ഗുരുവായൂർ: ദേവസ്വത്തിന്റെയും നഗരസഭയുടേയും പോലീസിന്റെയും ഒത്തുചേർന്നുള്ള മുന്നൊരുക്കങ്ങൾ ഫലപ്രദമായതോടെ ക്ഷേത്രസന്നിധിയിൽ 236 വിവാഹങ്ങൾ തിരക്കനുഭവപ്പെടാതെ നടന്നു. ഗതാഗതക്കുരുക്കില്ലാതെ നഗരത്തിൽ യാത്ര സുഗമമാക്കിയതിൽ നഗരസഭയുടേയും പോലീസിന്റെയും ഇടപെടൽ വിജയംകണ്ടു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ 249 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നെങ്കിലും 236 വിവാഹങ്ങളാണു നടന്നത്. വിവാഹത്തിരക്ക് ഉണ്ടാകുമെന്നു മുൻകൂട്ടി മനസിലാക്കിയതോടെ ദേവസ്വവും നഗരസഭയും പോലീസും കൃത്യമായ മുന്നൊരുക്കം നടത്തി. ദേവസ്വം മൂന്നു വിവാഹമണ്ഡപങ്ങൾക്കൊപ്പം രണ്ടു മണ്ഡപങ്ങൾ കൂടി അധികമായി ഒരുക്കി. ഒരേ സമയത്ത് അഞ്ചു വിവാഹങ്ങൾ നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ 20 പേരെ മാത്രം മണ്ഡപത്തിനു സമീപത്തേക്കു കയറ്റാൻ തീരുമാനിച്ചതു തിരക്കൊഴിവാക്കി. വിവാഹങ്ങളുടെ സമയക്രമവും കൃത്യമായി പാലിച്ചു. ഇന്നർ റിംഗ് റോഡിൽ വാഹന പാർക്കിംഗ് അനുവദിച്ചില്ല. നഗരസഭയുടെ മൾട്ടിപാർക്കിംഗ് കേന്ദ്രം ഭാഗികമായി തുറന്നു കൊടുത്തു. ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടും പാർക്കിംഗ് കേന്ദ്രമാക്കി. നഗരസഭയിൽ വിവാഹ രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിച്ചു.…
Read MoreCategory: Loud Speaker
പീഡനശ്രമം ചെറുത്ത 14 വയസുകാരിയുടെ കാൽ തല്ലിയൊടിച്ചു! കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടി രക്ഷപെട്ടു
റാഞ്ചി: ജാർഖണ്ഡിൽ പീഡനശ്രമം ചെറുത്ത 14 വയസുകാരിയെ അക്രമി ക്രൂരമായി മർദിച്ച് കാൽ തല്ലിയൊടിച്ചു. പെണ്‍കുട്ടി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ഉപദ്രവം നടത്തിയത്. ധുമ്ക ജില്ലയിലെ ബാസുകിനാഥ് മേഖയിലാണ് സംഭവം. രാംഗറിലെ ബന്ധുവീട്ടിലേക്ക് തിരിച്ച 14-കാരി ഇന്നലെ ഉച്ചയ്ക്ക് ബാസുകിനാഥ് ബസ് സ്റ്റാൻഡിൽ നിന്ന് മറ്റൊരു പെണ്‍കുട്ടിക്കൊപ്പം പ്രതിയുടെ ഓട്ടോയിൽ കയറുകയായിരുന്നു. രാംഗർ മേഖലയിലെ വനപ്രദേശത്തേക്ക് ഓട്ടോ ഓടിച്ച് കയറ്റിയ ഡ്രൈവർ ഇരുവരെയും ആക്രമിക്കാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടപ്പോൾ 14-കാരി അക്രമിയുടെ കൈയ്യിലകപ്പെടുകയായിരുന്നു. ക്രൂരമായ മർദനത്തിനിരയായ കുട്ടി ബോധരഹിതയായി രാത്രി മുഴുവൻ വഴിയിൽ കിടന്നു. പിന്നീട് വഴിയിലൂടെ ഇഴഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Moreദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാന്‍ വയ്യ! വൈക്കം വല്ലകത്ത് തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് അധികൃതരുടെ ഒത്താശയോടെയോ? തിരിഞ്ഞുനോക്കാതെ അധികൃതര്‍
വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകം, ചാലപ്പറമ്പ് കള്ളുഷാപ്പിന് സമീപത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. ശനിയാഴ്ച രാത്രിയിലാണ് അവസാന സംഭവം. തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി മൂക്കുപൊത്താതെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഈ പാലം വൈക്കം മുനിസിപ്പാലിറ്റിയുടെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി ആയതിനാല്‍ ഇരുകൂട്ടരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ഭാഷ്യം. മാലിന്യം തള്ളുന്നത് പതിവായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്. ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിന് സമീപം സ്കൂള്‍ ബസ് കാത്ത് നില്‍ക്കുന്നത്. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലേക്ക് വ്യാപിക്കുന്നതിനാല്‍…
Read Moreമന്ത്രിമാരുടെ ആഡംബരത്തിനായി പുതിയ കാറുകൾ മോഹിക്കേണ്ട! എല്ലാവരോടും നമസ്തേ പറയണം; മന്ത്രിമാരോട് തേജസ്വി യാദവിന്റെ നിർദേശം ഇങ്ങനെ…
