വൃശ്ചികപ്പുലരിയില്‍ നട തുറന്ന് പുതിയ മേല്‍ശാന്തി, ഭക്തരുടെ വന്‍ തിരക്ക്; ആധാര്‍ കാര്‍ഡിന്‍റെ കോപ്പി ഉപയോഗിച്ച് തത്സമയ ബുക്കിംഗ് നടത്താം

ശബരിമല: ശബരിമലയില്‍ വൃശ്ചികപ്പുലരിയില്‍ ദര്‍ശനം കാത്ത് ഭക്തരുടെ നീണ്ടനിര. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാരായ അരുണ്‍കുമാര്‍ നമ്പൂതിരി ശബരില ശ്രീധര്‍മശാസ്താ ക്ഷേത്ര നടയും വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തും നട തുറന്നു. നിര്‍മാല്യദര്‍ശനം തൊഴുത് അയ്യപ്പപൂജകള്‍ സമര്‍പ്പിക്കാനെത്തിയവര്‍ ശരണം വിളികളോടെ അപ്പോഴേക്കും ശ്രീകോവിലിനു മുമ്പില്‍ തിരക്കു കൂട്ടി. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ളവയും പുലര്‍ച്ചെ ആരംഭിച്ചു. പുലര്‍ച്ചെ നട തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് മെംബര്‍മാരായ കെ. അജികുമാര്‍, സി.ജി. സുന്ദരേശന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു, ദേവസ്വം കമ്മീഷണര്‍ വി. പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. പിന്നീട് മൂന്നിന് തുറക്കും. രാത്രി 11നാണു പിന്നീട് നട അടയ്ക്കുന്നത്. നട തുറന്ന ദിവസങ്ങളില്‍ ദര്‍ശനത്തിനായി വന്‍ തിരക്കാണുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏറെക്കുറെ എല്ലാദിവസവും പൂര്‍ത്തിയായി. തത്‌സമയ ബുക്കിംഗിലൂടെ അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. പമ്പ, വണ്ടിപ്പെരിയാര്‍,…

Read More

മണ്ഡലക്കാലമണഞ്ഞു… പതിനെട്ടാംപടിക്ക് താഴെ ആഴി തെളിച്ച് തീർഥാടനത്തിന് തുടക്കം കുറിച്ച് മേൽശാന്തി; ശരണമന്ത്രധ്വനികളാൽ സന്നിധാനം; വെർച്വൽ ക്യൂ ബുക്കിംഗ് ഫുൾ

ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം നാലിനാണ് നട തുറന്നത്. പിന്നീട് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ എത്തി ആഴി തെളിയിച്ചതോടെ 41 നാള്‍ നീളുന്ന മണ്ഡല കാല തീര്‍ഥാടനത്തിനു തുടക്കമായി. മേല്‍ശാന്തി താഴെ കാത്തുനില്‍ക്കുന്ന നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. പിന്നാലെ ഭക്തരും പടി ചവിട്ടിത്തുടങ്ങി. ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകള്‍ വൈകുന്നേരം ശബരിമല സന്നിധാനത്ത് ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്ത് അവരോധിച്ചശേഷം ശ്രീകോവിലിനുള്ളിലെത്തിച്ച് മൂലമന്ത്രം ഓതിക്കൊടുക്കും. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി വാസുദേവന്‍ നന്പൂതിരിയുടെ അഭിഷേകവും പിന്നാലെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തനും സന്നിഹിതനാകും. മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട അടച്ച് താക്കോല്‍ ദേവസ്വം അധികൃതരെ ഏല്പിക്കുന്നതോടെ ഒരുവര്‍ഷത്തെ അയ്യപ്പപൂജ…

Read More

വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുത്: രാജ്യത്തോടുള്ള വെല്ലുവിളിയാണിത്; കെ.വി. തോമസ്

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ഓഗസ്റ്റ് ആദ്യ വാരം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നതെന്നും അദ്ദേഹം പറഞ്ഞു. 100 ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാന ദുരന്തമോ പ്രകൃതി ദുരന്തമോ ആണെങ്കില്‍ 80 ശതമാനം കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാനവും നല്‍കണം. ഈ പശ്ചാത്തലം മനസിലാക്കിയാണ് ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ മുഖ്യമന്ത്രി കത്ത് നല്‍കിയത്. താനത് പിന്തുടര്‍ന്ന് വീണ്ടും കത്ത് നല്‍കി. ആ കത്തിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നത്. പ്രത്യേകമായ സഹായം വയനാടിന് ലഭിക്കണം. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരിട്ട് കണ്ടതാണ്. നിര്‍മല സീതാരാമന്‍ കൊച്ചിയില്‍ വന്നപ്പോള്‍ കൈവിടില്ലെന്ന് മാധ്യമങ്ങളോട് തന്നെ പറഞ്ഞതാണെന്നും പ്രഫ.…

