ബംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ആഞ്ജനേയൻ(35), ഭാര്യ ഗംഗമ്മ(28), മക്കൾ പവിത്ര (അഞ്ച്), രായപ് (മൂന്ന്), ആഞ്ജനേയയുടെ അനന്തരവൻ ഹനുമന്ത(ഒന്ന്) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഇടിക്കുകയായിരുന്നു. സുരപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടിന്തനി ആർച്ചിനു സമീപമാണ് അപകടം. രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. കലബുറഗിയിൽനിന്ന് ചിഞ്ചോളിയിലേക്കു പോവുകയായിരുന്ന ബസ്.
Read MoreCategory: Loud Speaker
അമേരിക്കയിൽനിന്നുള്ള നാടുകടത്തൽ: ‘കൈകളിൽ വിലങ്ങിട്ടു, കാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചു’; നാടുകടത്തലിന്റെ ക്രൂരതകൾ വിവരിച്ച് പഞ്ചാബുകാരൻ; വിലങ്ങുവച്ചില്ലെന്നു കേന്ദ്രം
ചണ്ഡീഗഡ്: അമേരിക്ക തങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണവുമായി നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയവർ. സ്ത്രീകളും കുട്ടികളുമടക്കം 104 പേരുമായി ഇന്നലെ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലെത്തിയവരാണു തങ്ങൾ അനുഭവിച്ച ക്രൂരതകൾ മാധ്യമങ്ങൾക്കു മുന്പിൽ തുറന്നുപറഞ്ഞത്. “അമേരിക്കൻ സൈനികർ തങ്ങളെ ക്രൂരമായി ഉപദ്രവിച്ചു. കൈകളിൽ വിലങ്ങണിയിച്ചു. കാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയിൽ നരകതുല്യമായ യാതനകളാണ് അനുഭവിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതിനുശേഷമാണു വിലങ്ങുകൾ നീക്കിയത്…’- സംഘത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി ജസ്പാൽ സിംഗ് പറഞ്ഞു. ഗുർദാസ്പുർ ജില്ല ഹർദോർവാൾ സ്വദേശിയാണ് 36കാരനായ ജസ്പാൽ സിംഗ്. അമേരിക്കയിലെത്തിക്കാമെന്നു വാഗ്ദാനം നൽകി തന്നെ ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. കഴിഞ്ഞവർഷം ജൂലൈയിൽ ബ്രസീലിൽ എത്തിയെന്നും അവിടെവച്ചാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും സിംഗ് പറഞ്ഞു. ആറു മാസം ബ്രസീലിൽ കഴിഞ്ഞു. അനധികൃതമായി അമേരിക്കയിലേക്കു പ്രവേശിക്കാൻ ഏജന്റ് നിർബന്ധിക്കുകയായിരുന്നു. അതിർത്തിവഴി അമേരിക്കയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് താൻ പോലീസിന്റെ പിടിയിലായത്. വിവിധ…
Read Moreമതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്ക്: തിരുപ്പതി ക്ഷേത്രത്തിൽ 18 അഹിന്ദു ജീവനക്കാർക്കെതിരേ നടപടി
അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനിലെ (ടിടിഡി) 18 അഹിന്ദു ജീവനക്കാർക്കെതിരേ നടപടി. ക്ഷേത്രത്തിലെ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ഇവരെ വിലക്കുകയും ക്ഷേത്രവുമായി ബന്ധമില്ലാത്ത ഓഫീസുകളിലേക്കു സ്ഥലംമാറാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രത്തിന്റെ പവിത്രതയും മതപരമായ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനാണു തീരുമാനമെന്ന് ബോർഡ് അറിയിച്ചു. അഹിന്ദുക്കളായ ജീവനക്കാരെ സർക്കാർ വകുപ്പുകളിലേക്കു മാറ്റുകയോ അല്ലെങ്കിൽ അവർ വോളണ്ടിയർ റിട്ടയർമെന്റ് സർവീസ് (വിആർഎസ്) എടുക്കുകയോവേണമെന്ന് ടിടിഡി ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഏഴായിരത്തോളം വരുന്ന സ്ഥിരം ജീവനക്കാരിലെ 300 പേരെ പുതിയ നയം നേരിട്ടു ബാധിക്കും. 14,000 ത്തോളം കരാർ ജീവനക്കാർക്കും നിർദേശം ബാധകമാണ്. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ലഡുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ഈ നീക്കത്തിന്റെ കാരണം. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ലഡു നിർമിക്കാനായി മൃഗക്കൊഴുപ്പു ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.
