എടത്വ: വീസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. തലവടി മാളിയേക്കൽ ശരണ്യ(34)യാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലിനോക്കിവരികയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്കു വിസയ്ക്കും വിമാനയാത്രാ ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായി നാട്ടുകാർ പറയുന്നു. വിദേശത്തേക്കു പോകാനുള്ള വസ്ത്രങ്ങൾവരെ പായ്ക്കുചെയ്ത ശേഷമാണ് വീസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭർത്താവ് അരുൺ വീടിന്റെ വാതിൽ പൂട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും…
Read MoreCategory: Loud Speaker
എടിഎം കൗണ്ടറിന് മുന്പില് കാത്തുനിൽക്കും; ഗൂഗിള്‍പേ വഴി തിരിച്ചുനല്‍കാമെന്നു പറഞ്ഞ് ആളുകളിൽ നിന്നും പണം തട്ടും; യുവാവും പെൺകുട്ടിയും അറസ്റ്റില്‍
കോഴിക്കോട്: എടിഎം കൗണ്ടറിന് മുന്പില് കാത്തുനിന്ന് ഗൂഗിള്‍ പേവഴി പണം അയയ്ക്കാം എന്നു പറഞ്ഞ് ആളുകളില്‍നിന്നു പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവും പെൺകുട്ടിയും അറസ്റ്റില്‍. നടക്കാവ് ഇംഗ്ലീഷ് പള്ളി, സെയ്ദ് ഹൗസില്‍ സെയ്ദ് ഷമീമും (25) പതിനേഴു വയസുള്ള പെൺകുട്ടിയുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ മാവൂര്‍ റോഡ് ഭാഗത്തു കണ്ട ഇവരെ കസബ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഷമീം നടക്കാവ്, കസബ, വെള്ളയില്‍ എന്നീ സ്റ്റേഷനുകളിലും കൊല്ലം ചടയമംഗലത്ത് കവര്‍ച്ച, കളവ്, മയക്കുമരുന്ന് കേസിലും പ്രതിയാണ്. പോക്സോ കേസ് ഉള്‍പ്പെടെ പത്ത് കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. വ്യാഴാഴ്ച രാത്രിയില്‍ ബീച്ച് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ മുക്കം പുതിയേടത്ത് ഹൗസില്‍ ടി.എസ്. സിബിയുടെ കൈയില്‍നിന്ന് 2000 രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. സിബി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു…
Read Moreഎൽഡിഎഫിൽനിന്ന് ന്യൂനപക്ഷങ്ങളെ അകറ്റാൻ ഗൂഢനീക്കമെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്നും എന്നാൽ അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. ഇത്തരം നീക്കങ്ങൾ അത് വിലപ്പോകില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.ദി ഹിന്ദു പത്രത്തിലെ പരാമർശം മുഖ്യമന്ത്രി നടത്തിയിട്ടില്ല. പത്രം അതിൽ ഖേദം പ്രകടിപ്പിച്ചതാണ്. എന്നിട്ടും വിവാദം ഉണ്ടാക്കുന്നത് ശരിയല്ലാത്ത രീതിയാണ്. പാർട്ടിയും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതാണ്. ഇതിൽ മറ്റൊരു വ്യക്തത ആവശ്യമില്ലെന്നും മാധ്യമങ്ങളോടു സംസാരിക്കവേ ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്രത്തിനെതിരെയും ടി.പി.രാമകൃഷ്ണൻ വിമർശനം ഉന്നയിച്ചു. കേന്ദ്രം കേരളത്തിലെ ജനങ്ങളെ ഉപദ്രവിക്കുകയാണ്. കേരളത്തിന് അർഹമായത് കിട്ടരുത് എന്നാണ് ബിജെപി നിലപാട്. ഒരു വാക്ക് പോലും കേരളത്തിന് അനുകൂലമായി നടത്താത്തയാളാണ് വി.മുരളീധരൻ. സംസ്ഥാന സർക്കാറിനോടുള്ള എതിർപ്പിൽ കേന്ദ്രം ജനങ്ങളെ ഉപദ്രവിക്കുകയാണ്. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് മുരളീധരനെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.അതേസമയം മന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ എൻസിപി എൽഡിഎഫിൽ ഉന്നയിച്ചിട്ടില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.…
