മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് അബ്ദുറഹ്മാന് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമന് ഉന്നത തലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പോലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് ഹര്‍ജി പരിഗണിക്കുക. ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവ് ബഷീറിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് മരണത്തിലേക്ക് എത്തിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകട ദിവസം കെ.എം. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് ദുരൂഹമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്ജിക്കാരന് വ്യക്തമാക്കുന്നു. പ്രോസിക്യൂഷന് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ…
Read MoreCategory: Loud Speaker
ഒത്തുതീര്‍പ്പിന് പോലീസ് സമ്മര്‍ദം! കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ജീവനൊടുക്കി; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി
ലക്നൊ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിന് പൊലീസ് സമ്മര്‍ദം ചെലുത്തിയതിനെ തുടർന്നാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 15 ന് പെണ്‍കുട്ടിയെ പ്രദേശവാസികളായ നാല് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടില്‍ എത്തിച്ച് മറ്റു മൂന്നുപേര്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം അമ്മയെ അറിയിച്ചത്. അവർ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തുകയായിരുന്നു പോലീസ്. തങ്ങള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളികള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും…
Read Moreലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ ! യൂസഫലിയുടെ യാത്ര ഇനി എച്ച് 145 എയര്‍ബസിൽ
കൊച്ചി: ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ എച്ച് 145 എയര്‍ബസ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്കു സ്വന്തം. ആഗോളതലത്തിൽ 1,500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള, ജര്‍മനിയിലെ എയര്‍ബസ് കമ്പനി നിര്‍മിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ പറന്നിറങ്ങി. നാലു ലീഫുകളാണ് ഈ ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്ക്കു പുറമെ ഏഴുയാത്രക്കാര്ക്കും സഞ്ചരിക്കാം. 785 കിലോവാട്ട് കരുത്തുനല്കുന്ന രണ്ടു സഫ്രാന്‍ എച്ച്ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എന്ജിന് മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കും. 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാം. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പുനിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. 2021 ഏപ്രില്‍ 11ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും…
Read Moreകെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനു മുന്‍പ് കിട്ടുമോ ബോണസും ശമ്പളവും ? ബോണസ് നൽകാൻ വേണ്ടത് മൂന്നു കോടി രൂപ
കൊച്ചി: ഓണത്തിനു മുന്‍പെങ്കിലും ബോണസും ശന്പളവും തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടി ജീവനക്കാർ. ഇന്നലെ കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനുള്ള ബോണസും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശന്പളവും നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അഭിപ്രായപ്പെട്ട കോടതി ഇതിനായി 103 കോടി രൂപ സെപ്റ്റംബർ ഒന്നിന് മുന്‍പ് സർക്കാർ കൈമാറണമെന്ന് നിർദ്ദേശം നൽകി. കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളം വൈകുന്നതിനെതിരായ ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജികളിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഈ നിർദ്ദേശങ്ങൾ നൽകിയത്. ശന്പളവിതരണത്തിനായി നൽകുന്ന തുക പിന്നീടു കഐസ്ആർടിസിയുടെ ആസ്തി വകകളിൽ നിന്ന് സർക്കാരിന് തിരിച്ചു പിടിക്കാനാവുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ബോണസ് നൽകാൻ വേണ്ടത് മൂന്നു കോടി രൂപ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശന്പള വിതരണത്തിനായി 103 കോടിരൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബോണസ് നൽകാനായി മാത്രം മൂന്നു…
