ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍. യുവതിയുടെ കുടുംബം നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. രണ്ട് മാസം മുന്‍പ് സ്കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം അബോധാവസ്ഥയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ…
Read MoreCategory: Loud Speaker
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം ! യുവാവ് പിടിയില്‍…
സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍. ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയില്‍ കയറിയ സ്ത്രീ കാമറ കണ്ട് ബഹളം വയ്ക്കുകയായിരുന്നു. പണിപാളിയെന്ന് മനസ്സിലാക്കി ഉടന്‍ തന്നെ ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ഇത്തരത്തില്‍ ഒട്ടേറെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് സംശയിക്കുന്നു. ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നു ! നാളെ അര്‍ധരാത്രിക്ക് ശേഷം ബോട്ടുകള്‍ കടലിലേക്ക്
വൈപ്പിന്‍: അൻപത്തിരണ്ട് ദിവസത്തെ ട്രോളിഗം നിരോധനം കഴിഞ്ഞ് നാളെ അര്‍ധരാത്രിക്ക്ശേഷം മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ കടലിലേക്ക് പോയിത്തുടങ്ങും. മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, തോപ്പുംപടി, ചവറ, നീണ്ടകര തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ നിന്നായി ചെറുതും വലുതുമായ ആയിരക്കണക്കിന് ബോട്ടുകളാണ് വലിയ പ്രതീക്ഷകളുമായി കടിലേക്ക് പോകാന്‍ തയാറായി നിൽക്കുന്നത്. കിളിമീന്‍, കണവ, കരിക്കാടി ചെമ്മീന്‍, തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യ ദിനങ്ങളില്‍ സാധാരണ ലഭിക്കാറ്. എന്നാല്‍ ഇക്കുറി മണ്‍സൂണ്‍ മഴയുടെ കുറവ് ഈ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇക്കുറി കാലവര്‍ഷം കാര്യമായി കാറ്റുകോളുമുണ്ടാക്കാതിരുന്നതിനാല് കടല്‍ ഇതുവരെ ഇളകിയില്ല. ഇതു പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കാര്യമായി ദോഷം ചെയ്തു. അതേ പോലെ ഈ സീസൺ മത്സ്യബന്ധന ബോട്ടുകള്‍ക്കും പ്രതികൂലമാകുമെന്നാണ് ബോട്ടുടമകളുടെയും ആശങ്ക. എങ്കിലും കിളിമീനും, ഐലയും, കരിക്കാടി ചെമ്മീനും കുറഞ്ഞ തോതിലെങ്കിലും ലഭിക്കുമെന്ന ചെറിയ പ്രതീക്ഷയിലാണ് ഇത്തവണത്തെ തയ്യാറെടുപ്പുകള്‍. ട്രോളിംഗ്…
Read Moreപ്രഭാകരാാ..! സ്ഥലം മാറി വന്നത് അഞ്ചു ദിവസം മുമ്പ്; വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കായികാധ്യാപകൻ അറസ്റ്റിൽ
കോയന്പത്തൂർ : വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്ത കായികാധ്യാപകനെ അറസ്റ്റു ചെയ്തു. സുഗുണാപുരം ഗവ.സ്കൂളിലെ കായികാധ്യാപകൻ പ്രഭാകരനെയാണ് അറസ്റ്റു ചെയ്തത്. അഞ്ചു ദിവസം മുൻപാണ് പ്രഭാകരൻ ഇവിടെക്ക് സ്ഥലം മാറി വന്നത്. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളോടാണ് ഇയാൾ മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് കുട്ടികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി 200 ഓളം രക്ഷിതാക്കൾ തടിച്ചുകൂടി അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് പേരൂർ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫീസർ രമേഷ്, തഹസിൽദാർ തുടങ്ങിയവർ സ്കൂളിലെത്തുകയും കളക്ടർ സമീരന്റെ നിർദേശത്തെ തുടർന്ന് പ്രഭാകരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അധ്യാപകനെതിരെ നടപടിയെടുക്കാതിരുന്ന പ്രിൻസിപ്പലിനെതിരെയും നടപടിയെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Read Moreപ്രതിഷേധക്കാർക്കു നേരേ വാഹനം ഓടിച്ചുകയറ്റി! ഒരു വർഷം സ്വന്തം മണ്ഡലത്തിൽ കാലു കുത്തരുതെന്ന് എംഎൽഎയോട് സുപ്രീംകോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രതിഷേധക്കാർക്കു നേരേ വാഹനം ഓടിച്ചുകയറ്റിയ കേസിൽ ഒഡീഷ എംഎൽഎയോട് ഒരു വർഷത്തേക്ക് സ്വന്തം മണ്ഡലത്തിൽ കാലുകുത്തിപ്പോകരുതെന്നു