തിരുവല്ല: പീഡനക്കേസില്‍ പ്രതിയായ സിപിഎം ഗുണ്ടാനേതാവിനെ പാര്‍ട്ടിയില്‍ തിരികെയെടുത്തതു സംബന്ധിച്ചു വിവാദം. തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം സി.സി. സജിമോനെയാണ് പാര്‍ട്ടി നേതൃത്വം തിരിച്ചെടുത്ത്. വിവാഹിതയായ വനിതാ നേതാവിനെ ഇയാൾ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടിയെടുത്തത്. യുവതി തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിനും പോലീസിനും അന്ന് പരാതി നല്‍കിയത്. പീഡനക്കേസുമായി ബന്ധപ്പെട്ട ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതിലും സജിമോന്‍ പ്രതിയാണ്. 2022ല്‍ സിപിഎം വനിതാ നേതാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലഹരി നല്കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു. മുന്‍പ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സജി മോൻ. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. എന്നാല്‍, പുറത്താക്കല്‍ നടപടി കണ്ട്രോള് കമ്മീഷന് റദ്ദാക്കിയതോടെയാണ് പാര്‍ട്ടിയിലേക്ക്…
Read MoreCategory: Loud Speaker
“അവൻ വെടിവച്ചു കൊന്ന ആളുകൾ എത്രയാണ്, സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ”; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ
കണ്ണൂര്‍: തലശേരിയിലെ ബോംബ് സ്ഫോടനത്തിലെ പരാമര്‍ശം. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് കെ. സുധാകരൻ . സിപിഎം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു വിശദീകരണം. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ. സുധാകരന് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ. സുധാകരൻ, സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നുവെന്നു ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോയെന്ന് ചോദിച്ച സുധാകരൻ “അവൻ’ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചാണ് തുടർന്നുസംസാരിച്ചത്.””അവൻ വെടിവച്ചു കൊന്ന ആളുകൾ എത്രയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. കെ. സുധാകരന് ആ റിക്കാർഡ് ഇല്ല. പിണറായി വിവരംകെട്ടവൻ. ആണത്തമുണ്ടോ?’’ എന്നിങ്ങനെപോയി സുധാകരന്റെ പരാമർശങ്ങൾ. സിപിഎമ്മിന്റെ ഓഫീസിൽ ബോംബ് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസിൽനിന്നു പിടിച്ചിട്ടില്ല. കോൺഗ്രസ് ആരെയും…
Read Moreസൈബർ തട്ടിപ്പിൽ പണം നഷ്ടമായി, കടുത്ത മാനസിക സമ്മർദം; കോളജ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
ബംഗളൂരു: സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതിനെ തുടർന്ന് കോളജ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. മഹാറാണി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ പാവന(19)യാണ് മരിച്ചത്. പാവന കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്ന് പോയതെന്ന് സഹപാഠികൾ പറഞ്ഞു. എന്നാൽ സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതാണ് വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമെന്ന് ഹൈഗ്രൗണ്ട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനം ഒരു കോടി രൂപ സൈബർ തട്ടിപ്പിലൂടെ നഗരവാസികൾക്ക് നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read Moreമുംബൈയിലേക്കു പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; 41 വിമാനത്താവളങ്ങൾക്കും 60 ആശുപത്രികൾക്കും നേരേ ബോംബ് ഭീഷണി
മുംബൈ: ചെന്നൈയിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി. ഡൽഹിയിലെ വിമാനക്കമ്പനിയുടെ കോൾ സെന്ററിലാണ് ഇന്നലെ രാത്രി ഭീഷണി സന്ദേശം ലഭിച്ചത്. രാത്രി 10.30ഓടെ വിമാനം സുരക്ഷിതമായി മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6ഇ 5149 വിമാനത്തിനുനേരേയാണ് ബോംബ് ഭീഷണിയുണ്ടായത്. ലാൻഡ് ചെയ്തശേഷം എല്ലാ യാത്രക്കാരും പ്രോട്ടോകോൾ പാലിച്ച് സുരക്ഷിതമായി വിമാനത്തിൽനിന്ന് ഇറങ്ങി. വിമാനം പിന്നീട് ഐസൊലേഷൻ ബേയിലേക്കു മാറ്റി. പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും വിമാനത്തിൽ കണ്ടെത്തിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുംബൈ, വാരണാസി, ചെന്നൈ, പട്ന, ജയ്പുർ തുടങ്ങിയ 41 വിമാനത്താവളങ്ങൾക്കെതിരേയും മുംബൈയിലെ 60 ആശുപത്രികൾക്കെതിരേയും ബോംബ് ഭീഷണിയുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ലഭിച്ച സന്ദേശങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി ഉണ്ടായത്.
Read Moreപാട്ട് പാടി ജയിക്കാൻ രമ്യയോ? തീപ്പൊരി പ്രസംഗം നടത്താൻ രാഹുലോ? പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സാധ്യത ആർക്ക്?
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ സാധ്യതയേറി. ഇക്കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിന് പിന്തുണയേറുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പാലക്കാട്ടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉയർന്നു കേൾക്കുന്നതും രാഹുലിന്റെ പേരുമാത്രമാണ്. അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസിനുതന്നെയാണ് സാധ്യതയെന്ന് അറിയുന്നു. ഇവിടെ പ്രഥമ പരിഗണന രമ്യയ്ക്ക് തന്നെയാണെങ്കിലും കഴിഞ്ഞ തവണ മണ്ഡലത്തിൽനിന്നു മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും പരിഗണിക്കുന്നുണ്ട്.
