സംവിധായകന് പറയുന്നതുപോലെ അഭിനയിക്കുന്നു. അതായിരുന്നു എന്റെ ജോലി. അല്ലാതെ നായകനെ നമ്മളായിട്ട് തിരഞ്ഞെടുത്ത് കാമറയുടെ മുന്നില്‍ കൊണ്ട് വന്ന് പ്രണയിക്കാനൊന്നും നിര്‍മാതാവ് കാശ് മുടക്കില്ല. അതിന് വേറെ പോയി പ്രണയിക്കേണ്ടി വരും. പക്ഷേ ജയറാമിനൊപ്പം കുറേ നല്ല തമാശനിറഞ്ഞ സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റി. അത്തരത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത് ജയറാമിനൊപ്പമാണ്. – ഉർവശി
Read MoreCategory: Movies
കിമ്മിനൊപ്പം ആഷും; സോഷ്യൽ മീഡിയ കീഴടക്കിയ സെൽഫി
അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു കിം കർദാഷ്യൻ. ഇന്ത്യൻ ലുക്കിലെത്തിയ കിമ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. നടി ഐശ്വര്യ റായ്ക്കൊപ്പമുള്ള കിമ്മിന്റെ ചിത്രവും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കിം ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ക്വീൻ എന്ന് കുറിച്ചു കൊണ്ടാണ് ഐശ്വര്യയ്ക്കൊപ്പമുള്ള സെൽഫി കിം പങ്കുവച്ചിരിക്കുന്നത്. അനന്തിന്റെയും രാധികയുടെയും ശുഭ് ആശിര്‍വാദ് ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. എന്തായാലും ഫാൻ പേജുകളിലടക്കം ചിത്രം വൈറലായിക്കഴിഞ്ഞു. എല്ലാവരും കിമ്മിന്റെ ആരാധകരാണ്. പക്ഷേ കിം ഐശ്വര്യയുടെ ആരാധികയും എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ മാധ്യമ പ്രവർത്തകയും സാമൂഹികപ്രവർത്തകയും ബിസിനസുകാരിയും അഭിനേത്രിയുമാണ് കിം.
Read Moreനയൻസ് വീണ്ടും നന്പർ വൺ; തൃഷ രണ്ടാമത്, രശ്മിക മന്ദാന പട്ടികയിൽ പോലുമില്ല
ജനപ്രീതിയുള്ള നായികമാർ ആരെന്ന് അറിയാൻ തമിഴകത്തെ പ്രേക്ഷകർക്ക് എന്നും വലിയ ആകാംക്ഷയാണ്. പലപ്പോഴും ചെറിയ വ്യത്യാസത്തിലാണ് ഓരോരുത്തർക്കും ആദ്യ മൂന്ന് സ്ഥാനങ്ങൾ നഷ്ടമാവുന്നത്. കുറേ നാളുകളായി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയായിരുന്നു ആദ്യ സ്ഥാനത്ത്. എന്നാൽ ഇടയ്ക്കുവച്ച് താരം പിന്നിലായിരുന്നു. പക്ഷേ വീണ്ടും പുതിയ കണക്കുകൾ പ്രകാരം താരം ആദ്യസ്ഥാനത്ത് തിരികെ എത്തിയിരിക്കുകയാണ്. ജനപ്രീതിയിൽ മുന്നിലുള്ള തമിഴ് നായികാ താരങ്ങളുടെ പട്ടിക ഓർമാക്സ് മീഡിയ ആണ് പുറത്തുവിട്ടത്. നേരത്തെ തൃഷ കൃഷ്ണനായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ജൂൺ മാസത്തെ പുതിയ റിപ്പോർട്ട് പ്രകാരം തൃഷ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. വീണ്ടും നയൻതാര ഒന്നാമതായി. മൂന്നാം സ്ഥാനത്ത് സാമന്തയും നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കീർത്തി സുരേഷുമാണ്. നയൻതാരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം നവാഗതനായ നിലേഷ് കൃഷ്ണയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത അന്നപൂർണി ആയിരുന്നു. ചിത്രം കഴിഞ്ഞ വർഷം റിലീസ്…
