നായികയേക്കാള്‍ പ്രതിഫലം; നാല് മിനിറ്റ് ഗാനരംഗത്തിന് പ്രതിഫലം അഞ്ച് കോടി

ഇന്ത്യന്‍ സിനിമയിലെ മാസ് മസാല ചിത്രങ്ങളില്‍ പലപ്പോഴും ഐറ്റം ഡാന്‍സ് ഉണ്ടാവാറുണ്ട്. അടുത്ത കാലത്ത് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പുഷ്പ മുതല്‍ ദുല്‍ഖറിന്‍റെ കിംഗ് ഓഫ് കൊത്തയില്‍ വരെ ഇത്തരം ഐറ്റം ഡാന്‍സുകളുണ്ട്. വമ്പന്‍ നടിമാര്‍ മുതല്‍ സാധാരണ നടിമാര്‍ വരെ ഇത്തരം ഗ്ലാമര്‍ നൃത്തങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ വിജയത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുഷ്പയില്‍ സാമന്തയുടെ ഊ അണ്ട വാ വാ… എന്ന ഗാനത്തിലെ നൃത്തം വലിയ ഹിറ്റായി മാറിയിരുന്നു. സാമന്ത ആദ്യമായിട്ടായിരുന്നു ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നത്. ഐറ്റം ഡാൻസ് ചെയ്യാൻ ഈ നടിമാരെല്ലാം വലിയ പ്രതിഫലമാണ് വാങ്ങാറുള്ളത്. ഐറ്റം ഡാന്‍സിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും സാമന്തയാണ്. പുഷ്പയിലെ നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിനായി നടി പ്രതിഫലം വാങ്ങിയത് അഞ്ച് കോടി രൂപയാണ്. പുഷ്പയിലെ നായികയായ രശ്മിക…

Read More

ഹൃദയം തകർന്നാണ് അന്ന് തിയറ്ററിൽ നിന്നു മടങ്ങിയത്, എന്നാൽ ഇന്ന് അതേ ചിത്രം ആദ്യ ദിനത്തിൽ തിയറ്ററുകൾ ഹൗസ്ഫുൾ ആക്കി; സിബി മലയിൽ

24 വർഷം മുൻപ് ദേവദൂതൻ എന്ന ചിത്രം തിയറ്ററുകളിലെത്തിയ ദിനം ഇന്നും ഓർമയിലുണ്ട്. വലിയ പ്രതീക്ഷകളായിരുന്നു ചിത്രത്തെപ്പറ്റി. എന്നാൽ, ഹൃദയം തകർന്നാണ് അന്നു തിയറ്ററിൽ നിന്നു മടങ്ങിയത്. അത്ര കനത്ത പരാജയമായിരുന്നു. നിരാശയിലൂടെയും കടുത്ത ഡിപ്രഷനിലൂടെയും കടന്നു പോയ നാളുകൾ. ഒരു വർഷത്തോളം സിനിമയിൽ നിന്നു വിട്ടു നിൽക്കുക പോലും ചെയ്തു. സുഹൃത്തുക്കളുടെ സ്നേഹസമ്മർദത്തെ തുടർന്നാണു പതിയെ സിനിമയിലേക്കു തിരികെ നടന്നത്. എന്നാൽ, ഇന്ന് അതേ ചിത്രം ആദ്യ ദിനത്തിൽ തിയറ്ററുകൾ ഹൗസ്ഫുൾ ആക്കി. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് മുഴുവൻ വിറ്റുതീരുന്നതിനും സാക്ഷിയായി. ഒട്ടേറെപ്പേർ വിളിച്ചു നല്ല അഭിപ്രായം പറയുന്നു. ചിത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. കാലത്തിന്‍റെ ചില നിയോഗങ്ങൾ നമ്മെ വിസ്മയിപ്പിക്കും. – സിബി മലയിൽ

Read More

തകർപ്പൻ തമന്ന; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിലെ മിന്നുംതാരമാണ് തമന്ന ഭാട്ടിയ. ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലും തന്‍റേതായ ഒരു കൈയൊപ്പ് പതിപ്പിക്കാന്‍ എപ്പോഴും തമന്ന ശ്രമിക്കാറുണ്ട്. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡാര്‍ക്ക് റെഡ് ഔട്ട്ഫിറ്റിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റെഡ് സാരിക്കൊപ്പം കോര്‍സെറ്റ് ടോപ്പ് ധരിച്ച‍ാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോര്‍സെറ്റ് ഓഫ് ഷോള്‍ഡര്‍ ഹെവി വര്‍ക്ക് ടോപ്പാണ് സാരിക്കൊപ്പം തമന്ന പെയര്‍ ചെയ്തിരിക്കുന്നത്.  

