തിരുവനന്തപുരം: ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തോമസ് കെ.തോമസ്. എ.കെ.ശശീന്ദ്രനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് എന്‍സിപി നേതാവ് തോമസ് കെ.തോമസ്. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും. തന്റെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം എന്താണെന്നു അറിയില്ല. തന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും തോമസ് പറഞ്ഞു. ഒരു പത്രം അത്തരത്തിൽ വാര്‍ത്ത നല്കി. എന്തുകൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രിസ്ഥാനം വൈകാൻ പാടില്ല. അതിന് പിന്നിൽ ചിലർ ഉണ്ട്. കുട്ടനാട് നോട്ടമിട്ട് നിൽക്കുന്ന പലരും ഉണ്ട്. അത്തരം ആളുകൾ ഈ പ്രചരണതിന് പിന്നിൽ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ: മനാഫിനും മാൽപെയ്ക്കുമെതിരായ ആരോപണം; അർജുന്റെ കുടുംബത്തിനെതിരേ രൂക്ഷമായ സൈബർ ആക്രമണം
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് വേങ്ങേരി കണ്ണാടിക്കൽ മൂരാടിക്കുഴിയിൽ അർജുന്റെ കുടുംബത്തിനുനേരേ രൂക്ഷമായ സൈബർ ആക്രമണം. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കുമെതിരേ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്. ആത്മാർഥമായി സഹായിക്കാനിറങ്ങിയവർക്ക് ഇതാണ് പ്രതിഫലമെന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ അർജുന്റെ കുടുംബത്തെ പൊങ്കാലയിടുന്നത്. അർജുന്റെ ഭാര്യക്കു ജോലി നൽകിയതിനെയും ആളുകൾ വിമർശിക്കുന്നുണ്ട്. മനാഫിനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ഏറെയും. അർജുന്റെ പേരിൽ പണം പിരിച്ചുവെന്നും തങ്ങളുടെ വൈകാരികത ചൂഷണം ചെയ്ത് യുട്യൂബ് ചാനലിന്റെ വ്യൂവേഴ്സിനെ കൂട്ടാൻ ശ്രമിച്ചുവെന്നതടക്കം മനാഫിനും ഈശ്വർ മാൽപെയ്ക്കുമെതിരേ അർജുന്റെ കുടുംബം അതിഗുരുതര ആരോപണങ്ങളാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. പണം പിരിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടെന്നു തെളിയിച്ചാൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നുമാണ് ആരോപണങ്ങൾക്ക് മനാഫ് മറുപടി നൽകിയത്. പുതിയ…
Read Moreപോരാട്ടമാണ് പ്രധാനം, അതിൽ സ്ഥാനം വിഷയമല്ല; അൻവർ എംഎൽഎ സ്ഥാനം രാജിവയ്ക്കും; പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച
മലപ്പുറം: പുതിയപാർട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും പാർട്ടി രൂപീകരിക്കുന്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവയ്ക്കുമെന്നും നിലന്പൂർ എംഎൽഎ പി.വി. അൻവർ. പോരാട്ടമാണ് പ്രധാനം. അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. ഈ വിഷയം സ്പീക്കർ തീരുമാനിക്കട്ടെയെന്നും അതുമായി ബന്ധപ്പെട്ടു സ്പീക്കർക്കു കത്തു കൊടുക്കില്ലെന്നും അൻവർ ഇന്ന് രാവിലെ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. മുഖ്യമന്ത്രി ഇന്നു രാവിലെ 11ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിനിടെ രാവിലെ പത്തരയോടെയാണ് അൻവർ മാധ്യമ പ്രവർത്തകരെ കണ്ടത്. പിആർ വർക്ക്, മലപ്പുറം വിവാദ പരാമർശം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ കെ.ടി. ജലീൽ എംഎൽഎ ഭീരുവാണെന്ന തരത്തിൽ പരിഹസിക്കുകയും ചെയ്തു. കെ.ടി. ജലീലിന് ഒറ്റയ്ക്കു നിൽക്കാൻ ഭയമാണ്. മറ്റാരുടെയോ കാലിലാണ് അദ്ദേഹം നിൽക്കുന്നതെന്നായിരുന്നു അൻവറിന്റെ പരിഹാസം. മലപ്പുറം ജില്ലയ്ക്കെതിരേ മുൻപും മുഖ്യമന്ത്രി പരാമർശം നടത്തിയിട്ടുണ്ട്. ഇത്…
Read Moreരാജ്യത്തിന് പിതാക്കന്മാരില്ല; ഭാരതമാതാവിന്റെ പുത്രന്മാർ ഭാഗ്യവാന്മാർ; ഗാന്ധിജയന്തി ദിനത്തിലെ കങ്കണയുടെ പരാമർശത്തെ തള്ളി ബിജെപി നേതാവ്
ന്യൂഡൽഹി: രാജ്യത്തിന് പിതാക്കന്മാരില്ലെന്ന പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബിജെപി നേതാവ്. കങ്കണയുടെ പ്രസ്താവനകൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്ന് ബിജെപി നേതാവ് മനോരഞ്ജൻ കാലിയ എംപി പറഞ്ഞു. കങ്കണയുടേത് പരിചയക്കുറവിന്റെ പ്രശ്നങ്ങളാണെന്നും മനോരഞ്ജൻ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു മഹാത്മാഗാന്ധിക്കെതിരെ പോസ്റ്റുമായി മാണ്ഡി എംപിയായ കങ്കണ റണാവത് രംഗത്തെത്തിയത്. “രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ’ എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഇതേ പോസ്റ്റിൽ ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ 120-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. ഇതിനു പിന്നാലെ പങ്കുവച്ച പോസ്റ്റിൽ ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വത്തെ പിന്തുടർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്.
