ഇടുക്കി: അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിനു മുന്നോടിയായാണ് എമർജൻസി പ്ലാനിംഗ് മാനേജർ മുന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ ഡാം തുറക്കാനാണ് ആലോചന. നിലവിൽ 2382.50 അടിയാണ് ഡാമിലെ ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനമാണ് നിലവിലെ ജലനിരപ്പ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138.10 അടിയായി ജലനിരപ്പ് ഉയർന്നു. പത്തു ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കി വിടുന്നുണ്ട്. സെക്കൻഡിൽ 2122 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
Read MoreCategory: Loud Speaker
പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ; ക്ഷേത്രവും കടകളും ഓട്ടോകളും മണ്ണിനടിയിൽ
ഇടുക്കി:പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ വീണ്ടും മൂന്നാറിനെ ഭീതിയിലാഴ്ത്തി ഉരുൾപൊട്ടൽ. മൂന്നാർ മാട്ടുപ്പെട്ടി കുണ്ടളയിലാണ് ഉരുൾപൊട്ടിയത്. ഒരു ക്ഷേത്രവും രണ്ട് കടകളും രണ്ട് ഓട്ടോറിക്ഷകളും മണ്ണിനടിയിലായി. ഇന്നു പലർച്ചെ ഒന്നോടെയാണ് ഉരുൾപൊട്ടിയത്. 175 കുടുംബങ്ങളെ ഉടൻ തന്നെ സ്ഥലത്തു നിന്നു മാറ്റിപാർപ്പിച്ചു. ആളപായമുണ്ടാകാതിരുന്നത് ആശ്വാസമായി. സമീപത്ത് തൊഴിലാളി ലയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവിടേയ്ക്ക് ഉരുൾ എത്താതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. മൂന്നാർ കുണ്ടള പുതുക്കുടി ഡിവിഷനിലാണ് ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ മൂന്നാർ- വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വട്ടവടയിൽ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു. ഉരുൾ പൊട്ടലുണ്ടായ ഉടൻ തന്നെ പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാന്പ് തുറന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയായിരുന്നു.ആർക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് കവിത വി. കുമാർ പറഞ്ഞു. പ്രദേശത്ത്…
Read More2018-ലെ അനുഭവം ഇനി ഉണ്ടാകില്ല ; ഡാം തുറന്നാൽ പ്രളയമുണ്ടാകില്ല; വ്യാജപ്രചാരണം നടത്തിയാല്‍ കേസെടുക്കുമെന്ന് മന്ത്രി രാജന്
കോഴിക്കോട്: അണക്കെട്ടുകള്‍ തുറന്നാലുടന്‍ പ്രളയമുണ്ടാകുമെന്നു കരുതരുതെന്നു റവന്യുമന്ത്രി കെ. രാജന്. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നു വെള്ളം തുറന്നുവിടുന്നത്. പടിപടിയായാണ് ഇതു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തേ അറിയിക്കണമെന്നും തമിഴ്നാട് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. 1000 ക്യു സെക്സിനു മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്നു തമിഴ്നാട് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2018-ലെ അനുഭവം ഇനി ഉണ്ടാകില്ല. കാലാവസ്ഥാ പ്രവചനം അനുസരിച്ച് കേരളം ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ പ്രചാരണത്തിനു കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreമമത ബാനർജി ഡൽഹിയിൽ; സന്ദർശനത്തിനു പിന്നിലെ ലക്ഷ്യം? ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ
നിയാസ് മുസ്തഫപശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡൽഹി സന്ദർശനം ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ. ഇന്നലെ ഡൽഹിയിലെത്തിയ മമത പാർട്ടിയുടെ ലോക്സഭ, രാജ്യസഭ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂൽ കോണ്‍ഗ്രസ് രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സുഖേന്ദു ശേഖർ റോയിയുടെ ഒൗദ്യോഗിക വസതിയിൽ വച്ചായിരുന്നു മമതയുടെ എംപിമാരുമായുള്ള കൂടിക്കാഴ്ച. സ്കൂൾ നിയമന അഴിമതിയിൽ കുടുങ്ങിയതോടെ പാർട്ടിയിലും സർക്കാരിലും തഴയപ്പെട്ട പാർത്ഥ ചാറ്റർജിയുടെ സ്ഥാനത്തേക്ക് ഉയർന്നു വന്ന മമതയുടെ മരുമകൻ കൂടിയായ അഭിഷേക് മമതയോടൊപ്പം യോഗത്തിൽ സജീവമായി പങ്കെടുത്തിരുന്നു. എംപിമാരുമായുള്ള യോഗത്തിൽ മമത ഒരു മണിക്കൂറോളം ചെലവഴിച്ചു. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ് യോഗത്തിൽ ചർച്ചയായത്. പാർത്ഥ ചാറ്റർജിയെ ഇഡി വഴി പൂട്ടിയത് തങ്ങളുടെ പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്ന വേളയിലാണ് മമതയുടെ ഡൽഹി സന്ദർശനം എന്നത് ശ്രദ്ധേയമാണ്.…
Read Moreപത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വോഡ്ക നല്കി പീഡിപ്പിക്കാന്‍ ശ്രമം ! ട്യൂഷന് ടീച്ചര്‍ പിടിയില്‍…
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന് ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്. നിസാംപുര പ്രദേശത്താണ് ഇയാള്‍ ട്യൂഷന് സെന്റര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷന് എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ വോഡ്ക കുടിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. പിന്നീട് ഇയാള്‍ കുട്ടിയെബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു.അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പീഡനശ്രമം ചെറുത്തതോടെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിട്ടു. രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പോലീസിനോട് പറയുകയായിരുന്നു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
