ഡൽഹി : കണ്ണൂർ വൈസ് ചാൻസലറെ കടന്നാക്രമിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദവി മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സർവകലാശാലകളെ രാഷ്്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. രാഷ്്ട്രീയ ഇടപെടലിൽ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു. കേരള സർവകലാശാലയിൽ പ്രമേയം പാസാക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നും താൻ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നുമാണ് ഗവർണറുടെ നിലപാട്. സർവകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങുകയാണെന്ന് വ്യക്തമാണ്. കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിൽ കണ്ണൂർ വൈസ്…
Read MoreCategory: Loud Speaker
കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയെയും എൽഡിഎഫ് കണ്‍വീനറെയും; കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരന്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളും. എകെജി സെന്ററിലെ പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ഇ.പി. ജയരാജൻ. പരാതിക്കാരനെതിരേ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിനു തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം കൊടിയ മർദനം ഏൽക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. കോടതി ഉത്തരവിട്ടിട്ടും എൽഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയാറാകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
Read Moreഎന്റെ ക്യാപ്റ്റനു വിട… ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്റെ മൃതദേഹത്തിന് അന്തിമ സല്യൂട്ട് നല്കി ഭാര്യ ഗോപിചന്ദ്ര; യാത്രാമൊഴി നൽകി ജന്മനാടും
എന്റെ ക്യാപ്റ്റനു വിട…ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്റെ മൃതദേഹത്തിന് അന്തിമ സല്യൂട്ട് നല്കുന്ന ആര്‍മി ഉദ്യോഗസ്ഥകൂടിയായ ഭാര്യ ഗോപിചന്ദ്ര. നിര്‍മലിന്റെ അച്ഛന് ശിവരാജന് വലത്തേയറ്റം. -ബ്രില്യന് ചാള്‍സ്. സ്വന്തം ലേഖകൻകൊച്ചി: അവസാന സല്യൂട്ട് നല്കി പ്രിയതമനെ യാത്രയാക്കുമ്പോള്‍ ഗോപിചന്ദ്രയ്ക്ക് വിതുന്പലടക്കാനായില്ല. ജബല്‍പുരില്‍ ആര്‍മിയില്‍ ലഫ്റ്റനന്റായ (നഴ്സ്) ഗോപിചന്ദ്രയെ കണ്ടു ജോലിസ്ഥലമായ പച്മാര്ഹിലേക്കു മടങ്ങുന്ന വഴിയായിരുന്നു ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാമനെ പ്രളയത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുത്തത്. ഇന്നലെ മധ്യപ്രദേശില്‍നിന്നു പ്രിയതമന്റെ മൃതദേഹത്തെ സേനാംഗങ്ങള്‍ക്കൊപ്പം ഗോപിചന്ദ്രയും മാതാപിതാക്കളുമാണ് അനുഗമിച്ചത്. മാമംഗലം കറുകപ്പിള്ളിയിലെ ഭാഗ്യതാരാനഗറിലെ വീട്ടുമുറ്റത്തേക്ക് ആംബുലന്‍സെത്തിയപ്പോള്‍ അതുവരെ പിടിച്ചുനിന്ന ധൈര്യമെല്ലാം ചോര്‍ന്നപോലെ ഗോപിചന്ദ്രയും ബന്ധുക്കളും അലമുറയിട്ടു കരഞ്ഞു. ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന് ജന്മനാടിന്റെ യാത്രാമൊഴികൊച്ചി: മധ്യപ്രദേശില്‍ പ്രളയത്തില്‍ അകപ്പെട്ട് മരിച്ച ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന് വികാര നിര്‍ഭരമായ യാത്രയയപ്പ്. ആര്‍മിയുടെയും പോലീസിന്റെയും ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചരയോടെ…
Read Moreസ്വർണക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, പൊട്ടിക്കൽ സംഘങ്ങളെ തേടി കേന്ദ്ര ഏജൻസികൾ തലശേരിയിൽ; സംഘങ്ങളുടെ താവളം കണ്ണൂരിലെ ആഡംബരഹോട്ടലിൽ
സ്വന്തം ലേഖകൻതലശേരി: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണകള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ, ഹവാല പണം തട്ടിയെടുക്കൽ എന്നിവ സംബന്ധിച്ച് കേന്ദ്രഏജൻസികൾ അന്വേഷണം ഊർജിതമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഐബിയും ഉൾപ്പെടെയുള്ള ഏജൻസികളാണ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. വടക്കേ മലബാർ കേന്ദ്രീകരിച്ചുള്ള രാഷ്്ട്രീയ ക്രിമിനൽ സംഘങ്ങളാണ് ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച അന്വേഷണം ബന്ധപ്പെട്ട ഏജൻസികൾ തലശേരി ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ളത്. രാഷ്ട്രീയ ക്രിമിനലുകൾ ഉൾപ്പെട്ട കേസുകളായതിനാൽ കേരള പോലീസിന്റെ “ചില’ പരിമിതികൾ മുന്നിൽ കണ്ടാണ് കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയിട്ടുള്ളതെന്നാണ് അറിയുന്നത്. തലശേരി പുതിയ ബസ്സ്റ്റാൻഡിലെ ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, പൊട്ടിക്കൽ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പതിനാലുപേരെ ഈ ഹോട്ടലിൽ നിന്നാണ് ടൗൺ സിഐ…
