റായ്പൂർ: മോഷ്ടിക്കാൻ വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളൻ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ കാമറയിൽ പകർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പോലീസിൽ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു. ഛത്തീസ്ഗഡിലാണ് സംഭവം.സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന വിനയ് കുമാർ(28) ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മോഷ്ടിക്കാനായി രാത്രി ദമ്പതികളുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ ദമ്പതികൾക്ക് ഇയാൾ വാട്സ്ആപിലൂടെ അയച്ചു നൽകുകയും ചെയ്തു. പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ വാട്സ്ആപിലൂടെ ദൃശ്യങ്ങൾ ലഭിച്ചപ്പോൾ ദമ്പതികൾ ഞെട്ടിയെങ്കിലും പണം നൽകാൻ തയാറായില്ല. തുടർന്ന് പോലീസിൽ ഇവർ പരാതി നൽകി. വാട്സ്ആപിൽ അയച്ച മെസേജും ഫോൺ കോൾ വന്ന നമ്പറും ഉണ്ടായിരുന്നതിനാൽ പോലീസിന് കള്ളനെ…
Read MoreCategory: Loud Speaker
മഴ കനത്തു: എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് ദിവസംവരെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്നതു പരിഗണിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസംവരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ഈ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്. ശരാശരി 69.6 മില്ലിമീറ്റർ.
Read More‘തീവ്രമായ മത്സരങ്ങൾ നിറഞ്ഞതും കൊടിയ ചൂഷണങ്ങൾ നിറഞ്ഞതുമായ നിയോലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നത്’; പിണറായി വിജയൻ
ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രമായ മത്സരങ്ങൾ നിറഞ്ഞതും കൊടിയ ചൂഷണങ്ങൾ നിറഞ്ഞതുമായ നിയോലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നത്. ഈ ചൂഷണ വ്യവസ്ഥയെയും അതടിച്ചേൽപ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ സാധിക്കുന്ന നാളുകൾ യാഥാർഥ്യമാവട്ടെ. ചൂഷണരഹിതമായ ലോകം യാഥാർഥ്യമാക്കാനുള്ള വിമോചന മുന്നേറ്റങ്ങൾക്ക് ദിശാബോധം പകരുന്നതാകട്ടെ ഈ ലഹരി വിരുദ്ധ ദിനമെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്ന് ലഹരി വിരുദ്ധ ദിനം. ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നത്. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ്…
Read Moreസിപിഎം ജില്ലാകമ്മിറ്റികൾ വിലയിരുത്തലിൽ ഒറ്റക്കെട്ട്; തോൽവിക്കുകാരണം പിണറായി ശൈലി, ഇ.പിയുടെനിലപാട്, ഗോവിന്ദന്റെ പരിഹാസം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും നേതൃത്വത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ജില്ലാ കമ്മിറ്റികളിലും ആവർത്തിച്ചു. സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്തവിധമാണ് നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളിലും ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് എന്നിവര്‍ക്കു നേരേയാണ് വിമര്ശനശരങ്ങളേറെയും. സംസ്ഥാനസമിതിയിലും ജില്ലാ കമ്മിറ്റികളിലും അതിരൂക്ഷ വിമര്‍ശം നേരിട്ടവരില്‍ മുന്നില്‍ പിണറായി തന്നെ. സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്, ടി.എം തോമസ് ഐസക് എന്നിവര്‍ക്കെതിരേയും പല ജില്ലാ കമ്മിറ്റികളും തുറന്നടിച്ചു. സ്വന്തം തട്ടകമായ കണ്ണൂരില്‍ പോലും കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രിക്കുനേരെ ഉയര്‍ന്നത്. മകള്‍ വീണാ വിജയനെതിരേയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ പ്രതികരണമുണ്ടായി. വീണയുടെ ഐടി സര്‍വീസ് കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് ആരോപിച്ചു.…
Read Moreസിപിഎമ്മിലെ സ്വർണക്കടത്ത് ക്വട്ടേഷൻ വിവാദം; മനു തോമസ് പാർട്ടിക്കു നൽകിയ കത്ത് പുറത്ത്; പരാതിയിൽ യുവനേതാവ് ഷാജറിന്റെ പേര്; കഴന്പില്ലെന്ന് എം.വി. ജയരാജൻ
കണ്ണൂര്‍: സിപിഎമ്മിൽനിന്നു പുറത്താ ക്കപ്പെട്ട കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മുൻ ഡിവൈഎഫ്ഐ നേതാവുമായ മനു തോമസ് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരുടെ പേര് പരാമാർശിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ നൽകിയ കത്തിന്റെ കോപ്പി പുറത്ത്. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ പേരെടുത്ത് പറഞ്ഞാണ് പരാതി. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഷാജർ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് 2023 ഏപ്രിലിൽ നൽകിയ പരാതിയില്‍ പറയുന്നത്. ഇതിന്റെ തെളിവായി ശബ്ദരേഖ ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സാപ്പ് ഗ്രൂപ്പിലാണ്. ഇത്രയൊക്കയായിട്ടും താൻ നൽകിയ പരാതിയിൻമേലിൽ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി അന്വേഷണം നടത്തിയില്ല. മൂന്നു തവണ ജില്ലാ കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. പിന്നീട് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇക്കാര്യത്തിൽ ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായെന്ന പരാമർശത്തിൽ നടപടി തീർക്കുകയായിരുന്നുവെന്നും…
Read Moreഓം ബിർള ലോക്സഭാ സ്പീക്കർ; തെരഞ്ഞെടുത്തത് ശബ്ദ വോട്ടോടെ , അഭിനന്ദിച്ച് മോദിയും രാഹുലും
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ലയെ ശബ്ദ വോട്ടോടെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ല സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിര്‍ലയെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും ഇവരെ അനുഗമിച്ചു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. തുടർന്ന് ഓംബിർലയെ അനുമോദിച്ച് പ്രധാനമന്ത്രിയും രാഹുൽഗാന്ധിയും മറ്റു കക്ഷിനേതാക്കളും സംസാരിച്ചു.
