ഗാലെ: ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മൂലം വൈകുന്നു. ഔട്ടഫീൽഡിലെ നനവ് മൂലം ആദ്യ സെഷൻ ഇതുവരെ ആരംഭിക്കാനായിട്ടില്ല. ആദ്യ ദിനവും മഴ ഇടക്കിടെ കളി തടസപ്പെടുത്തിയിരുന്നു.
ആദ്യദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. സെഞ്ചുറി പിന്നിട്ട ദേവ്ദത്ത് പടിക്കലിനൊപ്പം (131) ഋഷഭ് പന്ത് (27) ആണ് ക്രീസിലുള്ളത്. 32 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്.