സുപ്രീംകോടതി. ഒരു തരത്തിലുള്ള പൊതുയോഗത്തിലും ഒരു വർഷത്തേക്കു പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎൽഎ പ്രശാന്ത് കുമാർ ജഗ്ദേവിനോട് നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ, വിലക്കുള്ള കാലത്തോളം മണ്ഡലത്തിലേക്ക് കടക്കരുതെന്നാണു കേസിൽ ജാമ്യം അനുവദിച്ചുകൊണ്ടു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. നേരത്തേ പ്രശാന്ത് കുമാറിന്റെ ജാമ്യാപേക്ഷ ഒഡീഷ ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അഞ്ചു പേരിൽ കൂടുതൽ ആളുകൾ ഉള്ള സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കരുത്, രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുത്തു സംസാരിക്കരുത്, സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളിന്മേലാണ് സുപ്രീംകോടതി ഇപ്പോൾ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് മറ്റേതു ജാമ്യ വ്യവസ്ഥകൾ വേണമെങ്കിലും ഏർപ്പെടുത്താമെന്നും സുപ്രീംകോടതി നിർദേശിച്ചു.…
Read Moreഎക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനു പകരം നൽകിയത് എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്! മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ സമർപ്പിച്ചത് ശരിയായ സർട്ടിഫിക്കറ്റല്ലെന്ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കു നിയമനത്തിനായി പ്രസിദ്ധീകരിച്ച താത്കാലിക പട്ടികയിലെ ഒന്നാം റാങ്കുകാരിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുമായ പ്രിയ വർഗീസ് സമർപ്പിച്ചതു യഥാർഥ സർട്ടിഫിക്കറ്റല്ലെന്ന് ആരോപണം. അധ്യാപനപരിചയ സർട്ടിഫിക്കറ്റിനു പകരം പ്രിയ സമർപ്പിച്ചതു കേരളവർമ കോളജ് പ്രിൻസിപ്പൽ നൽകിയ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റാണെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ മറു പടി ലഭിച്ചത്. സിൻഡിക്കറ്റംഗമായ ഡോ. ആർ.കെ. ബിജു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതു വ്യക്തമായത്. വിവരാവകാശ രേഖകൾ പ്രകാരം ഡോ. പ്രിയ വർഗീസ് 29.07.2015 മുതൽ 9.2.2018 വരെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം പിഎച്ച്ഡി പ്രോഗ്രാമിനും തുടർന്ന് 7.8.2019 മുതൽ 15.6.2021 വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടറായും സേവനമനുഷ്ഠിക്കുകയാണു ചെയ്തത്. കൂടാതെ 7.7.2021 മുതൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചുവരികയുമാണ്. പക്ഷേ, കണ്ണൂർ സർവകലാശാലയിൽ…
Read Moreനാലു വ്യത്യസ്ത പോക്സോ കേസുകളിൽ പ്രതികൾക്ക് തടവും പിഴയും! മരിയാപുരം സ്വദേശിയ്ക്ക് 81 വർഷം തടവ്; സംഭവങ്ങള്‍ ഇങ്ങനെ…
തൊടുപുഴ: കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ നാല് പോക്സോ കേസുകളിൽ നാലു പ്രതികൾക്കെതിരേ ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷ വിധിച്ചു. ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രാജാക്കാട് സ്റ്റേഷൻ പരിധിയിലെ മൂന്നും കേസുകളിലാണ് ശിക്ഷ. ആറുവയസുകാരിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ച കേസിൽ മരിയാപുരം കുതിരക്കല്ല് സ്വദേശി വിമലിനെ 81 വർഷം തടവിനും 31,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിക്കണം. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി 50,000 രൂപയും നൽകണം. 2019 നവംബറിനും 2020 മാർച്ചിനുമിടയിലായിരുന്നു പീഡനം. പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയൽവാസിയും രാജാക്കാട് അന്പലക്കവല സ്വദേശിയുമായ അഭിലാഷിനെ(30) 40 വർഷം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷകൾ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ…
Read Moreസാമൂഹിക ആഘാത പഠനത്തിന്…! സിൽവർലൈൻ വിജ്ഞാപനം പുതുക്കാൻ സർക്കാർ; പുതിയ ഏജൻസികളെ കൂടി ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിൽ
തിരുവനന്തപുരം: സിൽവർലൈനിലെ സാമൂഹികാഘാത പഠന വിജ്ഞാപനം പുതുക്കും. സാമൂഹികാഘാതപഠനം നടത്താൻ അനുവദിച്ചിരുന്ന കാലാവധി ഈ മാസം 30 ന് അവസാനിക്കും. ഇതേ തുടർന്നാണ് സർവേ നടപടികളും സാമൂഹിക ആഘാതപഠനം സംബന്ധിച്ചുള്ള ഉത്തരവും പുതുക്കിയിറക്കാൻ സർക്കാർ തയാറാകാൻ കാരണം. അടുത്തയാഴ്ചയോടെ പുതുക്കിയ വിജ്ഞാപനം ഇറങ്ങും. സാമൂഹിക ആഘാത പഠനത്തിന്… സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ കേന്ദ്രസർക്കാരിൽ നിന്നും അനുകൂല നിലപാട് ലഭിക്കാത്ത സാഹചര്യത്തിൽ നിയമവകുപ്പിന്റെ കൂടി ഉപദേശം കണക്കിലെടുത്തായിരിക്കും റവന്യു വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. നിലവിൽ സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് പുറമെ പുതിയ ഏജൻസികളെ കൂടി ഉൾപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. മലപ്പുറം, തൃശൂർ ജില്ലകളിൽ പഠനം നടത്താനുള്ള കാലാവധി ഈ മാസം 30 ന് അവസാനിക്കും. എത്ര സമയം വേണം? സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലും നിലവില്‍ സര്‍വെ എത്ര പൂര്‍ത്തിയായെന്ന് ജില്ലാ…
Read Moreഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് 13 വയസുകാരൻ മരിച്ചു ! അപകടം പെരുമ്പാവൂരിൽ; ആറുപേരെ നാട്ടുകാരും ഫയർഫോഴ്സും എത്തി രക്ഷപെടുത്തി
കൊച്ചി: പെരുന്പാവൂർ കീഴില്ലം അന്പലംപടിയിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് താഴത്തെ നിലയിൽ കുടുങ്ങിയ പതിമൂന്ന് വയസുകാരൻ മരിച്ചു. ആറുപേരെ നാട്ടുകാരും ഫയർഫോഴ്സും എത്തി രക്ഷപെടുത്തി. വളയൻചിറങ്ങര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഹരിനാരായണൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 നായിരുന്നു സംഭവം. അപകടം നടക്കുന്പോൾ വീട്ടിൽ ഏഴു പേരുണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന മുത്തച്ഛനെയും പതിമൂന്നുകാരനെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കുട്ടി മരണപ്പെടുകയായിരുന്നു. പെരുന്പാവൂർ സൗത്ത് പരിത്തേലിപ്പടി വളയൻചിറങ്ങര കാവിൽതോട്ടം മനയ്ക്കൽ നാരായണൻ നന്പൂതിരിയുടെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവസമയത്ത് താഴത്തെ നിലയിൽ നാരായണൻ നന്പൂതിരിയും കൊച്ചുമകൻ ഹരിനാരായണൻ നന്പൂതിരിയും മുകളിലത്തെ നിലയിൽ കുടുംബാംഗങ്ങളായ അഞ്ചു പേരും ഉണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന നാരായണൻ നന്പൂതിരി കട്ടിലിൽ കിടക്കുകയായിരുന്നു. സെറ്റിയിൽ ഇരിക്കുകയായിരുന്ന ഹരിനാരായണന്റെ ദേഹത്തേക്ക് വലിയ സ്ലാബ് വീഴുകയായിരുന്നു.…
Read Moreഒറ്റ സൂചി; 30 കുത്തിവയ്പ്പ് !!! “വിസ്മയം’ തീർത്ത് മധ്യപ്രദേശിലെ ആരോഗ്യ പ്രവർത്തകൻ; വീഡിയോ സോഷ്യന്‍മീഡിയയില്‍ വൈറല്‍
സാഗർ: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ ഒറ്റ സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുത്തിവയ്പ്പ് നൽകി “വിസ്മയം’ തീർത്ത് മധ്യപ്രദേശിലെ ആരോഗ്യ പ്രവർത്തകൻ. സാഗർ മേഖലയിലെ ജെയിൻ പബ്ലിക്ക് സ്കൂളിലാണ് ഗുരുതരമായ ഈ വീഴ്ച സംഭവിച്ചത്. കുത്തിവയ്പ്പ് നൽകാനായി സ്കൂളിലെത്തിയ ജിതേന്ദ്ര എന്ന ആരോഗ്യ പ്രവർത്തകനാണ് മുപ്പതോളം കുട്ടികൾക്ക് ഒരൊറ്റ സൂചി ഉപയോഗിച്ച് പ്രതിരോധ മരുന്ന് നൽകിയത്. ഒരേ സൂചി വീണ്ടും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ താൻ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നും മേലധികാരികൾ പ്രതിരോധ കുത്തിവയ്പ്പ് ക്യാന്പിനായി ഒരു സിറിഞ്ച് മാത്രം നൽകിയത് തന്റെ കുറ്റമല്ലെന്നും ജിതേന്ദ്ര വിശദീകരിച്ചു. ജിതേന്ദ്ര തന്റെ “നിസഹായവസ്ഥ’ വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. ജിതേന്ദ്രക്കെതിരെയും ജില്ലാ പ്രതിരോധ കുത്തിവയ്പ്പ് മേൽനോട്ട് ഉദ്യോഗസ്ഥനായ ഡോക്ടർ രാകേഷ് റോഷനെതിരെയും നടപടി എടുക്കാൻ കളക്ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ…
Read More