Read Moreതാനാണ് അഭിപ്രായം പറയേണ്ടത്..! എഡിജിപി വിഷയത്തിലെ പരസ്യപ്രസ്താവനയെ ചൊല്ലി സിപിഐയിൽ ഭിന്നത
തിരുവനന്തപുരം : എഡിജിപി അജിത് കുമാറിനെ മാറ്റുന്ന വിഷയത്തിൽ പരസ്യ പ്രസ്താവനയെ ചൊല്ലി സിപിഐയിൽ ഭിന്നത. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സീക്യൂട്ടീവിലാണ് ഭിന്നത പ്രകടമായത്. സംസ്ഥാന സെക്രട്ടറിക്ക് പുറമെ മറ്റു വക്താക്കൾ ആരും വേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. സി പി ഐ ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബു വിനെതിരെ രെയാണ് ബിനോയ് വിശ്വം വിമർശനം ഉന്നയിച്ചത്. സിപിഐ മുഖപത്രത്തിൽ പ്രകാശ് ബാബു എഴുതിയ ലേഖനവും മാധ്യമങ്ങളോട് സംസാരിച്ചു പരസ്യ പ്രസ്താവന നടത്തിയതുമാണ് ബിനോയ് വിശ്വത്തിനെ ചൊടിപ്പിച്ചത്. സിപിഐ മുഖപത്രത്തിലെ ലേഖനം ബിനോയ് വിശ്വത്തിന്റെ അനുവാദം വാങ്ങിയ ശേഷം ആയിരുന്നുവെന്ന് പ്രകാശ് ബാബുവും യോഗത്തിൽ മറുപടി പറഞ്ഞിരുന്നു.ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തുന്ന പൊലീസുകാർ ജനഹിതത്തിനെതിരായി പ്രവർത്തിച്ചാൽ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമായിരുന്നു പ്രകാശ് ബാബുവിന്റെ ലേഖനത്തിലെ പരാമർശം. നേരത്തെ…
Read Moreമകൾ സെക്സ് റാക്കറ്റിൽ പെട്ടെന്ന് പാക്കിസ്ഥാൻ നന്പറിൽനിന്നു വിളി: മനംനൊന്ത് അധ്യാപിക മരിച്ചു; നടപടിയുമായി ടെലികോം മന്ത്രാലയം
ഡൽഹി: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജ ഫോൺകോളിൽ മനംനൊന്ത് ആഗ്രയിലെ അധ്യാപിക ഹൃദയാഘാതത്തത്തുടർന്ന് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി ടെലികോം മന്ത്രാലയം. മൊബൈൽ നമ്പർ ഉപയോഗിച്ചുളള തട്ടിപ്പ് ഒഴിവാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നു മന്ത്രാലയം വ്യക്തമാക്കി. അധ്യാപികയെ വിളിച്ച വാട്സാപ്പ് നമ്പർ റദ്ദാക്കി. പാക്കിസ്ഥാനിൽനിന്നുള്ള നമ്പറിലാണ് സന്ദേശം എത്തിയതെന്ന് പോലീസ് പറഞ്ഞു. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായ മാലതി വർമയാണ് വ്യാജ ഫോൺകോളിൽ മനംനൊന്ത് മരിച്ചത്. തിങ്കളാഴ്ച മാലതിക്കെത്തിയ വാട്സാപ് കോളിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നായിരുന്നു സന്ദേശം. മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി മാലതി മകനോട് പറഞ്ഞു. പിന്നീട് മകൻ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. എന്നാൽ സന്ദേശത്തെതുടർന്ന്…
Read Moreസിപിഎമ്മുമായി തുറന്നപോരാട്ടം നടത്തിയ ചിത്രലേഖ അന്തരിച്ചു; അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
കണ്ണൂര്‍: ജീവിക്കാനുള്ള പോരാട്ടത്തിനായി സിപിഎമ്മുമായി തുറന്ന പോരാട്ടം നടത്തിയ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ(48) അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ കണ്ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.
