ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്. കോട്വാലി പ്രദേശത്താണു സംഭവം. ദിലീപിന്റെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തിൽ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്. മറ്റൊരു വ്യക്തിയുമായി നിലനിന്നിരുന്ന വൈരാഗ്യമാണ് ദിലീപ് സൈനിയുടെ കൊലപാതകത്തിനു പിന്നിലെ കാരണം. അക്രമി സംഘം ദിലീപിനെ കത്തികൊണ്ട് കുത്തുകയും വെടിവയ്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
കൊടകര കുഴൽപ്പണ കേസ് ; ധർമരാജൻ ചാക്കുമായി എത്തുമെന്ന് അറിയിച്ചത് ഖജാൻജിയെന്ന് തിരൂര്‍ സതീഷ്
സ്വന്തം ലേഖകൻ തൃശൂർ: 2021 ഏപ്രില്‍ 23ന് രാത്രി 11നാണു തെരഞ്ഞെടുപ്പു സാമഗ്രികളുമായി ധർമരാജന്റെ വാഹനം വരുമെന്നു ബിജെപി ജില്ലാ ട്രഷറർ അറിയിച്ചത്. അതുകൊണ്ടാണ് രാത്രി ഏറെവൈകിയും ഞാന്‍ ഓഫീസില്‍ തങ്ങിയത്. രാത്രി പതിനൊന്നിനുതന്നെ എത്തിയ വാഹനത്തില്‍നിന്ന് തലച്ചുമടായാണ് ഞാന്‍ ചാക്കുകൾ കോണികയറി മുകളിലലെത്തിച്ചതെന്നു കൊടകര കുഴൽപ്പണക്കേസിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഒാഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ആരു ചോദിച്ചാലും കൊടികളും അരങ്ങും ചിഹ്നങ്ങളുമാണെന്നു പറഞ്ഞാൽമതിയെന്നാണ് പറഞ്ഞിരുന്നത്. മുറിയുടെ ഒരുമൂലയില്‍ നെല്ലു കൂട്ടിയിടുന്നതു പോലെയാണു പണം ചാക്കില്‍നിന്നു തട്ടിയത്. അപ്പോഴാണ് ചാക്കിൽ പണമാണെന്നു മനസിലായത്. ഒാരോ കെട്ടുകളായി വേര്‍തിരിച്ച് ചിലര്‍ക്കു കൈമാറിയത് അന്നത്തെ ജില്ലാ ഖജാന്‍ജി ആയിരുന്നു. ഇതിന് എന്റെ കൈയിൽ കൃത്യമായ തെളിവുകളുണ്ടെന്നും സതീഷ് വെളിപ്പെടുത്തി. ഓഫീസില്‍ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണു പണം സൂക്ഷിച്ചത്. അതിനു കാവലിരിക്കലായിരുന്നു എന്റെ പ്രധാന…
Read Moreസുഹൃത്തിനൊപ്പം മൊബൈലിൽ നോക്കി ട്രാക്കിലിരുന്നു: ഹെഡ്ഫോൺ വച്ചതിനാൽ ട്രെയിൻ വന്നതറിഞ്ഞില്ല: വിദ്യാർഥി മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സുഹൃത്തിനൊപ്പം റെയിൽവേ ട്രാക്കിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കെ ഇരുപതുകാരനായ വിദ്യാർഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ബിബിഎ വിദ്യാർഥിയായ മൻരാജ് തോമർ ആണു മരിച്ചത്. റെയിൽവേ ട്രാക്കിൽ മൻരാജ് തോമറിന്റെ എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. ഹെഡ്ഫോൺ വച്ച് മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരുന്നതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ല. ട്രെയിൻ തട്ടി തത്ക്ഷണം മൻരാജിന്റെ മരണം സംഭവിച്ചു. സുഹൃത്ത് അപകടം കൂടാതെ രക്ഷപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനുശേഷം മൻരാജിന്റെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു. മാതാപിതാക്കളുടെ ഏക മകനായ മൻരാജിനു ബോഡി ബിൽഡിംഗും റീൽ നിർമാണവും ഇഷ്ടമായിരുന്നു.
