ലോക്കല്‍ സ്റ്റേഷനുകളിലെ 780 പോലീസുകാര്‍ക്ക് തമിഴ്‌നാട്ടിലും തെരഞ്ഞടുപ്പ് ഡ്യൂട്ടി; ജോലി ഭാരത്താല്‍ നട്ടംതിരിഞ്ഞ് പോലീസുകാർ

സീമ മോഹന്‍ലാല്‍കൊച്ചി: ജോലി ഭാരത്താല്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇരുട്ടടിയായി തമിഴ്‌നാട് ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലെ 780 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഏപ്രില്‍ 19ന് നടക്കുന്ന തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിനുള്ള ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി നാളെ തമിഴ്‌നാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോട്ടയം, ഇടുക്കി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട് എന്നിവിടങ്ങളിലെ ലോക്കല്‍ സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിന്നായി മുപ്പത് എസ്‌ഐ/എഎസ്‌ഐമാരും, 75 വീതം സീനിയര്‍ സിപിഒ/ സിപിഒമാരും തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകണം. മുന്‍ വര്‍ഷങ്ങളില്‍ ബറ്റാലിയനുകളില്‍ നിന്നായി പത്തു കമ്പനി പോലീസുകാരാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി…

Read More

മാസപ്പടി കേസ് ; സിഎംആര്‍എല്‍ എംഡി ഒഴികെയുള്ള മൂന്നു പേര്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ഒഴികെയുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്‍റെ മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഐടി ഓഫീസര്‍ അഞ്ജു റേച്ചല്‍ എന്നിവരാണ് ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. അതേസമയം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത എത്തിയില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സിഎംആര്‍എല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിയും തമ്മില്‍ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്‌സുകളും ലെഡ്ജര്‍ അക്കൗണ്ടും ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ ഹാജരാക്കാനും ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് രാവിലെ…

Read More

രാജീവ് ചന്ദ്രശേഖറിനെതിരായ പരാമർശം; ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിലാണ് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂരിന്‍റെ ആരോപണം. തീരദേശ മേഖലയിലാണ് ഇത്തരത്തിൽ രാജീവ് ചന്ദ്രശേഖർ പണം നൽകുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട് തരൂർ പറഞ്ഞിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി. ഈ ആരോപണത്തിനുള്ള തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ തരൂരിന് നോട്ടീസയച്ചു. താൻ മറ്റുള്ളവർ പറഞ്ഞുകേട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് തരൂർ അറിയിച്ചത്. എന്നാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയരുതെന്നും ഇനി ആവർത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് തെ രഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ…

Read More

സൂക്ഷിക്കണം ചൂടിനെ; വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്. 17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം. ഇടിമിന്നൽ…

Read More

വിഷു ആഘോഷിക്കാൻ അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു

ആലപ്പുഴ: ഏഴ് വയസുകാരി കാൽ വഴുതി തോട്ടിൽ വീണു മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പിൽ തീർഥയാണ് മരിച്ചത്. വിഷു ആഘോഷിക്കാൻ അമ്മയോടോപ്പം ബന്ധു വീട്ടിൽ പോയതായിരുന്നു തീർഥ. രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ഭരണഘടനാമൂല്യങ്ങൾക്കും ജനാധിപത്യ പുരോഗമനാശയങ്ങൾക്കും നേരെ വെല്ലുവിളികൾ ഉയർന്നുവരുന്ന ഈ സമയത്ത് അംബേദ്‌കറിന്‍റെ ഓർമകൾക്ക് വലിയ പ്രസക്തിയുണ്ട്; പിണറായി വിജയൻ

തിരുവനന്തപുരം: ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തിന്‍റെ ആഘോഷത്തിലാണ് രാജ്യം. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലും വൈവിധ്യങ്ങളായ ആഘോഷപരിപാടികളും സേവനപ്രവർത്തനങ്ങളും നടത്തുന്നു. ഭരണഘടനാമൂല്യങ്ങൾക്കും ജനാധിപത്യ പുരോഗമനാശയങ്ങൾക്കും നേരെ വലിയ വെല്ലുവിളികൾ ഉയർന്നുവരുന്ന ഈ സമയത്ത് അംബേദ്‌കറിന്‍റെ ഓർമകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ മതത്തിന്‍റേയും വംശീയതയുടെയും പേരുപറഞ്ഞു നാടിനെ ധ്രുവീകരിക്കാൻ വിപുലമായ നീക്കങ്ങൾ നടത്തിവരികയാണ്. തങ്ങളുടെ വർഗീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനായി അവർ കയ്യൂക്കും രാഷ്ട്രീയാധികാരവും ഉപയോഗപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളിയായിരുന്നു ഡോ. ബിആർ അംബേദ്‌കർ. ജാതി വ്യവസ്ഥക്കെതിരെയും ജാതീയമായ പീഡനങ്ങൾക്കെതിരെയും അദ്ദേഹമെടുത്ത ഉറച്ച നിലപാട് ഇപ്പോഴും വലിയ പ്രചോദനം നൽകുന്നു. രാജ്യത്ത്…

