കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായുള്ള താത്കാലിക പുനരധിവാസമാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സ് ഉൾപ്പെടെ സർക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങളിൽ 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് ദുരന്തമേഖലയിൽ പരിശോധന നടത്തുന്നത്. സൂചിപ്പാറ മലയിൽ ഇന്നലെ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല എങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
വയനാടിനായി രാഷ്ട്രീയം മറന്ന് പ്രവർത്തനം നടത്തണം; എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണം; സംഭാവന നൽകി എ. കെ. ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ. കെ. ആന്റണി. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാൻ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം താന്‍ 50,000 രൂപ നൽകും ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreപണിചെറുതായൊന്നു പാളി; കോടതി ഉത്തരവ് ലംഘിച്ചു, വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്
തിരുവനന്തപുരം: കോടതി ഉത്തരവു ലംഘിച്ച കേസിൽ കൊല്ലം നെടുങ്ങണ്ട എസ്എൻ ട്രെയിനിംഗ് കോളജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്നു കോടതി. ഹർജിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നാലാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവായി. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജി ജോസ് എൻ. സിറിലിന്റേതാണ് ഉത്തരവ്. എസ്എൻ ട്രെയിനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ.ആർ. പ്രവീണ്‍ ആയിരുന്നു ഹർജിക്കാരൻ. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്പെൻഡ് ചെയ്തിരുന്നു.
Read Moreഇത് മന്ത്രിയുടെ ഉറപ്പ്; വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് 6 മാസം വൈദ്യുതി ചാർജും കുടിശികയും ഈടാക്കില്ല
കൽപ്പറ്റ : വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. ഇതുസംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നല്കി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്,അംബേദ്കർ കോളനി, മുണ്ടക്കൈ, കെ. കെ. നായർ, ചൂരൽമല ടവർ, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് മന്ത്രിയുടെ നിർദ്ദേശം. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആദ്യം രണ്ട് മാസത്തേക്ക് ഇളവനുവദിക്കാനായിരുന്നു നീക്കം. പിന്നീട് ഇത് 6 മാസത്തേക്ക് തീരുമാനിക്കുകയായിരുന്നു.
Read Moreശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമാക്കുന്നതു വിലക്കണം; ഹർജി തള്ളി
ന്യൂഡൽഹി: ശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പു ചിഹ്നമായി ഉപയോഗിക്കുന്നതിൽനിന്നു രാഷ്ട്രീയ പാർട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇത്തരം ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യംവച്ചുള്ള ഹർജിയാണിതെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read More300 രൂപ നൽകിയില്ല; വയോധികയെ മകൻ തലയ്ക്കടിച്ചു കൊന്നു
ബംഗളൂരു: കർണാടകയിൽ 300 രൂപയ്ക്കു വേണ്ടി മകൻ സ്വന്തം അമ്മയെ കൊലപ്പെടുത്തി. ബൈലഹോംഗല താലൂക്കിലെ ഉദിക്കേരി ഗ്രാമത്തിലാണു സംഭവം. മഹാദേവി ഗുരെപ്പ തോലഗി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹാദേവിയുടെ മകൻ എരപ്പ ഗുരെപ്പ തോലഗി (34) യെ ദോദ്വാഡ പോലീസ് അറസ്റ്റ് ചെയ്തു. 300 രൂപ തരാൻ കഴിയില്ലെന്നു പറഞ്ഞ മഹാദേവിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും മരക്കന്പുകൊണ്ട് എരപ്പ തലയ്ക്കടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മഹാദേവി മരിച്ചു. ഇവർ തമ്മിൽ വഴക്കു പതിവായിരുന്നുവെന്നും മകൻ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നെന്നും അയൽക്കാർ പോലീസിനോടു പറഞ്ഞു.