Read Moreഅച്ഛനാണത്രേ അച്ഛൻ… വ്യാജ നീറ്റ് മാർക്ക് ഷീറ്റ് നിർമിച്ചു; വിദ്യാർഥിയും അച്ഛനും അറസ്റ്റിൽ
ചെന്നൈ: വ്യാജ നീറ്റ് സ്കോർകാർഡ് ഉപയോഗിച്ച് മധുര എയിംസിൽ പ്രവേശനം നേടാനുള്ള ശ്രമിച്ച വിദ്യാർഥിയും അച്ഛനും അറസ്റ്റിൽ. ഹിമാചൽ പ്രദേശിൽനിന്നുള്ള അഭിഷേക് എന്ന ഇരുപത്തിരണ്ടുകാരനും ഇയാളുടെ അച്ഛനുമാണു പിടിയിലായത്. ഹരിയാനയിൽ പഠിച്ച അഭിഷേക് 720-ൽ 660 സ്കോർ കാണിക്കുന്ന ഡോക്ടറേറ്റ് നേടിയ നീറ്റ് സ്കോർകാർഡാണ് പ്രവേശനത്തിന് ഹാജരാക്കിയത്. ഉയർന്ന സ്കോറും അഭിഷേകിന്റെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലവും കാരണം പ്രവേശന സമയത്ത് കോളജ് അധികൃതർ സംശയം പ്രകടിപ്പിച്ചു. കാരണം ഈ സ്കോറുള്ള വിദ്യാർഥിക്ക് തീർച്ചയായും ഉത്തരേന്ത്യയിൽ സീറ്റ് ലഭിക്കേണ്ടതാണ്. അന്വേഷണത്തിൽ അഭിഷേക് മൂന്ന് തവണ നീറ്റ് പരീക്ഷ എഴുതിയതായി പോലീസ് കണ്ടെത്തി. രണ്ട് തവണ പരീക്ഷയിൽ വിജയിക്കാനായില്ല, മൂന്നാമത്തെ ശ്രമത്തിൽ അദ്ദേഹത്തിന് 60 മാർക്ക് മാത്രമേ നേടാനായുള്ളൂ. മാർക്ക് ഷീറ്റ് തിരുത്തി 660 സ്കോർ എന്നാക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ അഭിഷേകും അച്ഛനും അറസ്റ്റിലായി.
Read Moreരാജസ്ഥാനിൽ കാണാതായ ബ്യൂട്ടീഷൻ കൊല്ലപ്പെട്ടു: മൃതദേഹം കണ്ടെത്തിയത് ആറ് കഷ്ണങ്ങളായി
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽനിന്നു കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കുടുംബസുഹൃത്തിന്റെ പറന്പിൽ ആറു കഷ്ണങ്ങളാക്കി കുഴിച്ചിട്ടനിലയിലാണു പോലീസ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് 50കാരിയായ അനിത ചൗധരിയെ കാണാതാകുന്നത്. ജോധ്പുരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന അനിത ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ചു. എന്നാൽ, അവർ വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേദിവസം അനിതയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബ സുഹൃത്തായ ഗുൽ മുഹമ്മദാണ് അനിതയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. അനിതയുടെ മൃതദേഹം വീടിനു പിന്നിൽ കുഴിച്ചിട്ടുവെന്നു ചോദ്യം ചെയ്യലിൽ മുഹമ്മദിന്റെ ഭാര്യ വെളിപ്പെടുത്തി.
Read Moreഗ്യാസ് സിലിണ്ടറുകൾ പൊട്ടി: ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കടയുടമയായ ഗൃഹനാഥനു പരിക്കേറ്റു. നവി മുംബൈയിലെ ഉൾവെയിലാണ് സംഭവം. മൂന്നു സിലിണ്ടറുകളാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയ്ക്കും വീടിനും തീപിടിച്ചു.
