കായംകുളം: വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ വാഹനത്തിന്റെ ഡോറിലിരുന്ന് അഭ്യാസം കാണിച്ച ചെറുപ്പക്കാർക്ക് എട്ടിന്റെ പണികൊടുത്ത് ഗതാഗത വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഗതാഗത വകുപ്പിന്റെ നടപടി. ഒരു മണിക്കൂറിനുള്ളിൽ തന്നെ വാഹനവും വാഹനമോടിച്ച നാല് ചെറുപ്പക്കാരെയും കസ്റ്റഡിയിലെടുത്തു. പിടിയിലായ ചെറുപ്പക്കാരെകൊണ്ട് സന്നദ്ധ സേവനം നടത്താനാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ വാഹന അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ വാർഡിൽ ഒരാഴ്ച പരിചരണം നടത്തുക എന്നതാണ് ഇവരുടെ ഡ്യൂട്ടി. ഇന്ന് രാവിലെ മുതൽ നാലുപേരും വാർഡിൽ സജീവമാണ്. ഗതാഗത വകുപ്പ് ഒരാഴ്ചത്തേക്ക് ആണ് ഇവരെ ഇവിടെ പരിചരണത്തിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നത്. തങ്ങൾ ചെയ്ത തെറ്റ് മനസിലാക്കിയ ചെറുപ്പക്കാർ ഇനി ഇത്തരത്തിൽ വാഹനം ഓടിക്കില്ല എന്ന് ശപഥം ചെയ്തു. ഇവരുടെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ വാഹനം ഒളിപ്പിക്കുകയും യാത്ര ചെയ്തവർ മുങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഗതാഗത…
Read MoreCategory: Loud Speaker
സംസ്ഥാനത്തു ക്ഷയരോഗ മരുന്നുകള്‍ക്കു കടുത്ത ക്ഷാമം; മരുന്ന് മുടങ്ങിയാൽ രോഗം മാറാന്‍ കൂടുതല്‍ കാലം മരുന്നു കഴിക്കേണ്ടിവരും
കൊച്ചി: സംസ്ഥാനത്ത് ക്ഷയരോഗ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നല്കുന്ന ക്ഷയരോഗ മരുന്നിനാണ് നിലവില്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നത്. ക്ഷയരോഗികള്‍ക്കു നല്കുന്ന മള്‍ട്ടി ഡ്രഗ് തെറാപ്പിയിലെ റിഫാമ്പിസിന്‍, ഐസോനിയാസിഡ്, പൈറാസിനാമൈഡ്, എത്താംമ്പ്യൂട്ടോള്‍ എന്നീ നാല് മരുന്നുകളാണ് സംസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ ലഭിക്കാത്തതത്. 1993ല്‍ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയായി റിവൈസ്ട്രഡ് നാഷണല്‍ ടിബി കണ്ട്രോള് പ്രോഗ്രാം തുടങ്ങിയപ്പോള്‍ മുതല്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ ടിബി ഡിവിഷനില്‍നിന്ന് ക്ഷയരോഗ മരുന്നു വാങ്ങിയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നത്. ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയിലും സ്റ്റേറ്റ് ടിബി സെന്റര്‍ വഴി എല്ലാ ജില്ല ടിബി കേന്ദ്രങ്ങളിലേക്കുമാണ് ക്ഷയരോഗത്തിനുള്ള മരുന്ന് എത്തിച്ചിരുന്നത്. എന്നാല്‍ ക്ഷയരോഗ മരുന്നുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നു കാണിച്ച് രണ്ടു മാസം മുമ്പ് സെന്‍ട്രല്‍ ടിബി ഡിവിഷനില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് മെയില്‍ ലഭിച്ചിരുന്നു. അതിനാല്‍ സംസ്ഥാനങ്ങള്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ…
Read More‘A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം’: വി. ശിവൻകുട്ടി
തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരേ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി വിജിലൻസ് കോടതി തള്ളിയതോടെ വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്. A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം എന്ന് ശിവൻകുട്ടി പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമർശനം. അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സംസ്ഥാന സര്‍ക്കാര്‍ സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. എന്നാൽ തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇദ്ദേഹം സമർപ്പിച്ച രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
Read Moreതൃശൂരിൽ സിപിഎം- ബിജെപി അന്തര്‍ധാര നടന്നു; കോണ്‍ഗ്രസിന്റെ കാര്യം ബിജെപി നേതാവ് പത്മജ നോക്കേണ്ടന്ന് കെ. മുരളീധരന്
കോഴിക്കോട്: തൃശൂരിൽ സിപിഎം- ബിജെപി അന്തര്‍ധാര നടന്നതായി കെ. മുരളീധരന്. എന്നാൽ യുഡിഎഫിന് പരാജയ ഭീതിയില്ല.ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരേ വിമര്‍ശനവുമായി കെ.മുരളീധരന്. കോണ്‍ഗ്രസിൽ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തങ്ങള്‍ പരിഹരിക്കും. പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കണ്ട. തൃശൂര്‍ മാത്രമായി പ്രശ്നം ഇല്ല. കേരളത്തില്‍ എല്ലായിടത്തും സംഘടന ദൗര്‍ബല്യമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. സെമി കേഡര്‍ ഒന്നും അല്ല കോണ്‍ഗ്രസിന് വേണ്ടത്. താഴെക്കിടയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. മുന്‍ അനുഭവം വെച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും മുരളീധരന് പറഞ്ഞു. കെ. സുധാകരന്റെ കെപിസിസി അധ്യക്ഷനായിട്ടുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreവീട്ടിൽ അതിക്രമിച്ച് കയറി 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു
ഷിലോങ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. മേഘാലയയിലെ നോങ്തിലേ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് യുവാക്കളാണ് 17കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ആരുമില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിയ യുവാക്കൾ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ സംഭവസ്ഥലത്തേക്ക് പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തി. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചവരെ പിടികൂടുകയും ചെയ്തു. പിന്നാലെ ഏകദേശം 1500 ഓളം ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. ഇവർ യുവാക്കളെ സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും നാട്ടുകാർ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ സമ്മതിച്ചില്ല. ഗുരുതരമായി പരിക്കേറ്റ പ്രതികളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച രണ്ട് യുവാക്കളും നോങ്തിലെ തെഴിലാളികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
