ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ട്; ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും പ്രദർശിപ്പിക്കും; സംഗീത വിശ്വനാഥൻ

ഇടുക്കി: വിവാദ സിനിമ ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഇടുക്കി എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും നിലനിൽക്കുന്നുണ്ട്. ഈ വിഷയം എസ്എൻഡിപി ചർച്ച ചെയ്തിട്ടുള്ളതാണ്. എസ്എൻഡിപി കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്നും എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയായ സംഗീത വിശ്വനാഥൻ പറഞ്ഞു. അതേസമയം, സിനിമ പ്രദർശിപ്പിക്കുന്നതിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട് സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ദി കേരള സ്റ്റോറി യഥാർഥ സംഭവമാണെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്‍റ് നടന്നതിന് തെളിവുണ്ടെന്നും, ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നതും നാളെ നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ് ഇതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read More

പൂജയിലൂടെ പരിഹാരം; ഭർത്താവിന്‍റെ മദ്യപാനം അവസാനിപ്പിക്കാൻ സഹായം തേടിയെത്തിയ യുവതിയെ വ്യാജ സിദ്ധൻ പീഡിപ്പിച്ചു

തൃശൂർ: പൂജകളിലൂടെ ഭർത്താവിന്‍റെ മദ്യപാനം മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന് 22 വർഷം കഠിന തടവും പിഴയും. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വീട്ടിൽ സന്തോഷ് സ്വാമി എന്ന സന്തോഷ് കേശവനെയാണ്(34) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. വീട്ടമ്മയുടെ മോശ സാഹചര്യവും അന്ധവിശ്വാസവും മുതലെടുത്ത് നിരന്തരമായി പീഡനം നടത്തിയ കേസിലാണ് വ്യാജ സിദ്ധനെ കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവിന്‍റെ മദ്യപാനം നിർത്താനായിട്ട് വീട്ടമ്മയ്ക്ക് പ്രതി ചില പൂജകൾ നിർദേശിക്കുകയായിരുന്നു. തുടർന്ന് പൂജയ്ക്ക് വേണ്ടി എന്നുപറഞ്ഞ് യുവതിയെ പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ നിന്ന് വീട്ടിലേക്ക് യുവതിയെ ഇയാൾ ക്ഷണിച്ചു. പിന്നാലെ വീട്ടിലെത്തിയ യുവതിയെ സന്തോഷ് സ്വാമി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയ പ്രതി പീഡനവിവരം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി…

Read More

ബോംബ് സ്ഫോടനക്കേസ് സിപിഎമ്മിനൊപ്പം ചേർന്ന് പോലീസ് അട്ടിമറിക്കുന്നു; ഡിവൈഎഫ്ഐ ആർഎസ്എസിന്‍റെ പോഷക സംഘടനയാണോയെന്ന് വ്യക്തമാക്കണം; രാഹുൽ മാങ്കൂട്ടത്തിൽ

തലശേരി: പാനൂർ സ്ഫോടനക്കേസ് അന്വേഷണത്തിൽ പോലീസിനെ വിശ്വാസമില്ലെന്നും യൂണിഫോംഡ് തെളിവു നശിപ്പിക്കൽ സേനയായി പോലീസ് മാറിയിരിക്കുകയാണെന്നും യൂത്ത് കോൺ ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും. ഡിവൈഎഫ്ഐ സിപിഎമ്മിന്‍റെ പോഷക സംഘടനയല്ലെങ്കിൽ ആർഎസ്എസിന്‍റെ പോഷക സംഘടനയാണോയെന്ന് അവർ വ്യക്തമാക്കണമെന്നും ഇരുവരും പറഞ്ഞു. പാനൂരിൽ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുലും ഫിറോസും. ബോംബ് സ്ഫോടനക്കേസ് സിപിഎമ്മിനൊപ്പം ചേർന്ന് അട്ടിമറിക്കുകയാണ് പോലീസ്. കേരളാ പോലീസിന്‍റെ അന്വേഷണം ഒരു തരത്തിലും നീതിയുക്തമായിരിക്കില്ല. ആര് കുപ്പിച്ചില്ല് വാങ്ങി, ആര് മുള്ളാണി വാങ്ങി എന്ന അന്വേഷണത്തിനപ്പുറം എവിടേക്കാണിതിന്‍റെ സപ്ലൈയെന്നോ, ആർക്കു വേണ്ടിയാണെന്നോ വ്യക്തമായിട്ടില്ല. ഡിവൈഎഫ്ഐ സിപിഎമ്മിന്‍റെ പോഷക സംഘടനയല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. ആർഎസ്എസിന്‍റെ പോഷക സംഘടനയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ വിഷയത്തിൽ കൃത്യമായ…

