തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയും ഡിസിസി ഓഫീസിലെ കൂട്ടത്തല്ലും; ജോസ് വള്ളൂരിനോടും വിൻസന്‍റിനോടും രാജിവയ്ക്കാൻ നിര്‍ദേശം

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാൻ എം. പി വിൻസന്‍റിനോടും രാജിവയ്ക്കാൻ നിര്‍ദേശം. എഐസിസിയുടെ തീരുമാനം ഇരു നേതാക്കളെയും കെപിസിസി അറിയിച്ചു. തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡിസിസി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. എഐസിസി നിർദേശ പ്രകാരം കെപിസിസി തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ രൂപീകരിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചുവിടുന്നതും കോൺഗ്രസിന്‍റെ ആലോചനയിലുണ്ട്.

Read More

വീട്ടിൽ നോക്കാൻ മറ്റാരുമില്ല; മുത്തശ്ശിക്കൊപ്പം ആശുപത്രിയിൽ രോഗിയായ അച്ഛനു കൂട്ടിരിക്കാനെത്തി; 9 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 74 കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പതുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമണം. കുട്ടിയുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന് കൂട്ടിരിക്കാനാണ് പെണ്‍കുട്ടി എത്തിയത്. പെൺകുട്ടിയോട് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗിയാണ് ലൈംഗികാതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ 74-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിക്കൊപ്പമാണ് ഒമ്പതുവയസുകാരിയും ആശുപത്രിയിലിരിക്കുന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മുത്തശ്ശി മരുന്ന് വാങ്ങുന്നതിനായി പുറത്തേക്ക് പോയ സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഉടനടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളറട പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Read More

ഭർത്താവിനോടുള്ള പക തീർക്കാൻ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; അമ്മ അറസ്റ്റിൽ

മാന്നാർ: ഭർത്താവിനോടുള്ള വിദ്വേഷം തീർക്കാൻ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ എളവ അക്ബർ മൻസിൽ അനീഷ (32)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. അനീഷയുടെ ഭർത്താവ് നജീബുദീന്‍റെ മൂന്നാമത്തെ ഭാര്യയാണ് ഇവർ. ഇവരുടെ ഒന്നേകാൽ വയസ് മാത്രമുള്ള ആൺകുട്ടിയാണ് അനീഷയുടെ ക്രൂര മർദനത്തിനിരയായത്. വിദേശത്ത് ജോലി ചെയ്യുന്ന നജീബുദീൻ തിരുവനന്തപുരം സ്വദേശിയാണ്. നജീബുദീൻ അനീഷയെയും മകനെയും അന്വേഷിക്കുന്നില്ലെന്നും നാലാമതും അയാൾ വിവാഹം കഴിച്ചെന്നുമാണ് ഇവർ പറയുന്നത്. അതിന്‍റെ വൈരാഗ്യത്തിലാണ് പിഞ്ചുകുഞ്ഞിനെ അനീഷ മർദിച്ചത്. പിഞ്ചുകുഞ്ഞിന്‍റെ കൈ കാലുകളിലും പുറത്തും ക്രൂരമായി കൈ കൊണ്ട് മർദിക്കുകയും ഭർത്താവിന് അയച്ചുകൊടുക്കുന്നതിനായി അവ മൊബൈലിൽ പകർത്തി അയച്ച് കൊടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ലഭിച്ച ഭർത്താവ് അത് സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുത്തതോടെയാണ് മർദനത്തിന്‍റെ വിവരം പുറത്തറിഞ്ഞത്. ഇന്നലെ പുലർച്ചെ അനീഷയെ വീട്ടിലെത്തി പോലീസ്…

Read More

മഴ കനക്കും: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More

ലാലുവിനെതിരേ അന്തിമ കുറ്റപത്രം

ന്യൂഡൽഹി: ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പ്രതിസ്ഥാനത്തുള്ള ജോലിക്കു ഭൂമി അഴിമതിക്കേസിൽ സിബിഐ അന്തിമകുറ്റപത്രം സമർപ്പിച്ചു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽമന്ത്രിയായിരുന്ന സമയത്തു നടന്ന ക്രമക്കേടിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും റെയിൽവേയിലെ ഏതാനും ഉന്നതർക്കും പങ്കുണ്ടെന്നാണു പ്രത്യേകകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ ആരോപിക്കുന്നത്. റിപ്പോർട്ട് കോടതി അടുത്തമാസം ആറിനു പരിഗണിക്കാനായി മാറ്റി. റെയിൽവേയിൽ ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളുടെ പേരിലുള്ള ഭൂമി ലാലുവും സംഘവും കൈക്കലാക്കിയെന്നാണു കേസ്.

Read More

പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; രണ്ട് മുസ്‍ലിം യുവാക്കളെ തല്ലിക്കൊന്നു; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ഛത്തീസ്‌ഗഡ്: പശുക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിലെ റായ്പുരിൽ രണ്ട് മുസ്ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. മഹാസമുന്ദിലെ ഗ്രാമത്തിൽ നിന്ന് എരുമകളുമായി പോയ ഛന്ദ് മിയ, ഗുഡു ഖാൻ എന്നിവരെയാണ് മഹാനദി പുഴയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അറാംഗ് മഹാനദി പുഴക്ക് കുറുകെയുള്ള പാലത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരകൃത്യം നടന്നത്. എരുമകളുമായി പോകുന്ന സമയം വഴിമധ്യേ ചാന്ദ് മിയയെയും ഗുഡു ഖാനെയും അക്രമികൾ ട്രക്കിൽ നിന്ന് വലിച്ചിട്ടെന്ന് ആശുപത്രിയിൽ കഴിയുന്ന സദ്ദാം ഖാൻ പറഞ്ഞു. അക്രമികളുടെ സംഘത്തിൽ ഏകദേശം പന്ത്രണ്ടോളം ആളുകൾ ഉണ്ടായിരുന്നതായും സദ്ദാം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Read More