Read More‘നിങ്ങളുടെ വോട്ടില്‍ ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?’; വിവാദ പരസ്യവുമായി ബിജെപി; വിമർശിച്ച് കോൺഗ്രസ്
മുംബൈ: വിവാദ പത്ര പരസ്യവുമായി ബിജെപി. ‘നിങ്ങളുടെ വോട്ടില്‍ ‘ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?’ എന്ന വാചകങ്ങളോടെ മറാഠി ഭാഷയിലുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യമാണ് വിവാദമായത്. ഇതിനെതിരേ കോൺഗ്രസ് രംഗത്തെത്തി. പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ബിജെപി പരസ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരസ്യം അച്ചടിച്ച പത്രങ്ങളും കുറ്റക്കാരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചും വർഗീയ ചേരിതിരിവ് പരത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ്. ചൊക്കലിംഗത്തിന് പരാതി നൽകി. മേയ് അഞ്ചിന് ബിജെപി നൽകിയ പരസ്യത്തിന്റെ പകർപ്പും പരാതിക്കൊപ്പം കോൺഗ്രസ് ചേർത്തിട്ടുണ്ട്.
Read Moreപ്രചരിക്കുന്ന വാർത്തകൾ കള്ളം; നവകേരള ബസിന്റെ വാതിലിന് തകരാറില്ല; എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതാണ്; ഗതാഗതവകുപ്പ്
തിരുവനന്തപുരം: നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും തന്നെ ഇല്ലന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോ അബദ്ധത്തില്‍ ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിയതാണെന്നും ഇതോടെ ഡോറിന്റെ ഫംഷൻ മാറിയതാണെന്നും, ഡ്രൈവർമാരുടെ പരിചയക്കുറവ് കാരണമാണ് പ്രശ്നം ഉടൻ പരിഹരിക്കാതിരുന്നതെന്നും ഗതാഗത വകുപ്പ് പറഞ്ഞു. നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ഞായർ മുതൽ തുടങ്ങി. എന്നാൽ യാത്ര തുടങ്ങി കുറച്ച് സമയത്തിന് ശേഷം ഹൈഡ്രോളിക് ഡോർ കേടായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയും ചെയ്തു. ഇതോയെ ബത്തേരി ഗ്യാരേജിൽ ബസ് കയറ്റുകയും പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടരുകയും ചെയ്തു.
Read Moreപാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി
തിരുവനന്തപുരം: പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ലന്ന് മോട്ടോർ വാഹന വകുപ്പ്. ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാർക്കിംഗ് ലൈറ്റുകൾ. പേര് പോലെ തന്നെ പാർക്ക് ചെയ്യുമ്പോൾ ഇടേണ്ട ലൈറ്റുകൾ. എന്നാൽ മാളുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ തുടങ്ങി പാർക്കിംഗിനായുള്ള സ്ഥലങ്ങളിൽ അല്ലെന്ന് മാത്രം. വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കിൽ കുറച്ചു നേരം പാർക്ക് ചെയ്യുമ്പോൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടെന്ന് വരാനും അപകടങ്ങൾ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകൾ പ്രധാനമായും ഉപകരിക്കുന്നതെന്ന് എംവിഡി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംവിഡിയുടെ നിർദേശം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല. പൊതുവേ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകൾക്ക് നാം നൽകാറുണ്ട്. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാർക്ക് ലൈറ്റുകൾ. ഹെഡ് ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപ്പിന്നെ…
Read Moreമുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആയി മാറുകയാണ് കേരളം; വി. ശിവൻകുട്ടി
തിരുവനന്തപുരം: മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആയി മാറുകയാണ് കേരളമെന്ന് മന്ത്രി വി. ശിവൻകുട്ടി. 2024 ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മന്ത്രി പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന ക്ലാസ്സിൽ അധ്യാപകർക്കൊപ്പം. മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആവുകയാണ് കേരളം. 2024 ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കും. നിങ്ങളെല്ലാവരും ഒപ്പം ഉണ്ടാകണം.
Read Moreമാലിന്യമുക്ത നവകേരളത്തിനായി നമുക്ക് അണിനിരക്കാം; ഇനി തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലാവട്ടെ മത്സരം; എം. ബി. രാജേഷ്
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നമുക്ക് ഒന്നിച്ച് കൈ കോർക്കാമെന്ന് മന്ത്രി എം. ബി. രാജേഷ്. അതാത് മുന്നണികള്‍ സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ അവർ തന്നെ ഉടൻ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികള്‍ മത്സരിച്ചാണ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാർഥത്തിൽ മാലിന്യമായിത്തീരുകയും ചെയ്തു. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകൾക്ക് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നേതൃത്വം നൽകുന്നത് ജനങ്ങൾക്കാകെ നല്ലൊരു സന്ദേശം നൽകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം. ബി. രാജേഷിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തെരഞ്ഞെടുപ്പിൽ…
Read More