Read Moreവിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു
തിരുവല്ല: പീഡന കേസ് പ്രതിയായ പാർട്ടി നേതാവിനെ തിരിച്ചെടുത്ത് സിപിഎം. ലോക്കൽ കമ്മിറ്റി അംഗം സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. പീഡന വിവരം പുറത്തായതോടെയാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെ പാർട്ടിയിൽ ഇനി നിലനിർത്തേണ്ട എന്ന് തീരുമാനിച്ചത്. കെ. കെ ശൈലജ, തോമസ് ഐസക് ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളാണ് സജിമോനെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തത്. 2023 ഡിസംബറിലാണ് സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് വീണ്ടും ഇയാൾ പാർട്ടിയിൽ തിരിച്ചെത്തിയതെന്നാണ് വിവരം.
Read Moreഅങ്ങനെ 12 കോടി വെള്ളത്തിലായി; ഉദ്ഘാടനം ചെയ്യാനിരുന്ന പാലം തകർന്നു വീണു; അഞ്ച് വര്‍ഷത്തിനിടെ ഇതേ പാലം തകര്‍ന്നുവീണത് രണ്ട് തവണ
പാറ്റ്ന: ബക്ര നദിക്ക് കുറുകെ 12 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നുവീണു. ബീഹാറിലെ അരാരിയയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പാലം നിര്‍മിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതേ പാലം തന്നെ രണ്ട് തവണയാണ് തകര്‍ന്നുവീണത്. ഇപ്പോൾ പാലത്തിന്റെ സെന്‍ട്രല്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലം തകർന്ന് വീണ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സിക്തി എംഎല്‍എ വിജയകുമാര്‍ ആവശ്യപ്പെട്ടു. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Read Moreകുവൈറ്റ് ദുരന്തം; ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കുവൈറ്റിലേക്ക് പോകാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് അത്യധികം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ദുരന്ത സാഹചര്യങ്ങളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകുമ്പോൾ രാഷ്ട്രീയം നോക്കരുത്. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു. കുവൈറ്റിലെ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത്. അതിൽ 24 പേർ മലയാളികളാണ്. അപ്രതീക്ഷിത ദുരന്തത്തെ തുടർന്നാണ് ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ കേന്ദ്രം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
Read Moreഇന്ത്യൻ ജനതയുടെ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാകാൻ തയാറാകുന്ന രാഹുൽ ഗാന്ധി ഇന്ന് 54ന്റെ നിറവിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. പപ്പുവെന്ന് വിളിച്ചാക്ഷേപിച്ചവരുടെ മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാകാൻ തയാറാകുന്ന രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസിന്റെ നേതൃത്വ പാടവത്തിന്റെ മുഖ്യധാരാ മുഖമാണ്. സ്വന്തം രാജ്യത്തിനായി ജീവൻ ബലി കൊടുത്ത പൂർവികരുടെ പിൻതലമുറക്കാരനോട് രാഷ്ടീയത്തിലുപരി പ്രത്യേക വാത്സ്യല്യവും സ്നേഹവുമുണാണ്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുൽ താൻ വിജയിച്ച രണ്ട് മണ്ഡലങ്ങളില്‍ ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ചോദ്യങ്ങളായിരുന്നു പ്രധാനമായും ഉയർന്നു വന്നത്. ഇപ്പോഴിതാ അതിനു വിരാമമിട്ടുകൊണ്ട് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വയനാട്ടിലെ ജനതയ്ക്കേറ്റ വലിയ പ്രഹരമാണ് രാഹുലിന്റെ രാജിയെന്ന് വിമർശനം ശക്തമായിരുന്നു.
Read Moreരണ്ട് തവണ തോറ്റയാളെന്നത് സുരേഷ് ഗോപിയുടെ വിജയത്തിന് ഇടയാക്കി; സിപിഎം ജീര്‍ണാവസ്ഥയിലാണെന്ന് രമേശ് ചെന്നിത്തല
കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വോട്ടുകള്‍ വര്‍ധിച്ചതും തൃശൂര്‍ മണ്ഡലത്തിലെ പരാജയവും കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല. പരാജയം സംബന്ധിച്ചു പഠനം നടത്താന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കും. കെ. മുരളീധരനെ മുന്നില്‍ നിര്‍ത്തിയാണു പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചലച്ചിത്രതാരമായതും രണ്ടുതവണ തോറ്റയാളായതുമാണു തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ വിജയിക്കാന്‍ ഇടയാക്കിയത്. സിപിഎം ജീര്‍ണാവസ്ഥയിലാണ്. ഇടതുപക്ഷത്തിനു തുടര്‍ഭരണം ലഭിച്ചത് അവര്‍ക്ക് തന്നെ വിനയായി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്കുമ്പോള് അവരാണു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കോണ്‍ഗ്രസിന് അഭിപ്രായം പറയാകാനാകില്ല. വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്കയെ സിപിഐ പിന്തുണയ്ക്കുമോയെന്നു വ്യക്തമാക്കണം. ഇന്ത്യ സഖ്യത്തിലുള്ള സിപിഐ പ്രിയങ്കയ്ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍…
Read More