Read Moreനാടിന്റെ പൊതു ശല്യം പോകട്ടെ..! കോടതിയിൽ നിന്നും രക്ഷപ്പെട്ട മാനഭംഗകൊലക്കേസിലെ പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
ലഖിംപുർ: പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. കൊടും ക്രിമിനലായ രാജു ബറുവ എന്നയാളാണു കൊല്ലപ്പെട്ടത്. ലഖിംപുർ ജില്ലയിലാണു സംഭവം. രണ്ടു ദിവസം മുന്‍പ് ഇയാൾ കോടതിയിൽനിന്നു രക്ഷപ്പെട്ടിരുന്നു. കിലാകിലി ഗ്രാമത്തിലെ വെള്ളച്ചാട്ടത്തിനു സമീപം ഒളിച്ചിരുന്ന ബറുവയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. പോലീസെത്തുന്പോഴേക്കും ബറുവയെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തിരുന്നു. ബറുവയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ബറുവയെ പോലീസ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മോഷണം, കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകളിലായി നിരവധി കേസുകൾ ബറുവയ്ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധാകുവഖാന ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ ശുചിമുറിയിൽനിന്നു ചൊവ്വാഴ്ചയാണു ബറുവയും മറ്റു രണ്ടു പ്രതികളും രക്ഷപ്പെട്ടത്. കൂട്ടുപ്രതികളെ അന്നുതന്നെ പിടികൂടിയിരുന്നു. ജനുവരി 22നു നോർത്ത് ലഖിംപുരിലെ ആശുപത്രിയിൽനിന്നു കൈവിലങ്ങുമായി ബറുവ രക്ഷപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനകം ഇയാളെ പിടികൂടി. 2021 സെപ്റ്റംബറിൽ…
Read Moreകോവിഡ് വ്യാപനം; വിമാനങ്ങളിൽ ഇനിമുതൽ മാസ്കും സാനിറ്റൈസറും നിർബന്ധം; നിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരേ കർശന നടപടി
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. നിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പു നൽകി. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു തൊട്ടുപിന്നാലെ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് വിതരണത്തിന്റെ നിരക്ക് വർധിപ്പിക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകനയോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ആരാധനാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിച്ച് ബൂസ്റ്റർ ഡോസുകൾ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞയാഴ്ച പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഡൽഹി സർക്കാർ കർശനമാക്കിയിരുന്നു. ഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളുടെ സാംപിളുകളിൽ തീവ്ര രോഗവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വൈറസിന്റെ വകഭേദം കണ്ടെത്തിയിരുന്നു. ഡൽഹിയിൽ തുടർച്ചയായ 12-ാം ദിവസവും 2,000ത്തിലധികം കോവിഡ് കേസുകളും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ്…
Read Moreഷാജഹാൻ വധം; തങ്ങൾ സിപിഎമ്മുകാരാണെന്നു കേസിലെ രണ്ടാം പ്രതി; . കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് സ്ഥിരികരിക്കാതെ പോലീസ് ; വിമർശനവുമായി സിപിഎം
പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നംകാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർകൂടി അറസ്റ്റിൽ. കുന്നംകാട് സ്വദേശികളായ വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ടുപേർ പിടിയിലായി. കൊലപാതകം നടക്കുന്പോൾ ഇപ്പോൾ പിടിയിലായ നാലുപേരും സ്ഥലത്തുണ്ടായിരുന്നു എന്നാണു പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനീഷ്, ശബരീഷ്, സുജീഷ്, നവീൻ എന്നിവരെ പാലക്കാട് കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു മലന്പുഴ കോടതി റിമാൻഡ് ചെയ്തു. നിലവിലെ പ്രതിപ്പട്ടികയിലുള്ള എട്ടുപേരാണെങ്കിലും ഇതിൽ കൂടുതലുണ്ടെന്നാണു സൂചന. പ്രതികൾ കൊലപാതകം നടക്കുന്നതിനു രണ്ടുദിവസം മുന്‍പ് പങ്കെടുത്ത രക്ഷാബന്ധൻ പരിപാടിയിൽ മറ്റാരൊക്കെ പങ്കെടുത്തെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ ക്ക് പുറത്തുനിന്നുള്ള പിന്തുണയുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണം. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിവിരോധമാകാം…
Read Moreപതിമൂന്നുകാരനു നേരേ പീഡനം: സാക്ഷികള്‍ എല്ലാം പ്രതിയുടെ ബന്ധുക്കൾ; കൂറുമാറ്റത്തെ അതിജീവിച്ച് കേസ് തെളിയിക്കപ്പെട്ടപ്പോൾ വയോധികന് 51 വര്‍ഷം കഠിനതടവും പിഴയും
സാക്ഷികള്‍ എല്ലാം പ്രതിയുടെ ബന്ധു; കൂറുമാറ്റത്തെ അതിജീവിച്ച് കേസ് തെളിയിക്കപ്പെട്ടപ്പോൾ വയോധികന് 51 വര്‍ഷം കഠിനതടവും പിഴയും പത്തനംതിട്ട: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അടൂര്‍ ഏനാത്ത് കുളക്കട വില്ലേജില്‍ കുളക്കട ഈസ്റ്റ് തുരുത്തില് ദിവ്യാസദനം വീട്ടില്‍ രാജു (62) വിനെ പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയായും ഒടുക്കുന്നതിന് ശിക്ഷവിധിച്ചു. ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരുമ്പോള്‍ അവിടെയെത്തിയ കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് ഒരു കൗണ്‍സിലറിന്റെ സഹായത്തോടെ പീഡന വിവരം മനസിലാക്കി്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ ഇടപെടലിലൂടെ ഏനാത്ത് പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിയുടെ അടുത്ത ബന്ധുകൂടിയായ കുട്ടിയ്ക്കുനേരെ നടത്തിയ പീഡനം ഗൗരവമായി കണ്ട കോടതി വിവിധ…
Read Moreപരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക ചോദനത്തിനു കാരണമായി; സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്കിയ ആദ്യ കോടതി ഉത്തരവും വിവാദത്തില്‍
കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രനു സ്ത്രീപീഡനകേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. പട്ടികജാതിക്കാരിയായ യുവതിയാണ് സിവിക്കിനെതിരേ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിക്കാരിയുടെ എസ്എസ്എല്‍സി ബുക്കില്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട കോളത്തില്‍ ജാതിയും മതവും രേഖപ്പെടുത്താത്തതിനാല്‍ പട്ടിക ജാതി,വര്‍ഗ അതിക്രമ നിയമത്തിലെ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം നല്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്ത്രീപീഡന പരാതിയില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക ചോദനയ്ക്ക് കാരണമായതായി കഴിഞ്ഞ ദിവസം സിവിക്കിനു മുന്‍കൂര്‍ ജാമ്യം നല്കിയ മറ്റൊരു ഉത്തരവില്‍ കോടതി നടത്തിയ പരമാര്‍ശം വിവാദമായിരുന്നു.അതിനിടയിലാണ് ആദ്യ പരാതിയിലെ ജാമ്യ ഉത്തരവും വിവാദമായിട്ടുള്ളത്. ഹൈക്കോടതിയിൽ അപ്പീൽരണ്ടു യുവതികളുടെ പരാതിയിലും കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യ പരാതിക്കാരി പട്ടികജാതിക്കാരിയായ യുവതിയായിരുന്നു. ഈ കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നത്. പട്ടിക…
Read Moreപ്രിയ വർഗീസിന്റെ നിയമനം ; ചാൻസലറും സർവകലാശാലയും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ കക്ഷിയല്ലെന്ന് പി. രാജീവ്
കൊച്ചി: കണ്ണൂർ സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ നിലവിൽ കക്ഷിയല്ലെന്ന് മന്ത്രി പി. രാജീവ്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണ്. സർവകലാശാല നിയമപരമായി മുന്നോട്ട് പോകുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തതോടെ ഗവർണർ സർക്കാർ പോര് രൂക്ഷമായിരിക്കുകയാണ്. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ വിസി നാളെ ഹൈക്കോടതിയെ സമീപിക്കും. നടപടി ക്രമം പാലിക്കാതെയാണ് സ്റ്റേ എന്നാണ് വാദം. അതേസമയം വിസിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ എന്നാണ് രാജ്ഭവന്റെ നിലപാട്.
Read More