തൃശൂര്‍: കരുവന്നൂരില്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണംതിരികെ നല്‍കുന്നത് തല്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം തിരികെ നല്‍കാമെന്നും കോടതി പറഞ്ഞു. പണം തിരികെ നല്‍കാത്തത് ചോദ്യം ചെയ്ത് നിക്ഷേപകരില്‍ ചിലര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം തിരികെ നല്‍കാം. എന്നാല്‍ ആര്‍ക്കൊക്കെയാണ് പണം നല്‍കുന്നതെന്ന് കോടതിയെ ധരിപ്പിക്കണം.പണം എങ്ങനെ തിരിച്ചു നല്കുമെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. പണം തിരികെ നല്കുന്നതില് ക്രമക്കേടുകള്‍ ഉണ്ടെന്ന് നിക്ഷേപകർ സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്വാധീനമുള്ളവര്‍ക്ക് പണം വേഗത്തില്‍ ലഭിക്കാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Read MoreCategory: Loud Speaker
അധികാര ദുർവിനിയോഗം;കോണ്‍സുൽ ജനറൽ അറിയാതെ ശിവശങ്കർ രഹസ്യ ചർച്ചയ്ക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്ന
കൊച്ചി: കോണ്‍സുൽ ജനറൽ അറിയാതെ ശിവശങ്കർ തന്നെ രഹസ്യചർച്ചയ്ക്കായി ക്ലിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നു സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. 2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരിയുമായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും അതിൽ വീണവിജയൻ, കമല എന്നിവരെ കൂടാതെ നളിനി നെറ്റോ, ശിവശങ്കർ എന്നിവരും പങ്കെടുത്തുവെന്നും സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയുടെ പുതിയ ആരോപണം. അതേസമയം മുഖ്യമന്ത്രിക്കെതിരേ സ്വപ്ന ഇന്നലെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചു. മകൾക്കായി പ്രോട്ടോകോൾ ലംഘനമെന്ന്മകൾ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. കേന്ദ്രാനുമതി തേടാതെ ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്തു കൊണ്ടുവന്നതു കൂടാതെ മുൻകൂട്ടി അനുമതി വാങ്ങാതെ പ്രോഗ്രാമിൽ മാറ്റവും വരുത്തി. വീണാ വിജയനു വേണ്ടി ഷാർജയിലെ ഐടി ഹബിന്റെ ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് ക്ലിഫ്ഹൗസിൽ യോഗം ചേരാനായിരുന്നു ഇത്. ഷാർജ…
Read Moreമഴക്കെടുതയിൽ സംസ്ഥാനത്ത് ഇന്നു നാലു മരണം; കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി
കൂട്ടിക്കൽ: മഴക്കെടുതയിൽ സംസ്ഥാനത്ത് ഇന്നു നാലു മരണം; കൂട്ടിക്കൽ ചപ്പാത്തിനുസമീപം ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂട്ടിക്കൽ കന്നുപറന്പിൽ റിയാസി (44) ന്റെ മൃതദേഹം ഇന്നു രാവിലെ 7.30 ഓടെ കൂട്ടിക്കൽ ചപ്പാത്തിനു താഴെ ജലനിധി ടാങ്കിനുസമീപം പുല്ലകയാർ തീരത്തുനിന്നാണു കണ്ടെത്തിയത്. റിയാസിന്റെ സുഹൃത്തുക്കൾ രാവിലെ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കൂട്ടിക്കൽ ചപ്പാത്തിയിൽനിന്ന് ഏകദേശം 500 മീറ്റർ താഴ്ഭാഗത്തായിട്ട് ചെളിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പോലീസും ഫയർഫോഴ്സും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. അതേസമയം ഇന്നലെ തകർത്തുപെയ്ത കനത്ത മഴയ്ക്ക് ഇന്നു രാവിലെ നേടിയ ശമനം ഉണ്ടായിട്ടുണ്ട്. രാവിലെ 10.30നു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മുണ്ടക്കയത്തു വിവിധ വകുപ്പുകളുടെ അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. പൂഞ്ഞാറിൽ ഉരുൾപൊട്ടൽകോട്ടയം: ജില്ലയുടെ മലയോരപ്രദേശത്ത് ഒറ്റപ്പെട്ട അതിതീവ്രമഴ തുടരുന്നു. രാവിലെ അതിശക്തമായ മഴയ്ക്കു…
Read Moreമഴ ശക്തം: ഏഴ് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി; പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രത നിര്‍ദ്ദേശം
കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ സ്കൂള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം, കൊല്ലം,കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ ഇന്നും ചൊവ്വാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreബിരിയാണി തരാമെന്ന് പറഞ്ഞ് കുട്ടികളെ സമരത്തിനു കൊണ്ടുപോയ സംഭവം ! എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം…
പാലക്കാട്ട് പത്തിരിപ്പാല ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും എസ്പിക്കും കമ്മിഷന് നോട്ടീസ് നല്കി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പത്തിരിപ്പാല ഗവണ്മെന്റ് സ്കൂളില്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രാഷ്ട്രീയ സമരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയത്.
