ഒന്നിൽ കൂടുതൽ തവണ മുറിയിലേക്ക് വിളിപ്പിച്ചു; പരിപാടിയുടെ അടുത്ത ഷെഡ്യൂളിൽ മുറി മുകേഷിന്‍റെ മുറിക്ക് സമീപത്താക്കി; കാസ്റ്റിംഗ് ഡയറക്ടറുടെ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു

നടനും എംഎൽഎയുമായ മുകേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് ഉന്നയിച്ച ആരോപ‍ണം വീണ്ടും ആളിക്കത്തുന്നു. തന്‍റെ ഇരുപതാം വയസിൽ നേരിട്ട അനുഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ൽ ടെസ് മുകേഷിനെതിരേ തൊടുത്തുവിട്ട ആരോപണമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് മുറിയിലേക്ക് നിരവധി തവണ തന്നെ വിളിപ്പിച്ചുവെന്നാണ് ടെസ് പറഞ്ഞത്. പരിപാടിയുടെ അടുത്ത ഷെഡ്യൂളിൽ തന്‍റെ മുറി മുകേഷിന്‍റെ മുറിക്ക് സമീപത്താക്കിയെന്നും പരിപാടിയുടെ അന്നത്തെ ചുമതലക്കാരൻ ഡെറിക് ഒബ്രിയാൻ എംപി ഇടപ്പെട്ടാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ടെസ് ജോസഫ് ട്വീറ്റ് ചെയ്തത്.  

Read More

സിദ്ദിഖിന്‍റേയും രഞ്ജിത്തിന്‍റേയും രാജി മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരം: ജനാധിപത്യം വന്നുകഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ; ആഷിഖ് അബു

സിദ്ദിഖിന്‍റേയും രഞ്ജിത്തിന്‍റേയും രാജി മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമെന്ന് സംവിധായകന്‍ ആഷിഖ് അബു. തികച്ചും അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരേ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണിത്. അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും അക്രമങ്ങളെ പറ്റി സമൂഹത്തോട് തുറന്ന് സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത് അനിവാര്യമായ കാര്യമാണ് രാജിയെന്ന് ആഷിഖ് അബു പറഞ്ഞു. ജനാധിപത്യം വന്നുകഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമാ സംബന്ധിയായ എല്ലാ സംഘടനകളിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റാത്ത ഒരുപാട് ആളുകള്‍ ഇതിലുണ്ട്. ജനാധിപത്യം ഇതിനൊക്കെ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

രാജി സംഭവിച്ചു: ഇനി വേണ്ടത് നിയമ നടപടി; രഞ്ജിത്തിന്‍റെ രാജിയില്‍ പ്രതികരണവുമായി ജോളി ചിറയത്ത്

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ രാജിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി അംഗം ജോളി ചിറയത്ത്. രാജി സംഭവിച്ചു, ഇനി തുടര്‍ നടപടികളാണ് വേണ്ടതെന്ന് ജോളി പറഞ്ഞു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ സ്വമേധയാ കേസെടുക്കേണ്ടതാണ്. ഇരയുടെ മാനസിക അവസ്ഥകൂടി പരിഗണിക്കണമെന്നും താരം കൂട്ടിച്ചേർത്തു. സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ് മാതൃക കാണിക്കേണ്ടത്. ഇദ്ദേഹത്തിനെതിരേ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉണ്ടായപ്പോഴും സാംസ്‌കാരിക വകുപ്പ് മന്ത്രി പോലും ഇതിനെ ന്യായീകരിക്കുന്ന സാഹചര്യമായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു വിഷയമുണ്ടാകുമ്പോഴും ന്യായീകരിക്കുകയാണ്. സ്ത്രീകളെ സംബന്ധിച്ച് ഒട്ടും ആത്മവിശ്വാസം നല്‍കാത്ത നടപടിയാണിതെന്നും അവർ പറഞ്ഞു.

