ന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ യാത്ര

കൊല്ലം: അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് കൂടി സ്വാഗതമോതി ന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക. 2025 ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മു-ബരാമുള്ള റെയിൽവേ ലൈനിന്‍റെ ഭാഗമാണിത്.1315 മീറ്ററാണ് പാലത്തിന്‍റെ ദൈർഘ്യം. നദിയുടെ നിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്. ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിയിലെ കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 ഏസി ത്രീ…

Read More

ദളിതർക്കു പ്രവേശനം അനുവദിച്ച ക്ഷേത്രത്തിലെ വിഗ്രഹം മേൽജാതിക്കാർ നീക്കി: മാണ്ഡ്യയിൽ വൻ സംഘർഷം

മാണ്ഡ്യ(കർണാടക): മാണ്ഡ്യയിൽ ഹനകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്കു പ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്നു വൻ സംഘർഷം. സംഘർഷത്തെത്തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം മേല്‍ജാതിക്കാര്‍ നീക്കം ചെയ്തു. ക്ഷേത്രപ്രവേശനത്തിനു ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിനു പിന്നാലെയാണു സംഘര്‍ഷം ഉടലെടുത്തത്. മേല്‍ജാതിക്കാരായ ഗൗഡ വിഭാഗത്തിലുള്ളവരാണു സംഘർഷത്തിനു പിന്നിൽ. സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്നു വര്‍ഷം മുമ്പാണു പുതുക്കിപ്പണിതത്. അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്‌മെന്‍റ് വകുപ്പിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദളിതര്‍ രംഗത്തെത്തുകയും അനുമതി നൽകുകയും ചെയ്തത്. മേല്‍ജാതിക്കാരുടെ എതിർപ്പിനെ അവഗണിച്ച് ഞായറാഴ്ച പോലീസ് സംരക്ഷണത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഇതില്‍ പ്രകോപിതരായ മേല്‍ജാതിക്കാര്‍ ക്ഷേത്രത്തിലെ വിഗ്രഹം നീക്കം ചെയ്യുകയായിരുന്നു.

Read More

ക്ലാസിൽ സംസാരിച്ച വിദ്യാർഥികളുടെ വായിൽ അധ്യാപിക ടേപ് ഒട്ടിച്ചു; രക്തം വാർന്നും ശ്വാസ തടസം നേരിട്ടും കുട്ടികൾ

ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെൺകുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണു ടേപ് ഒട്ടിച്ചത്. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം. പ്രധാന അധ്യാപികയായ പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് നാലു മണിക്കൂറോളം നിർത്തിയെന്നും ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികൾക്ക് ശ്വാസതടസവും നേരിട്ടു. ഇതിന്‍റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപിക മാതാപിതാക്കൾക്ക് അയച്ചതോടെയാണു സംഭവം പുറത്തായത്. കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read More

18 വര്‍ഷത്തിനുശേഷം മകനെ കണ്ടു; ഒരുമിച്ചു ചായ കുടിച്ചു, മോചന ഉത്തരവ് കാത്ത് ഫാത്തിമ; 17ന് നിര്‍ണായക വിധി

കോഴിക്കോട്: 18 വര്‍ഷത്തിനുശേഷം മകനെ കണ്ട സന്തോഷത്തില്‍ ഫാത്തിമ. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലിലെത്തി കണ്ട സന്തോഷത്തിലാണ് റഹീമിന്‍റെ ഉമ്മ ഫാത്തിമ. നവംബര്‍ 17ന് മോചന ഉത്തരവ് വരുന്നതുവരെ റിയാദില്‍ തുടരാനാണ് നിലവില്‍ ഉമ്മയും ബന്ധുക്കളും തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം മകനെ കണ്ടുവെന്നും ഒന്നിച്ചു ചായ കുടിച്ചെന്നും ഫാത്തിമ പ്രതികരിച്ചു. നേരത്തെ കാണാൻ വിസമ്മതിച്ച റഹീം പിന്നീട് കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. കൂടിക്കാഴ്ചയില്‍ മകന്‍ ഏറെ വികാരഭരിതനായിരുന്നുവെന്നും ഫാത്തിമ പ്രതികരിച്ചു. റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉൾപ്പെട്ട സംഘം റഹീമിനെ കണ്ടത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യൻ എംബസിയിലും റഹീമിന്‍റെ…

Read More

ഐഎഎസ് ചേരിപ്പോര്: നടപടി മുഖ്യമന്ത്രി തീരുമാനിക്കും; എൻ. പ്രശാന്തിനെതിരേ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത

തിരുവനന്തപുരം : അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരേ ഫെയ്സ് ബുക്ക്‌ പോസ്റ്റിട്ട സംഭവത്തിൽ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരേ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത. നടപടി എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കുന്ന പ്രവർത്തികളാണ് അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിന്‍റേത് എന്നായിരുന്നു പ്രശാന്തിന്‍റെ വിമർശനം. എസ് സി-എസ് ടി വകുപ്പിൽ താനുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതിനു പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിന് മറുപടിയായി മാടന്പപള്ളിയിലെ യഥാർഥ മനോരോഗി ജയതിലക് ആണെന്നും പ്രശാന്ത് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരേ സര്‍ക്കാര്‍ നടപടി ആലോചിക്കുന്നതിനിടെയാണു വീണ്ടും കടുത്ത വിമര്‍ശനമുയര്‍ത്തി പ്രശാന്ത് രംഗത്തെത്തിയത്. സർവീസ് ചട്ടം ലംഘിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ തുടർച്ചയായി കടുത്ത വിമർശനം നടത്തിയ കൃഷി വകുപ്പ്…