Read Moreനടിയെ ആക്രമിച്ച കേസ്; കേസ് അട്ടിമറിക്കുന്നെന്ന ആരോപണവുമായി അതിജീവിത ഹൈക്കോടതിയിൽ; കേസ് നീണ്ടുപേകുന്നെന്ന് കാട്ടി ദിലീപ് സുപ്രീംകോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കാൻ വിചാരണ കോടതി ജഡ്ജി അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നു കോടതി ചോദിക്കുകയുണ്ടായി. അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പു വേണംകേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതുകൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക എന്നാണ് അറിയുന്നത്. ദിലീപ് സുപ്രീംകോടതിയിൽവിചാരണ നീണ്ടുപോകുന്നത് ചോദ്യം ചെയ്ത് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
Read Moreനിക്ഷേപത്തുകയില്ല, ബാങ്കിന്റെ മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്നു വാങ്ങിത്തീർത്തോളൂ…! കരുവന്നൂരിൽ നിക്ഷേപകരുടെ കണ്ണീർക്കാഴ്ച
ഇരിങ്ങാലക്കുട: കരസേനയിൽ ഗറില്ല സൈനികനും പോലീസിൽ എസ്ഐയുമായിരുന്ന മാപ്രാണം സ്വദേശി എടത്തിരുത്തിക്കാരൻ വീട്ടിൽ ജോണ്സൻ തന്റെ സന്പാദ്യം നിക്ഷേപിച്ചത് കരുവന്നൂർ സഹകരണ ബാങ്കിലാണ്. രാജ്യത്തെയും ജനങ്ങളെയും 38 കൊല്ലം സേവിച്ച ജോൺസന് ഇപ്പോൾ ചികിത്സയ്ക്കു പണമില്ലാത്ത സ്ഥിതിയാണ്. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങാനും ഇതിനുള്ള പണം നിക്ഷേപത്തിൽ നിന്നു കൊടുക്കാനുമാണു ലഭിച്ചിരിക്കുന്ന നിർദേശം. രണ്ടു പെണ്മക്കളുടെ വിവാഹശേഷം ബാക്കിയായതും കുറിയിലൂടെ സ്വരൂപിച്ചതുമായ തുകയാണ് ബാങ്കിലുള്ളത്. 20 വർഷത്തെ സൈനിക സേവനത്തിൽ 18 വർഷവും കരസേനാധിപന്റെ സുരക്ഷാച്ചുമതലയുളള ഗറില്ല വിഭാഗത്തിലായിരുന്നു ജോണ്സൻ. വിരമിക്കലിനു ശേഷം പോലീസിൽ കോണ്‍സ്റ്റബിളായി. 18 വർഷത്തിനുശേഷം വിരമിച്ചത് എസ്ഐയായി. ഇതിനിടെ കാലുകൾക്കു സ്വാധീനം നഷ്ടപ്പെടുന്ന രോഗംബാധിച്ച് രണ്ടുവർഷം മുന്‍പു കിടപ്പിലായി. കേരളത്തിൽ ഇതിനുള്ള വിദഗ്ധ ചികിത്സയില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിവഴി വിദേശത്തുനിന്നു മരുന്നുകൾ വരുത്തിയായിരുന്നു ചികിത്സ. വലിയ ചെലവ് ഇതിനു വേണ്ടിവന്നു.…
Read Moreമൂന്നു കഞ്ചാവ് ചെടികള്‍, രണ്ടു മാസം വളര്‍ച്ച..! വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
ഉപ്പള: വാടകവീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ. കുബനൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെ (22) ആണ് കുന്പള എസ്ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമ്പള ബംബ്രാണ കളത്തൂർ റോഡിലെ വാടക ക്വാർട്ടേഴ്സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇൻസ്പെക്ടർ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്. മൂന്നു കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇതിനു രണ്ടു മാസം വളർച്ചയുണ്ടായിരുന്നു. കുടിവെള്ളം വിതരണം ചെയ്യാനുപയോഗിക്കുന്ന 20 ലിറ്റർ വെള്ളം കൊള്ളുന്ന കാനിന്റെ മുകൾ ഭാഗം മുറിച്ചുമാറ്റി മണ്ണുനിറച്ചാണ് ഇയാൾ ഇവ നട്ടുപിടിപ്പിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ നജീബ് മഹ്ഫൂസ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും വിൽപനയ്ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കാനാണു കൃഷി നടത്തിയതെന്നും സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പത്തുവർഷം വരെ തടവുശിക്ഷ…