കൊലക്കേസ് പ്രതി കോടതിക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു

മുംബൈ: നാഗ്പൂരിൽ കൊലക്കേസ് പ്രതി കോടതിക്കുള്ളിൽ കീടനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തിനു പിന്നാലെ ആരോഗ്യാവസ്ഥ ഗുരുതരാവസ്ഥയിലായ ഷെയ്ഖ് അഹമ്മദ് ഷബീർ (30) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകക്കേസിൽ യശോധര നഗർ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വെള്ളിയാഴ്ച വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയിരുന്നു. തിരികെ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുന്നതിനിടയിൽ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ഇയാൾ കീടനാശിനിയാണ് കുടിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇയാൾ കോടതിയിൽ എത്തിയ സമയം ഒരു ബന്ധുവാണ് ഇത് കൈമാറിയതെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.

Read More

പ്രതിപക്ഷനേതാവാകുമോ രാഹുൽ; കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ഇന്നു വൈകിട്ട്

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ഇന്നു ചേരും. വൈകിട്ട് അഞ്ചരയ്ക്ക് പാർലമെന്‍റ് സെൻട്രൽ ഹാളിലാണ് യോഗം. നിയുക്ത എംപിമാരോടും രാജ്യസഭാ എംപിമാരോടും യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ജയിച്ചതിനാൽ അദ്ദേഹം ഏതു സീറ്റ് നിലനിർത്തുമെന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടായേക്കും. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന പരസ്യ ആവശ്യവുമായി വിവിധ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാകാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് ശശി തരൂർ പറഞ്ഞു. കാർത്തി ചിദംബരം, മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും “ഇന്ത്യ’ സഖ്യത്തിലെ വിവിധ നേതാക്കളും രാഹുൽ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ നേതാവാണെന്ന് രാഹുൽ തെളിയിച്ചുകഴിഞ്ഞെന്ന് സഞ്ജയ് റാവത്തും രാഹുൽ എല്ലാവർക്കും സ്വീകാര്യനാണെന്ന് എൻസിപിയും ആർജെഡിയും പരാമർശിച്ചു. 2014ൽ അധികാരത്തിൽനിന്നു പുറത്തായതിനു ശേഷം ഇതാദ്യമായാണ് കോൺഗ്രസിന് ലോക്‌സഭയിൽ…

Read More

സത്യപ്രതിജ്ഞ നാളെ; മന്ത്രിമാരുടെ പട്ടിക ഇന്നോ നാളെയോ; സ്പീക്കറിൽ ധാരണയായില്ല, ചർച്ച തുടരും

ന്യൂഡൽഹി: നാളെ മൂന്നാം നരേന്ദ്ര മോദി സർക്കാറിന്‍റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ രാജ്യതലസ്ഥാനത്ത് ഊർജിതം. ഇന്നു നടക്കുന്ന സുപ്രധാനയോഗത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമതീരുമാനമായേക്കും. മന്ത്രിസ്ഥാനം സംബന്ധിച്ചു സഖ്യകക്ഷികളുമായി ധാരണയിൽ എത്തിയിട്ടില്ലെന്നാണ് സൂചനകൾ. എൻഡിഎ മന്ത്രിമാരുടെ പട്ടിക ഇന്നോ നാളെ രാവിലെയോ പുറത്തുവിടുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.സഖ്യകക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണ്. അതേസമയം, സ്പീക്കർ സ്ഥാനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സ്പീക്കർ പദവി സഖ്യകക്ഷികൾക്കു നൽകിയേക്കും. ഇതു സംബന്ധിച്ചും ചർച്ച തുടരാനാണു ധാരണ. ഇന്നലെ രാത്രി ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കൾ യോഗം ചേർന്നിരുന്നു. ടിഡിപിയും ജെഡിയുവും തമ്മിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമധാരണയായിട്ടില്ലെന്നാണു സൂചന. രാഷ്ട്രപതി ഭവനിൽ പ്രത്യേകം തയാറാക്കുന്ന വേദിയിൽ നാളെ രാത്രി 7.15നാണു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും മറ്റു മന്ത്രിമാരും ‌സത്യപ്രതിജ്ഞചെയ്യും. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ…

Read More

എല്ലാ വർഷവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം സർക്കാരിന് നടപ്പാക്കാൻ കഴിഞ്ഞുവെന്നതിന്‍റെ റിപ്പോർട്ട് ഈ വർഷവും സമർപ്പിക്കുന്നു; പിണറായി വിജയൻ

തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനസമക്ഷം അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി മന്ത്രിസഭയുടെ മൂന്നാം വാർഷിക വേളയിൽ പ്രസിദ്ധീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യസുരക്ഷയ്ക്കും പശ്ചാത്തലസൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന വികസന മുന്നേറ്റമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. മാനവവിഭവ ശേഷി സൂചികകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം തുടർച്ചയായി കേരളത്തിന് നിലനിർത്താൻ കഴിയുന്നതിൽ നമുക്ക് ഏവർക്കും അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനസമക്ഷം അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി മന്ത്രിസഭയുടെ മൂന്നാം വാർഷിക വേളയിൽ പ്രസിദ്ധീകരിക്കുകയാണ്. കേരളത്തിന്‍റെ വികസന പരിപ്രേക്ഷ്യം ലോകശ്രദ്ധയാകർഷിച്ച ഒന്നാണ്. കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കാനും പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും നോബൽ സമ്മാന…

Read More