Read Moreട്രെയിനിൽ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റ മലയാളി മരിച്ചു; യാത്രക്കാര്‍ ആശങ്കയില്‍, റെയില്‍വേ അന്വേഷണം തുടങ്ങി
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കടിയില് ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റ യാത്രക്കാരന് മരിച്ചു. മലപ്പുറം മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന് അലിഖാന് (62) ആണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഈ മാസം പതിനെട്ടിന് രാത്രിയാണ് തെലുങ്കാനയിലെ വാറങ്കലില്‍ അപകടം നടന്നത്. ഏറ്റവും താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ ദേഹത്തേക്കു നടുവിലുള്ള ബര്‍ത്ത് പൊട്ടി വീഴുകയായിരുന്നു. അതില്‍ കിടന്നിരുന്നയാളും അലിഖാന്റെ മേലേയ്ക്ക് വീണു. അപകടത്തില്‍ അലിഖാന്റെ കഴുത്തിലെ മൂന്നു എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം ഏല്ക്കുകയും ചെയ്തിരുന്നു. കൈകാലുകള്‍ തളര്‍ന്നു. റെയില്‍വേ അധികൃതര്‍ ഉടനെ വാറങ്കല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് ഹൈദരാബാദിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷക്കീലയാണ് ഭാര്യ. മകള്‍: ഷസ. അലിഖാന്റെ മൃതദേഹം ഇന്നലെ രാത്രി മാറഞ്ചേരിയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത്…
Read Moreസിപിഎം അംഗമായി സജീവ രാഷ്ട്രീയത്തിലേക്ക്: മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് നികേഷ് കുമാർ
കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണിതെന്നും സിപിഎം അംഗമായി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.വി. രാഘവന്റെ മകനായ നികേഷ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Read Moreആൺകുട്ടിയെ പീഡിപ്പിച്ചു പ്രതിക്ക് 20 വർഷം തടവ്; കുട്ടിക്ക് ഇരുപതു ലക്ഷം നഷ്ടപരിഹാരം
ന്യൂഡൽഹി: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപതു വർഷം കഠിനതടവു വിധിച്ച് ഡൽഹി കോടതി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണ നിയമം (പോക്സോ) പ്രകാരമാണ് നടപടി. നിലവിൽ കോളജ് വിദ്യാർഥിയായ കുട്ടി സംഭവസമയം പ്രായപൂർത്തിയായിരുന്നില്ല. കുട്ടിയുടെ പിതാവ് രജൗരി ഗാർഡൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്. പ്രത്യേക ജഡ്ജി (പോക്സോ) പ്രീതി പരേവ കുറ്റവാളിയെ ഇരുപതുവർഷം കഠിന തടവും 52,000 രൂപ പിഴയും വിധിച്ചു. കുട്ടിയുടെ പുനരധിവാസത്തിനായി ഇരുപതു ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതി അനുവദിച്ചു.
Read Moreവെള്ളം ആവശ്യപ്പെട്ട് നിരാഹാര സമരം; ആരോഗ്യസ്ഥിതി മോശം; അതിഷിയെ ആശുപത്രിയിലേക്കു മാറ്റി
ന്യൂഡൽഹി: ഹരിയാനയിൽനിന്നു കൂടുതൽ വെള്ളം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഡൽഹി മന്ത്രി അതിഷിയെ ആശുപത്രിയിലേക്കുമാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ഇന്നു പുലർച്ചെയാണ് അതിഷിയെ ദേശീയ തലസ്ഥാനത്തെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിക്ക് അർഹതപ്പെട്ട വെള്ളം ഹരിയാനയിലെ ബിജെപി സർക്കാർ വിട്ടുനൽകുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച മുതലാണ് അതിഷി സമരം തുടങ്ങിയത്. സമരം തുടങ്ങിയശേഷം ഹരിയാന ഹത്നികുണ്ഡ് ബാരേജിന്റെ ഡൽഹിയിലേക്കു വെള്ളം തുറന്നുവിടേണ്ട എല്ലാ ഗേറ്റുകളും അടച്ചെന്ന് അവർ ആരോപിച്ചു. 613 എംജിഡി(മെഗാ ഗാലൻ പെർ ഡെ) വെള്ളം ലഭിക്കേണ്ട സ്ഥാനത്ത് 513 എംജിഡി വെള്ളം മാത്രമാണു ലഭിക്കുന്നത്. അർഹമായ വിഹിതം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യതലസ്ഥാനത്ത് ഉയർന്ന താപനിലയും ഉഷ്ണതരംഗവും ഉണ്ടായതോടെയാണു ജലക്ഷാമം രൂക്ഷമായത്. ഡൽഹിയിലെ ജനങ്ങൾക്കു തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി വാട്ടർ ടാങ്കറുകളിലെത്തിക്കുന്ന ജലമാണ് ഏക…
Read More