പാറ്റ്ന: ബിഹാറിൽ മന്ത്രിമാരുടെ ആഡംബരത്തിനായി പുതിയ കാറുകൾ മോഹിക്കേണ്ടെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. സന്ദർശകർക്കു കാൽ തൊട്ടു വണങ്ങാൻ നിന്നു കൊടുക്കേണ്ടെന്നാണു മറ്റൊരു നിർദേശം. അഭിവാദ്യങ്ങൾക്കു കൈകൂപ്പി നമസ്തേ പറഞ്ഞാൽ മതിയാകും. പൂച്ചെണ്ടുകൾക്കു പകരം പുസ്തകമോ പേനയോ സമ്മാനമായി പ്രോത്സാഹിപ്പിക്കണം. പെരുമാറ്റത്തിൽ വിനയം നിറഞ്ഞു തുളുന്പണം. ജനസേവനത്തിനു ജാതി മത പരിഗണന പാടില്ല. ദരിദ്രരെ സഹായിക്കുന്നതിനാകണം മുൻഗണനയെന്നും ഉപമുഖ്യമന്ത്രി നിർദേശിച്ചു. ആർജെഡിയുടെ നിയമമന്ത്രി കാർത്തികേയ് സിംഗനെതിരായ തട്ടിക്കൊണ്ടു പോകൽ കേസിലെ അറസ്റ്റ് വാറണ്ടിനു പിന്നാലെയാണ് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നിർദേശവുമായി ഉപമുഖ്യമന്ത്രിയെത്തിയത്.
Read Moreമുഖ്യമന്ത്രിയുടെ ഏകമകൾ ! ഡോക്ടറെ തല്ലിയ മകളുടെ പേരിൽ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി
ഐസ്വാൾ: ഡോക്ടറോട് അപമര്യാദയായി പെരുമാറിയ മകളുടെ പേരിൽ പരസ്യമായി മാപ്പ് ചോദിച്ച് മിസോറാം മുഖ്യമന്ത്രി സോറാം തംഗ. മകളുടെ പെരുമാറ്റത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും ഔദ്യോഗിക ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏകമകൾ മിലാരി കഴിഞ്ഞദിവസം ഒരു ക്ലിനിക്കിലെ ഡോക്ടറെ തല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എണ്ണൂറിലേറെ ഡോക്ടർമാർ പങ്കെടുത്ത പ്രതിഷേധസമരത്തിനു പുറമേ ഐഎംഎ മിസോറാം ഘടകം അംഗങ്ങളായ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തുകയും ചെയ്തതോടെയാണ് ക്ഷമായാചനം. അടിയേറ്റ ഡോക്ടറെ സന്ദർശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreനിയമസഭാ സമ്മേളനത്തിലും ഗവർണർ ശ്രദ്ധാകേന്ദ്രമാകും! ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങളേറെ
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: സാധാരണ നിയമസഭാ സമ്മേളനങ്ങളിൽ ഗവർണർ ചർച്ചാവിഷയമായി മാറുന്ന പതിവില്ല. ഭരണപക്ഷത്തെ ആക്രമിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആയുധമായും ഗവർണർ മാറാറില്ല. എന്നാൽ, നിയമനിർമാണത്തിനു മാത്രമായി നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളാകും മുഖ്യ ചർച്ചാവിഷയം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനക്രമക്കേടിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നീക്കങ്ങളാകും നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ മുഖ്യ ആകർഷണം. സർവകലാശാലാ നിയമനങ്ങളിലെ ക്രമക്കേടുകൾ തടയുന്ന ഗവർണറുടെ നടപടികളാകും ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വജ്രായുധം. സർക്കാരിന്റെ അനുഗ്രഹാശിസുകളോടെ കണ്ണൂർ, കേരള സർവകലാശാലകൾ ഗവർണർക്കെതിരേ തിരിഞ്ഞതു രാഷ്ട്രീയ ബന്ധുനിയമനങ്ങൾ തടഞ്ഞതുകൊണ്ടാണെന്ന വാദമുയർത്തി പ്രതിപക്ഷം, ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കും. ഗവർണറുടെ നടപടികളെ ഇതുവരെ പൊതുവേദിയിൽ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമസഭയിലെ മറുപടിയും നിർണായകമാകും. ഇതുവരെ സിപിഎമ്മിന്റെ രാഷ്ട്രീയ നേതൃത്വമാണു…
Read Moreസജീവ് വധം! കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു; അർഷാദ് കൊലപാതകം നടത്തിയത് ഒറ്റയ്ക്കെന്ന് എസ്പി
കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് കുറ്റം സമ്മതിച്ചതായി എസ്പി പി.വി. ബേബി. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും എസ്പി പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്നും എസ്പി പറഞ്ഞു. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കാസർഗോഡുനിന്ന് ഇന്നാണ് അൻഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്ലാറ്റിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അർഷാദ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റിൽവച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