Read Moreഭാര്യയെ കൊലപ്പെടുത്തിയ ഫാർമസിസ്റ്റും നഴ്സുമാരായ കാമുകിമാരും അറസ്റ്റിൽ
ഭുവനേശ്വർ: ഒഡീഷയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിമാരും പിടിയിൽ. ഫാർമസിസ്റ്റായ 24കാരനും നഴ്സുമാരായ രണ്ടു കാമുകിമാരും ചേർന്ന് അനസ്തേഷ്യ നൽകിയാണു യുവതിയെ കൊലപ്പെടുത്തിയത്. ഭുവനേശ്വറിലാണു സംഭവം. ഈമാസം 28നാണ് കൊലപാതകം നടന്നതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ദുരൂഹത മറ നീക്കിയത്. തുടർന്ന് ഫാർമസിസ്റ്റായ പ്രദ്മുന്യ കുമാറിനെയും നഴ്സുമാരായ റോജി പത്ര, എജിത ഭൂയാൻ എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 2020ലായിരുന്നു പ്രദ്മുന്യയുടെയും ശുഭശ്രീയുടെയും വിവാഹം. വിവാഹത്തിനു പിന്നാലെ ഇയാൾ ശുഭശ്രീയെ ക്രൂരമായി മർദിക്കാൻ ആരംഭിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ആറ് മാസമായി യുവതി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ പ്രദ്മുന്യ നഴ്സുമാരായ അജിതയും റോജിയുമായി അടുത്തു. പിന്നീട് ഇവർ ശുഭശ്രീയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 27ന് ഉച്ചയ്ക്ക് രണ്ടോടെ പ്രദ്മുന്യ ഭാര്യയെ സാംപുർ പ്രദേശത്തെ റോജിയുടെ വീട്ടിലേക്കു കൊണ്ടുവന്നു. അവിടെ വച്ച് ഇവർ ശുഭശ്രീക്ക് അനസ്തേഷ്യയ്ക്കുള്ള മയക്കുമരുന്ന് അമിതമായി നൽകി. ചികിത്സയ്ക്കിടെ ശുഭശ്രീ…
Read Moreകടക്ക് പുറത്ത്: തെലുങ്കാനയിൽ മയോണൈസ് നിരോധിച്ചു
ഹൈദരാബാദ്: ഹൈദരാബാദിൽ വഴിയോരക്കടയിൽനിന്നു മോമോസ് എന്ന പലഹാരം കഴിച്ച ഒരാൾ മരിക്കുകയും നിർവധിപ്പേർക്കു ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് തെലങ്കാനയിൽ മുട്ടയിൽനിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഒരു വർഷത്തേക്കാണു ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധനം ഏർപ്പെടുത്തിയത്. മയോണൈസ് ഉത്പാദനം, സംഭരണം, വില്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിൽ മോമോസ് കഴിച്ച് 33കാരി രേഷ്മ ബീഗമാണു മരിച്ചത്. ഇവരുടെ രണ്ടു മക്കളടക്കം 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മോമോസിലെ മയോണൈസിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഷവർമ ഔട്ട്ലെറ്റിൽ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാനത്ത് ഉടനീളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തിയിയിരുന്നു.
Read Moreചേലക്കര, പാലക്കാട് വഴി വയനാട് ചുരം കയറാന്‍ കോട്ടയത്തെ നേതാക്കളും
കോട്ടയം: ചേലക്കര, പാലക്കാട് വഴി വയനാട് ചുരം കയറാന്‍ കോട്ടയത്തെ നേതാക്കളും. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടപ്പു പ്രചാരണത്തിനാണ് കോട്ടയത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ മൂന്നു മണ്ഡലങ്ങളിലുമെത്തിയത്. യുവജന, മഹിള പ്രവര്‍ത്തകരും ഭവനസന്ദര്ശനത്തിനുള്ള സംഘമായി അടുത്തദിവസം മണ്ഡലങ്ങളിലെത്തും. തിരുവഞ്ചൂര്‍ ചേലക്കരയില്‍, കെ.സി. ജോസഫ് പാലക്കാട്ട് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചേലക്കര മണ്ഡലത്തിന്റെ ചുമതലയാണ് കെപിസിസി നല്‍കിയത്. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്ന തിരുവഞ്ചൂരാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനു ചേലക്കര മണ്ഡലത്തിലെ തിരുവില്ലാമല പഞ്ചായത്തിന്റെ ചുമതലയാണ്. പഞ്ചായത്തിലെ ബുത്തുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുയാണ് സുരേഷിന്റെ ചുമതല. പാലാക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫാണ്. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, സെക്രട്ടറി ഷിന്‍സ് പീറ്റര്‍ എന്നിവരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നു.…
Read Moreഅമേരിക്കൻ തെരഞ്ഞെടുപ്പ് അടുക്കുന്നു; സ്വര്‍ണക്കുതിപ്പും തുടരുന്നു; ഇന്നത്തെ സ്വർണവില ഞെട്ടിക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,440 രൂപയും, പവന് 59,520 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 25 ഡോളറില്‍ അധികം വര്‍ധിച്ചതോടെയാണ് ആഭ്യന്തര സ്വര്‍ണ വിലയിലും കുതിപ്പ് തുടരുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6,130 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83.5ലക്ഷം രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2778 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വര്‍ണവിലയും വര്‍ധിക്കുകയാണ്. നവംബര്‍ അഞ്ചിന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വര്‍ണവില 2800 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകള്‍. ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലാകമാനം സ്വര്‍ണം ഉയര്‍ന്ന വിലയില്‍ വാങ്ങിക്കൂട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ടെന്ന്…
Read More