Read Moreവ്യത്യസ്തമായ കഥയും അവതരണവുമായെത്തുന്ന പുതിയ ആക്ഷൻ ചിത്രം; മാൻവേട്ട ചിത്രീകരണം തുടങ്ങുന്നു
മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം. ഡിഎസ് ക്രിയേഷൻസിനു വേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ കോട്ടയം വൈഎംസിഎ ഹാളിൽ നടന്നു. ജോസ് കെ. മാണി എം.പി ഭദ്രദീപം തെളിയിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. കാമറ – ഫൈസൽ രമിഷ്, സംഗീതം – അജയ് രവി, പ്രൊജക്റ്റ് ഡിസൈനർ – ബിജു പെരുവ, കല – അനീഷ് പൂക്കളത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രജിത്ത് കുന്നംകുളം, അസോസിയേറ്റ് ഡയറക്ടർ – മുസ്തഫ കമാൽ, മാനേജർ – ഗോപി കോട്ട നാട്, മേക്കപ്പ് – പ്രഭീഷ് കാലിക്കട്ട്, കോസ്റ്റ്യൂം, ഹെയർ – സുനിത മഹേഷ്, ലൊക്കേഷൻ മാനേജർ -രമീഷ് കോട്ടൂർ, സ്റ്റിൽ – സോണി, വിതരണം -അനിഴം മൂവീസ്. പാഷാണം ഷാജി നായകനാകുന്ന ചിത്രത്തിൽ,…
Read Moreഇത്രയും സിംപിൾ ആയിരുന്നോ ദുൽഖർ; അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി മൂലമാണ് ഇത്രയും ഉയർച്ചയിൽ നിൽക്കുന്നത്; ജ്യോതി കൃഷ്ണ
ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദിലീപ് നായകനായ ‘ലൈഫ് ഓഫ് ജോസുട്ടി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജ്യോതി കൃഷ്ണ. ഇപ്പോഴിതാ താരം ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഞാൻ ഇപ്പോൾ ദുബായിൽ താമസിക്കുമ്പോൾ കൂടെയുള്ളവരൊക്കെ നോർത്ത് ഇന്ത്യൻസൊക്കെയാണ്. ഞാനൊരു സിനിമ നടിയാണെന്ന് ആദ്യമൊന്നും ഞാൻ അവരോട് പറയാറില്ലായിരുന്നു. പക്ഷെ ഫ്രണ്ട്ഷിപ്പ് വരുമ്പോൾ സ്വാഭാവികമായും അവർ നമ്മുടെ സോഷ്യൽ മീഡിയകളൊക്കെ കാണുമല്ലോ. സ്വാഭാവികമായും അവർ ചോദിക്കും നിങ്ങൾ എന്തെങ്കിലും ആണോയെന്ന്. പിന്നെ ചോദിക്കും ആരുടെയൊക്കെ പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. ദുൽഖറിന്റെ പേര് പറയുമ്പോഴാണ്. ദൈവമേ നിങ്ങൾ ദുൽഖറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്നാണ് അവർ ചോദിക്കുക. അതൊരു വലിയ ക്രെഡിറ്റാണ് ഇപ്പോൾ. അപ്പോൾ ഞാൻ ദുൽഖറിനെ സിനിമയിൽ കല്യാണം കഴിച്ചിട്ടുണ്ട് എന്നൊക്കെ പറയും. ഞാൻ അഭിനയിച്ചിട്ടുള്ള താരങ്ങളിൽ ഇപ്പോൾ പാൻ ഇന്ത്യൻ താരമായി നിൽക്കുന്നത് ദുൽഖറാണ്. അടുത്തിടെ…