Read Moreതന്റെ രാഷ്ട്രീയ ഭാവിയും കുടുംബ ജീവിതവും തകർക്കാനും വേണ്ടി അവര്‍..! വ്യാജ പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രം പ്രചരിപ്പിച്ചതായി പരാതി
കല്ലുവാതുക്കൽ: ബിജെപിയുടെ ജില്ലാ സമിതി അംഗവും കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സത്യപാലന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല ചിത്രം പ്രചരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർക്ക് എസ്. സത്യപാലൻ പരാതി നൽകി. രാഷ്ട്രീയ ശത്രുക്കൾ വ്യാജ പ്രൊഫൈലുണ്ടാക്കി തന്നെ അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും തന്റെ രാഷ്ട്രീയ ഭാവിയും കുടുംബ ജീവിതവും തകർക്കാനും വേണ്ടി നടത്തിയ ബോധപൂർവമായ നടപടിയാണ് ഇതെന്ന് പരാതിയിൽ പറയുന്നു. ജില്ലയിൽ ബിജെപി അധികാരത്തിലെത്തിയ ഏക ഗ്രാമ പഞ്ചായത്ത് കല്ലുവാതുക്കലാണ്. അതിന് നേതൃത്വം നൽകിയ എന്നെയും കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണ സമിതിയേയും തകർക്കാനും തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ അവഹേളിക്കാനും വേണ്ടിയുള്ളതാണ് ഇത്തരം നീചമായ പ്രവൃത്തി. ഒരു പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പ് എനിക്കെതിരെയും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിനെതിരെയും ദീർഘ നാളുകളായി വ്യാജ പ്രചരങ്ങളും അവഹേളനപരമായ സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. അത്തരം ശ്രമത്തിന്റെ ഫലമായാണ്…
Read Moreസംസ്ഥാനത്ത് മഴ കനക്കുന്നു! രണ്ട് മരണം, പലയിടത്തും വെള്ളംപൊങ്ങി; ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയിൽ പലയിടത്തും വെള്ളംപൊങ്ങി. ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലത്ത് അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുര സ്വദേശി കുമരൻ ആണ് മരിച്ചത്. പത്തനംതിട്ടയിൽ കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട അദ്വൈതാണ് മരിച്ച മറ്റൊരാൾ. കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി. മീൻമുട്ടിയിൽ പോയ വിനോദസഞ്ചാരികൾ തിരിച്ചുവരാൻ ആകാതെ അകപ്പെട്ടു. കല്ലാറിൽ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ ആറ്റിൽ വെള്ളം ഉയർന്നതിനെതുടർന്ന് മണിക്കൂറോളം പാറയിൽ കുടുങ്ങി.തുടർന്ന് ഫയർഫോഴ്സ് എത്തി ഇവരെ കരയ്ക്കെത്തിച്ചു. കോട്ടയത്തും മലയോര മേഖലകളിൽ കനത്ത മഴയാണ്. മേലുകാവ്, മൂന്നിലവ്, മുണ്ടക്കയം, എരുമേലി തുടങ്ങി മലയോര മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം…
Read More