സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യം; ശൈലജയ്ക്കെതിരേ വ്യാജ പ്രചാരണം; ലീഗ് നേതാവിനെതിരേ കേസ്

കോഴിക്കോട്: കെ.കെ. ശൈലജയ്ക്കെതിരായ വ്യാജ പ്രചാരണത്തിൽ മുസ്‌ലീം ലീഗ് നേതാവിനെതിരെ കേസ്. ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ശൈലജയ്ക്കെതിരായ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്. മുസ്‌ലീങ്ങൾ വർഗീയവാദികളാണെന്ന് കെ.കെ. ശൈലജ പറഞ്ഞതായാണ് ഇയാൾ പ്രചരിപ്പിച്ച വ്യാജ വീഡിയോയിലുള്ളത്. സൈബർ ആക്രമണത്തിനെതിരെ കെ.കെ. ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നാണ് പരാതിയിൽ പറയുന്നത്.  യുഡിഎഫും അവരുടെ മീഡിയ വിഭാഗവും വ്യാജ പ്രചാരണം വഴി തേജോവധം ചെയ്യുന്നുവെന്ന പരാതിയുമായി കെ.കെ. ശൈലജ രംഗത്ത് എത്തിയിരുന്നു. തനിക്കെതിരേ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്‍റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെ.കെ. ശൈലജ പറയുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ഇലക്ഷന്‍ കമ്മീഷന് ഇന്ന് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. ‘എന്‍റെ വടകര…

Read More

ഉയർന്ന താപനില സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പകൽതാപനില ക്രമാതീതമായി വർധിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും പകൽ താപനില ഉയരാനാണു സാധ്യത. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

ഇരുചക്രവാഹന യാത്രക്കാര്‍ക്കു മുന്നറിയിപ്പ് കുട ‘പാരച്യൂട്ട്’ ആകും.. സൂക്ഷിക്കുക

കോഴിക്കോട്: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്ര വാഹനങ്ങളില്‍ കുട നിവര്‍ത്തി ഉപയോഗിച്ചാല്‍ ‘പാരച്യൂട്ട് എഫക്ട്’ മൂലം അപകടം സൃഷ്ടിച്ചേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ഓര്‍മപ്പെടുത്തുന്നത്. ‘പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍നിന്നു രക്ഷപ്പെടാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങൾ റോഡില്‍ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവര്‍ത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്യൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം ഞങ്ങള്‍ ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്’-പോസ്റ്റില്‍ പറയുന്നു.

Read More

കുതിച്ചുയർന്ന്; പവന് 54,000 രൂപ കടന്ന് സ്വര്‍ണവില

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധഭീതി തല്‍ക്കാലം ഒഴിഞ്ഞിട്ടും സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2387 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഏപ്രില്‍ 12 ലെ റിക്കാര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന തുടരുകയാണ്. ഇറാന്‍- ഇസ്രയേല്‍ യുദ്ധഭീതി തല്‍ക്കാലം ഒഴിഞ്ഞിട്ടും സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.