Read More

അങ്ങനെയാണ് സിഐടി മൂസ എന്ന പേര് വന്നത്, രണ്ടാം ഭാഗം ഉണ്ടാവണം എന്ന് ആഗ്രഹം ഉണ്ട്; ജോണി ആന്‍റണി

സിഐടി മൂസ എന്ന പേര് ഉണ്ടായ വലിയൊരു കഥയാണ്. പണ്ടു മുതലേ ദിലീപും ഞാനും സംസാരിക്കുമ്പോൾ ഈ ഒരു കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്. സിഐടി മൂസ എന്ന വീരസാഹസികനായ കുറ്റാന്വേഷകൻ ഉണ്ടായിരുന്നു.    അതിനാൽ ആ പേര് സിനിമയിൽ എവിടെയെങ്കിലും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഈ കഥ പറഞ്ഞപ്പോൾ ദീലീപാണ് പറഞ്ഞത് സിഐടി മൂസ എന്ന പേര് കൊടുക്കാമെന്ന്.    അതിന് മൂലംകുഴിയിൽ സഹദേവൻ എന്ന പൂർണ രൂപവും ഉണ്ടായി. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാവണം എന്ന ആഗ്രഹമുണ്ട്. എന്നാൽ ആദ്യ ഭാഗത്തിന്‍റെ കഥ എഴുതിയ ഉദയ കൃഷ്ണയും സിബി കെ. തോമസും ഇപ്പോൾ രണ്ടായിട്ടാണ് എഴുതുന്നത്.   പിന്നെ ഞാൻ ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ സംവിധാനത്തിലേക്ക് പെട്ടെന്നൊരു ചുവടുമാറ്റം പ്രയാസമാണ്. – ജോണി ആന്‍റണി

Read More

മലയാളികൾ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തു; അമൃത പ്രകാശ്

ഹെൽത്തിയും ഫിറ്റുമായി ഇരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പിന്നെ ജെനിറ്റിക്സിനും വലിയൊരു പങ്കുണ്ട്. മലയാളം എനിക്ക് അറിയാം. വളർന്നത് കേരളത്തിലാണ്. കേരളത്തിലെ സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. പലർക്കും അത് അറിയില്ല. പക്ഷെ ഞാൻ മലയാളിയല്ല. അവിടെയല്ല ജനിച്ചതും. മലയാളം മനസിലാകുമെങ്കിലും സംസാരിക്കാൻ കഴിയില്ല. മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം തിരികെ ബോംബെയിൽ വന്നു. അതിനുശേഷം ഇതുവരെയും അഭിനയത്തിൽ സജീവമായിരുന്നു. ഹിന്ദി സിനിമ, ടെലിവിഷൻ ആഡ്സിൽ എല്ലാം അഭിനയിച്ചു. പക്ഷെ എന്തുകൊണ്ടോ മലയാളം ഇൻഡസ്ട്രിയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല. മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് പഠനം പൂർത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതി. മഞ്ഞുപോലൊരു പെൺകുട്ടി ചെയ്യുമ്പോൾ പ്ലസ് ടുവിലായിരുന്നു. മാത്രമല്ല പരീക്ഷകൾ അടുത്ത സമയവും. പിന്നീട് ഉന്നത പഠനത്തിനുപോയി. മലയാളികൾ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തു. -അമൃത പ്രകാശ്

Read More

ഭക്ഷണം ഇഷ്ടമാണെങ്കില്‍ കഴിക്കുക, മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വയ്ക്കേണ്ട; ഗ്രേസ് ആന്‍റണി

ഒരു കുട്ടി അത്‌ലെറ്റ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന് വയ്ക്കൂ. നീ പി.ടി. ഉഷ ആകാന്‍ പോവുകയാണോ എന്നായിരിക്കും ആളുകള്‍ ചോദിക്കുക. പി.ടി. ഉഷ അത്‌ലറ്റ് ആകാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓര്‍ക്കില്ല. അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്‍റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകള്‍ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും. അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള്‍ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകും. ഭക്ഷണം ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ കഴിക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ മനസിലേക്ക് എടുത്താല്‍ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ. -ഗ്രേസ് ആന്‍റണി