Read More

നടിയെ ആക്രമിച്ച കേസ്; സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്കു നല്‍കണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷിമൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അതിജീവിതയ്ക്കു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു പരിഗണിച്ചത്. സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ല അന്വേഷണം നടത്തിയതെന്നും അതിജീവിതയ്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഗൗരവ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു. ഇന്‍കാമറ നടപടികളിലൂടെ അന്വേഷണം നടത്തിയെന്നും അന്വേഷണം വേണമെന്നത് മൗലികാവകാശമാണെന്നും അദ്ദേഹം വാദമുന്നയിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി നേരത്തേ തീര്‍പ്പാക്കിയതിനാല്‍ പുതിയ ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും എതിര്‍പ്പ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സെഷന്‍സ് ജഡ്ജി…

Read More

വിവാദമായപ്പോൾ എല്ലാം വിഴുങ്ങി; സുരേഷ് ഗോപിയെ പിന്തുണച്ച് വെട്ടിലായി തൃശൂർ മേയർ

തൃശൂര്‍: സുരേഷ് ഗോപിയെ മിടുക്കനെന്ന് അഭിനന്ദിച്ചു വെട്ടിലായി എൽഡിഎഫ് ഭരിക്കുന്ന തൃശൂർ കോർപറേഷന്‍റെ മേയർ എം.കെ. വർഗീസ്. സംഭവം കോൺഗ്രസ് ഏറ്റുപിടിച്ചു വിവാദമാക്കുകയും ഇടതു കേന്ദ്രങ്ങളിൽനിന്നു പ്രതിഷേധം ഉയരുകയും ചെയ്തതോടെ മലക്കംമറിഞ്ഞ് മേയറുടെ തിരുത്ത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വോട്ടു തേടി മേയറുടെ ചേംബറിലെത്തിയപ്പോൾ, കോര്‍പറേഷനു പ്രഖ്യാപിച്ച പണം മുഴുവന്‍ നല്‍കിയയാൾ എന്നുപറഞ്ഞായിരുന്നു മേയറുടെ പുകഴ്ത്തല്‍. ‘എംപിയാകുക എന്നു പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്ന സംഭവമല്ല. അതിനു കുറേ ഗുണങ്ങള്‍ വേണം. ജനമനസിലേക്ക് ഇറങ്ങിച്ചെല്ലണം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. അവരുടെ കൂടെ നില്‍ക്കണം. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മള്‍ പൊതുവേ തെരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നതു കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനാണ്’ -മേയർ പറഞ്ഞു. കോൺഗ്രസ് വിമതനായി മത്സരിച്ച് ഇടതുപിന്തുണയോടെ മേയറായ എം.കെ. വർഗീസിന്‍റെ പ്രസ്താവന ഇടതുകേന്ദ്രങ്ങളില്‍ വന്‍പ്രതിഷേധമുണ്ടാക്കി. സിപിഎം…

Read More

ആശ്വാസപ്പെയ്ത്ത്; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു; കൂടുതൽ വേനൽമഴ ലഭിച്ചത് മാവേലിക്കരയിൽ

തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് കൂടുതൽ വേനൽമഴ ലഭിച്ചത് ഒൻപത് സെന്‍റിമീറ്റർ. കുമരകം (കോട്ടയം) ആറ് സെന്‍റിമീറ്റർ, കുരുടാമണ്ണിൽ (പത്തനംതിട്ട) അഞ്ച് സെന്‍റിമീറ്റർ, തിരുവനന്തപുരം എയർപോർട്ട്, ആര്യങ്കാവ് (കൊല്ലം), കോന്നി (പത്തനംതിട്ട), മങ്കൊന്പ് (ആലപ്പുഴ), വെള്ളായണി (തിരുവനന്തപുരം) എന്നിവിടങ്ങളിൽ മൂന്നു സെന്‍റിമീറ്റർ വീതവും മഴ പെയ്തു. മറ്റു പ്രദേശങ്ങളിലും ഒറ്റപ്പട്ട ഇടങ്ങളിലായി മഴ ലഭിച്ചു. സംസ്ഥാനത്തെ പരമാവധി താപനിലയിൽ വലിയ മാറ്റമില്ല. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ ചൂട് സാധാരണയേക്കാൾ കൂടുതലായിരുന്നു. ആലപ്പുഴ, മലപ്പുറം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും കേരളത്തിലെ മറ്റിടങ്ങളിലും ചൂട് സാധാരണ നിലയിലായിരുന്നു. ഏറ്റവും ഉയർന്ന താപനില 39.8 സെൽഷസ് പാലക്കാട്ട് രേഖപ്പെടുത്തി.

