തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലായ 2375.53 അടിയിലെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടൊപ്പം ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിൽ കെഎസ്ഇബിയുടെ കണ്ട്രോൾ റൂമും തുറന്നു. ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2376 അടിയാണ്. സംഭരണ ശേഷിയുടെ 69.56 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാറിൽജലനിരപ്പ് 134.90 അടിതൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തി. മുല്ലപ്പെരിയാറിൽ നിന്നു കൊണ്ടുപോകുന്ന വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70 അടിക്ക് മുകളിലെത്തിയതോടെ ഷട്ടറുകൾ തുറന്നു. ഏഴു ഷട്ടറുകൾ തുറന്ന് സെക്കന്റിൽ 1190 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.
Read MoreCategory: Loud Speaker
സൗജന്യങ്ങൾക്ക് പിടിവീഴുന്നു; തെരഞ്ഞെടുപ്പുകാല സൗജന്യങ്ങൾ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു സുപ്രീംകോടതി
സെബി മാത്യുന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് യുക്തിരഹിതമായ സൗജന്യങ്ങൾ നൽകുന്നത് ഗുരുതര സാന്പത്തിക പ്രശ്നമാണെന്നും ഇത് പരിശോധിക്കാൻ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി. നീതി ആയോഗ്, ധനകാര്യ കമ്മീഷൻ, ലോ കമ്മീഷൻ, റിസർവ് ബാങ്ക്, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഉന്നത സമിതി രൂപീകരിക്കണമെന്നും നിർദേശിച്ചു. സമിതിയുടെ രൂപീകരണം സംബന്ധിച്ചു പരാതിക്കാരനും കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ഏഴു ദിവസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കണം. തെരഞ്ഞെടുപ്പു കാലത്തെ സൗജന്യങ്ങൾ നിർത്തലാക്കുന്നതു സംബന്ധിച്ച് പാർലമെന്റിൽ ഫലപ്രദമായ ചർച്ച നടക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്. ഒറ്റ രാഷ്ട്രീയ പാർട്ടി പോലും ഈ സൗജന്യങ്ങൾ നിർത്തലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ വാക്കാൽ നിരീക്ഷിച്ചു. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്കു നൽകുന്ന സൗജന്യങ്ങൾ വലിയ സാന്പത്തിക ദുരന്തത്തിനു വഴിയൊരുക്കുമെന്നാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കിയത്. സൗജന്യങ്ങൾ നൽകുന്നത് വോട്ടർമാരുടെ തീരുമാനത്തെ…
Read Moreആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്;തുടർനടപടികൾ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഒരു മാസത്തേക്ക് എല്ലാ തുടർനടപടികളും ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ പോലീസിനു നേരിട്ട് കേസെടുക്കാൻ അധികാരമില്ലെന്ന വാദവുമായിട്ടായിരുന്നു മന്ത്രി ആന്റണി രാജു കോടതിയെ സമീപിച്ചത് . കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെങ്കിൽ മജിസ്ട്രേട്ട് കോടതിക്ക് പരാതി നൽകണം. മജിസ്ട്രേട്ട് കോടതിയാണ് നടപടിയെടുക്കേണ്ടത്. മറിച്ച് പോലീസിനു നേരിട്ട് കേസെടുക്കാൻ നിയമപരമായി അധികാരമില്ലെന്നു ഹർജിയിൽ പറയുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെത്തുടർന്ന് ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം കോടതിയുടെ ശിരസ്തദാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പോലീസ് കേസെടുത്തത്. പോലീസിന് ഇത്തരത്തിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് മന്ത്രി ഉന്നയിക്കുന്നത്.കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷം 16 കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടി…