Read More

മാലാഖയെപ്പോലെ അനുശ്രീ; ചിത്രങ്ങളേറ്റെ‌ടുത്ത് ആരാധകർ

ഡയമണ്ട് നെക്‌ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ സ്ഥാനം വെള്ളിത്തിരയില്‍ ഉറപ്പിച്ച താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്‍റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. തൂവെള്ള സാരിയിൽ മാലാഖയെപ്പോലെയാണ് താരത്തിന്‍റെ ലുക്ക്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്ക്, റോയൽ ലുക്ക് എന്നൊക്കെ പറയാം. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. തൂവെള്ള സാരിയോടൊപ്പം സ്ലീവ് ലെസ് ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിൾ മേക്കപ്പിലാണ് താരം എത്തിയത്. ട്രെഡീഷണലായാലും മോഡേൺ ആയാലും അനുശ്രീക്ക് ഏത് വസ്ത്രവും ഇണങ്ങും. എങ്കിലും പാരമ്പര്യ വസ്ത്രങ്ങളോടാണ് അനുശ്രീക്ക് ഏറെ ഇഷ്ടം.      

Read More

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി

ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് വിവിധ ദേശീയമാധ്യമങ്ങൾ. ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 കോടിയുമായി ആലിയ ഭട്ട്, 500 കോടിയുമായി ദീപിക പദുക്കോൺ, 485 കോടിയുമായി കരീന കപുർ, 250 കോടി കോടി ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളത്. നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി. ബോളിവുഡിനു പുറമെ തെന്നിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമയ്ക്കായി പത്തു കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിയും വരെ പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടും…

Read More

മലയാളത്തിന്‍റെ വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാള്‍; ആഘോഷങ്ങളില്ലാതെ ചിത്ര അങ്കമാലിയിൽ

കൊച്ചി: മലയാളികളുടെ കാതില്‍ തേന്‍മഴയായി പെയ്തിറങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെ ഗായിക ഇന്ന് എറണാകുളം അങ്കമാലിയിലുണ്ട്. അങ്കമാലിക്ക് അടുത്തുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലാണ് ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറുമുള്ളത്. എല്ലാ വര്‍ഷവും സുഖ ചികിത്സയ്ക്കായി ചിത്ര ഇവിടെ എത്താറുണ്ട്. കുറെ കാലമായി പിറന്നാള്‍ ആഘോഷമില്ല. ഇത്തവണയും അങ്ങനെ തന്നെയാണെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പറഞ്ഞു. മകൾ നന്ദനയുടെ മരണശേഷം ചിത്ര ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രണയവും വിരഹവും വിഷാദവുമെല്ലാം ഗാനങ്ങളിലൂടെ സമ്മാനിക്കുന്ന തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രാവിലെ മുതല്‍ വിളിക്കുന്നത്. പിറന്നാള്‍ സന്ദേശങ്ങളുമെത്തുന്നത്. ഗായകരായ സുജാത മോഹന്‍, ജെന്‍സി ആന്‍റണി, സംഗീത സംവിധായകന്‍ ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചിട്ടുണ്ട്. “ചിത്രക്ക് ഹൃദയം നിറഞ്ഞ…

Read More

ആരാടാ ലാലേട്ടനെ തല്ലുന്നത്… ഫാമിലിയുമൊത്ത് സിനിമ കാണാൻ പോയ അനുഭവം പങ്കുവച്ച് ശരത് ദാസ്

ദേവദൂതൻ സിനിമയെക്കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ആ സിനിമ തിയേറ്ററിൽ കാണാൻ പോയതിനെക്കുറിച്ചാണെന്ന് ശരത് ദാസ്. ലാലേട്ടനെ തട്ടി മാറ്റുന്ന ഒരു പ്രധാന സീൻ ഉണ്ട്. തിയേറ്ററിൽ ആ സീൻ എത്തിയപ്പോൾ എല്ലാവരും ഭയങ്കര വൈലന്‍റായി പ്രതികരിക്കാൻ തുടങ്ങി. ആരാടാ ലാലേട്ടനെ തല്ലുന്നത് എന്നായിരുന്നു ആളുകൾ ചോദിച്ചത്. ഞാനാകെ പേടിച്ചു. ആരും അറിയാതെ ഓടി രക്ഷപ്പെടാൻ പോലും സാധിക്കില്ല. കാരണം അന്ന് ഇന്നത്തെ പോലെ കാറും ബൈക്കും ഒന്നുമില്ല. മാത്രമല്ല ഞാൻ ഫാമിലിയുമൊത്താണ് സിനിമ കാണാൻ പോയതും. ശരിക്കും അതു വല്ലാത്തൊരു അനുഭവമായിരുന്നു എന്ന് ശരത് ദാസ് പറഞ്ഞു.

Read More