Read More

രഞ്ജിത്ത് ചിത്രം ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ’ വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് ട്രെയിലര്‍ ഇന്ന് വൈകിട്ട്

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പാലേരി മാണിക്യം സിനിമ വീണ്ടും തീയറ്ററുകളിലെത്തുന്നു. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറി എന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. ഈ സംഭവം വിവാദമായി കത്തുമ്പോഴാണ് സിനിമ റീ റിലീസിനായി ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.  ഇന്ന് രാത്രി ഏഴ് മണിക്ക് സിനിമയുടെ ട്രെയിലര്‍ പുറത്തുവിടും. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്‍റെ കഥ’ 2009ലാണ് തീയറ്ററിലെത്തുന്നത്. മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിവിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയിരുന്നു.  

Read More

അക്കാര്യം സംസാര വിഷയമായപ്പോള്‍ ഞാന്‍ തെലുങ്ക് സിനിമയില്‍ നിന്ന് തന്നെ മാറാന്‍ തീരുമാനിച്ചു; സമീറ റെഡ്ഡി

ആളുകള്‍ ഞങ്ങളെക്കുറിച്ച് ഇല്ലാത്തത് പറയുകയായിരുന്നു. എന്‍റെ സിനിമകളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എന്‍റെ കഴിവിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഫോക്കസ് അത്രയും സമീറ റെഡ്ഡിയില്‍ നിന്നും സമീറ ജൂനിയർ എന്‍ടിആറിലേക്ക് പോയി എന്നായിരുന്നു. ആളുകള്‍ ഓരോന്ന് പറയുകയും അത് എന്‍റെ കുടുംബത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് പ്രശ്‌നമായത്. ഞാന്‍ എത്ര ബോള്‍ഡ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും എന്‍റെ അച്ഛന്‍ ഒരു സാധാരണക്കാരനായ റെഡ്ഢിയാണ്. ഞാന്‍ അദ്ദേഹത്തോട് മറുപടി പറയേണ്ടി വരുമായിരുന്നു. അദേഹത്തിന് കുടുംബക്കാരുടെ അടുത്ത് നിന്ന് ഒരുപാട് ചോദ്യങ്ങളുണ്ടായി. അദ്ദേഹം എന്നോട് ഇതിനെ കുറിച്ച് നിരന്തരം ചോദിക്കാന്‍ തുടങ്ങി, ഇത് ഒരു സംസാര വിഷയമായപ്പോള്‍ ഞാന്‍ തെലുങ്ക് സിനിമയില്‍ നിന്ന് തന്നെ മാറാന്‍ തീരുമാനിച്ചു. എന്‍ടിആറിനെ വിവാഹം കഴിക്കാന്‍ പോവുകയാണോ? എന്നിങ്ങനെ ആരാധകര്‍ പലതും പറഞ്ഞുകൊണ്ടിരുന്നു. എന്തായാലും പതിയെ ആ പ്രണയ വാര്‍ത്തകള്‍ കെട്ടടങ്ങി. -സമീര റെഡ്ഢി

Read More

ചാന്‍സ് പോകുമെന്ന് ഭയന്നാണ് മിണ്ടാതെ ഇരിക്കുന്നതെന്ന് ആരോപണം, ആരുടേയും റെക്കമന്‍റില്‍ എനിക്ക് സിനിമ കിട്ടിയിട്ടില്ല; സീമ ജി. നായർ