Read Moreകേന്ദ്രത്തിനെതിരേ സമരം! പ്രധാനമന്ത്രിയുടെ സഹോദരൻ മുൻനിരയിൽ; അടിസ്ഥാന വിലയിൽ കിലോയ്ക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണെന്ന് പ്രഹ്ളാദ് മോദി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ കേന്ദ്ര സർക്കാരിനെതിരേ സംഘടിപ്പിച്ച ധർണയുടെ മുൻനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി. ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി. റേഷൻ കടയുടമകളുടെ നിലനിൽപ്പുതന്നെ ഇപ്പോൾ ഭീഷണി നേരിടുകയാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി സംഘടനയുടെ പ്രതിനിധിസംഘം പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതച്ചെലവും കടനടത്തിപ്പു ചെലവും വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, അടിസ്ഥാന വിലയിൽ കിലോയ്ക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണ്. തങ്ങളുടെ സാന്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബംഗാൾ മോഡൽ സൗജന്യ റേഷൻ വിതരണ സന്പ്രദായം രാജ്യം മുഴുവൻ നടപ്പാക്കണമെന്നും സംഘടന മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിലുണ്ട്. അരിയുടെയും ഗോതന്പിന്റെയും നേരിട്ടുള്ള സംഭരണ ഏജന്റുമാരായി പ്രവർത്തിക്കാൻ ഗ്രാമീണ മേഖലയിലെ റേഷൻ കട…
Read Moreനീതി നടപ്പായി, ആ ഭീകരനേതാവ് ഇനിയില്ല..! അൽ-ഖ്വയ്ദ തലവനെ വധിച്ചത് കാബൂളിലെ വസതിയിൽ! ആക്രമണം കുടുംബാംഗങ്ങൾക്കു പരിക്കേൽക്കാതെ
വാഷിംഗ്ടൺ ഡിസി: അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി(71) അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ശനിയാഴ്ച വൈകുന്നേരം യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ട വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണു കൊടുംഭീകരനായ സവാഹിരി. 2011ൽ പാക്കിസ്ഥാനിൽവച്ച് ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടശേഷം അൽ -ഖ്വയ്ദയുടെ നേതൃത്വം സവാഹിരി ഏറ്റെടുക്കുകയായിരുന്നു അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ നേതൃത്വത്തിലായിരുന്നു സവാഹിരിയെ വധിച്ചത്. യുഎസ് ഇന്റലിജൻസ് സംഘത്തിന്റെ നീക്കങ്ങളെല്ലാം പ്രസിഡന്റ് ജോ ബൈഡൻ അറിഞ്ഞിരുന്നു. ജൂലൈ 25നാണ് ആക്രമണത്തിനുള്ള അന്തിമ ഉത്തരവ് ബൈഡൻ നല്‍കിയത്. “”നീതി നടപ്പായി, ആ ഭീകരനേതാവ് ഇനിയില്ല. തീവ്രവാദത്തിനെതിരേ നടത്തിയ പോരാട്ടം വിജയം കണ്ടു”-ജോ ബൈഡൻ പറഞ്ഞു. കാബൂളിലെ വസതിയിൽ കുടുംബത്തോടൊപ്പമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഹഖാനി ശൃംഖല നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ സഹായിയുടെ…
Read Moreതെളിവുകളുണ്ട്..! നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍; ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകര്‍ത്തിയ കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ ഈയാവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് ഈ കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. വിപിന്‍ലാല്‍, ദാസന്, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്സന് തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹര്‍ജി തള്ളിയതെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായി ചില ശബ്ദരേഖകള്‍ ഹാജരാക്കിയിരുന്നു. ഇവയുടെ ആധികാരികത ഉറപ്പാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ജാമ്യം റദ്ദാക്കാന്‍…
Read Moreആരും തന്നെ അകപ്പെട്ടു പോകരുതേ..! കൃഷിമന്ത്രിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് സന്ദേശം; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ വാട്സ് ആപ്പ് സന്ദേശം. മന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് വിവിധ വ്യക്തികളുടെ വാട്സ് ആപ്പിലേക്കു സന്ദേശം അയച്ചവർക്കെതിരേ അന്വേഷണം നടത്തി നടപടി എടുക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോടു മന്ത്രി ആവശ്യപ്പെട്ടു. 9343201812 എന്ന ഫോണ്‍ നന്പറിൽനിന്നാണ് മന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. താൻ കൃഷിമന്ത്രി പി. പ്രസാദാണെന്നും ഔദ്യോഗിക ഫോണ്‍ നന്പർ അടക്കം സ്വിച്ച് ഓഫ് ചെയ്യുന്ന സാഹചര്യത്തിൽ ഈ ഫോണ്‍ നന്പരിൽ ബന്ധപ്പെട്ടാൽ മതിയെന്നും സന്ദേശത്തിൽ പറയുന്നു. വ്യാജ സന്ദേശങ്ങളിൽ ആരും തന്നെ അകപ്പെട്ടു പോകരുതെന്നു മന്ത്രി അറിയിച്ചു.