Read Moreവീട്ടുകാർ ആശുപത്രിയിൽ പോയ സമയം; വീടു കുത്തിത്തുറന്ന് കവർന്നത് 28 പവനും പണവും; സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി
കറ്റാനം: വീട്ടുകാർ സ്ഥലത്തില്ലാത്ത തക്കം നോക്കി വീടു കുത്തിത്തുറന്ന് കവർച്ച. 28 പവനും മുപ്പതിനായിരം രൂപയും അപഹരിച്ചു. കറ്റാനം ഭരണിക്കാവ് പള്ളിക്കൽ ചുങ്കത്തിൽ സുരേന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്. സുരേന്ദ്രനും കുടുംബവും രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. മകനെ ബന്ധുവീട്ടിൽ ആക്കിയശേഷമാണ് ഇവർ പോയത്. വീട്ടിലെ വളർത്തു നായയ്ക്ക് ഭക്ഷണം നൽകാൻ സുരേന്ദ്രന്റെ മകൻ കഴിഞ്ഞദിവസം വീട്ടിലെത്തി വീട് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കുറത്തി കാട് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി കറ്റാനം: വീടു കുത്തിത്തുറന്ന് 28 പവനും മുപ്പതിനായിരം രൂപയും അപഹരിച്ച സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. നിരവധി സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. എന്നാൽ, തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചില്ല. ഡോഗ്…
Read Moreഎയ്ഡഡ് സ്കൂളുകളിലെ ശമ്പള ബിൽ പാസാക്കാനുള്ള അധികാരം പ്രിന്‍സിപ്പലില്‍നിന്ന് എടുത്തുമാറ്റി; ധനകാര്യ വകുപ്പ് ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം
കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ശമ്പള ബില്ലുകള്‍ പാസാക്കി നല്‍കുന്നതിനുള്ള അധികാരം പ്രിന്‍സിപ്പല്‍മാരില്‍നിന്ന് എടുത്തുമാറ്റിയ ധനകാര്യ വകുപ്പിന്റെ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ സ്കൂളുകളിലെപ്പോലെ എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്പാര്‍ക്ക് വഴി ശമ്പളം മാറിയെടുക്കാന്‍ കഴിയുന്ന ഉത്തരവാണ് ധനകാര്യ വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. പുതിയ ഉത്തരവുപ്രകാരം ശമ്പള ബില്‍ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. ഒക്ടോബര്‍ മാസത്തിലെ ശമ്പളം മുതല്‍ അധ്യാപകര്‍ക്കു പുതിയ വ്യവസ്ഥ പ്രകാരമായിരിക്കും ലഭിക്കുക.പ്രിന്‍സിപ്പല്‍മാരുടെ അധികാരം എടുത്തുമാറ്റിയ ഉത്തരവ് ചൊവ്വാഴ്ച വൈകുന്നേരമാണ് പുറത്തിറങ്ങിയത്. 2013 മുതല്‍ കഴിഞ്ഞ മാസംവരെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു സാങ്കേതികമായ നൂലാമാലകള്‍ ഒഴിവാക്കി കൃത്യസമയത്ത് ശമ്പള ബില്ലുകള്‍ മാറിയെടുക്കാന്‍ സാധിച്ചിരുന്നു. ഇനി ഇക്കാര്യത്തില്‍ മാറ്റം വരും.സംസ്ഥാനത്തെ ട്രഷറികള്‍ ഡിജിറ്റൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ…
Read More‘തൃശൂർ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചു; ചേലക്കരയിലും പാലക്കാടും വയനാട്ടിലും യുഡിഎഫ് മികച്ച വിജയം നേടും’; വി. കെ. ശ്രീകണ്ഠൻ
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉഗ്രസ്ഫോടനം നടന്ന തൃശൂർ കോണ്‍ഗ്രസിൽ സ്ഥിതിഗതികൾ ശാന്തമായെന്ന് നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ കനത്ത തോൽവിയുടെ ആഘാതത്തിൽ തൃശൂർ ഡിസിസിക്കെതിരെ മുരളി പക്ഷവും മറ്റും കടുത്ത പ്രതിഷേധമാണുയർത്തിയത്. പോസ്റ്റർ പ്രചരണവും ഡിസിസി ഓഫീസിലെ തമ്മിൽത്തല്ലും നേതാക്കളുടെ രാജിയുമെല്ലാം ചേർന്ന് തൃശൂർ ഡിസിസിയെ അഗ്നിപർവതത്തിനു തുല്യമാക്കിയിരുന്നു.തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കെപിസിസി സമിതി വിശദമായി പഠിച്ച മൊഴിയെടുക്കുകയും സംസ്ഥാന നേതൃത്വത്തിന് സമർപിക്കുകയും ചെയ്തു. ആരെയും നോവിക്കാതെ, കുറ്റപ്പെടുത്താതെ, യാതൊരു അച്ചടക്ക ശിക്ഷാനടപടിക്കും ശുപാർശ നൽകാതെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പരാമർശം മാത്രം നൽകി സമർപിച്ച റിപ്പോർട്ടായിരുന്നു അത്. എല്ലാം സംസാരിച്ച് കോംപ്രമൈസാക്കിയെന്നാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം പറയുന്നത്. തൃശൂർ കോണ്‍ഗ്രസിൽ അടിപൊട്ടിയതോടെ നേതാക്കൾ രാജിവച്ചു. ഇതോടെ തൃശൂർ ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റ് സ്ഥാനം കൂടി ഏറ്റെടുത്ത് തൃശൂരിലെത്തിയ വി.കെ.ശ്രീകണ്ഠൻ എംപി പ്രശ്നപരിഹാരത്തിന്…
Read Moreയുവാക്കള്‍ക്ക് മുന്‍ഗണന: പുതിയ പാര്‍ട്ടിയുമായി പി.വി. അന്‍വര്‍
കോഴിക്കോട്: സിപിഎമ്മുമായുളള ബന്ധം വിച്ഛേദിച്ച പി.വി. അന്‍വര്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പാര്‍ട്ടിയാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി മഞ്ചേരിയില്‍ അടുത്ത ദിവസം ഒരു ലക്ഷംപേരെ അണിനിരത്തി റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന വിധത്തില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് പി.വി. അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പിന്നാക്ക, ദളിത് വിഭാഗങ്ങളെ ചേർത്തുനിര്ത്തുന്നതാകും പാര്‍ട്ടി. മതേതരത്വത്തിനും ജനാധിപത്യത്തിനും ഊന്നല്‍ നല്കുന്നതാവും പാര്‍ട്ടി. ഒരേ ആശയമുള്ള ആളുകളെ കൂടെ നിർത്തുമെന്നും അൻവർ പറഞ്ഞു. സിപിഎമ്മില്‍ നിന്നുപോന്നശേഷം നിലമ്പൂര്‍ ചന്തക്കുന്നില്‍ അന്‍വര്‍ നടത്തിയ ആദ്യ പൊതുയോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ജനങ്ങള്‍ പാര്‍ട്ടിയുമായി വന്നാല്‍ അതിന്റെ പിന്‍നിരയില്‍ താന്‍ ഉണ്ടാകുമെന്നാണ് അന്ന് അന്‍വര്‍ പറഞ്ഞിരുന്നത്. ഈ യോഗത്തിനുശേഷം അന്‍വര്‍ യുഡിഎഫിലെ ഘടകകക്ഷികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിനെ ഉള്പ്പെക്കൊള്ളാന് ആരും…
Read Moreസ്വർണക്കടത്തു പണം ദേശവിരുദ്ധപ്രവർത്തനത്തിനെന്ന പരാമർശം: മുഖ്യമന്ത്രി എന്തുകൊണ്ട് അറിയിച്ചില്ലന്ന് ഗവർണർ
തിരുവനന്തപുരം: സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരം മുഖ്യമന്ത്രി തന്നോട് മറച്ചുവെച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല? ഇക്കാര്യത്തിൽ തന്നെ ഇരുട്ടിൽ നിർത്തി. സെപ്റ്റംബർ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദേശീയമാധ്യമത്തിലും വന്നത്. റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല: മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചു മുഖ്യമന്ത്രിക്കെതിരെ ആക്കുന്നു; ജനങ്ങൾ വിശ്വസിക്കില്ല; വി. ശിവൻകുട്ടി
തിരുവനന്തപുരം: ദേശീയ മാധ്യമത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന് ഒരു പിആർ ഏജൻസി സഹായിച്ചുവെന്ന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് തടയാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേത്. മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചു മുഖ്യമന്ത്രിക്കെതിരെ ആക്കുന്നു. അതൊന്നും ജനങ്ങൾ വിശ്വസിക്കില്ല. കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പ് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരോ നേതാക്കളോ പി ആര് ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയര്‍ന്നിട്ടില്ല. ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്.ജനം തിരിച്ചറിയും. ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്- വി. ശിവന്‍കുട്ടി പറഞ്ഞു. അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാല്‍ മതി. സിപിഎം വിട്ടുപോയവര്‍…
Read More