Read More

കോടതി വിധിയിൽ കുരുങ്ങുന്ന ആന എഴുന്നള്ളിപ്പുകൾ; സർക്കാർ അടിയന്തരമായി ഇടപെടണം; പൂരപ്രേമിസംഘം നിയമനടപടികളിലേക്ക്

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ ഹൈക്കോടതി വിധിയിൽ കേരളത്തിലെ ഉത്സവ എഴുന്നള്ളിപ്പുകൾ അസാധ്യമാക്കുന്ന അപ്രായോഗിക നിർദ്ദേശങ്ങളാണുള്ളതെന്ന് കേരളത്തിലെ പൂരാസ്വാദകരുടെ കൂട്ടായ്മയായ പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു. പൂരോൽസവങ്ങളുടെ നിലനിൽപ്പിനായി സർക്കാർ തലത്തിലും, കോടതി മുഖേനെയും നിയമ നടപടികൾക്കായി ഇറങ്ങുകയാണെന്നും പൂരപ്രേമിസംഘം അറിയിച്ചു. കപട മൃഗസ്നേഹി സംഘടനകളുടെ ഏറെ കാലത്തെ ആവശ്യമാണ് ഉത്സവ ആഘോഷങ്ങളിലെ എഴുന്നെള്ളിപ്പ് നിരോധനം എന്നുള്ളത്. ഇപ്പോൾ വന്ന കോടതി വിധി അത് ഫലത്തിൽ സാധ്യമാക്കി എന്ന് നിസംശയം പറയാമെന്ന് പൂരപ്രേമിസംഘം അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആന എഴുന്നെള്ളിപ്പുകൾ ഇല്ലാതാക്കുന്ന തരത്തിലുള്ള ഹൈക്കോടതി വിധി നിയമപരമായി എല്ലാ ഉത്സവക്കമ്മിറ്റികളും പൂരപ്രേമികളും, പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും എതിർക്കേണ്ടതാണെന്നും വലിയ നിയമ യുദ്ധം തന്നെ ഇതിനായി നടത്തേണ്ടതുണ്ടെന്നും പൂരപ്രേമിസംഘം ഇതിനു തുടക്കമിടുകയാണെന്നുംപൂരപ്രേമി സംഘം പ്രസിഡന്‍റ് ബൈജു താഴേക്കാട്ട്, കണ്‍വീനർ വിനോദ് കണ്ടെംകാവിൽ, ഭാരവാഹികളായ നന്ദൻ വാകയിൽ, അനിൽകുമാർ മോച്ചാട്ടിൽ, പി.വി.അരുണ്‍…

Read More

ഇ.പി. ജയരാജന്‍റെ ആത്മകഥാവിവാദം; പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും; സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴിയെടുക്കാൻ പോലീസ്

കോട്ടയം: ആത്മകഥാവിവാദം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ഡിജിപി നിയോഗിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്പി പറഞ്ഞു. ഷാര്‍ജയിലുള്ള ഡിസി ബുക്സ് സിഇഒ രവി ഡിസി നാട്ടിലെത്തുന്ന മുറയ്ക്ക് അദ്ദേഹത്തിന്‍റെ മൊഴിയെടുക്കും. പുസ്തക പ്രകാശനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമാണു നടക്കുന്നതെന്നും എസ്പി പറഞ്ഞു. അതേസമയം, ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി വ്യക്തമാക്കി. പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തിനിടയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രവി. പുസ്തകം താന്‍ എഴുതി ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ.പി. ജയരാജന്‍റെ വാദങ്ങളെ ഡിസി…

Read More

കണ്ണൂർ കേളകത്ത് നാടകസംഘത്തിന്‍റെ ബസ് മറിഞ്ഞ് 2 നടിമാർ മരിച്ചു; കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകട്രൂപ്പിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്

കൊട്ടിയൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകട്രൂപ്പിലെ നടിമാരായ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. മലയാംപടി എസ് വളവിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മിനിബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു അപകടം. കടന്നപ്പള്ളിയിൽ നടന്ന നാടകോത്സവത്തിൽ പങ്കെടുത്തശേഷം ബത്തേരിയിൽ നാളെ നടക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ് (56), ചേർത്തല…

