കണ്ണൂർ: കേരളസർവകലാശാല കലോത്സവത്തിലെ വിധികർത്താവായിരുന്ന ഷാജിയുടെ മരണത്തിന്റെ ഉത്തരവാദി എസ്എഫ്ഐയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. യുണിവേഴ്സിറ്റി കലോത്സവത്തിൽ മാർഗംകളിയിൽ എസ്എഫ്ഐ പറഞ്ഞ ആളുകൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകാൻ ഷാജി നിഷേധിച്ചതാണ് കള്ളക്കേസിന് പിന്നിൽ. ഷാജിയെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റവും വന്നിട്ടില്ല. വളരെ നിഷ്പക്ഷമായി വിധി നിർണയം നടത്തുന്നയാളാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഷാജിയെ തല്ലുകയും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ അപമാനം സഹിക്ക വയ്യാതെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും സുധാകരൻ പറഞ്ഞു. ഇത് ഒരുകൊലപാതകമാണ്. പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണം. ഇല്ലെങ്കിൽ ഇവിടെ ഒരു കലാപം പൊട്ടിപ്പുറപ്പെടും. എസ്എഫ്ഐ ഗുണ്ടകളെ ഇറക്കി നാട് കുട്ടിച്ചോറാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എസ്എഫ്ഐയുടെ കിരാത കൊലപാതകങ്ങൾ ഇങ്ങനെ നടക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി കേൾക്കുന്ന വാർത്തകൾ എല്ലാം എസ്എഫ്ഐക്കാരുടെ കൊലപാതങ്ങളെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം തുടരുന്നു, ഭയം വേണ്ടെന്നു കേന്ദ്രം; അസമില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളാകുന്നുണ്ട്. വിജ്ഞാപനത്തിനെതിരേ നിയമപരമായും നീക്കങ്ങൾ നടക്കുന്നു. അസമില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ഡൽഹിയില്‍ ഇന്നും പ്രതിഷേധം സജീവമായി തുടരും. ഇന്നലെ ഡൽഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ഥികളെ കാന്പസില് കയറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കേരളത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളും സഖ്യകക്ഷികളുമെല്ലാം പ്രതിഷേധത്തിലുണ്ട്. ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്താനാണ് മുന്നണികളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയുമെല്ലാം തീരുമാനം. ഇതിനിടെ ആരും പൗരത്വത്തിന് അപേക്ഷിക്കരുതെന്ന് ബംഗാളില്‍ മമത ബാനര്‍ജി ആവര്‍ത്തിച്ചു. പൗരത്വനിയമ ഭേദഗതിയെ ചെറുക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്നവരെയെല്ലാം അഭയാര്‍ഥികളാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും മമത പറഞ്ഞു. പൗരത്വത്തിന് അപേക്ഷിച്ച്, അത് അംഗീകരിക്കുന്ന സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് പ്രാധാന്യം. സംസ്ഥാനങ്ങളില്‍നിന്നുള്ള…
Read More‘അപമാനിക്കപ്പെട്ടാൽ ബിജെപി വിടണം, ഞങ്ങൾ മന്ത്രിയാക്കാം’ നിതിൻ ഗഡ്കരിയോട് ഉദ്ധവ് താക്കറെ
മുംബൈ: അപമാനിക്കപ്പെടുകയാണെങ്കിൽ ബിജെപി വിടാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് വീണ്ടും ആവശ്യപ്പെട്ട് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. അഴിമതി ആരോപണത്തിന്റെ പേരിൽ ബിജെപി ഒരിക്കൽ ലക്ഷ്യമിട്ടിരുന്ന മുൻ കോൺഗ്രസ് നേതാവായ കൃപാശങ്കർ സിംഗിനെപ്പോലുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടം നേടി. എന്നാൽ ഗഡ്കരിയുടെ പേര് കാണാനില്ല. രണ്ട് ദിവസം മുമ്പ് ഞാൻ ഇത് ഗഡ്കരിയോട് പറഞ്ഞിരുന്നു. ഇത് വീണ്ടും ആവർത്തിക്കുകയാണ്. നിങ്ങളെ അപമാനിക്കുകയാണെങ്കിൽ ബിജെപി വിട്ട് മഹാ വികാസ് അഘാഡി സഖ്യത്തിൽ ചേരുക. നിങ്ങളുടെ വിജയം ഉറപ്പാക്കൂ. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ നിങ്ങളെ മന്ത്രിയാക്കും. അത് അധികാരങ്ങളുള്ള ഒരു പദവിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ പുസാദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു താക്കറെ. കഴിഞ്ഞയാഴ്ച, പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിക്കാൻ ഗഡ്കരിയോട് താക്കറെ ആവശ്യപ്പെട്ടതിനെതിരേ മഹാരാഷ്ട്ര…