Read More

പ്രധാനമന്ത്രിയുടെ വരവിൽ ഇളകി ഇടതും വലതും; മോദിയോടു ചൊടിച്ച് പിണറായി

തൃ­ശൂര്‍: കേ­ര­ള­ത്തോ­ട് ബി­ജെ­പി­ക്ക് വി­ദ്വേ­ഷ­പ­രമാ­യ സ­മീ­പ­ന­മാ­ണെന്നു മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യന്‍. കേ­രള­ത്തെ ത­കർക്കു­ക എ­ന്ന നി­ല­പാ­ടാ­ണ് സ­ഹക­ര­ണ മേ­ഖ­ല­യോ­ട് ബിജെ­പി കാ­ണി­ക്കു­ന്ന­തെ­ന്നും മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു. കേരളത്തിലെ സഹകരണ ബാങ്ക് അഴിമതികൾ എടുത്തു പറഞ്ഞുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിനുള്ള മറുപടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. കേ­ര­ള­ത്തി­ലെ സ­ഹക­ര­ണ മേ­ഖല ജ­ന­ങ്ങ­ളു­ടെ വി­ശ്വാ­സ­മാര്‍­ജി­ച്ചി­ട്ടുണ്ട്. ഇ­തു­വ­രെ­യു­ള്ള കാ­ര്യ­ങ്ങള്‍ പരി­ശോ­ധി­ച്ചാല്‍ നല്ല രീ­തി­യി­ലാ­ണ് സ­ഹക­ര­ണ മേ­ഖല­യെ സം­ര­ക്ഷി­ച്ച് പോ­രു­ന്നത്. ചി­ല വ്യ­ക്തി­കള്‍ വ­ഴി­തെറ്റി­യ നി­ല­പാ­ട് സ്വീ­ക­രി­ച്ചി­ട്ടു­ണ്ട്. അ­ഴി­മ­തിക്കാ­രോ­ട് സര്‍­ക്കാര്‍ ഒ­രു വി­ട്ടു­വീ­ഴ്­ചയും ചെ­യ്­തി­ട്ടില്ല. കു­റ്റ­ക്കാര്‍­ക്കെ­തി­രേ ശ­ക്തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കും. ക­രു­വ­ന്നൂ­രിലും സര്‍­ക്കാ­രി­ന് ഇ­തേ നി­ല­പാ­ടാ­നു­ള്ളത്. ക­രു­വ­ന്നൂ­രി­ലെ നി­ക്ഷേ­പ­കര്‍­ക്ക് 117 കോടി­യോ­ളം രൂ­പ തി­രി­കെ നല്‍­കി­യി­ട്ടുണ്ട്. ഇ­നിയും ആ­വ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് നി­ക്ഷേ­പം തി­രി­ച്ചു നല്‍­കാന്‍ ബാ­ങ്ക് ത­യാ­റാണ്. ത­ങ്ങള്‍ പ­റഞ്ഞ­ത് ക­ള്ളമല്ല. ക­ള്ളം പറ­ഞ്ഞ് ത­നി­ക്ക് ശീ­ല­മി­ല്ലെ­ന്നും മു­ഖ്യ­മന്ത്രി പ­റഞ്ഞു. ബി­ജെ­പി­യു­ടെ എ­ത്രയോ അ­ഴി­മ­തി­യു­ടെ ക­ഥ­ക­ളാ­ണ്…

Read More

കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം; കള്ളിയുടെ അച്ഛന്‍ എന്ന മേല്‍ വിലാസവും പേറിയാണ് രണ്ട് മാസം മുൻപ് അച്ഛന്‍ മരണപ്പെട്ടത്; കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടത്തിൽ കൂട്ടുന്നില്ല; കെ. വിദ്യ

കാസർഗോഡ്: വ്യാജ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ. വിദ്യ കഴിഞ്ഞ ദിവസംഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കള്ളിയുടെ അച്ഛന്‍ എന്ന മേല്‍ വിലാസവും പേറിയാണ് രണ്ട് മാസം മുൻപ് തന്‍റെ അച്ഛന്‍ മരിച്ചുപോയതെന്ന് വിദ്യ പറഞ്ഞു. ഒരു വര്‍ഷക്കാലമായി കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേല്‍ വിലാസവുംകൊണ്ട് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണമെന്ന് അറിയാത്ത ജീവിതത്തിന്‍റെ ചുക്കാനും പിടിച്ചാണ് തന്‍റെ വീട്ടുകാരുടെ പോക്കെന്നും അവർ പറഞ്ഞു. വികാരഭരിതമായ കുറിപ്പിലൂടെയാണ് ഇക്കാര്യത്തെ സംബന്ധിച്ച് വിദ്യ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം. കള്ളിയുടെ അച്ഛൻ എന്ന മേൽ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്. അദ്ദേഹത്തിന് നൽകാൻ എന്‍റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സെൻസിറ്റീവ് ആയ പുരുഷൻ…

Read More

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു; ജോസ് .കെ. മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്; മൈക്ക് നന്നാക്കാത്ത ബിനോയ്‌ വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുക; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയുന്നതിന് നടത്തിയ വാർത്താസമ്മേളത്തിൽ പിണറായി വിജയൻ സംസാരിക്കുന്നതിനു തൊട്ട് മുൻപ് മൈക്ക് പണി മുടക്കി. അതിനെ പരിഹസിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറിയെന്നും അദ്ദേഹം കളിയാക്കി. ചിലപ്പോൾ മുഖ്യമന്ത്രി തന്നെ മൈക്ക് ഒടിച്ചിടും. ജോസ് .കെ. മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്. അതാണ് എൽഡിഎഫിൽ ആകെ ലഭിക്കുന്ന പാരിതോഷികമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാൻ പോകുന്നത് സിപിഐ കേരളാ കോൺഗ്രസ് രാജ്യസഭാ സീറ്റ് തർക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ്‌ വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.

