വിജയവാഡ: റാമോജി ഫിലിം സിറ്റി സ്ഥാപകനും മാധ്യമ മേധാവിയുമായ അന്തരിച്ച സി.എച്ച്. റാമോജി റാവുവിന്റെ കുടുംബം അമരാവതി നഗരത്തിന്റെ വികസനത്തിനായി ആന്ധ്രാപ്രദേശ് സർക്കാരിന് 10 കോടി രൂപ സംഭാവന നൽകി. വിജയവാഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനു കുടുംബം ചെക്ക് കൈമാറി. അമരാവതിയിൽ ഒരു റോഡിന് റാമോജി റാവു മാർഗ് എന്ന് നാമകരണം ചെയ്യുമെന്ന് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റാമോജി റാവു ഒരു വ്യക്തിയായിരുന്നില്ല, ഒരു സ്ഥാപനമായിരുന്നു. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്ക് സമൂഹത്തിനും രാജ്യത്തിനുമുള്ള അദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് അമരാവതിയിൽ രാമോജി വിജ്ഞാന കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിക്കുമെന്നും അവിടെ മികച്ച പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാവുവിന്റെ കുടുംബാംഗങ്ങളും നിരവധി മന്ത്രിമാരും തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Read MoreCategory: Loud Speaker
ഡൽഹിയിൽ കനത്ത കാറ്റ്, മഴ; വിമാനത്താവളമേല്ക്കൂര വീണ് ഒരു മരണം; അഞ്ചു പേർക്കു പരിക്ക്; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ
ന്യൂഡൽഹി: അതിശക്തമായ കാറ്റിലും മഴയിലും വിറച്ച് രാജ്യതലസ്ഥാനം. ഇന്നലെ ആരംഭിച്ച മഴ ഇന്നു രാവിലെയും തുടരുകയാണ്. മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരാൾ മരിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡിപ്പാര്‍ച്ചര്‍ മേഖലയിലാണ് അപകടമുണ്ടായത്. മേൽക്കൂര തകർന്നതോടെ തൂണുകള്‍ മറിഞ്ഞ് ടാക്സി കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്നു ടെര്‍മിനല്‍ ഒന്നില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തി. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വ്യാപക നാശനഷ്ടമാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ പലയിടങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മരങ്ങൾ ഒടിഞ്ഞുവീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. ഡൽഹിയിൽ അടുത്ത ഏഴു ദിവസത്തേക്ക് മിതമായതോ കനത്തതോ ആയ…
Read Moreകോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. കണ്ണൂർ സ്വദേശി രാഗേഷ് ബാബു-ധന്യ ദന്പതികളുടെ മകൾ ദക്ഷിണയാണ് മരിച്ചത്. ദക്ഷിണ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read More‘അവയവമാറ്റ രംഗത്തെ കൊടിയ ചൂഷണത്തിന് തടയിടാനായി പൊതുജനാരോഗ്യ രംഗത്ത് ഒരു അവയവമാറ്റ ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർഥ്യമാകുന്നു’: പിണറായി വിജയൻ
തിരുവനന്തപുരം: അവയവമാറ്റ രംഗത്തെ കൊടിയ ചൂഷണത്തിന് തടയിടാനായി നമ്മുടെ പൊതുജനാരോഗ്യ രംഗത്ത് ഒരു അവയവമാറ്റ ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഈ ആശുപത്രി സ്ഥാപിക്കുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അവയവമാറ്റ രംഗത്തെ കൊടിയ ചൂഷണത്തിന് തടയിടാനായി നമ്മുടെ പൊതുജനാരോഗ്യ രംഗത്ത് ഒരു അവയവമാറ്റ ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർത്ഥ്യമാവുകയാണ്. കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഈ ആശുപത്രി സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച്…
Read Moreമൂന്ന് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ച് മുത്തച്ഛന്റെ ക്രൂരത
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 24നായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛനെതിരേ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പോലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുഞ്ഞിനെ അമ്മുമ്മയുടെ പക്കലേൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. എന്നാൽ മുത്തച്ഛന് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇയാൾ തിളച്ച ചായ ഒഴിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയാറായില്ല. സമീപവാസികൾ വിവരമറിയച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ്…
Read More‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്ന ബിജെപിക്ക് ‘ഒരു രാജ്യം ഒരു പരീക്ഷ’ പോലും നടത്താൻ പറ്റാത്ത കഴിവില്ലായ്മയെ ലാത്തികൊണ്ടു ഒതുക്കാനാകില്ല; രാഹുൽ മാങ്കൂട്ടത്തിൽ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്ന ബിജെപിക്ക് ‘ഒരു രാജ്യം ഒരു പരീക്ഷ’ പോലും നടത്താൻ പറ്റാത്ത കഴിവില്ലായ്മയെ ലാത്തി കൊണ്ടു ഒതുക്കാനാകില്ലന്ന് രാഹുൽ പറഞ്ഞു. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. അതേസമയം, ജന്തർമന്തറിൽ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച ദേശീയ അധ്യക്ഷൻ ബി. വി. ശ്രീനിവാസനയെയും രാഹുലിനേയും പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreനീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിനെ തല്ലിച്ചതച്ച് പോലീസ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ജന്തർമന്തറിൽ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച ദേശീയ അധ്യക്ഷൻ ബി. വി. ശ്രീനിവാസനയെയും രാഹുലിനേയും പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം.