Read Moreജോലി സ്ഥലത്തുനിന്ന് അവധി കിട്ടാൻ ജീവിച്ചിരിക്കുന്ന അമ്മയെ “മരിപ്പിച്ചു’; യുവതിക്കു 4.19 ലക്ഷം രൂപ പിഴ
സിംഗപ്പുർ: ജോലി സ്ഥലത്തുനിന്ന് അവധി ലഭിക്കാൻ, ജീവിച്ചിരിക്കുന്ന അമ്മ മരിച്ചെന്ന രീതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച ചൈനാക്കാരിയെ സിംഗപ്പുർ പോലീസ് പിടികൂടി 4.19 ലക്ഷം രൂപ പിഴയടപ്പിച്ചു. സോഫ്റ്റ്വെയർ ഡെവലപ്പറായ സു ക്വിന്നിന് ആണു പിഴയടയ്ക്കേണ്ടിവന്നത്. ഞാനും അമ്മയും മാത്രമാണു വീട്ടിലുള്ളതെന്നും രോഗിയായ അമ്മയെ ചികിത്സിക്കാനായി അവധി അനുവദിക്കണമെന്നുമാണു സു ക്വിൻ ആവശ്യപ്പെട്ടത്. വ്യാജ ക്യൂആര്‍ കോഡും വ്യാജ തിയതികളും ഉപയോഗിച്ചാണ് ക്വിന്‍ തന്റെ വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. എന്നാല്‍ എച്ച്ആര്‍ മാനേജറുടെ പരിശോധയില്‍ ക്വിന്നിന്റെ അവധി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് ക്വിന്‍ മറ്റൊരു ക്യൂആര്‍ കോഡ് ഉപയോഗിച്ച് വീണ്ടും വ്യാജ മെഡിക്കൽ രേഖ ചമച്ചു. ഇതും വ്യാജമാണെന്നു കണ്ടെത്തിയ എച്ച്ആര്‍ 24 മണിക്കൂറിനുള്ളില്‍ ക്വിനെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും കേസ് നല്‍കുകയുമായിരുന്നു. ചൈനയിൽ താമസിക്കാൻവേണ്ടി ക്വിന്‍ സമര്‍പ്പിച്ച അമ്മയുടെ മരണ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു…
Read Moreപി.വി. അൻവർ ഇന്ന് സഭയിലെത്തിയില്ല; സർക്കാരിനെതിരേ പോരിനിറങ്ങാൻ പ്രതിപക്ഷം; എല്ലാ കണ്ണുകളും നിയമസഭയിലേക്ക്
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് തുടക്കമായി. മുണ്ടക്കൈ, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ അനുശോചനം അർപ്പിച്ച് ഇന്ന് സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണു സഭ ചേരുക.പി.വി. അൻവർ ഇന്ന് നിയമസഭയിൽ എത്തിയില്ല. തിങ്കളാഴ്ച മുതൽ സഭയിൽ എത്തുമെന്നാണ് പി.വി. അൻവറിന്റെ പ്രതികരണം. ഇത്രയും നാൾ ഭരണപക്ഷത്തിനുവേണ്ടി പോരാടിയ അൻവറിന്റെ സഭയിലെ ഇനിയുള്ള നീക്കങ്ങളിലാണ് കേരളത്തിന്റെ കണ്ണുകൾ. പി.വി. നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി.രാമകൃഷ്ണന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്. തൃശൂർ പൂരം കലക്കൽ, എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദം എന്നിങ്ങനെ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. ഈ വിഷയങ്ങളിൽ തിങ്കളാഴ്ച മുതൽ ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ നേർക്കുനേർ ഏറ്റുമുട്ടും. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്ക് അനുശോചനം അർപ്പിച്ച് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സഭയിൽ…
Read Moreകട്ടക്കലിപ്പിൽ വല്ല്യേട്ടൻ… അന്ത്യശാസനവുമായി സിപിഐ; എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനം വേണം
തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നതിലുള്ള കാലതാമസത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും തിങ്കളാഴ്ചയ്ക്ക് മുൻപ് ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും മന്ത്രിസഭ ഉപസമിതിയിൽ സിപിഐ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപിയെ മാറ്റണമെന്ന കാര്യം മന്ത്രി കെ. രാജനാണ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് പൂരം കലക്കിയതിൽ അജിത്കുമാറിന് പങ്കുണ്ടെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി അന്ന് നല്കിയ മറുപടി.സിപിഐ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂല തീരുമാനമുണ്ടാകാത്തതിനാൽ സിപിഐ നിർവാഹക സമിതിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നും സിപിഐ…
Read Moreഅയോഗ്യത എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് തോമസ് കെ.തോമസ്
തിരുവനന്തപുരം: ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തോമസ് കെ.തോമസ്. എ.കെ.ശശീന്ദ്രനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് എന്‍സിപി നേതാവ് തോമസ് കെ.തോമസ്. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും. തന്റെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം എന്താണെന്നു അറിയില്ല. തന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും തോമസ് പറഞ്ഞു. ഒരു പത്രം അത്തരത്തിൽ വാര്‍ത്ത നല്കി. എന്തുകൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രിസ്ഥാനം വൈകാൻ പാടില്ല. അതിന് പിന്നിൽ ചിലർ ഉണ്ട്. കുട്ടനാട് നോട്ടമിട്ട് നിൽക്കുന്ന പലരും ഉണ്ട്. അത്തരം ആളുകൾ ഈ പ്രചരണതിന് പിന്നിൽ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More