Read More

ഔദ്യോഗിക വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ ലക്ഷ്യമിടുന്നു;  വ്യാജ ഇ മെയിലുകൾക്കെതിരേ ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ്

കൊല്ലം: രാജ്യത്തെ തന്ത്രപ്രധാനമായ സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഫിഷിംഗ് ഇ മെയിലുകൾക്കെതിരേ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ഇൻഫോർമാറ്റിക് സെന്‍ററിന്‍റെ മുന്നറിയിപ്പ്. സർക്കാർ സെർവറുകളിലേയ്ക്ക് അനധികൃതമായി നുഴഞ്ഞുകയറി അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടക്കം കൈവശപ്പെടുത്തുക എന്നതാണ് ഹാക്കർമാരുടെ ലക്ഷ്യം. രാജ്യസുരക്ഷയെ അടക്കം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും എൻഐസിയുടെ സൈബർ ആൻഡ്് ഇൻഫർമേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ദേശവിരുദ്ധ ശക്തികൾ അടക്കം ഹാക്കർമാരുടെ മറവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്ന വിലയിരുത്തലിലാണ് അവർ. അപഹരിക്കപ്പെട്ട ഇമെയിൽ ഐഡികളിൽ നിന്നായിരിക്കും ഹാക്കർമാർ മെസേജുകളും കത്തുകളും സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് അയക്കുക. എൻഐസിയുടെ വെബ്സൈറ്റിലെ സൈൻ ഇൻ പേജുകളെ അതേപടി അനുകരിക്കുന്ന മെയിലുകളാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ ഹാക്കർമാരുടെ യുആർഎല്ലിലേക്കായിരിക്കും (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) സ്വീകർത്താക്കളുടെ വിവരങ്ങൾ ചെന്നെത്തുന്നത്. ഇത്തരത്തിലുള്ള ഇമെയിലുകൾ ലഭിച്ചാൽ ഒരു കാരണവശാലും എൻഐസിയുടെ…

Read More

പരീക്ഷാ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു: മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയായിരുന്നു പീഡനം; രണ്ട് അധ്യാപകർ അറസ്റ്റിൽ

കാണ്‍പുർ: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ. 17 വയസുകാരിയെയാണ് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത്. കാൺപുരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു സംഭവം. വിദ്യാർഥികളുടെ പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അപ്പാർട്ട്മെന്‍റിൽ എത്തിയപ്പോൾ മയക്കമരുന്ന് കലർത്തിയ പാനീയം തന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നു. വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും ബലാത്സംഗം ചെയ്തെന്നും മറ്റൊരു അധ്യാപകനായ വികാസ് പർവാളും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

Read More

ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതി ഉത്തർപ്രദേശിൽ പിടിയിൽ; കേസിലെ മൂന്നുപ്രതികളും ഇതോടെ പിടിയിലായി

ന്യൂഡൽഹി: എൻസിപി നേതാവ് ബാബ സിദ്ദിഖിയെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി ശിവകുമാറിനെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽനിന്ന് അറസ്റ്റ് ചെയ്തു. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയതു മുതൽ ഒളിവിലായിരുന്ന ഇയാൾ നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുപി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന്‍റെയും (എസ്‌ടിഎഫ്) മുംബൈ ക്രൈംബ്രാഞ്ചിന്‍റെയും സംയുക്ത ഓപ്പറേഷനിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തിലെ മൂന്നു പ്രതികളും പിടിയിലായി. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്നു ശിവകുമാർ സമ്മതിച്ചു. ഒക്‌ടോബർ 12നായിരുന്നു കൊലപാതകം.

Read More

‘കോഴിക്കോട് ‘കളക്ടർ ബ്രോ’ ആയിരിക്കെ ഫണ്ട് വക മാറ്റി കാർ വാങ്ങി’: എൻ. പ്രശാന്തിനെതിരേ ആരോപണവുമായി എം. ഗോപകുമാർ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ വീണ്ടും ആരോപണം. കോഴിക്കോട് കളക്ടറായിരിക്കെ എൻ. പ്രശാന്ത് ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് തയാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് പ്രശാന്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപകുമാറിന്‍റെ വിമർശനം. ആഴക്കടൽ യാനങ്ങളുടെ നിർമാണത്തിനായി തെരഞ്ഞെടുപ്പടുപ്പിന്‍റെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐ‌എഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രമെന്ന് അദ്ദേഹം പരിഹസിച്ചു. എൻ. പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്നിക്കൽ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട്…

Read More

ഇരുട്ടിന്‍റെ മറവിൽ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു;ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. തെന്മല ഇടമണ്ണിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിനെ നഗ്നനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്രദേശവാസികളും സുഹൃത്തുക്കളുമായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വ്യക്തിവിരോധമാണ് പ്രശ്നത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തെന്മല പോലീസ് കേസെടുത്തു

Read More