും ശ്മശാനങ്ങളും മാറ്റി സ്ഥാപിക്കണം. പ്രദേശത്തുള്ള അഞ്ച് കടകൾ, ഒരു റേഷൻകട, ഒരു ഡിസ്പെൻസറി എന്നിവയ്ക്കു നഷ്ടപരിഹാരം നൽകണമെന്നും എസ്റ്റേറ്റിലെ തൊഴിലാളികളുടെ ചികിത്സാച്ചെലവും നഷ്‌ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തണമെന്നും ശിപാർശയുണ്ട്. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളിൽ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നും സമിതി നിർദേശിക്കുന്നു. പദ്ധതിയുടെ…

Read More

അഞ്ചു വയസുകാരിയെ വിദേശവിദ്യാർഥി പീഡിപ്പിച്ചു: പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വിദേശ വിദ്യാർഥിയെ പിടികൂടാത്തതിൽ പ്രതിഷേധം. സംഭവം നടന്ന് അഞ്ചുമാസമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരേ മാതാപിതാക്കൾ രംഗത്തെത്തിയതിനെത്തുടർന്നു കുട്ടി പഠിക്കുന്ന സ്കൂളിനു പുറത്ത് ഇന്നലെ നിരവധിപ്പേർ തടിച്ചുകൂടി. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു സംഭവം നടന്നത്. സെപ്റ്റംബർ 16ന് കുട്ടി മാതാപിതാക്കളോടു പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് സംഭവം സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും തുടർന്ന് സെപ്റ്റംബർ 18ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരം സെപ്റ്റംബറിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പ്രതിയെ പിടികൂടാൻ പോലീസ് നടപടിയൊന്നുമെടുത്തില്ലെന്നു കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

Read More

487 ഇന്ത്യൻ കുടിയേറ്റക്കാരെകൂടി അമേരിക്ക ഉടൻ നാടുകടത്തും

ന്യൂഡൽഹി: അമേരിക്കയിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി അധികൃതർ തിരിച്ചറിഞ്ഞെന്നും അവരെ ഉടൻ നാടുകടത്തുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതോടെ നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നാടുകടത്തപ്പെട്ട 104 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു യുഎസ് സൈനിക വിമാനം കഴിഞ്ഞദിവസം അമൃത്സറിൽ ഇറങ്ങിയിരുന്നു. കൈകളും കാലുകളും ബന്ധിച്ചാണ് തങ്ങളെ കൊണ്ടുവന്നതെന്നു തിരിച്ചയയ്ക്കപ്പെട്ടവർ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

Read More

‘ലൗജിഹാദ്’ ആരോപിച്ച് കോടതി പരിസരത്ത് യുവാവിനെ തല്ലിച്ചതച്ചു: സംഭവം ഭോപ്പാലില്‍

ഭോപ്പാൽ: അന്യമതസ്ഥയെ വിവാഹം കഴിക്കാനായി ഭോപ്പാലിലെ ജില്ലാ കോടതിയിലെത്തിയ യുവാവിന് ക്രൂരമർദനം. ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിക്കാനെത്തിയ മുസ് ലിം യുവാവിനെയാണ് ആളുകൾ ചേർന്ന് ക്രൂരമായി ആക്രമിച്ചതെന്നു മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നർസിംഗ്പുർ സ്വദേശിയാണ് ക്രൂരമർദനത്തിന് ഇരയായതെന്നും പിപാരിയ സ്വദേശിയായ ഹിന്ദു യുവതിയെ കോടതിയിൽ വിവാഹം കഴിക്കാനായി ഭോപ്പാലിലെത്തിയതാണെന്നുമാണു റിപ്പോർട്ട്. അതേസമയം യുവതിയെ ലൗജിഹാദിൽ കുടുക്കിയതാണെന്നും അഭിഭാഷകരിൽനിന്നു വിവരം ലഭിച്ചപ്പോൾ ഞങ്ങൾ ഇടപെട്ടതാണെന്നും സംസ്‌കൃതി ബച്ചാവോ മഞ്ച് എന്ന സംഘടനയുടെ പ്രസിഡന്‍റ് ചന്ദ്രശേഖർ തിവാരി പറഞ്ഞു. അക്രമത്തിൽ പങ്കാളികളായവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പുറത്തുവന്ന വീഡിയോ പരിശോധിച്ചു വരികയാണെന്നും അസി. പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു.        