Read Moreഇതാ മറ്റൊരു ഖാലി! സമൂഹ മാധ്യമങ്ങളില്‍ കൗതുകമായി ആസാമിലെ “വലിയ മനുഷ്യന്’; 6 അടി 8 ഇഞ്ച് ഉയരം, ഏകദേശം 150 കിലോ ഭാരവും
ഡബ്ല്യുഡബ്ല്യുഇ എന്ന ഇടിക്കൂട് ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും അറിയാവുന്ന പേരുകളില്‍ ഒന്നാണ് “ദി ഗ്രേറ്റ് ഖാലി’. ഏഴടിയിലധികം ഉയരമുള്ള ഹിമാചല്‍ പ്രദേശുകാരന് ദലീപ് സിംഗ് റാണ എന്ന ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്ലറാണ് ഖാലി എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാലിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ മറ്റൊരു ഖാലിയെ കണ്ടെത്തിയിരിക്കുകയാണ്. ആസാമിലെ ധേമാജി ജില്ലയിലെ ജോനായിയില്‍ നിന്നുള്ള ജിതന്‍ ഡോളി എന്ന അല്ലായിയാണ് ഈ രണ്ടാമത്തെ ഖാലി. 49 കാരനായ ഇദ്ദേഹത്തിന് 6 അടി 8 ഇഞ്ച് ഉയരമുണ്ട്. ഏകദേശം 150 കിലോ ഭാരവുമുണ്ട്. ജിതന്‍ ഒരു സമയം ഏകദേശം 2-3 കിലോ അരി കഴിക്കാന്‍ കഴിയുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദിവസേന 2 മുതല്‍ 3 കിലോ വരെ മാംസമോ മത്സ്യമോ, ഉച്ചഭക്ഷണ സമയത്ത് മുപ്പതിലധികം മുട്ടകളൊ ഇദ്ദേഹത്തിന് ആവശ്യമാണ്. വെറ്റില കര്‍ഷകനാണ് ജിതന്‍ എന്ന അല്ലായി. ആസാമിന്റെ സ്വന്തം ഖാലി എന്നാണ്…
Read Moreവയറു വേദനയുമായി സമീപിച്ച ഒരു രോഗിയുടെ എക്സറേ റിസല്‍ട്ട് കണ്ട് ഞെട്ടിഡോക്ടര്! 63 എണ്ണം നീക്കം ചെയ്തത് രണ്ടു ദിവസംകൊണ്ട്
വയറു വേദനയുമായി തന്നെ സമീപിച്ച ഒരു രോഗിയുടെ എക്സറേ റിസല്‍ട്ട് കണ്ട് ഞെട്ടിയിരുന്നു രാജസ്ഥാനിലെ ഒരു ഡോക്ടര്‍. ഒരു രൂപയുടെ 63 തുട്ടുകളാണ് രോഗിയുടെ വയറ്റില്‍ ഉണ്ടായിരുന്നത്. രാജസ്ഥാനിലെ ജോഥ്പൂരിലെ എംഡിഎം ആശുപത്രിയിലാണ് സംഭവം. തനിക്ക് കഠിനമായ വയറുവേദനയാണെന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞ മാസം 27ന് 36 കാരനായ രോഗി ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയിലാണ് നാണയങ്ങള്‍ വയറ്റിലുള്ളത് തെളിഞ്ഞത്. വിഷാദ രോഗം നിമിത്തം ഇയാള്‍ നാണയങ്ങള്‍ വിഴുങ്ങിയതായിരുന്നു. ഏതായാലും എന്‍ഡോസ്കോപ്പിക് രീതിയുടെ സഹായത്തോടെ രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ നാണയങ്ങള്‍ നീക്കം ചെയ്തു. ഡോക്ടര്‍ നരേന്ദ്ര ഭാര്‍ഗവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഏതായാലും രോഗി അപകടനില തരണം ചെയ്തെന്നും മനോരോഗ ചികിത്സകൂടി തേടാന്‍ രോഗിയോട് താന്‍ പറഞ്ഞതായും ഡോക്ടര്‍ ഭാര്‍ഗവ് കൂട്ടിച്ചേര്‍ത്തു.
Read Moreക്ഷുദ്രജീവികളെ തുരത്താന്‍ ചെയ്ത പണിപാളി; ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു
ബംഗളൂരു: ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് എട്ടു വയസുകാരി മരിച്ചു. വീട് വൃത്തിയാക്കുന്നതിന് ഉപയോഗിച്ച കീടനാശിനിയാണ് മരണകാരണമെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശികളായ വിനോദ്, നിഷ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ ബംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബംഗളൂരുവിലെ വാടകവീട്ടില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇവര്‍ വെള്ളിയാഴ്ച നാട്ടിലേയ്ക്ക് പോയിരുന്നു. വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വീട്ടുടമസ്ഥന് ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. തിങ്കളാഴ്ച തിരികെ വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വെള്ളത്തില്‍ കാപ്പി ഉണ്ടാക്കി കുടിച്ചിരുന്നു. പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു. കീടനാശിനി അകത്തു ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
Read More