Read Moreമങ്കി പോക്സ്; വിദേശത്തുനിന്ന് നെടുന്പാശേരിയിലെത്തിയ യുവാവ്;ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ
ആലുവ, നെടുന്പാശേരി: മങ്കി പോക്സ് ലക്ഷണവുമായി ജിദ്ദയിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയാണ് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ശരീരസ്രവം പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതുവരെ ഇയാൾ നിരീക്ഷണത്തിലാക്കും എന്ന് അധികൃതർ അറിയിച്ചു. ഇന്നലെ അർദ്ദ രാത്രിയോടെയാണ് യുപി സ്വദേശി നെടുമ്പാശേരിയിൽ എത്തിയത്. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്. ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
Read Moreബന്ധുവീട്ടിൽ പോയിട്ടു വന്ന സമയത്തിനുള്ളിൽ വീട് കുത്തിത്തുറന്ന് കൊണ്ടുപോയത് 90 പവൻ; മോഷ്ടാക്കൾ അകത്ത് കടന്നത് മുൻവാതിൽ തകർത്ത്
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്നു വൻ കവർച്ച. 90 പവനും 48,000 രൂപയും മോഷണം പോയി. മന്തൊണ്ടിക്കുന്ന് ശ്രീഷ്മം ശിവദാസന്റെ വീടാണു കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ബത്തേരി ടൗണിനോടു ചേർന്ന സ്ഥലത്ത് നടന്ന കവർച്ച ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴോടെ ശിവദാസനും കുടുംബവും പെരിന്തൽമണ്ണയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഇന്നലെ രാത്രി ഏഴോടെ തിരിച്ചെത്തിയപ്പോഴാണു വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് റൂമൂകളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി മനസിലായത്. മുകളിലത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണു നഷ്ടപ്പെട്ടത്. മുൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിൽനിന്നു സാധനങ്ങളെല്ലാം വലിച്ചുവാരി താഴെയിട്ടിട്ടുണ്ട്. ആഭരണങ്ങളും പണവും എടുത്തതിനുശേഷം ഇവ സൂക്ഷിച്ച കവറും…
Read Moreവിശ്വാസികൾ ചോദിക്കുന്നു… കെഎസ്ആർടിസി തീർഥാടന പാക്കേജുകാർക്ക് കൊന്പുണ്ടോ ? നാലന്പല ദർശനം; ഭക്തരോട് പക്ഷപാതമെന്ന് ആക്ഷേപം
കണ്ണൂർ: കർക്കിടക മാസത്തിൽ തൃപ്രയാർ ശ്രീമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, തിരുമൂഴിക്കുളം, പയമ്മൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുക എന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യമാണ്. അതുകൊണ്ട് തന്നെ കർക്കിടക മാസങ്ങളിൽ നാലന്പല ദർശനത്തിനെത്തുന്നവരുടെ തിരക്കും കൂടുതലാണ്. കോവിഡ് കാലത്തിനു ശേഷമായത് കൊണ്ട് തന്നെ ഇത്തവണ പതിവിലും തിരക്കാണ്. എന്നാൽ ദർശനത്തിനെത്തുന്ന ഭക്തരെ രണ്ടു തട്ടിലാക്കിയാണ് ക്ഷേത്രങ്ങളിൽ ദർശന സൗകര്യമൊരുക്കുന്നതെന്ന് ആരോപണം. നാലന്പല ദർശനത്തിനായി കെഎസ്ആർടിസി നടത്തുന്ന പാക്കേജ് തീർഥാടനത്തിനെത്തുന്നവർക്ക് പ്രഥമ പരിഗണന നൽകുന്നതായാണ് ആരോപണം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള ആയിരങ്ങൾ ക്ഷേത്രങ്ങൾക്കു മുന്നിൽ ദർശനത്തിനായി ക്യൂ നിൽക്കുന്പോൾ കെഎസ്ആർടി തീർഥാന പാക്കേജിലെത്തുന്ന ഭക്തരെ മറ്റുള്ളവരെ മറികടന്ന് ക്ഷേത്രങ്ങളിലേക്ക് കടത്തി വിടുകയാണ്. കെഎസ്ആർടിസിയിലെത്തുന്ന ഭക്തർക്ക് അധികൃതർ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുന്നുണ്ട്. ഇത് കഴുത്തിലണിഞ്ഞ് വരുന്നവരെയാണ് ഒരു മാനദണ്ഡവുമില്ലാതെ കടത്തി വിടുന്നത്. ഒരു ദിവസം ഉച്ചയ്ക്ക്…
Read Moreമഴ ശക്തമായി തുടരുന്നു; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്; ഏഴു വരെ വ്യാപക മഴ; മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 8 ജില്ലകളിൽ ഇന്ന് റെഡ് അവർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തൃശൂരിൽ അതി തീവ്രമഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകി കളക്ടർ കേരളത്തിനു മുകളിലെ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ തുടരുന്നതിന്റെ കാരണം. ഈ മാസം ഏഴുവരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ആളിയാര്‍ ഡാം തുറന്നു. ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലകളില്‍ അതീവ…
Read Moreശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്; കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് ഒരു ന്യായവുമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല. പത്രപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കലക്ടറാക്കി. ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് ആ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതമായത്. എന്നാല്‍ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍…
Read More