Read Moreബാഹുബലിയുടെ ഒന്‍പത് വര്‍ഷങ്ങള്‍… കുറിപ്പുമായി തമന്ന ഭാട്ടിയ
ബാഹുബലി ദ ബിഗിനിംഗിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ ചിത്രത്തിലെ ഓര്‍മകള്‍ പങ്കുവച്ച് നടി തമന്ന ഭാട്ടിയ. ചിത്രത്തില്‍ വനിത പോരാളിയായ ആവന്തികയായാണ് തമന്ന എത്തിയത്. ചിത്രത്തിന്റെ ബിടിഎസ് രംഗങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജമൗലി സാറിനൊപ്പം വര്‍ക്ക് ചെയ്യണം എന്ന എന്റെ ആഗ്രഹം നടന്നു. അതിശയിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഈ സിനിമയുടെ ഭാഗമാകുന്നത് രസകരം മാത്രമല്ല, വലിയൊരു പഠനം കൂടിയായിരുന്നു. ഈ മഹത്തായ ഫിലിം ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ ലഭിച്ച അവസരം ഞാന്‍ എക്കാലവും വിലമതിക്കുന്നു. അന്നും ഇന്നും പ്രേക്ഷകർ ഞങ്ങളുടെ സിനിമയ്ക്ക് നൽകിയ എല്ലാ സ്നേഹത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കും- തമന്ന കുറിപ്പില്‍ പറയുന്നു. ചിത്രത്തിലെ പ്രമുഖ കാസ്റ്റിംഗില്‍ ഒന്‍പതാം വാര്‍ഷികത്തിന് പോസ്റ്റിട്ട ഏക താരവും തമന്നയാണ്.2015 ൽ പ്രദർശനത്തിനെത്തിയബാഹുബലി : ദ ബിഗിനിംഗില്‍ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക…
Read Moreഎം ഡി @91; മലയാളത്തിന്റെ വിശ്വ സാഹിത്യകാരന് ഇന്ന് പിറന്നാൾ
പാലക്കാട്: ആനക്കര കൂടല്ലൂര്കടവില്നിന്നു മലയാളസാഹിത്യലോകത്തു വളർന്ന് ചരിത്രമെഴുതിയ എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. ചെറുകഥകളായും നോവലുകളായും തിരക്കഥകളായും മലയാളിയുടെ മനസില്‍ ഇടംനേടിയ കഥാകാരൻ കഥാപാത്രങ്ങളെ കണ്ടെത്തിയതും തന്റെ ചുറ്റുവട്ടത്തുനിന്നുതന്നെ. വീട്ടുമൊഴികളും നാട്ടുവഴികളും നിറഞ്ഞ എംടിയുടെ കഥാപ്രപഞ്ചത്തിൽ കൂടല്ലൂരായിരുന്നു പ്രധാന കേന്ദ്രം. കിഴക്കുംമുറിയെന്നും തെക്കുംമുറിയെന്നും വടക്കുംമുറിയെന്നും പടിഞ്ഞാറ്റുംമുറിയെന്നും നാലടരുകളുള്ള കൂടല്ലൂര്‍. തൂതപ്പുഴയും കുന്തിപ്പുഴയും ഒത്തുകൂടുന്നിടം. ഇവിടെ ജനിച്ചതു മനുഷ്യമനസുകളുടെ സമാനതകളില്ലാത്ത ലോകത്തെ പരിചയപ്പെടുത്തുന്നവനായിരുന്നു. ദൈവമുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കൊടിക്കുന്നത്തുകാവിലമ്മയുണ്ട് എന്ന് യുക്തിവാദികളുടെ സമ്മേളനത്തില്‍ ചെറുപ്പക്കാരനായ എംടി പ്രസംഗിച്ചിട്ടുണ്ട്. അതേ കൊടിക്കുന്നത്തുകാവില് കഴിഞ്ഞവര്‍ഷം നവതി ആഘോഷങ്ങളുടെ ഭാഗമായി ആരെയും അറിയിക്കാതെ എംടി ദര്‍ശനത്തിനെത്തിയിരുന്നു. നിളയുടെ ഓളങ്ങളെക്കണ്ട് കഥയെഴുതണമെന്ന ആഗ്രഹത്തെത്തുടര്ന്നാണു കൂടല്ലൂരിൽ നിളയോരത്ത് അശ്വതിഭവനം ഒരുക്കുന്നത്. 2018 ലെ പ്രളയത്തില്‍ ഈ വീട്ടുമുറ്റംവരെ വെള്ളമെത്തിയിരുന്നു. എംടിയുടെ സഹോദരന് എം.ടി. രവീന്ദ്രന് അശ്വതിക്കപ്പുറത്തെ അക്ഷരഭവനത്തില് താമസിക്കുന്നുണ്ട്. കഥകളിലെ പ്രദേശം ഒട്ടാകെ മാറിയെങ്കിലും…
