മുംബൈ: ബാന്ദ്ര ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ സ്ത്രീ പീഡനത്തിന് ഇരയായി. സംഭവത്തിൽ പോർട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത കോച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസ് പറയുന്നത് ഇങ്ങനെ: ഹരിദ്വാറിൽനിന്നു ബന്ധുവിനൊപ്പമാണ് 55 വയസുള്ള സ്ത്രീ ബാന്ദ്രയിലെത്തിയത്. ഇവരെ പ്ലാറ്റ്ഫോമിൽ ഇരുത്തിയശേഷം ജോലിസംബന്ധമായ കാര്യങ്ങൾക്കായി ബന്ധു പുറത്തേക്ക് പോയി. ഇവിടെ വിശ്രമിച്ച സ്ത്രീ പിന്നീട് ആളൊഴിഞ്ഞ ട്രെയിനിൽ കയറിക്കിടന്നു. ഇത് ശ്രദ്ധിച്ച പോർട്ടർ ട്രെയിനിൽകയറി ഇവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു.
Read MoreCategory: Loud Speaker
അധ്യക്ഷ പദവിയിൽനിന്നു യെദിയൂരപ്പയുടെ മകനെ നീക്കണം: കർണാടക ബിജെപി വിമതർ ഡൽഹിയിൽ
ന്യൂഡൽഹി: കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം ബിജെപി വിമതർ ഡൽഹിയിൽ. പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ ഇടപെട്ട് വിജയേന്ദ്രയെ നീക്കണമെന്നാണ് ആവശ്യം. വരാനിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണു വിമതനീക്കം. രമേശ് ജാർക്കിഹോളി എംഎൽഎയുടെ നേതൃത്വത്തിൽ മുൻ നിയമസഭാംഗങ്ങളായ കുമാർ ബംഗാരപ്പ, ശ്രീമന്ത് പാട്ടീൽ എന്നിവരാണു നദ്ദയെ കാണാൻ ഡൽഹിയിലെത്തിയത്. ബസൻഗൗഡ പാട്ടീൽ യത്ന, ബി.പി. ഹരീഷ് എന്നിവരുൾപ്പെടെ കൂടുതൽ എംഎൽഎമാരും മുൻ എംഎൽഎമാരായ അരവിന്ദ് ലിംബാവലി, പ്രതാബ് സിംഹ എന്നിവരും ഇതേ ആവശ്യമുന്നയിച്ച് ഇന്നു ഡൽഹിയിലെത്തും. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവികൾ ചൂണ്ടിക്കാട്ടി വിജയേന്ദ്രയുടെ നേതൃത്വം ഫലപ്രദമല്ലെന്നാണ് ഒരുകൂട്ടം നേതാക്കളുടെ ആരോപണം. കോൺഗ്രസ് സർക്കാരിനെതിരേയുള്ള വിജയേന്ദ്രയുടെ നയം “അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ എന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ…
Read Moreനീലച്ചിത്ര നിർമാണം: ബംഗ്ലാദേശ് യുവതിയും യുവാക്കളും അറസ്റ്റിൽ
ഗുവാഹത്തി: അസമിൽ നീലച്ചിത്ര നിർമാണത്തിനിടെ ബംഗ്ലാദേശ് യുവതിയും രണ്ട് ഇന്ത്യൻ യുവാക്കളും അറസ്റ്റിൽ. ഗുവാഹത്തിയിലെ സൂപ്പർ മാർക്കറ്റിനു സമീപമുള്ള ഹോട്ടലിലാണു സംഭവം. അസം സ്വദേശികളായ ഷാഫിഖുൾ, ജഹാങ്കീർ, 22കാരിയായ മീൻ അക്തർ എന്നിവരാണു ദിസ്പുർ പോലീസിന്റെ പിടിയിലായത്. യുവതിയുടെ കൈവശം ആവശ്യമായ യാത്രാരേഖകർ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിൽനിന്നു യുവതികളെ എത്തിച്ച് അശ്ലീലചിത്ര നിർമാണം മേഖലയിൽ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുണ്ട്.
Read Moreകെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) ആഭിമുഖ്യത്തിൽ കെഎസ്ആർടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കും. ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, കെഎസ്ആര്‍ടിസിക്കു വേണ്ടി പുതിയ ബസുകള്‍ വാങ്ങുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ടിഡിഎഫ് സമരം നടത്തുന്നത്.അതേസമയം പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreആര്‍ജി കര് മെഡി. കോളജിലെ വിദ്യാര്‍ഥിനി മരിച്ചനിലയില്‍: പരാതി നൽകാതെ കുടുംബം
കോല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജിലെ വിദ്യാർഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ കണ്ടെത്തിയത്.ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണു വിദ്യാർഥിനി താമസിച്ചിരുന്നത്. മുറിയുടെ വാതിലില്‍ യുവതിയുടെ അമ്മ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടാവാത്തതിനെത്തുടര്ന്നു വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അയല്‍വാസിയുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തില്ലെന്നും പോലീസ് പറഞ്ഞു.