Read More

സ്കൂളിൽ നാലാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം: നാട്ടുകാർ സ്കൂൾ തകർത്തു; പ്രധാനാധ്യാപികയുടെ ഭർത്താവടക്കം 4 പേർ പിടിയിൽ

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്കൂളിൽ നാലാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയുടെ ഭർത്താവടക്കം നാല് പ്രതികൾ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ തല്ലിത്തകർത്തു. തിരുച്ചിറപ്പള്ളി മണപ്പാറയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. ഉച്ചഭക്ഷണ സമയത്ത് നാലം ക്ലാസിൽ തനിച്ചിരുന്ന പെൺകുട്ടിയോട് പ്രധാനധ്യാപികയുടെ ഭർത്താവായ വസന്ത് കുമാർ അപമാര്യാദയായി പെരുമാറുക ആയിരുന്നു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി തന്നെയാണ് താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അച്ഛനമ്മമാരോടു പറഞ്ഞത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ അയൽക്കാരെയും കൂട്ടി സ്കൂളിൽ എത്തി വസന്ത് കുമാറിനെ മർദിക്കുകയും സ്കൂളിനുനേരേ കല്ലേറ് നടത്തുകയുമായിരുന്നു. വസന്ത് കുമാറിന്‍റെ കാറും ജനക്കൂട്ടം മറിച്ചിട്ടു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം വസന്ത്കുമാറിനെയും പ്രധാനാധ്യപികയായ ഭാര്യയെയും സ്കൂൾ ജീവനക്കാരായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. സ്കൂൾ ഇനി തുറക്കാൻ അനുവദിക്കില്ലന്നാണ് ഒരുവിഭാഗം രക്ഷിതാക്കളുടെ നിലപാട്.

Read More

സഖ്യകക്ഷികളായ ആംആദ്മിയെയും കോൺഗ്രസിനെയും വിമർശിച്ച് ജമ്മു കാഷ്മീർ മുഖ്യമന്ത്രി  ഒമർ അബ്ദുള്ള

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി വൻ വിജയം ഉറപ്പിച്ചതോടെ ഇന്ത്യാ സഖ്യത്തിനെതിരേ, പ്രത്യേകിച്ച് കോൺഗ്രസിനെയും ആംആദ്മിയെയും രൂക്ഷമായി വിമർശിച്ച് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സോഷ്യൽ മീഡിയയിലൂടെയാണ് ഒമർ തന്‍റെ വിമർശനം നടത്തിയത്.  “ഔർ ലഡോ’ (കുറച്ചുകൂടി പോരാടുക) എന്നാണ് ഒമറിന്‍റെ പ്രതികരണം. “കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസിനു തൃപ്തിയാകും വരെ പോരാടുക. പരസ്പരം അവസാനിപ്പിക്കുക’- എന്നാണ് കുറിച്ചത്. അടിവരയിട്ട കുറിപ്പായിരുന്നു ജമ്മു കാഷ്മീർ മുഖ്യമന്ത്രി പങ്കുവച്ചത്. ഡൽഹി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ചെങ്കിലും കോൺഗ്രസും ആംആദ്മിയും നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം ആക്രമിക്കുന്നതു പതിവാകുകയും ചെയ്തു. ബിജെപിയുടെ “ബി-ടീം’ ആണെന്ന ആരോപണവും ഉയർന്നിരുന്നു. 

Read More