Read Moreബംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്നമൃതദേഹം; കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു
ബംഗളൂരു: ചന്ദാപുരയിലെ ഫ്ലാറ്റിൽ ബംഗാൾ സ്വദേശിയായ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു. രൂക്ഷഗന്ധത്തെത്തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യനഗർ പോലീസ് പറഞ്ഞു. ഒരു മാസം മുൻപു ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ യുവതിയുടെ പിതാവാണെന്നു സ്വയം പരിചയപ്പെടുത്തിയ 40 വയസുള്ള ഒരാൾ വന്നിരുന്നു. ഇയാളെ പോലീസ് തെരയുകയാണ്. വാടകക്കാരെ നിർദേശിച്ച ആളെയും യുവതിയുടെ അച്ഛനെന്നു പറയുന്നയാളെയും കാണാത്തതിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു
Read Moreസംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടി; കറന്റിന് ക്ഷാമം; കെഎസ്ഇബി കടുത്ത പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കനത്ത വേനലിൽ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബി കടുത്ത പ്രതിസന്ധിയിലേക്ക് പോകുകയാണെന്ന് വിലയിരുത്തൽ. വൈദ്യുതി ഉപയോഗം കൂടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നാളെയാണ് യോഗം. പീക്ക് സമയങ്ങളിൽ 5000 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് പ്രതിദിനം ഉണ്ടായിരുന്നത്. ഇപ്പോൾ ഉപയോഗം 5031 മെഗാവാട്ട് വരെ കൂടിയതാണ് കെഎസ്ഇബിയെ ആശങ്കയിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ടു മാത്രം കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. നേരത്തെ കുറഞ്ഞ നിരക്കിൽ ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നത് സർക്കാർ റദ്ദാക്കിയിരുന്നു. പിന്നീട് നടപടി പുനഃസ്ഥാപിച്ചെങ്കിലും കരാർ കന്പനികൾ സഹകരിക്കാത്തതും കെഎസ്ഇബിയെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം വീണ്ടും കൂടിയാൽ സംസ്ഥാനത്ത് വൈദ്യുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കും. കെഎസ്ഇബിക്ക് ഉണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർചാർജോ ചാർജ് വർധനയോ ഉപയോക്താക്കളിൽനിന്ന് ഈടാക്കേണ്ട സാഹചര്യവും…
Read Moreജനങ്ങൾക്ക് അങ്ങനെയെങ്കിലും അരി കിട്ടട്ടെയെന്ന് സുരേഷ്ഗോപി; പദ്മജയെ ബിജെപിയിലേക്ക് ആരും ക്ഷണിച്ചുകൊണ്ടുവന്നതല്ല
തൃശൂർ: ശബരി കെ റൈസ് വിതരണം ഇന്നാരംഭിക്കുന്പോൾ ജനങ്ങൾക്ക് അങ്ങനെയെങ്കിലും അരി കിട്ടട്ടെ എന്ന പ്രതികരണവുമായി തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. പ്രചാരണത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. പദ്മജയെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടുവന്നതല്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും സുരേഷ്ഗോപി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് പ്രചാരണവേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽനിന്ന് മനസിലായെന്നും ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. സ്വന്തം ലേഖകൻ
Read Moreപൗരത്വ ഭേദഗതി നിയമം; എന്തുകൊണ്ട് എതിർക്കപ്പെടുന്നു
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമം വഴിയൊരുക്കുന്നു. 2014 ഡിസംബർ 31നു മുന്‍പ് ഇന്ത്യയിൽ താമസമാക്കിയവർക്കാണ് പൗരത്വം ലഭിക്കുക. എന്നാൽ മുസ്ലിംകളെ മാത്രം ഇതിൽനിന്ന് ഒഴിവാക്കി. ഇതിനെയാണു രാജ്യത്താകെ പ്രതിപക്ഷവും മുസ്ലിം സംഘടനകളും എതിർക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 14ലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മതപരമായ വിവേചനം ഉണ്ടാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നതാണു പരാതി. അനധികൃത കുടിയേറ്റക്കാരെ നിർവചിക്കുന്ന 1955ലെ പൗരത്വ നിയമത്തിലെ രണ്ടാം വകുപ്പാണു പുതിയ പൗരത്വ നിയമത്തിൽ ഭേദഗതി ചെയ്തത്. പൗരത്വ നിയമത്തിന്റെ സെക്ഷനിലേക്ക് 2 (1) (ബി) ഒരു പുതിയ വ്യവസ്ഥ ചേർത്തതാണു ഭേദഗതി. ഇതനുസരിച്ച്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല. കൂടാതെ, 1920ലെ പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള…
