ശ്രീവല്ലിയെ സ്വീകരിച്ചവര്‍ക്ക് നന്ദി, ഇനിയും പുഷ്പ കണ്ടില്ലങ്കില്‍, പ്ലീസ് പോയി കാണൂ: ഉമ്മ, ഒരുപാട് സ്‌നേഹം’; രശ്മിക മന്ദാന

പുഷ്പ 2 എന്ന ചിത്രം കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിയെഴുതി ജൈത്രയാത്ര തുടരുകയാണ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം പ്രശംസകളും വിമര്‍ശനങ്ങളും നേരിടുന്നു. ഇപ്പോഴിതാ ശ്രീവല്ലിയെ സ്വീകരിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. പുഷ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം സാരിയാണ് രശ്മിക ധരിച്ചിരുന്നത്. എന്നാൽ, സിനിമയിലെ ഒരു ലുക്ക് നടി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരുന്നില്ല. തലയില്‍ മുല്ലപ്പൂവൊക്കെ ചൂടിയ ആ ലുക്ക് പങ്കുവയ്ക്കാനായി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ആ ഫോട്ടോയ്‌ക്കൊപ്പമാണ് രശ്മികയുടെ നന്ദി പ്രകടനം. നിങ്ങള്‍ എന്നോട് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ആ ലുക്ക് ഇതാ. നന്ദി, പുഷ്പ എന്ന സിനിമയ്ക്കും ശ്രീവല്ലി എന്ന കഥാപാത്രത്തിനും നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി ഗായിസ്. നിങ്ങള്‍ സിനിമ കണ്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്കത് ആസ്വദിക്കാന്‍ കഴിഞ്ഞു എന്നും വീണ്ടും സിനിമ ഒരിക്കല്‍ കൂടി കാണും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.…

Read More

പ്രണയത്തെക്കുറിച്ചുള്ള ധാരണകള്‍ മാറിയത് ഭര്‍ത്താവായ വിഘ്‌നേഷിനെ കണ്ടത് മുതലാണ്: നയൻതാര

സിനിമയില്‍ വ്യത്യസ്തമായ പ്രണയബന്ധങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതൊക്കെ മോശമാണെന്ന് ഞാന്‍ പറയുന്നില്ല. ഈ മേഖലയില്‍ അങ്ങനെയാണ് കുറേക്കാലമായി കണ്ടുവരുന്നത്. രണ്ടാം വിവാഹം പോലെ ജീവിതത്തില്‍ സ്‌നേഹത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നാണ് എന്നിലുള്ള പെണ്‍കുട്ടി കരുതിയിരുന്നത്. നമ്മുടെ പങ്കാളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നമ്മളും ത്യജിക്കേണ്ടി വരുമെന്നാണ് പ്രണയത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നത്. ആ ബന്ധമാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. പ്രണയത്തെക്കുറിച്ചുള്ള എന്‍റെ ധാരണകള്‍ മാറിയത് ഭര്‍ത്താവായ വിഘ്‌നേഷിനെ കണ്ടത് മുതലാണ്. ഉപാധികളില്ലാതെ പ്രണയം എന്നത് നിലനില്‍ക്കുന്ന ഒന്നാണെന്ന് ഞാന്‍ മനസിലാക്കിയതും അദ്ദേഹത്തിലൂടെയാണ്. -നയന്‍താര

Read More

കുട്ടികൾ വലുതായിക്കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല: ഒരു സുഹൃത്തോ പങ്കാളിയോ ആവശ്യമാണ്; നിഷ സാരംഗ്

ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായിക്കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മൾ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോൾ നമ്മളെ കേൾക്കാനും നമുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും. നമ്മൾ ആ സമയത്ത് ഒറ്റയ്ക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇൻ‍ഡസ്ട്രിയിൽ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാൻ. അത്രയും തിരക്കിനിടയിൽ എന്‍റെ കാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസിൽ എന്നെ എനിക്ക് ഹാപ്പിയാക്കി നിർത്തിയാൽ മാത്രമേ എന്‍റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാൻ പറ്റൂ. അപ്പോ ഞാൻ എന്നെ നോക്കുകയല്ലേ വേണ്ടത്. -നിഷ സാരംഗ്

Read More

കരിയര്‍ മാറ്റിമറിച്ച വേഷം കിട്ടിയത് ഇങ്ങനെ: പ്രിയങ്ക ചോപ്രയുടെ ഒരോ വിജയത്തിന് പിന്നിലും ഒരോ കഥയുണ്ട്