Read Moreഎക്സൈസ് വകുപ്പിൽ അഴിച്ചുപണി നടത്തി ലെഫ്റ്റനന്റ് ഗവർണർ! 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
നിയാസ് മുസ്തഫ എക്സൈസ് വകുപ്പിൽ സമൂലമായ അഴിച്ചുപണി നടത്തി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ.ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലക്കാരനുമായ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്ഐആർ ഇട്ട് മണിക്കൂറുകൾക്കു ശേഷമാണ് ഉദ്യോഗസ്ഥ തലത്തിൽ ലെഫ്റ്റനന്റ് ഗവർണർ വിനയ്കുമാർ സക്സേന അഴിച്ചുപണി നടത്തിയിരിക്കുന്നത്. 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാണ് ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ്. മദ്യനയത്തിൽ അഴിമതി കണ്ടെത്തിയതോടെ സിബിഐ തയാറാക്കിയ എഫ്ഐആറിൽ സിസോദിയയാണ് ഒന്നാം പ്രതി സ്ഥാനത്ത്്. 15 പ്രതികളുടെ പട്ടികയാണ് 11 പേജുള്ള എഫ്ഐആറിൽ ഉള്ളത്. അഴിമതി, ക്രിമിനൽ ഗൂഡാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് രേഖപ്പെടുത്തിയ കുറ്റങ്ങൾ. സിസോദിയയുടെ ഡൽഹിയിലെ വീടിന് പുറമേ ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. 14 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം തന്റെ കന്പ്യൂട്ടറും ഫോണും അന്വേഷണ ഏജൻസി പിടിച്ചെടുത്തതായി സിസോദിയ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ്…
Read Moreഡിവൈഎഫ്ഐ നേതാവിന്റെ മാല മോഷ്ടിക്കാൻ ശ്രമം! ഡിവൈഎഫ്ഐ മുൻ പ്രവർത്തകരായ രണ്ടുപേർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
എരുമേലി: ഡിവൈഎഫ്ഐ നേതാവിന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ മുൻ പ്രവർത്തകരായ രണ്ടുപേർ അറസ്റ്റിൽ. എരുമേലി ടൗണ്‍ സ്വദേശികളായ ആറ്റാതറ മുനീർ (32), നെല്ലിത്താനം മുബാറക്ക് എ. റഫീഖ് (24) എന്നിവരാണ് അറസ്റ്റിലായത്. എരുമേലിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി വിനീഷ് (വിഷ്ണു കണ്ണൻ) എന്നയാളുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പ്രതികൾ രണ്ടുപേരും ചേർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം വിനീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേന ചെല്ലുകയും കൗണ്ടറിൽ ഇരുന്ന വിനീഷിന്റെ കൈയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വിനീഷ് ഒച്ചവയ്ക്കുകയും ബഹളം കേട്ട് കൂടെയുള്ള സഹപ്രവർത്തകർ വന്നപ്പോഴേക്കും പ്രതികൾ…
Read Moreലഹരി എവിടെ നിന്ന് ? കൊലപാതകം ഒറ്റയ്ക്കോ; കാക്കനാട് കൊലപാതകത്തിൽ പോലീസിന് അറിയാനുണ്ട് പലതും…
കൊച്ചി: കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അര്‍ഷാദില്‍നിന്ന് വിവരങ്ങള്‍ തേടി അന്വേഷണസംഘം. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഫ്ലാറ്റിലെ ലഹരി ഉപയോഗം, ലഹരി വസ്തുക്കള്‍ എവിടെനിന്ന് ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പോലീസ് വിവരങ്ങള്‍ തേടുന്നത്. ഫ്ലാറ്റില്‍ ലഹരി വില്‍പ്പന നടന്നിരുന്നതായി കമ്മീഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും അര്‍ഷാദില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ മറ്റൊരാളുടെ പങ്കും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പണത്തിനുവേണ്ടി ചെയ്തത്സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയത് പണത്തിനു വേണ്ടിയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇരുവരും തമ്മില്‍ ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച സാമ്പത്തിക തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ഫ്ലാറ്റില്‍ ലഹരി വില്‍പ്പനയുണ്ടായിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം തെളിവുനശിപ്പിക്കാന്‍…
Read More