Read Moreഅരിക്കൊമ്പൻ പോയെങ്കിൽ ചക്കക്കൊമ്പൻ എത്തി: കൊടിമരം ചവിട്ടി വീഴ്ത്തി ഫെൻസിംഗ് തകർത്തു; റേഷൻകടയിലെ 4 ചാക്ക് അരി നശിപ്പിച്ച് ചക്കക്കൊമ്പൻ
ഇടുക്കി: പന്നിയാറിൽ കാട്ടാന റേഷൻകട ആക്രമിച്ച് തകർത്തു. ഇത്തവണ ചക്കക്കൊമ്പനാണ് റേഷൻകട പൊളിച്ചത്. ഇന്ന് പുലർച്ചെ 3.30 ന് ആണ് ചക്കക്കൊമ്പൻ റേഷൻ കട ആക്രമിച്ചത്. എസ്റ്റേറ്റ് തൊഴിലാളികൾ ജോലിക്ക് പോയപ്പോഴാണ് റേഷൻകട ആക്രമിച്ചത് കാണുന്നത്. ഇവരാണ് വിവരം കടയുടമയേയും വനംവകുപ്പിനെയും അറിയിച്ചത്. അരിക്കൊമ്പൻ മുൻപ് സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്. പന്നിയാറിലെ റേഷൻകട പന്ത്രണ്ട് തവണയോളമാണ് അരിക്കൊമ്പൻ ആക്രമിച്ചത്. അരിക്കൊമ്പന്റെ ആക്രമണം സ്ഥിരമായതോടെ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നിരുന്നു. തുടർന്നാണ് അരിക്കൊമ്പനെ ഇവിടെ നിന്നും മാറ്റിയത്. പിന്നീട് ഹാരിസൺ മലയാളം കമ്പിനിയാണ് റേഷൻകട പുതുക്കി പണിതത്. റേഷൻകടയ്ക്ക് ചുറ്റും വനംവകുപ്പ് ഫെൻസിംഗ് സ്ഥാപിക്കുകയും ചെയ്തു. പിന്നാലെ റേഷൻവിതരണം നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചക്കക്കൊമ്പന്റെ ആക്രമണം. റേഷൻ കടയോട് ചേർന്നുള്ള ക്ഷേത്രത്തിലെ കൊടിമരം ഫെൻസിംഗിലേക്ക് ചവിട്ടിവീഴ്ത്തി ഫെൻസിംഗ് തകർത്താണ് ആന അകത്ത് പ്രവേശിച്ചത്. കടയുടെ ചുമര് തകർത്ത ചക്കക്കൊമ്പൻ…
Read Moreഅടിവരയിട്ട് പറയുന്നു, മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല; എ. എ. റഹീം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കുന്നതിനും വർഗീയ വികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്താനുമുള്ളതാണെന്ന് രാജ്യസഭാ എംപിയും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ. എ. റഹീം. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ സാധിക്കു. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്.…
Read Moreസ്വകാര്യ ബസുകളുടെ ചീത്തപ്പേര് മാറ്റാൻ മോട്ടോർ വാഹന വകുപ്പ്; വനിതാ കണ്ടക്ടർമാരെ നിയമിക്കും
ആലപ്പുഴ: സ്വകാര്യ ബസുകളിലെ ചീത്തപ്പേര് മാറ്റാനായി വനിതാ കണ്ടക്ടറുമാരെ കൊണ്ടുവരാനുള്ള ശ്രമവുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ജീവനക്കാർ യാത്രക്കാരോടും സ്കൂൾ വിദ്യാർഥികളോടും മോശമായി പെരുമാറുന്നെന്നും യൂണിഫോം ധരിക്കുന്നില്ലെന്നും പരാതിയുണ്ട്. ജില്ലയിൽ ലൈസൻസുള്ള കണ്ടക്ടർമാർ കുറവായതിനാൽ പല ബസുകളിലും ലൈസൻസില്ലാത്തവരാണ് ജോലി ചെയ്യുന്നത്. ഈ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സ്ത്രീകൾക്ക് വരുമാന മാർഗമുണ്ടാക്കാനുമാണ് മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നത്. ആലപ്പുഴയിൽ ബസിൽ നിന്നു തെറിച്ചു വീണ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിനെ തുടർന്ന് ബസ് ജീവനക്കാർക്കായി മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തി തിരിച്ചറിയൽ രേഖ നൽകി. ഈ രേഖകൾ കൈവശമില്ലാതെ ബസുകളിൽ ജോലി ചെയ്താൽ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നു. ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ വനിതാ കണ്ടക്ടർമാരെ ജോലിക്കെടുക്കാമെന്നു ഉറപ്പ് ലഭിച്ചിട്ടുണ്ട്. രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി ജോലി ചെയ്യാൻ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ രണ്ടുപേർക്കായി ഒരു ദിവസത്തെ…
Read More