Read More

മൈക്കിന് മുഖ്യനോട് എന്തിത്ര രോക്ഷം; വാർത്താ സമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്; മാധ്യമങ്ങൾക്ക് ഒരു വാർത്ത ആയല്ലോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയുന്നതിന് നടത്തിയ വാർത്താസമ്മേളനത്തിന് പണിമുടക്കി മൈക്ക്. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങി കുറച്ച് നിമിഷങ്ങൾക്കുള്ളിലാണ് മൈക്ക് പ്രവർത്തനരഹിതമായത്. എന്നാൽ ഇത്തവണ രോക്ഷാകുലനാകാതെ സമാധാനത്തോടെ മൈക്കിന് മുന്നിൽ തുടർന്ന മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകാൻ ഒരു വർത്തയായല്ലോ എന്ന് പറഞ്ഞ് ചിരിച്ചു. മൈക്ക് ഓപ്പറേറ്റർ എത്തി മൈക്ക് നന്നാക്കിയതിന് ശേഷം അദ്ദേഹം വാർത്താ സമ്മേളനം തുടർന്നു. മാസങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടി അനുസ്മരണ വേളയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയ്ക്ക് മൈക്ക് കേടുവന്ന സംവത്തിൽ മൈക്ക് ഓപറേറ്റർക്കെതിരേ പോലീസ് കേസെടുത്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അതിനു പിന്നാലെ ഈ മാസം മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങുന്പോൾ മൈക്ക് പണി കൊടുക്കുന്നത്. മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പോര് വീണ്ടും കനക്കാൻ ഇന്നത്തെ വാർത്താ സമ്മേളനം കാരണമാകുമോ എന്ന് കണ്ടറിയാം.

Read More

മൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് പിണറായി വിജയനെ തൊടുന്നില്ല; രാഹുൽ ഗാന്ധി

കോഴിക്കോട്: ബിജെപിയെ വിമർശിച്ചതിന്‍റെ പേരിൽ ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്ന് രാഹുൽഗാന്ധി. യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ, ഇന്ത്യയെ വിഭജിക്കാനുളള നീക്കങ്ങൾക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമിക്കുന്നതെന്നും രാഹുൽഗാന്ധി ചോദിച്ചു. “”എന്നെ പിണറായി വിജയൻ എതിർക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷെ ആർഎസ്എസിനെതിരേ അദ്ദേഹം ഇടയ്ക്ക് എന്തെങ്കിലും പറയണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്- രാഹുൽഗാന്ധി പരിഹാസത്തോടെ കൂട്ടിച്ചേർത്തു. ബിജെപിയുടെയും ആർഎസ്എസിന്‍റെയും നടപടികളെ എതിർത്തതിനാണ് ബിജെപി എന്നെ ലോക്സഭയിൽനിന്നു പുറത്താക്കിയത്. ബിജെപിയെ വിമർശിച്ചതിന് അവർ സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെക്കൊണ്ട് വേട്ടയാടിയാണ് പ്രതികാരം ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഭൂരിഭാഗവും ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് ബിജെപിയെയും പ്രധാനമന്ത്രി…

Read More

പുഴയിൽ കുളിക്കുന്നതിനിടെ ചീങ്കണി ആ­ക്രമണം; പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്ക്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

വാല്‍പ്പാ­റ: പു­ഴ­യില്‍ കു­ളി­ക്കു­ന്ന­തി­നിടെ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് പ­രിക്ക്. മാനാമ്പള്ളി സ്വദേശി അ­ജ­യ­നാ­ണ് പ­രി­ക്കേ­റ്റത്. കൈയ്ക്കും കാലിനും പരിക്കേ­റ്റ ഇ­യാളെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമു­ള്ള­ത­ല്ലെ­ന്നാ­ണ് വി­വരം.  കോയന്പത്തൂർ വാല്‍പ്പാ­റ പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് സം­ഭവം. ആദ്യ­മായാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയി­ച്ചു. പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അ­ധി­കൃതര്‍ മുന്നറിയിപ്പ് നല്‍കി.  

Read More