ന്യൂഡല്‍ഹി: കുതിരക്കച്ചവടം നടത്തി ആം ആദ്മി സർക്കാരിനെ മറിച്ചിടാൻ കേന്ദ്രത്തിലെ മോദി സർക്കാർ ശ്രമിച്ചെന്ന് എഎപി നേതാക്കൾ. എംഎൽഎമാരെ പണം കാട്ടി പ്രലോഭിപ്പിച്ചും കേന്ദ്ര ഏജൻസികളെ കാട്ടി ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുതിർന്ന എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡൽഹി സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎൽഎമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്തെന്ന് എഎപി നേതാക്കള്‍ വെളിപ്പെടുത്തി. ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എംഎൽഎമാരെ ഒപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദാനം – സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു. മനീഷ് സിസോദിയയെ മറ്റൊരു ഷിൻഡെയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. പക്ഷേ, അതിനെ എഎപി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ വ്യക്തമാക്കി.…
Read MoreCategory: Loud Speaker
കലാപം ലക്ഷ്യം! ‘ആസാദ് കാഷ്മീർ’ പരാമർശം; ജലീലിനെതിരേ കേസെടുത്തു
തിരുവല്ല: ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഇന്ത്യന്‍ അധിനിവേശ കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ,ടി. ജലീല്‍ എംഎല്‍എയ്ക്കെതിരേ കീഴ് വായ്പൂര് പോലീസ് കേസെടുത്തു. കേസെടുക്കാന്‍ തിരുവല്ല കോടതി ഇന്നലെ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ജലീലിനെതിരേ നടപടി ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയുമായ അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജിയില്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്്രേടറ്റ് രേഷ്മ ശശിധരനാണ് 156/3 പ്രകാരം കേസെടുക്കാന്‍ കീഴ് വായ്പൂര് എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുണ്‍ കോടതിയെ സമീപിച്ചത്. ജലീൽ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ‘പാക്കധീന കാഷ്മീർ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കാഷ്മീർ’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. വിഭജനകാലത്ത് കാഷ്മീർ രണ്ടായി…
Read Moreപൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു ! പൊറോട്ട കഴിച്ചത് ഓടിക്കൊണ്ടിരുന്ന ലോറിയിലിരുന്ന്…
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാര്‍ ചുണ്ടല് ഗാന്ധിഗ്രാം കോളനിയില്‍ താമസിക്കുന്ന ബാലാജി(34)ആണ് മരിച്ചത്. 22നു വൈകിട്ടു കട്ടപ്പനയിലായിരുന്നു സംഭവം. തോട്ടങ്ങളില്‍ വളം ഇറക്കുന്ന ലോറിയില്‍ സഹായിയായി വന്നതായിരുന്നു ബാലാജി. വളം ഇറക്കിക്കഴിഞ്ഞു ലോഡ്ജിലേക്കു മടങ്ങുംവഴി ഇടുക്കി കവലയില്‍നിന്നു പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്നു കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസതടസം നേരിട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും ലോറി ഡ്രൈവറും ചേര്‍ന്നു ബാലാജിയെ ഓട്ടോ റിക്ഷയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചവച്ചരയ്ക്കാതെ ധൃതിയില്‍ കഴിച്ചതു കൊണ്ടാകാം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. ശാന്തിയാണു ഭാര്യ. അര്ജുന്, അശ്വിന് എന്നിവര്‍ മക്കളാണ്.
Read Moreസിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാകാലവും തരില്ലെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സർവേ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈനിനെതിരേ പ്രതിഷേധം നടത്തിയവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ചില പ്രത്യേക ഇടപെടലുകൾക്ക് വഴങ്ങിയാണ് അനുമതി നൽകാതിരിക്കുന്നത്. ഏത് ഘട്ടത്തിലായാലും കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും അനുയോജ്യമാണ്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവേയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയിൽ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്…
Read Moreമധു കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും; മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിലെ മധു കേസിൽ നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സാക്ഷികൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഭീഷണിസ്വരത്തിൽ സംസാരിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് എല്ലാ സൗകര്യങ്ങളും നൽകുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഒരു വിധത്തിലുമുള്ള അലംഭാവവും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രോസിക്യുഷന് ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നാടിന് മുഴുവന്‍ അപമാനകരമായ കാര്യമാണ് മധു കൊലക്കേസിലൂടെ നടന്നത്. കേസിനെ ഗൗരവമായാണ് കാണുന്നത്. സാക്ഷികള്‍ കോടതിയില്‍ വരുമ്പോഴും പോകുമ്പോഴും പോലീസ് അകമ്പടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreസെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാനക്കു ദാരുണാന്ത്യം; തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിൽ
വെള്ളിക്കുളങ്ങര (തൃശൂർ): വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞികാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പോത്തന്‍ചിറയിലെ പറമ്പിലാണ് ഇന്ന് രാവിലെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്. തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായതിനാല്‍ ആനയുടെ ജഡത്തിന്റെ പിന്‍ഭാഗം മാത്രമാണ് മുകളിലേക്ക് കാണുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ പ്രദേശത്ത് കാട്ടാനയിറങ്ങി റബർ, തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വൻതോതിൽ കൃഷി നാശമുണ്ടാക്കിയിരുന്നു. പഴയ സെപ്റ്റിക് ടാങ്കിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചവിട്ടിയപ്പോള്‍ സ്ലാബ് തകര്‍ന്നാണ് ആന കുഴിയിലേക്ക് വീണതെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബിന് ജോസഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചുവരുന്നു.