Read Moreകാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരേ കള്ളക്കേസ്: വനംവകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യും
ഇടുക്കി: കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയസംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി. കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ ഇരുപതാം തീയതിയായിരുന്നു സംഭവം. നടപടി വിവാദമായതോടെ സർക്കാർ നിർദ്ദേശപ്രകാരം വനംവകുപ്പ് സിസിഎഫ് നീതു ലക്ഷ്മി അന്വഷണം നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും കണ്ടെത്തി.ഇതോടെ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. അനിൽ കുമാർ ഉൾപ്പെടെ ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. സരുണിന്റെ പരാതിയിൽ 13 ഉദ്യോഗസ്ഥർക്കെതിരേ പട്ടികജാതി-വർഗ പീഡന നിരോധന നിയമ…
Read Moreഫിലിപ്പീൻസിൽനിന്ന് നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ട ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഫിലിപ്പീൻസിൽനിന്ന് ഇന്ത്യയിലേക്കു നാടു കടത്തിയ കുപ്രസിദ്ധ ഗുണ്ട ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. ഹരിയാന സ്വദേശിയായ ജോഗീന്ദർ ജിയോഗാണ് അറസ്റ്റിലായത്. ഡൽഹി പോലീസ് സ്പെഷൽ സെല്ലും ഹരിയാന പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. വർഷങ്ങളായി ഫിലിപ്പീൻസിൽ താമസിച്ചുവരികയായിരുന്നു പ്രതി. 2017 മുതൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നതിന് ഹരിയാന പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചിരുന്നു. ബക്കോലോഡ് സിറ്റിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ജോഗീന്ദർ, ജിയോഗ്, കാന്ത ഗുപ്ത എന്നീ പേരുകളിലാണ് ഇയാൾ കഴിഞ്ഞത്. കഴിഞ്ഞ വർഷം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഐ)യുടെ ഒരു സംഘം ഇയാളെ വീട്ടിൽവച്ച് അറസ്റ്റ് ചെയ്തിരുന്നു. ഖാലിസ്ഥാനി ഭീകരസംഘടനയുമായി ഇയാൾക്കു ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തോക്ക് കൈവശം വച്ചതിനും ഭീകരാക്രമണത്തിനു ഗൂഡാലോചന നടത്തിയെന്നുമുള്ള കണ്ടെത്തലിൽ ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജിയോഗിനെതിരേ…
Read Moreആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപമാണ് സുരേഷ് ഗോപിയുടെ പരാമർശം: വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് മനസിലാകുന്നില്ല; സി. കെ ജാനു
ന്യൂഡൽഹി: സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി. കെ ജാനു. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ആദിവാസിവകുപ്പുകൾ കൈകാര്യം ചെയ്തത് സവർണരും സവർണ മനോഭാവമുള്ളവരുമാണ്. സുരേഷ് ഗോപിയുടേത് ആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപമാണെന്നും ജാനു വ്യക്തമാക്കി. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർഥ്യങ്ങൾ മനസിലായിട്ടില്ല. അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഇനിയും ഉന്നതർ വരണമെന്നാണ് പറയുന്നത്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ആദിവാസികൾക്ക് ഭരണഘടന നൽകുന്ന വ്യവസ്ഥകൾ ഉണ്ട്. നൂറ്റാണ്ടുകളായി ഉന്നത കുലജാതർ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് മനസിലാകുന്നില്ലെന്നും സി. കെ ജാനു പറഞ്ഞു.
Read Moreലൈംഗികാതിക്രമക്കേസ്: മേക്കപ്പ് മാൻ രുചിത് മോനേ ഫെഫ്ക സസ്പെൻഡ് ചെയ്തു; കുറ്റവിമുക്തനാക്കുന്നതുവരെയാണ് സസ്പെൻഷൻ
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ മേക്കപ്പ് മാൻ രുചിത് മോനേ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സസ്പെൻഡ് ചെയ്തു. ലൈംഗിക അതിക്രമമുണ്ടായെന്ന് കാണിച്ച് വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഫെഫ്കയുടെ നടപടി. ഓൺലൈനായി അടിയന്തരയോഗം ചേർന്ന ശേഷമായിരുന്നു സസ്പെൻഷൻ. കുറ്റവിമുക്തനാക്കുന്നതുവരെയാണ് സസ്പെൻഷൻ എന്നും ഫെഫ്ക അറിയിച്ചു. നേരത്തെ ഈ വിഷയത്തിൽ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഹേമ കമ്മറ്റിയിൽ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം തൃക്കാക്കര പോലീസാണ് കേസെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കാക്കനാട്ടേ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതി നിലവിൽ കാക്കനാട് ജയിലിലാണ്. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്ലാറ്റിൽ വച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് പരാതി.
Read Moreമണിയൻപിള്ള രാജുവിനെതിരേ സാഹചര്യത്തെളിവുകള്‍: നടിയുടെ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരേ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കേസിൽ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തേ നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവരുടെപേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ വിച്ചു, നോബിൾ എന്നിവരുടെപേരിലുമാണ് കേസെടുത്തിരുന്നത്. മരടിലെ വില്ലയിൽവച്ച് നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എംഎല്‍എയ്ക്കെതിരായി നല്കിയ പരാതി.
Read More