Read Moreപ്രശസ്ത നിര്‍മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു
പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ൽ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് അരോമ മണിയുടെ ആദ്യ നിർമ്മാണ സംരംഭം. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘ആ ദിവസം’ (1982), ‘കുയിലിനെത്തേടി’ (1983), ‘എങ്ങനെ നീ മറക്കും’ (1983), ‘മുത്തോടു മുത്ത്’ (1984), ‘എന്റെ കളിത്തോഴന്‍’ (1984), ‘ആനക്കൊരുമ്മ’ (1985), ‘പച്ചവെളിച്ചം’ (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.
Read Moreപിറവത്തിന്റെ പൈതൃകമായ വടക്കില്ലത്ത് മനയിൽ പാണ്ഡവ ലഹള ചിത്രീകരണം തുടങ്ങി
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാണ്ഡവ ലഹള എന്ന സിനിമയുടെ ചിത്രീകരണം പിറവത്തിന്റെ പൈതൃകമായ വടക്കില്ലത്ത് മനയിൽ തുടങ്ങി. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ ആൻഡ് സജീവ് പി.കെ നിർമിക്കുന്ന എട്ടാമത്തെ സിനിമയായ പാണ്ഡവ ലഹളയുടെ സ്വിച്ചോൺ നിർമാതാവ് ആൻ നിർവഹിച്ചു. ഇന്ദ്രൻസ്, ജഗദീഷ്, പ്രാഗ് സി എന്നിവർ ചേർന്ന് ക്ലാപ്പടിച്ചു. പ്രണയം, ഖൽബ്, ഗോളം, കിങ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. മുഴുനീള ഹാസ്യ സിനിമയായ പാണ്ഡവ ലഹളയുടെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സംഗീതം-ബിജിപാൽ, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,…
Read Moreവണ്ടിക്കൂലിക്ക് കാശ് മാത്രം സംഘടിപ്പിച്ചു സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയ അനുഭവമുണ്ട്; ദുരവസ്ഥ വെളിപ്പെടുത്തി കവിരാജ്
അന്ന് വണ്ടിക്കൂലിക്ക് കാശ് മാത്രം സംഘടിപ്പിച്ചു സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയ അനുഭവമുണ്ട്. ആലപ്പുഴക്കാരനായ സംവിധായകനാണ്. ഞാനും ആലപ്പുഴയില്‍ നിന്നായത് കൊണ്ട് സ്വീകരിച്ച് ഇരുത്തും എന്നൊക്കെയായിരുന്നു ധാരണ. എന്നാല്‍ ബെല്‍ അടിച്ച് വാതില്‍ പകുതി തുറന്നിട്ട് ആരാണെന്ന് ചോദിച്ചു. ഞാന്‍ ആലപ്പുഴയില്‍ നിന്നാണെന്നും സിനിമയിലൊരു അവസരത്തിന് വന്നതാണെന്നും പറഞ്ഞു. അതൊന്നും ആയിട്ടില്ല, ആവുമ്പോള്‍ അറിയിക്കാം എന്നും പറഞ്ഞ് വാതില്‍ ഒറ്റ അടയ്ക്കലായിരുന്നു. ഒരിക്കലും അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശരിക്കും ഞാന്‍ ഷോക്ക് ആയിപ്പോയി എന്ന് കവിരാജ് പറഞ്ഞു.
Read More