Read Moreനായ്ക്കളുടെ ആക്രമണം: കഴിഞ്ഞവർഷം 22 ലക്ഷം കേസുകൾ
ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞവർഷം നായ്ക്കളുടെ കടിയേറ്റ 22 ലക്ഷത്തിനടുത്തു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു കേന്ദ്ര സർക്കാരിന്റെ കണക്ക്. 2024 ജനുവരി മുതൽ ഡിസംബർ വരെ 21,95,122 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി. നായ കടിച്ചു കഴിഞ്ഞ വർഷം 37 പേരാണ് മരിച്ചത്. ഇതേ കാലയളവിൽ രാജ്യത്തുടനീളം പതിനഞ്ചു വയസിൽ താഴെയുള്ള 5,19,704 കുട്ടികളെയും നായ കടിച്ചു. രാജ്യത്തു കഴിഞ്ഞ വർഷം ഓരോ മണിക്കൂറിലും 60 കുട്ടികൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്. കഴിഞ്ഞവർഷം കുരങ്ങനടക്കമുള്ള മറ്റു ജീവികൾ കടിച്ച 5,04,728 കേസുകളുമുണ്ട്. 11 പേർ മരിച്ചു. രാജ്യത്തു പേവിഷബാധ പ്രതിരോധം നിലവിൽ കാര്യക്ഷമമല്ലെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2030-ഓടെ പേവിഷ മുക്ത രാജ്യമാക്കുന്നതിനായി ദേശീയ പേവിഷ നിയന്ത്രണ പദ്ധതി അടക്കം നിരവധി കർമപദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്രം അറിയിച്ചു.…
Read Moreബൈക്ക് റൈഡിംഗിനെത്തിയ ജർമൻ സഞ്ചാരിയെ കാട്ടാന കൊന്നു; സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
വാൽപ്പാറ(തമിഴ്നാട്): ബൈക്ക് റൈഡിംഗിനെത്തിയ വയോധികനായ ജർമൻ സ്വദേശി വാൽപ്പാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കിൾ ജഴ്സൺ (77) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് ആനമല വനമേഖലയിലായിരുന്നു സംഭവം. മൈക്കിളിനെ ആന കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു. കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വാഹനങ്ങളിലുള്ളവരുടെയും വനപാലകരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടുപോയതാണ് അപകടത്തിൽപ്പെടാൻ കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ ബൈക്കിൽനിന്നു വീണ മൈക്കിൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആനയുടെ പിടിയിൽ അകപ്പെട്ടു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ചശേഷമാണു മൈക്കിളിനെ റോഡിൽനിന്നു മാറ്റിയത്. ഉടൻതന്നെ മൈക്കളിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം പൊള്ളാച്ചി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകുംഭമേളയിലെ 30പേരുടെ മരണം വലിയ സംഭവമല്ലെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി
ന്യൂഡല്‍ഹി: കുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും 30 പേർ മരിച്ചതു വലിയ സംഭവമല്ലെന്നു ബിജെപി എംപിയും നടിയുമായ ഹേമമാലിനി. യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് കുംഭമേളയിലെ ദുരന്തം അഖിലേഷ് യാദവ് പാർലമെന്റിൽ അവതരിപ്പിച്ചതിനു മറുപടിയായിട്ടായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു. ഞങ്ങളും കുംഭമേള സന്ദര്‍ശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അതത്ര വലുതായിരുന്നില്ല. അഖിലേഷിന്റെ നേതൃത്വത്തിൽ സംഭവത്തെ പര്‍വതീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാകുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദി സർക്കാരാണെന്നും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവച്ചുവെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ 30 പേർ മരിച്ചതിനു പുറമെ 60 പേര്‍ക്കു പരിക്കേറ്റിരുന്നു.