Read More

പൊന്നും വില: പവന് 53,760 രൂപയുമായി സ്വര്‍ണവില; വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2383 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. 2004ല്‍ ഒരു കിലോഗ്രാമിന് 7.5 ലക്ഷം രൂപയായിരുന്നതാണ് ഇപ്പോള്‍ 75 ലക്ഷം രൂപയായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 2340 കടന്ന് 2387 ഡോളര്‍ പുതിയ ഉയരം രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്ന് 58,500 രൂപയ്ക്ക് അടുത്ത് നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5620 രൂപയായി. വെള്ളി വിലയും ഉയരുകയാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണത്തിനായുള്ള സമീപകാല അപ്പീല്‍ ശക്തമാണ്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍…

Read More

ചൂടിനൊപ്പം വില‍യും ഉയരുന്നു! പെരുന്നാള്‍ കഴിഞ്ഞു, വിഷു വരുന്നു… താഴെയിറങ്ങാതെ കോഴി വില

വടകര: സംസ്ഥാനത്ത് പെരുന്നാള്‍ കഴിഞ്ഞിട്ടും താഴെ ഇറങ്ങാതെ കോഴി ഇറച്ചി വില. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. കഴിഞ്ഞ മാസം 200 ല്‍ താഴെയായിരുന്നു വില. പെട്ടെന്നാണ് ഇത്രയേറെ വര്‍ധിച്ചത്. ഒരാഴ്ചക്കിടെ മാത്രം 60 രൂപ കൂടി. ചൂട് കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉല്‍പാദനവും തമിഴ്‌നാട്ടില്‍ നിന്നുള്ള വരവും ഗണ്യമായി കുറഞ്ഞതാണ് വില കുതിക്കാന്‍ കാരണമായി പറയുന്നത്. വിഷു പ്രമാണിച്ച് വില ഇനിയും കൂടുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം, ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വില വര്‍ധന സാധാരണക്കാരെയും ഹോട്ടല്‍ ഉടമകളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. അസഹ്യമായ ചൂടാണ് വില്ലനെന്നാണ് കോഴിവ്യാപാര രംഗത്തുള്ളവര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കോഴികളില്‍ ചൂട് കാരണം പലതും ചത്തുപോവുന്ന സ്ഥിതി. ഇത് ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുന്നതായാണ് വിശദീകരണം. സംസ്ഥാനത്ത് ബ്രോയിലര്‍ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതു മുതലെടുത്താണ്…

Read More

ഇത് ലോക്സഭയിലേക്കുള്ള തന്‍റെ അവസാനത്തെ മത്സരം: ശശി തരൂർ

തിരുവനന്തപുരം: ഇത് ലോക്സഭയിലേക്കുള്ള തന്‍റെ അവസാനത്തെ മത്സരമാണെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. എന്നാൽ രാഷ്ട്രീയം താൻ നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷക്കാലത്തിനിടെ പല സുപ്രധാന വിഷയങ്ങളും ലോക്സഭയിൽ ചർച്ചയ്ക്ക് വരും. അതിലെല്ലാം പങ്കെടുക്കണമെന്നും തന്‍റെ നിലപാട് വ്യക്തമാക്കണമെന്നുമാണ് ആഗ്രഹമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരേ താൻ ആരോപണം ഉന്നയിച്ചിട്ടില്ല. കേട്ട കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്തത്. കേരളത്തിൽ മത്സരം എൽഡിഎഫ്- യുഡിഎഫും തമ്മിലാണ്. ക്രൈസ്തവ വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. മണിപ്പുർ വിഷയങ്ങളിൽ ക്രൈസ്തവ സമൂഹം അസ്വസ്ഥരാണെന്നും ശശിതരൂർ പറഞ്ഞു. തന്‍റെ അഭിപ്രായങ്ങൾ മറ്റുള്ളവർ തെറ്റായ വിധത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. അതാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്‍റണിയെന്നും…

Read More

വസ്ത്രവും ചെരിപ്പും കൽപ്പടവിൽ: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസുകാരൻ മരിച്ച നിലയിൽ

പട്ടാമ്പി: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ നിന്ന് പതിമൂന്ന് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കുമരനെല്ലൂരിലാണ് സംഭവം. അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് മുതൽ അൽ അമീനെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും കുട്ടിയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ നിന്നും കുട്ടിയുടെ ചെരിപ്പും വസ്ത്രവും  കണ്ടെത്തുകയായിരുന്നു. പിന്നാലെ പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ കുളത്തിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

Read More