Read Moreസ്റ്റേഷനിലേക്കു വിളിപ്പിച്ചയാൾ എത്തിയത് ബുൾഡോഗ് നായയുമായി; പോലീസുകാരനെ ചവിട്ടിവീഴ്ത്തി, എസ്ഐയെ കാറിടിപ്പിക്കാൻ ശ്രമം; സ്റ്റേഷനിൽ അഴിഞ്ഞാടിയ വിൻസനെ ഒതുക്കി പോലീസ്
ഗുരുവായൂർ: പരാതി അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചയാൾ നായയുമായെത്തി സ്റ്റേഷനിൽ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്ഐയെ കാറിടിപ്പിക്കാൻ ശ്രമിച്ച ഇയാൾ പോലീസുകാരെ ചവിട്ടിവീഴ്ത്തി. ഒടുവിൽ ബലപ്രയോഗത്തിലൂടെ അക്രമിയെ അറസ്റ്റ് ചെയ്തു. കൂനംമൂച്ചി തരകൻ മേലയിൽ വിൻസനെ(52)യാണ് അറസ്റ്റ് ചെയ്തത്. കണ്ടാണശേരിയിലെ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം.കൂനംമൂച്ചി മണപറന്പിൽ സന്തോഷിന്റെ പരാതിയിലാണു വിൻസനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു പരാതി. ഇരുവരോടും രാവിലെ പത്തിനു സ്റ്റേഷനിൽ ഹാജരാകാനാണ് പോലീസ് നിർദേശിച്ചി രുന്നത്. സന്തോഷ് എത്തി കാത്തിരിക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കാറിൽ വിൻസൻ ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയുമായി സ്റ്റേഷനിലെത്തി. കാറിൽനിന്നിറങ്ങിയ വിൻസൻ സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന കൈക്കോട്ടെടുത്ത് ഗേറ്റ് തകർത്തു.ഗ്രേഡ് എസ്ഐ ഗോപിനാഥന്റെ തലയ്ക്കുനേരേ കൈക്കോട്ട് വീശി ചവിട്ടിവീഴ്ത്തി. ഗ്രേഡ് എസ്ഐ അബ്ദുറഹ്മാനു നേരേ കാറോടിച്ച് കയറ്റാനും ശ്രമംനടന്നു. എഎസ്ഐമാരായ വിൻസെന്റ്, സജീവൻ എന്നിവർക്കു നേരേയും…
Read Moreയുവാവിന്റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കളുടെ ക്രൂരത ! ഞെട്ടിക്കുന്ന സംഭവം…
യുവാവിന്റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കളുടെ കൊടും ക്രൂരത. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോഴായിരുന്നു സംഭവം. ഒഡിഷ ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ ജോലി സ്ഥലത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോഴാണ് മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിനെ ആക്രമിച്ചത്. എന്നാല്‍ ഇക്കാര്യം ആരോടും പറയാതെ യുവാവ് തിരിച്ച് ഒഡീഷയിലെത്തുകയായിരുന്നു. വേദന സഹിക്കാന്‍ പറ്റാതെ വന്നതോടെ ഇയാള്‍ ബെര്‍ഹാംപുര്‍ എംകെസിജി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമം നടന്ന് പത്തുദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു. യുവാവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreഅമിത് ഷാ തെലങ്കാനയിൽ ; ജൂനിയർ എൻടിആർ ബിജെപിയിലേക്ക് ?
നിയാസ് മുസ്തഫകേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തെലങ്കാന സന്ദർശനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിആർഎസിനെയും സമ്മർദത്തിലാക്കുന്നു. ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി തെലങ്കാന സന്ദർശിച്ചത്. തെലങ്കാന ഭരണം പടിപടിയായി പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെയാണ് അമിത്ഷായുടെ സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കോണ്‍ഗ്രസ് നേതാവ് കെ. രാജ് ഗോപാൽ റെഡ്ഡി പാർട്ടിയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ് മുനുഗോഡിൽ. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചാണ് അമിത് ഷാ മുനുഗോഡിൽ എത്തിയതും പൊതുസമ്മേളനത്തിൽ പങ്കെടുത്തതും. കെ. രാജ് ഗോപാൽ റെഡ്ഡി അമിത് ഷായുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചതെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ച ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. തെലുങ്ക് സിനിമ നിർമാതാവ് റാമോജി റാവുവുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജൂനിയർ എൻടിആറുമായി നടന്നത് നല്ല കൂടിക്കാഴ്ചയായിരുന്നുവെന്ന് അമിത് ഷാ…
Read Moreഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനിനടിക്കുന്നു’; ഗവർണർക്കെതിരെ സിപിഐ മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഗവര്‍ണറുടെ നിഴല്‍ യുദ്ധം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ച് കൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്ന് വിമർശിക്കുന്നു. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനി നടിക്കുന്നു. സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍ യുദ്ധം നടത്തുകയാണ്. വിസിമാരെയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെയും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്. വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അന്ധമായ രാഷ്്ട്രീയമനസും താന്‍പ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Read More