Read Moreഡൽഹിയിൽ ഒന്നരക്കോടി ജനം വിധിയെഴുതുന്നു ; ആംആദ്മി-ബിജെപി-കോൺഗ്രസ് ത്രികോണമത്സരം;വോട്ടെണ്ണൽ ശനിയാഴ്ച
ന്യൂഡൽഹി: എഴുപതംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴുമുതൽ ആരംഭിച്ചു. വൈകിട്ട് ആറുവരെ വോട്ടെടുപ്പ് നീളും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ ആംആദ്മി-ബിജെപി-കോൺഗ്രസ് ത്രികോണമത്സരത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തോടെയാണ് ആംആദ്മി പാർട്ടി ഡൽഹിയിൽ അധികാരം പിടിച്ചത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത്തവണത്തെ മത്സരം അഭിമാനപോരാട്ടമാണ്. 70 മണ്ഡലത്തിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടർമാർ വിധിയെഴുതും. ഇതിൽ 83.76 ലക്ഷം വോട്ടർമാർ പുരുഷന്മാരും, 72.36 ലക്ഷം സ്ത്രീകളും, 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്ന 13,766 പോളിംഗ് ബൂത്തുകളിൽ 3,000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയാൽ വമ്പൻ വാഗ്ദാനങ്ങളാണു…
Read Moreഎഐ സംവിധാനം മുഴുവനും കുത്തക മുതലാളിമാരുടെ കൈയിൽ; താൻ പറഞ്ഞത് മനസിലാകണമെങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്ന് എം.വി.ഗോവിന്ദൻ
തൊടുപുഴ: മുകേഷിനെ പിന്തുണച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ധാർമികതയുടെ പേരിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് ധാർമികത പറഞ്ഞ് എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോ? കേസ് നിലവിൽ കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.കേന്ദ്രമന്ത്രി ജോർജ് കുര്യനും ആർഎസ്എസും ബിജെപിയും കേരളത്തിനെതിരാണ്. അവർ കേരളത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്നു പറഞ്ഞ അദ്ദേഹം എഐ സംവിധാനം മുഴുവനും കുത്തക മുതലാളിമാരുടെ കൈയിലാണ്. താൻ പറഞ്ഞത് മനസിലാകണമെങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്നും മാധ്യമങ്ങളോടു പറഞ്ഞു. കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച് ആലോചന നടക്കണം. കോടിയേരിയെ അധിക്ഷേപിക്കുന്ന ആർഎസ്എസുകാരെ പറ്റി എന്തു പറയാനാണ്. കോടിയേരിയെ അധിക്ഷേപിക്കുന്നത്…
Read Moreദളിത് വിദ്യാര്‍ഥികളോട് അവഗണന; സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയവര്‍ക്കുള്ള 10,000 രൂപ മുടങ്ങിയിട്ട് അഞ്ചു വര്‍ഷം
കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രോത്സാഹന സമ്മാനപദ്ധതി മുടങ്ങിയിട്ട് അഞ്ചു വര്‍ഷം. കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപയുടെ സമ്മാനപദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ല ഓഫീസുകളില്‍ അപേക്ഷ നല്‍കിയാണ് അര്‍ഹരായവര്‍ക്ക് തുക നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ തുടക്കനാളുകളില്‍ ഇത് കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് നിലച്ചുപോയി. പല ജില്ലകളില്‍നിന്നും പത്തില്‍ താഴേ ദളിത് വിദ്യാര്‍ഥികള്‍ മാത്രമേ ഇതിന് അര്‍ഹരായിട്ട് ഉണ്ടാകാറുള്ളു. പഠനത്തിനും കലാപ്രവര്‍ത്തനത്തിനും മികവ് തെളിയിച്ച ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡലും പ്രോത്സാഹന സമ്മാനത്തുകയും നല്‍കുന്നത് പദ്ധതിയും അഞ്ചു വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ പറയുന്നു. എസ്എസ്എല്ലി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലും പ്രത്സോഹന സമ്മാനത്തുകയും നല്കുന്ന പദ്ധതിയാണ് നിലച്ചത്.…
Read Moreകള്ളക്കടൽ പ്രതിഭാസം; നാളെ കടലാക്രമണ സാധ്യത; കേരളതീരത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്…
Read More