Read Moreയാതൊരു പണച്ചിലവും ഇല്ലാതെ വിദേശത്ത് ജോലി..! മോഹന വാഗ്ദാനങ്ങൾ, ഡിനോ തട്ടിയത് അഞ്ച് കോടി; തട്ടിപ്പ് ഉദ്യോഗമാക്കിയവർ…
നെടുമ്പാശേരി: വിദേശത്ത് ജോലി മോഹവുമായി അനുദിനം തട്ടിപ്പിനിരയാകുന്നത് നിരവധി പേരാണ്. എറണാകുളം ജില്ലയിൽനിന്ന് മാത്രം വിവിധ സംഘങ്ങൾ അടുത്തിടെ കോടികളുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ സാധ്യതകൾ മുൻനിർത്തിയാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഉദ്യോഗാർഥികളെ തട്ടിപ്പുകാർ വലയിലാക്കുന്നത്. പല രീതിയിലാണ് ഇവരുടെ പ്രവർത്തനം. മോഹന വാഗ്ദാനങ്ങൾ യാതൊരു പണച്ചിലവും ഇല്ലാതെ വിദേശത്ത് ജോലി വാങ്ങി തരാം എന്നു പറയുന്നവരുമുണ്ട്. ഇത് കേട്ട് വലയിലാകുന്നവരിൽ നിന്നും കുറച്ചു കഴിയുമ്പോൾ ടിക്കറ്റ് ചിലവിന് എന്ന പേരിൽ 10,000 മുതൽ 15,000 രൂപ വരെയുള്ള ചെറിയ തുക ആവശ്യപ്പെടും. ഇതിനകം തന്നെ ജോലിയുടെ സാധ്യതകൾ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നതിനാൽ നല്ലൊരു ശതമാനം പേരും ഇത് നൽകാൻ തയാറാകും. കുറച്ചു കഴിയുമ്പോൾ അടുത്ത ഗഡുവായി ഇതുപോലൊരു തുകയും കൂടി വാങ്ങിയെടുക്കും. ഈ ചിലവുകൾ വിദേശത്ത് എത്തിയാൽ…
Read Moreആരോഗ്യം വീണ്ടെടുക്കാൻ മന്ത്രവാദ ചികിത്സ ? കാസർഗോഡ് യുവതി മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: ശാരീരിക അവശതകള്‍ മാറ്റാന്‍ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തില്‍ തോട്ടകമൂല കോളനിയിലെ പ്രമീള(21)യാണ് മരിച്ചത്. ഇടയ്ക്കിടെ വിവിധ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അനാരോഗ്യത്തിന് ശാശ്വത പരിഹാരം തേടിയാണ് മന്ത്രവാദ ചികിത്സ നടത്തിയതെന്ന് പറയുന്നു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നാടന്‍ ചികിത്സ നടത്തുന്നവര്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളുടെ ഉള്‍പ്രദേശങ്ങളില്‍ സുലഭമാണ്. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ക്കെതിരായ പ്രചാരണവും ഇവര്‍ നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങി ദിവസങ്ങള്‍ക്കു മുമ്പാണ് കുടുംബാംഗങ്ങള്‍ യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചതെന്ന് പറയുന്നു. എന്നാല്‍ ചികിത്സ തുടങ്ങിയപ്പോള്‍ തന്നെ യുവതിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമാവുകയും ബുധനാഴ്ച വൈകിട്ട് മരണം സംഭവിക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും പട്ടികവര്‍ഗ വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലെ കോളനികളില്‍ നേരത്തേയും ഇത്തരം മരണങ്ങള് സംഭവിച്ചിട്ടുള്ളതായി പറയുന്നു. തോട്ടകമൂല കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകളാണ്…
Read Moreസന്തോഷത്തിന്റെ ബാല്യം നൊമ്പരമാകുമ്പോ ൾ..! മൊബൈലിന്റെ ദുരുപയോഗവും, ലഹരി ഉപയോഗവും കുട്ടികളെ അപകടത്തിലേക്ക് തള്ളിയിടുന്നു; ഏഴു മാസത്തിനിടെ 109 പോക്സോ കേസുകൾ
പത്തനംതിട്ട: ജില്ലയിൽ മുന്‍പെങ്ങുമുണ്ടാകാത്ത വിധത്തിൽ പോക്സോ കേസുകളുടെ എണ്ണം പെരുകുന്നു. ചെറുപ്രായക്കാരായ കുട്ടികൾക്കു നേരേ ഉണ്ടാകുന്ന പീഡനങ്ങളെ സംബന്ധിച്ചു പോലീസും ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലുമൊക്കെ പഠനം നടത്തിവരികയാണ്. ചെറുപ്രായത്തിലുണ്ടാകുന്ന പക്വതയില്ലാത്ത പല ബന്ധങ്ങളുമാണ് പീഡനത്തിലേക്കു വഴിവയ്ക്കുന്നതെന്നാണ് കണ്ടെത്തൽ. ഏഴു മാസം കൊണ്ട് 109 പോക്സോ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 62 കേസുകളും ബാലപീഡനങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29 പീഡന കേസുകളാണുണ്ടായത്. ഈ വർഷം അത് ഇരട്ടിയിലധികമായി.നാലും അഞ്ചും വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾ ജില്ലയിൽ വിവിധ രീതികളിൽ ആക്രമണം നേരിടുകയാണ്. ഇതിൽ ക്രൂരമായ ബലാത്സംഗം അടക്കമുണ്ട്. സന്തോഷത്തിന്റെ ബാല്യം നൊന്പരമായ കുട്ടികൾ പലരും ഇന്നു കൗൺസലിംഗുകൾക്കടക്കം വിധേയപ്പെട്ടു ജീവിതത്തിലേക്കു തിരികെവരാനുള്ള ശ്രമത്തിലാണ്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ കുറെക്കൂടി ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണെന്നാണ് കൗൺസലിംഗ് മേഖലയിലുള്ളവരുടെ അഭിപ്രായം. 16, 17…