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിന്‍റെ താഴെ ഒരു കമന്‍റ് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞാന്‍ പ്രതികരിച്ചില്ലെന്ന്. അവരോട് മര്യാദയ്ക്ക് ഞാന്‍ കാര്യം പറഞ്ഞു. പിന്നെയും പിന്നെയും കമന്‍റ് ഇട്ടുകൊണ്ടേയിരുന്നു. മറുപടിയും കൊടുക്കേണ്ടി വന്നു. 240 പേജ് വരുന്ന ഒരു റിപ്പോര്‍ട്ടില്‍ എതെങ്കിലും ഒരു ഭാഗത്തുള്ളതാണ് ഇപ്പോള്‍ എല്ലാ ന്യൂസ് ചാനലിലും വന്നു കൊണ്ടിരിക്കുന്നത്. അത് വായിച്ചു മനസിലാക്കാതെ, വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് എന്ന് പറഞ്ഞു തത്കാലം പ്രതികരിക്കാന്‍ ഇല്ല. ഞാന്‍ ചില കാര്യങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഇത് അങ്ങനെ അല്ല. അത്രയും വിശദമായി പഠിക്കേണ്ട ഒന്നാണ്. അതിനു ചാന്‍സ് പോകുമെന്ന് ഭയന്നാണ് മിണ്ടാതെ ഇരിക്കുന്നതെന്ന് ആരോപണം. 40 വര്‍ഷമായി ഈ തൊഴിലിടത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. ആരുടേയും റെക്കമന്‍റില്‍ എനിക്ക് പടം കിട്ടിയിട്ടില്ല. അഭിനയിക്കാന്‍ അറിയാം എന്ന് വിളിക്കുന്നവര്‍ക്ക് തോന്നിയിട്ടാണ് എനിക്ക് തൊഴില്‍ കിട്ടിയിട്ടുള്ളത്. -സീമ ജി. നായർ

Read More

‘സാമന്ത മറ്റുള്ളവർക്ക് റോൾ മോഡൽ, എനിക്ക് സാമന്തയെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നുണ്ട്’; കീർത്തി സുരേഷ്

തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമാണ് സാമന്ത റൂത്ത് പ്രഭു. സാമന്തയും മലയാളിയും തെന്നിന്ത്യൻ താരവുമായ കീർത്തി സുരേഷും നല്ല സുഹൃത്തുക്കളാണ്. ഒരിക്കൽ ഒരു അഭിമുഖത്തിനിടെ സാമന്തയെ കീർത്തി ഫോൺ ചെയ്ത വീഡിയോ വൈറലായിരുന്നു. ഇപ്പോൾ വീണ്ടും സാമന്തയുമായുള്ള സൗഹൃദത്തക്കുറിച്ച് കീർത്തി സുരേഷ് ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മഹാനടി ചെയ്യുന്ന സമയം മുതൽ സാമന്തയെ അറിയാം. ആ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നത്. അതിനു ശേഷം ഒരുപാട് തവണ ഞങ്ങൾ കണ്ടിട്ടില്ല. എങ്കിലും നല്ല സൗഹൃദം എനിക്കും സാമിനുമിടയിൽ ഉണ്ട്. ഒരിക്കൽ ഒരു രസകരമായ സംഭവമുണ്ടായി. ഞാൻ എന്‍റെ സുഹൃത്തുക്കളുമായി ദുബായിൽ പോയിരുന്നു. അന്ന് സാമിനോടും ചോദിച്ചു ദുബായ്ക്ക് വരുന്നുണ്ടോയെന്ന്. കൂടുതലൊന്നും ചിന്തിക്കാതെ സാം എനിക്കൊപ്പം വന്നു. എന്‍റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെടുകയും അവരുടെ ഒപ്പം സമയം ചെലവഴിക്കുകയും ചെയ്തു. രണ്ട് ദിവസം മുഴുവനായും സാം ഞങ്ങൾക്കൊപ്പം…

Read More

മികച്ച അധ്യാപകരുടെ ശിക്ഷണം ലഭിച്ചു, എന്‍റെ അധ്യാപകരെല്ലാം തനി തങ്കമാണ്; സുരേഷ് ഗോപി