ബോളിവുഡിലെ നടി പ്രിയങ്ക ചോപ്രയുടെ ഒരോ വിജയത്തിന് പിന്നിലും ഒരോ കഥയുണ്ട്. ഇപ്പോള്‍ ഹോളിവുഡില്‍ കൂടി സജീവമായ താരം തന്‍റെ കരിയറിലെ വലിയൊരു ഹിറ്റ് ചിത്രം ലഭിച്ച രസകരമായ സംഭവമാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഹൃത്വിക് റോഷൻ നായകനായി എത്തിയ സൂപ്പര്‍ ഹീറോ ചിത്രം ക്രിഷിൽ (2006) താൻ എങ്ങനെ അഭിനയിച്ചു എന്നാണ് നടി ഓർമിച്ചത്. റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് പ്രിയങ്ക ഇത് വെളിപ്പെടുത്തിയത്. ഒരു ശവസംസ്കാര ചടങ്ങിൽ വച്ച് ചലച്ചിത്ര സംവിധായകന്‍ രാകേഷ് റോഷൻ തന്നെ ആദ്യമായി ശ്രദ്ധിച്ചുവെന്നും അവിടെവച്ചാണ് തന്നെ ചിത്രത്തിലെ നായികയായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. വെളുത്ത സൽവാർ കമീസ് ധരിച്ചാണ് രാകേഷ് റോഷൻ പ്രിയങ്കയെ അവിടെവച്ചു കണ്ടത്. ആ വേഷത്തില്‍ പ്രിയങ്കയുടെ ലാളിത്യത്തില്‍ രാകേഷ് റോഷന് കൗതുകമായി. തുടര്‍ന്ന് എത്രാസിൽ (2004) പ്രിയങ്കയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകരായ…

Read More

മമ്മൂട്ടി അങ്കിളിന്‍റെ കൂടെയുള്ള അഭിനയാനുഭവം എന്നും ഓർമയിലിരിക്കുന്ന എക്സ്പീരിയൻസ് ആണ്: ഗോകുൽ സുരേഷ്

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിന്‍റെ ടീസറിലൊക്കെ അത്രയും പ്രാധാന്യം എനിക്ക് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദിയെന്ന് ഗോകുൽ സുരേഷ്. എന്നും ഓർമയിലിരിക്കുന്ന എക്സ്പീരിയൻസ് ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി അങ്കിളിന്‍റെ കൂടെ വർക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമുക്ക് പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം. അതിലൊരുപാട് സന്തോഷം. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്‍റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി എന്ന് ഗോകുൽ സുരേഷ് പറഞ്ഞു.

Read More

ഒന്നുമില്ലാത്തപ്പോള്‍ എനിക്ക് ത്രൂ ഔട്ട് ആയൊരുവേഷം തന്നവരാണ് ഉദയകൃഷ്ണയും സിബി കെ തോമസും: എന്നും അവരെ പ്രാര്‍ഥനയില്‍ ഓര്‍ക്കും

ദിലീപേട്ടന്‍റെ നൂറാമത്തെ സിനിമയാണ് കാര്യസ്ഥന്‍. എന്നോടിഷ്ടം കൂടാമോ ചെയ്തശേഷം ഞാന്‍ പിന്നീട് ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കുന്ന പടം കാര്യസ്ഥനാണ്. കാര്യസ്ഥനിലേക്ക് വരുന്നത് വലിയ സംഭവമാണ്. 2010 ലാണ് കാര്യസ്ഥനില്‍ അഭിനയിക്കുന്നത്. അതുവരെ കൊല്ലത്തില്‍ ഒന്നോ രണ്ടോ സിനിമയും സിനിമാലയും എന്ന് പറഞ്ഞ് നടന്നിരുന്ന ആളായിരുന്നു ഞാന്‍.   2010 എന്ന് പറയുന്ന വര്‍ഷം എനിക്ക് മറക്കാനാകില്ല. പെട്ടെന്നായിരുന്നു എല്ലാം. കാര്യസ്ഥന് തൊട്ടുമുമ്പ് പോക്കിരിരാജ എന്ന മമ്മൂക്കയുടെ സിനിമയില്‍ അഭിനയിച്ചിരുന്നു. സലീം കുമാറിന്‍റെ ഭാര്യയായിട്ടായിരുന്നു അഭിനയിച്ചത്. ഉദയകൃഷ്ണ-സിബി കെ തോമസിലെ ഉദയേട്ടന്‍ പറഞ്ഞത് പ്രകാരമാണ് എന്നെ അതിലേക്ക് വിളിച്ചത്.   എന്‍റെ റീ എന്‍ട്രി ആയിരുന്നു അത്. സിനിമ വലിയ ഹിറ്റായിരുന്നു. ആ ടീമിന്‍റെ തന്നെയായിരുന്നു കാര്യസ്ഥന്‍. ഞങ്ങളുടെ കൂടെ മിമിക്രിയില്‍ അഭിനയിച്ചവരെല്ലാം ആ സിനിമയിലുണ്ട്. സലീമേട്ടനും ഷാജോണും അശോകന്‍ ചേട്ടനും ദീലിപേട്ടനുമെല്ലാം. വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവരും ഒരുമിച്ച…