Read More

‘വടകരയിൽ ആദ്യത്തെ വിഷു സ്നേഹത്തിന്‍റെ വിഷുവായി മാറും’; ഷാഫി പറമ്പിൽ

കോഴിക്കോട്: വടകരയിലെ ആദ്യത്തെ വിഷു സ്നേഹത്തിന്‍റെ വിഷുവായി മാറുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വിഷു എന്ന് കേൾക്കുന്പോൾ ആദ്യം ഓർമയിലെത്തുന്നത് കുട്ടികാലത്തെ വിഷു ദിനത്തിലെ കളികളാണ്. കോളജ് കാലത്ത് അവധി ദിവസങ്ങൾ യാത്രകൾക്കായി മാറ്റിവച്ചിരുന്നു. വിഷു കൈനീട്ടം കിട്ടിത്തുടങ്ങിയത് പാലക്കാട് എത്തിയതുമുതലാണെന്ന് ഷാഫി പറഞ്ഞു. വടകരയിലെ ആദ്യത്തെ വിഷുവാണ് ഇത്. അതിനാൽ തന്നെ സ്നേഹത്തിന്‍റെ വിഷുവായി ഈ ദിവസം മാറും. വിഷു ദിനത്തിൽ കുറച്ച് സ്ഥലങ്ങളിൽ പോകും. ആളുകളെ കാണും. ഭക്ഷണവും കൈനീട്ടവും വടകരയിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് ഷാഫി കൂട്ടിച്ചേർത്തു. അതേസമയം, വടകരയിൽ രാഷ്ട്രീയപ്പോര് കനക്കുകയാണ്. വടകരയിൽ 10 പേരാണ് ആകെ മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും സിപിഎം സ്ഥാനാർഥി കെ. കെ. ശൈലജയും തമ്മിലാണ് ശക്തമായ പോരാട്ടം. ആകെ നാല് ശൈലജ, മൂന്ന് ഷാഫി എന്നിവരുൾപ്പെടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. കെ. കെ…

Read More

അതിജീവിതയുടെ ആശങ്ക കേരളത്തിന്‍റെ ആശങ്ക; പിന്തുണയുമായി ഉമാ തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമാ തോമസ് എംഎല്‍എ. അതിജീവിതയുടെ ആശങ്ക കേരളത്തിന്‍റെ ആശങ്കയാണ്. കോടതി കസ്റ്റഡിയില്‍നിന്ന് അനധികൃതമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചത് മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണം. ഉന്നത നീതിപീഠത്തിന്‍റെ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാകണമെന്നും ഉമാ തോമസ് ആവശ്യപ്പെട്ടു.

Read More

രാ­മേ­ശ്വ­രം ക­ഫേ സ്‌­ഫോ­ട­നം; മു­ഖ്യ സൂ­ത്ര­ധാ­രന്‍ അ­ബ്ദുള്‍ മ­ത്തീന്‍ താ­ഹ­; പ്രതിയുടെ രക്ഷപെടൽ കൃത്യമായ റൂട്ട്മാപ്പിലൂടെ

ബം­ഗ­ളൂരു: രാ­മേ­ശ്വ­രം ക­ഫേ സ്‌­ഫോ­ട­ന­ത്തി­ലെ മു­ഖ്യ സൂ­ത്ര­ധാ­രന്‍ അ­റ­സ്­റ്റിലാ­യ അ­ബ്ദുള്‍ മ­ത്തീന്‍ താ­ഹ­യെ­ന്ന് എന്‍­ഐ­എ. സ്‌­ഫോ­ട­ന­ത്തി­ന് മു­മ്പ് ഒ­രാ­ഴ്­ച­യോ­ളം താ­ഹ രാ­മേ­ശ്വ­രം ക­ഫേ­യില്‍ സ്ഥി­രമാ­യി എ­ത്തി സ്ഥി­തി­ഗ­തി­കള്‍ നി­രീ­ക്ഷി­ച്ചി­രുന്നു. മുസവീര്‍ ഹുസൈന്‍ ഷാജിഹ് ആണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്. എന്നാൽ താ­ഹ­യു­ടെ നിര്‍­ദേ­ശപ്ര­കാ­രം ത­യാ­റാക്കി­യ റൂ­ട്ട്­മാ­പ്പിലൂടെ­­യാ­ണ് ഇ­യാള്‍ സ്‌­ഫോ­ട­ന­ത്തി­ന് പി­ന്നാ­ലെ ര­ക്ഷ­പ്പെ­ട്ടത്. അന്വേ­ഷ­ണ­സംഘ­ത്തെ ആ­ശ­യ­ക്കു­ഴ­പ്പ­ത്തി­ലാ­ക്കാന്‍ പ­ല ബ­സു­കള്‍ മാ­റി­ക്ക­യ­റി­യാ­ണ് ഇരുവരുംസം­സ്ഥാ­നം വി­ട്ട­തെന്നും എന്‍­ഐ­എ വ്യ­ക്ത­മാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ശിവമോഗ സ്വദേശികളായ അബ്ദുള്‍ മ­ത്തീന്‍ താഹയും മുസവീര്‍ ഹുസൈന്‍ ഷാജിഹും എൻഐഎയുടെ പിടിയിലായത്. പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ വ്യാജപേരുകളില്‍ കോല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇവ­രെ ബം­ഗ­ളൂ­രു­വി­ലെ എന്‍­ഐ­യു­ടെ ര­ഹ­സ്യ­കേ­ന്ദ്ര­ത്തില്‍ എ­ത്തിച്ചു. മാർച്ച് ഒന്നിന് ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ കഫെയിലുണ്ടായ രണ്ടു സ്‌ഫോടനങ്ങളിലായി 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ശേഷം ബോംബ്…

Read More

അഭിമാനിക്കാം… ആരോഗ്യ കേരളം, സുന്ദര കേരളം; ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത് എന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം… ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന…

Read More