Read Moreകർണാടകയിൽ 1,600 ടൺ ലിഥിയം കണ്ടെത്തി; ഭാവി മാറ്റി മറിക്കുന്ന വെളുത്ത സ്വർണം
ബംഗളൂരു: കർണാടകയിൽ 1,600 ടൺ വെളുത്തസ്വർണം എന്നറിയപ്പെടുന്ന ലിഥിയം നിക്ഷേപം കണ്ടെത്തി. ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു മുതല്‍ക്കൂട്ടാകുന്ന ലോഹനിക്ഷേപം കണ്ടെത്തിയതു മാണ്ഡ്യ ജില്ലയിലെ മാർലഗല്ലയിലാണ്. അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആണ് വൻനിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണു കണക്കാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. വാഹന ബാക്ടറിയില്‍ മാത്രമല്ല, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു. ഗ്ലാസ്, സിറാമിക്സ് വിപണിയിലും ഇതിന്റെ ആവശ്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലിയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ചിലിയിലും ബൊളീവിയയിലും അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ലിഥിയം നിക്ഷേപമുള്ളത്. ലോകത്തു ലിഥിയത്തിന്റെ ക്ഷാമം അടുത്ത വർഷത്തോടെ ഉടലെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read Moreവയനാട് ഉരുൾപൊട്ടൽ ; സൂചിപ്പാറ കേന്ദ്രീകരിച്ച് തെരച്ചില്‍; ചാലിയാറില്‍ പരിശോധനയ്ക്ക് ഹെലികോപ്റ്ററും
കല്‍പ്പറ്റ: ചൂരല്‍മലയെയും മുണ്ടക്കൈയെയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്നു തെരച്ചില്‍ നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്സും എന്‍ഡിആർഎഫും അടങ്ങുന്ന സംഘമാണ് തെരച്ചിലിനു നേതൃത്വം നല്‍കുന്നത്. പരിശീലനം നേടിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആറ് സൈനികരും അടങ്ങുന്ന സംഘം എസ്കെഎംജെ ഗ്രൗണ്ടിൽനിന്ന് എയര്‍ ലിഫ്റ്റിംഗിലൂടെ ദുരന്തസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. രാവിലെ ഒമ്പതോടെതന്നെ പരിശോധന ആരംഭിച്ചു. സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെയുള്ള തെരച്ചില്‍ സാഹസികത ഏറിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. മൃതദേഹങ്ങൾ കണ്ടെത്തിയാൽ ചുമന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ എയർലിഫ്റ്റ് ചെയ്യേണ്ടിവരും.ചാലിയാറിന്റെ വിവിധ മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തുന്നുണ്ട്. ചാലിയാറിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ മൃതദേഹം കണ്ടെത്തിയ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വിവിധ പ്രദേശങ്ങളിലും പരിശോധന തുടരും.ഉരുള്‍പൊട്ടലില്‍…
Read Moreകോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? കൂട്ടുകാർ തമ്മിൽ അടിപിടി, ഒരാൾ മറ്റൊരാളെ വെട്ടിക്കൊന്നു
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?കാലാകാലങ്ങളായി നമ്മൾ ചോദിക്കുന്ന ചോദ്യമാണിത്. ഇതിനെച്ചൊല്ലി പലയിടങ്ങളിലും ചർച്ചകൾ വരെ ഉണ്ടായിട്ടുണ്ട്. കൂട്ടുകാരുമായി പലവിധ തർക്കങ്ങൾക്കും ഈ ചോദ്യം കാരണമായിട്ടുണ്ട്. എന്തായാലും, ഈ ചോദ്യത്തിന് പിന്നാലെയുണ്ടായ തർക്കത്തിൽ യുവാവിന് ജീവൻ നഷ്ടപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്. തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. സുഹൃത്തുക്കളായ കാദിർ മർകസും ഡിആറും തമ്മിൽ കോഴിയേയും കോഴി മുട്ടയേയും കുറിച്ച് തർക്കം ഉണ്ടാവുകയായിരുന്നു. ഒടുവിൽ തർക്കം കലുഷിതമാകുമെന്ന് മനസിലായതോടെ കാദിർ വഴക്കിന് താനില്ലന്നും പറഞ്ഞ് ഡിആറിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ടു. പക്ഷേ ഡിആർ കാദിറിനെ പിന്തുടരുകയും ഇന്തോനേഷ്യയിലെ ഒരു പരമ്പരാഗത ആയുധമുപയോഗിച്ച് ഇയാളെ വെട്ടുകയും ചെയ്തു. കണ്ടുനിന്നവർ കാദിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ, ഡിആറിനെ പോലീസ് അറസ്റ്റ് ചെയ്തു. തർക്ക സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു അത് പിന്നീട് ദുരന്തത്തിൽ കലാശിക്കുകയായിരുന്നു എന്ന്…
Read Moreപുക പരിശോധനാ കേന്ദ്രത്തിലെ പരിഷ്കരണങ്ങൾ; വലഞ്ഞ് വാഹന ഉടമകള്‍; ടെസ്റ്റില്‍ പരാജയപ്പെട്ടാലും ഉടമകളില്‍നിന്നു പണം വാങ്ങുന്നു
കോട്ടയം: പുക പരിശോധനാ കേന്ദ്രത്തിന്റെ പരിഷ്ക്കരണ നടപടികളില്‍ വലഞ്ഞ് വാഹന ഉടമകള്‍. ഭാരത് സ്റ്റേജ് ബിഎസ് നാല്, ആറ് വിഭാഗങ്ങളില്‍ വരുന്ന പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി ലാംഡ ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് പുക പരിശോധനയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ പരാജയപ്പെട്ടത്. മുന്‍പ് ലാംഡ ടെസ്റ്റ് സംസ്ഥാനത്ത് കര്‍ശനമായിരുന്നില്ല. എന്നാല്‍, രണ്ടു മാസം മുമ്പ് കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു തുടങ്ങിയതോടെയാണ് ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിയത്. ജില്ലയില്‍ പുക പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 10 മുതല്‍ 25 ശതമാനം വരെയാണ്. അഞ്ചു വര്ഷത്തിനുമേല് പഴക്കമുള്ള മിക്കവാഹനങ്ങള്ക്കും പുതിയ പരിശോധനാരീതി തിരിച്ചടിയാണ്. ടെസ്റ്റില്‍ പരാജയപ്പെട്ടാലും പുക പരിശോധന കേന്ദ്രങ്ങൾ ഉടമകളില്‍നിന്നു പണം വാങ്ങുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു ലഭിക്കുമ്പോഴാകും പലപ്പോഴും പരാജയപ്പെട്ട കാര്യം അറിയുക. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു വീണ്ടും ടെസ്റ്റ് നടത്തി…
Read More