Read Moreസുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി ! അഞ്ചുപേര്‍ അറസ്റ്റില്‍…
തമിഴ്നാട്ടില്‍ 40കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.വിരുതുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടയിലാണ് സംഭവം. കാറില്‍ പോവുകയായിരുന്ന സ്ത്രീയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഓഗസ്റ്റ് 22ന് വൈകുന്നേരമാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയല്‍വാസിയായ സുഹൃത്തിനൊപ്പമാണ് സ്ത്രീ കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവരെ പിന്തുടര്‍ന്ന ഏഴംഗ സംഘം ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി സുഹൃത്തിനെ മര്‍ദിച്ചവശനാക്കിയ ശേഷം സ്ത്രീയെ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈലും സംഘം തട്ടിയെടുത്തു. സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read Moreകോൺഗ്രസ് അധ്യക്ഷപദവി; അശോക് ഗെഹ്ലോട്ടിനു മുൻഗണന; നിഷേധിക്കാതെ ഗെഹ്ലോട്ട്
ജോർജ് കള്ളിവയലിൽന്യൂഡൽഹി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാൻ കോണ്‍ഗ്രസ് പ്രവർത്തകസമിതി ഞായറാഴ്ച യോഗം ചേരും. ഓണ്‍ലൈനായി നടക്കുന്ന വർക്കിംഗ് കമ്മിറ്റിയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷയായിരിക്കുമെന്നു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്കായി ഇന്നലെ അമേരിക്കയിലെത്തിയ സോണിയയെ മക്കളായ രാഹുലും പ്രിയങ്കയും അനുഗമിച്ചിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന പ്രവർത്തകസമിതിയിൽ മൂവരും വിദേശത്തുനിന്ന് ഓണ്‍ലൈനിലാകും പങ്കെടുക്കുക. എഐസിസി തെരഞ്ഞെടുപ്പിനുള്ള കൃത്യമായ ഷെഡ്യൂളിന് വർക്കിംഗ് കമ്മിറ്റി അംഗീകാരം നൽകും. അടുത്ത മാസം അവസാനത്തിനു മുന്‍പേ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാവുന്ന തരത്തിലാണ് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി തീയതികൾ നിർദേശിക്കുക. സെപ്റ്റംബർ 20ന് പുതിയ പ്രസിഡന്റ് ഉണ്ടാകാവുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണങ്ങൾ.രാഹുൽ വിസമ്മതിച്ചാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കണമെന്ന നിർദേശം ശക്തമാണ്. സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനും മുതിർന്ന നേതാവുമായ ഗെഹ്ലോട്ടിനോട്…
Read Moreകിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയശേഷം..! ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ശേഷം; പെണ്‍കുട്ടിയുടെ വീട്ടിലെത്തി അഖില്‍ ചെയ്തത്…
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിൽ കൂടി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതിൽ വീട്ടിൽ വിശ്വനാഥൻ ആചാരിയുടെ മകൻ വി. അഖിലാണ് (23) ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഫോണിലൂടെ നിരന്തരം സംസാരിക്കുകയും, പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറിയും, ബൈക്കിൽ കയറ്റിക്കൊണ്ടുപോയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതായാണ് പരാതി. ആറുമാസം മുന്‍പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഇൻസ്റ്റഗ്രാമിലും ഫോണ്‍ മുഖേനയും പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചപ്പോൾ ഒപ്പം ചെന്നില്ലെങ്കിൽ വീട്ടിൽ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ മേയിൽ ഒരുദിവസം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയശേഷം, ഒരുമിച്ചുള്ള ഫോട്ടോകൾ പെണ്‍കുട്ടിയുടെ ഫോണിൽ അനുജത്തിയെക്കൊണ്ട് എടുപ്പിച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി. ബഹളം…
Read More