Read More

പുതുവർഷത്തിൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയുണ്ടാകും: 2025ലെ രാശിഫലം പങ്കിട്ട് സാമന്ത

തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരസുന്ദരിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ കുറേക്കാലമായി തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞ സാമന്ത, മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കിടെ പങ്കിടുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയും സാമന്ത ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. 2025ലെ രാശി ഫലമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. പുതുവർഷത്തിൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയുണ്ടാകും എന്നടക്കം രാശി ഫലത്തിൽ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു സാമന്ത ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. അമേൻ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം സ്റ്റോറി ഷെയർ ചെയ്തത്. ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025ല്‍ പ്രതീക്ഷിക്കുന്നത് എന്നാണ് രാശിഫലത്തിൽ കുറിച്ചിരിക്കുന്നത്. വളരെ തിരക്കുള്ള വര്‍ഷമാണിത്. സാമ്പത്തിക സ്ഥിരത വർധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും. വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി. മികച്ച മാനസിക ശാരീരിക ആരോഗ്യം. ഗർഭധാരണം, എന്നിങ്ങനെയാണ് സാമന്തയുടെ രാശിഫലം. പോസ്റ്റ്…

Read More

ദിലീപിനെതിരേ മൊഴി നല്‍കിയ സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരേ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ (52) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 5.45 നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ നവംബര്‍ 11 നാണ് ചെങ്ങന്നൂരിലെ കെഎം ചെറിയാന്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുന്‍പ് ബൈപ്പാസ് സര്‍ജറിക്കു വിധേയനായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. ഭാര്യ: ഷീല. മകൻ: പങ്കജ് കൃഷ്ണ. സംസ്കാരം പിന്നീട്. നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷികളിലൊരാളാ‍ണു ബാലചന്ദ്രകുമാര്‍. കേസിന്‍റെ അവസാനഘട്ട വിചാരണ നടക്കുന്നതിനിടെയാണു വിയോഗം.

Read More

അഹാന ഉടുത്ത സാരി അടിച്ചു മാറ്റിയതോ? കറുപ്പിൽ തിളങ്ങി താരം; ശാലീന സുന്ദരിയെന്ന് ആരാധകർ

നടി അഹാന കൃഷ്ണകുമാർ സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുകയാണ്. സാരിയിലുളള മനോഹരമായ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ലൈറ്റ് മേക്കപ്പില്‍ സിംപിളായുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഒരുലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. സഹോദരിയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിനു താഴെ സ്നേഹം അറിയിച്ചെത്തിയത്. കറുത്ത ബ്ലൗസും, അതിന് ചേരുന്നൊരു സാരിയുമായിരുന്നു അഹാനയുടെ വേഷം. താരപുത്രിയുടെ ലുക്ക് മാത്രമല്ല സാരിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. സിന്ധു കൃഷ്ണയായിരുന്നു സാരിയുടെ വിശേഷം പരസ്യമാക്കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മകളുടെ ചിത്രങ്ങള്‍ അമ്മയും പങ്കിട്ടിരുന്നു.അഹാന ഉടുത്തിരിക്കുന്നത് എന്‍റെ സാരിയാണെന്ന് പറഞ്ഞ് തന്‍റെ പഴയൊരു ചിത്രവും സിന്ധു പങ്കുവച്ചിരുന്നു.

Read More

‘പ്രണയം നല്ലതല്ലേ’: വിവാഹം ഉടനെ ഉണ്ടാകില്ല; വലിയ ധൃതിയൊന്നും അക്കാര്യത്തിൽ ഇല്ല; ഗോകുൽ സുരേഷ്

വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ലന്ന് ഗോകുൽ സുരേഷ്. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷെ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിൽ മതി. നിങ്ങളാരും അറിയില്ല എന്ന് ഗോകുൽ സുരേഷ്.

Read More