ഒരു കൊല്ലംകാരനാണെന്ന് പറയുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അമ്മ വഴി ഞാനൊരു കുട്ടനാട്ടുകാരനാണ്. രണ്ട് വയസ് വരെ കുട്ടനാട്ടിൽ തന്നെയാണ് ജീവിച്ചത്. അവിടുന്നാണ് കൊല്ലത്തേക്കു പോവുന്നത്. ആളുകൾക്ക് ഇന്നും എന്നോട് ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ അതിനു പ്രധാന കാരണം കൊല്ലത്തെ ജീവിതവും പിന്നെ നല്ല സുഹൃത്തുക്കളും തന്നെയാണ്. അതുപോലെ മികച്ച അധ്യാപകരുടെ ശിക്ഷണവും ലഭിച്ചു. എന്‍റെ അധ്യാപകരെല്ലാം തനി തങ്കമാണ്. തങ്കമെന്ന് പറയാൻ എനിക്കിപ്പോൾ പേടിയാണ്, അത് ചെമ്പിലാണോ പൊതിഞ്ഞത് എന്ന് ചോദിച്ചു വരുന്നവർ ഉണ്ടാവാം.-സുരേഷ് ഗോപി

Read More

‘കട്ടപ്പാടത്തെ മാന്ത്രികൻ’ തിയറ്ററുകളിലേക്ക്

നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യചിത്രം കടപ്പാടത്തെ മാന്ത്രികൻ 30 ന് തിയറ്ററുകളിലേക്ക്. വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അൽ അമാന പൊഡക്ഷക്ഷൻസിന്‍റെ ബാനറിൽ നജീബ് അൽ അമാനയാണ് നിർമാണം. ശിവജി ഗുരുവായൂർ, നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, ഫാറൂഖ് മലപ്പുറം, തേജസ്, നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രമുഖ താരങ്ങൾക്കൊപ്പം എൺമ്പതോളം നവാഗതരും അണിനിരക്കുന്നുണ്ട്. ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ഈ സിനിമയിൽ ഒരു ഗാനവും ആലപിക്കുന്നുണ്ട്. സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല…

Read More

സിനിമയിലേക്ക് വിളിച്ചത് മോഹൻലാൽ; വിനയപ്രസാദ്

1992ൽ ബംഗളൂരുവിൽ ഒരു ഓണാഘോഷം നടത്തിയിരുന്നു. അന്ന് എന്‍റെ ആദ്യത്തെ കന്നട സിനിമ സൂപ്പർ ഹിറ്റായി പ്രദർശിപ്പിക്കുകയാണ്. ആ പരിപാടിയിൽ മോഹൻലാൽ ചീഫ് ഗസ്റ്റായി എത്തിയിരുന്നു. ഞാനും ആ പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. മലയാളം അറിയുമോ തമിഴ് അറിയുമോ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. സത്യത്തിൽ അന്നാണ് അദ്ദേഹം എന്നെ നേരിട്ടു കാണുന്നത്. എന്നാൽ ഞാൻ അദ്ദേഹത്തിന്‍റെ സിനിമകൾ കണ്ടിട്ടുണ്ട്. പ്രസംഗത്തിനിടെ ഞാൻ അദ്ദേഹത്തിന്‍റെ സിനിമകളെ കുറിച്ചെല്ലാം സംസാരിച്ചു. ഇതെല്ലാം അദ്ദേഹം കേട്ടിരുന്നു. ആ പരിപാടിക്കു ശേഷം ഏകദേശം രണ്ടു മാസം കഴിഞ്ഞാണ് ഫാസിൽ സാറിന്‍റെ പ്രൊഡക്ഷൻ മാനേജൻ എന്നെ വിളിക്കുന്നത്. മണിച്ചിത്രത്താഴ് സിനിമ ചെയ്യുന്നുണ്ട്, താങ്കൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഫാസിൽ, മോഹൻലാൽ ഈ പേരുകൾ കേട്ടാൽ ആരാണ് പറ്റില്ലെന്ന് പറയുന്നത്. അവിടെ എത്തിയപ്പോൾ ഫാസിൽ സാർ ആണ് പറഞ്ഞത് എന്നെ…

Read More