Read More

കാൽ വന്ദിക്കാൻ ശ്രമിച്ച് നിതീഷ് കുമാർ: തടഞ്ഞ് നരേന്ദ്ര മോദി

പാറ്റ്ന: പൊതുചടങ്ങിനിടെ തന്‍റെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞു. ദര്‍ഭംഗയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്കു വന്ന നിതീഷ് കുമാറിനോട് തന്‍റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറഞ്ഞു. അതിനിടെയാണു മോദിയുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ നിതീഷ് ശ്രമിച്ചത്. നിതീഷ് കുമാര്‍ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ മോദി പെട്ടെന്ന് എഴുന്നേറ്റ് തടഞ്ഞ് ഹസ്തദാനം നല്‍കി. നേരത്തെയും നിതീഷ് കുമാര്‍ മോദിയുടെ കാല്‍തൊട്ട് വന്ദിക്കാൻ ശ്രമിച്ചിട്ടുണ്ട്.

Read More

‘ടിയാൻ’ എന്ന പദത്തിന്‍റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പ്

കണ്ണൂർ: ഭരണരംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്‍റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്നു നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പാണ് ഈ നിർദേശം നൽകിയത്.  മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്ന പദത്തിന്‍റെ സ്ത്രീലിംഗമായാണ് പലരും ടിയാരി പ്രയോഗിച്ചിരുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്‍റെ പ്രയോഗ സാധ്യത പരിശോധിച്ച ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി ഈ വാക്ക് ഉപയോഗിക്കേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വകുപ്പ് തീരുമാനം.

Read More

വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞു; മുന്നണികള്‍ക്ക് ആശങ്ക;  പ്രിയങ്കയ്ക്ക് ഭൂരിപക്ഷം കുറയുമെന്നും വിലയിരുത്തല്‍

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് സംബന്ധിച്ച് മുന്നണികള്‍ക്ക് ആശങ്ക. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം മറികടന്ന് പ്രിയങ്കയ്ക്ക് അഞ്ചുലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന യുഡിഎഫിന്‍റെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരിക്കുകയാണ്. തങ്ങളുടെ വോട്ടുകള്‍ കുറയില്ലെന്ന നിലപാടിലാണ് മൂന്നു മുന്നണികളും. 64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ് ശതമാനം. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 73.48 ആയിരുന്നു പോളിംഗ് ശതമാനം. പത്തുശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഏറനാട് നിയമസഭാ മണ്ഡലത്തിലും കുറവ് നിലമ്പൂരിലുമാണ്. ചരിത്രഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ പാർലമെന്‍റിൽ എത്തിക്കണമെന്ന ചിന്തയിൽ നടത്തിയ പ്രചാരവേലകൾ ഫലവത്തായില്ലെന്ന് കരുതുന്നവർ യുഡിഎഫ് നിരയിൽ നിരവധിയാണ്. അതേസമയം, പ്രതീക്ഷിച്ച ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിൽ അധികവും എൽഡിഎഫ് അണികളും അനുഭാവികളും ആണെന്ന് വിലയിരുത്തുന്നവരും യുഡിഎഫിലുണ്ട്. തങ്ങളുടെ വോട്ടര്‍മാര്‍ എല്ലാവരും എത്തിയിട്ടുണ്ടെന്നും വരാത്തവര്‍ എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും വോട്ടര്‍മാരാണെന്നും കോണ്‍ഗ്രസ്…

Read More

സരിൻ ഏറ്റവും യോഗ്യനായ സ്ഥാനാർഥി; പാലക്കാട്ടുകാരുടെ മഹാഭാഗ്യം: വാനോളം പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ

പാലക്കാട്: ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാൻ. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജനങ്ങളുടെ വേദനകള്‍ നേരിട്ട് കണ്ട് മനസിലാക്കി ആശ്വാസമേകാന്‍ സരിനാകും. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചു. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്‍റെ സ്ഥാനാർഥിത്വമെന്നും ഇ.പി കൂട്ടിച്ചേർത്തു. ആത്മകഥയിൽ സരിനെക്കുറിച്ച് മോശം പരാമർശമുണ്ടെന്ന് റിപ്പോർട്ടുകൾ‌ പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇ.പി രംഗത്തെത്തിയത്. സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്‍റേത് ഇടതുപക്ഷ മനസായിരുന്നുവെന്നും ഇ.പി പറഞ്ഞു. കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി, എംബിബിഎസിന് ശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു. ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ…

Read More