Read Moreന്യൂനമർദപാത്തിയും പടിഞ്ഞാറൻ കാറ്റും; സംസ്ഥാനത്ത് മഴ തുടരുന്നു; വടക്കൻ ജില്ലകളിൽ ശക്തമാകും; മൂന്ന് ജില്ലകളിൽ വിനോദസഞ്ചാരത്തിന് വിലക്ക്
തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായതും കാരണം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഓറഞ്ച് അലർട്ട്. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകും. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.കേരള – ലക്ഷദ്വീപ് തീരങ്ങളിലും, കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45…
Read Moreക്വാറി ഉടമ ദീപുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ് ; പിടിയിലായ അന്പിളിയുടെ വീട്ടിൽനിന്ന് ഏഴര ലക്ഷം രൂപ കണ്ടെടുത്തു
പാറശാല: കളിയിക്കവിളയിൽ ക്വാറി ഉടമയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതകൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അന്പിളിയുടെ വീട്ടിൽ നിന്നും ഏഴര ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മലയിൻകീഴ് മണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ് ദീപു (46 ) നെ കാറിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ടു കൊടും കുറ്റവാളിയായ സജികുമാർ എന്നപേരിലറിയപ്പെടുന്ന ചൂഴാറ്റുകോട്ട അമ്പിളിയെ പോലീസ് പിടികൂടിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായി മൊഴി നൽകിയെങ്കിലും ഒടുവിൽ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുകയും പണത്തെ കുറിച്ച് അറിയില്ലെന്ന് പറയുകയും ചെയ്തു. മാത്രമല്ല തെളിവ് ഉണ്ടാകാതിരിക്കാനാണ് കാറിൽനിന്നും ഇറങ്ങി മുടന്തി മുടന്തി നടന്നതെന്നും ബസിൽ കയറി കളിയിക്കാവിളയിൽ ഇറങ്ങിയതെന്നും മൊഴി നൽകിയിരുന്നു.എന്നാൽ അമ്പിളിയുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ പണം വീട്ടിലുണ്ടന്ന് മൊഴിനൽകുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന…
Read Moreകൊലപാതകക്കേസിൽ നടിയെ വീട്ടിലെത്തിച്ച് അന്വേഷണം; തിരിച്ചെത്തിയപ്പോൾ അണിഞ്ഞൊരുങ്ങി സുന്ദരിയായി നടി; മേക്കപ്പിടാന്‍ സൗകര്യമൊരുക്കിയ പോലീസുകാരിക്ക് എട്ടിന്റെ പണി
ബംഗളൂരു: രേണുകാസ്വാമി വധക്കേസിലെ പ്രതിയായ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിലിരിക്കെ മേക്കപ്പ് ചെയ്ത സംഭവത്തില്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് കര്‍ണാടക പോലീസിന്റെ നോട്ടീസ്. നടിയെ കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനായി അവരുടെ വസതിയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ പോലീസുകാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും പുരട്ടി പുഞ്ചിരിക്കുന്നതായി കാണപ്പെട്ടു. കൊലപാതകത്തില്‍ പവിത്ര ഗൗഡ ഒരു കുറ്റബോധവും കാണിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിയായ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ അണിഞ്ഞൊരുങ്ങിയത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസിപി (വെസ്റ്റ്) ഓഫീസില്‍ നിന്ന് എസ്ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തു. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്ശന് തുഗുദീപ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
Read More