ഏവർക്കും പ്രിയങ്കരിയായ താരമാണ് ഭാമ. ലോഹിത ദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ത്രത്തിന്റെ അരങ്ങേറ്റം. അന്നു മുതൽ ഇന്ന് വരെ ഭാമയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് തെല്ലും മങ്ങലേറ്റിട്ടില്ല. അടുത്തിടെയാണ് ഭാമ വിവാഹ മോചിതയായി എന്ന വാർത്ത പുറത്തു വന്നത്. ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വൈറലാകുന്നത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,’ ‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്ന് അപൂർണമായ വാക്കുകളാണ് ഭാമ പങ്കുവച്ചത്. എന്തായാലും താരത്തിന്റെ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read MoreCategory: Movies
ഭക്ഷ്യവിഷ ബാധ; ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് താരം ജാന്‍വി കപൂര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. സൗത്ത് മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചെന്നൈയില്‍ നിന്നും മടങ്ങി വരുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നാണ് കരുതുന്നത്. മുംബൈയിലെ വീട്ടില്‍ എത്തിയതിന് പിന്നാലെ ശാരീരിക നില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ ജാന്‍വിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ബോണി കപൂര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസംവിധായകന്റെ പേര് രേഖപ്പെടുത്താത്ത ഒരു സിനിമ…
മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത ഒരു സിനിമ റിലീസിന് ഒരുങ്ങുന്നു. ഹരികൃഷ്ണൻ നായകനായ ഓർമചിത്രം ഓഗസ്റ്റ് ഒന്‍പതിന് തിയറ്ററിൽ എത്തുന്നു. ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ് നിർമിക്കുന്ന ചിത്രമാണ് ഓർമചിത്രം. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര അശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവഹിക്കുന്നു. ഗാനരചന വയലാർ ശരത്ചന്ദ്ര വർമ, അലക്സ് പോള്‍, സന്തോഷ് വർമ,സുജേഷ് കണ്ണൂർ, സംഗീത സംവിധാനം അലക്സ് പോൾ, കൊറിയൊഗ്രാഫി വിഷ്ണു.എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ.പ്രൊജക്റ്റ് മാനേജർ-മണിദാസ് കോരപ്പുഴ, ആർട്ട്-ശരീഫ് സികെഡിഎൻ, മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്, വസ്ത്രാലങ്കാരം-ശാന്തി പ്രിയ, സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്,…
Read Moreഇപ്പോൾ എനിക്ക് വനിതാ ആരാധകരുമുണ്ട്; സോന ഹെയ്ഡൻ
തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് ഗ്ലാമറസ് റോളുകളിൽ തുടരെ അഭിനയിച്ച സോന ഹെയ്ഡൺ ഇന്ന് സീരിയലുകളിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്തെങ്കിലും ഇതിൽ സോന ഇപ്പോൾ ഖേദിക്കുന്നുണ്ട്. ഗ്ലാമർ നടി എന്ന ഇമേജ് തന്റെ വ്യക്തിജീവിതത്തെ പോലും ബാധിച്ചെന്നാണ് സോന പറയുന്നത്. പണത്തിനും പ്രശസ്തിക്കും പിറകെ പോയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് സമൂഹത്തിലുള്ള പ്രതിച്ഛായയാണ്. ഗ്ലാമർ നായികയെന്ന ഇമേജ് മാറ്റാൻ വേണ്ടിയാണ് സീരിയലുകളിൽ അഭിനയിച്ചതെന്നാണ് പറയുന്നത്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന സമയത്ത് അഡ്ജസ്റ്റ്മെന്റ് വളരെ സ്വാഭാവികമാണ്. പക്ഷെ ഇപ്പോൾ അത് ഒരുപടി കൂടി കടന്നിരിക്കുന്നു. അവസരം തേടുന്നവർ സ്വമേധയാ ഇതിന് തയാറാകുന്നു, പക്ഷെ അതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. കരിയറിലെ തുടക്കക്കാലത്ത് ഗ്ലാമറസ് റോളുകൾ ചെയ്തു. ഇന്ന് അക്കാര്യമോർത്ത് ഞാനിരുന്ന്…
Read Moreഎപ്പോൾ അഭിനയിച്ചാലും ഭയമുണ്ട്; പ്രിയങ്ക നായർ
സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് നല്ല ഭയമുണ്ടായിരുന്നു. ഇപ്പോഴും ആ ഭയമുണ്ട് . ഭയം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തി കൂടുതൽ നന്നാക്കാൻ പറ്റുമെന്നു തോന്നാറുണ്ട്. ഉറക്കം വരാത്ത നിരവധി യാത്രകൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കഴിവതും ഉറങ്ങാൻ വേണ്ടി ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. പിന്നെ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടമുള്ളൊരാൾ കൂടിയാണ് ഞാൻ. പ്രൊഫഷണൽ കോൾസ് വരുന്നത് ഒമ്പത് മണിക്കുശേഷം എടുക്കാറില്ല. വർഷങ്ങളായി അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ അത്രത്തോളം പരിചയമുള്ളവരാണ്. അങ്ങനെയുള്ളവർ വിളിക്കുമ്പോൾ ഞാൻ എടുത്തില്ലെങ്കിൽ അവർ മെസേജ് ചെയ്യും. അല്ലെങ്കിൽ ഫാമിലി മെമ്പേഴ്സാരെങ്കിലും കോൾ എടുക്കും. അതുപോലെ എനിക്ക് ചുറ്റും ചില അന്യായങ്ങൾ നടക്കുന്നത് കണ്ടിട്ട് ചിലപ്പോൾ പ്രതികരിക്കുകയും ചിലപ്പോൾ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലേക്ക് വന്നശേഷമാണ് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ വന്നത്. ചിലപ്പോഴൊക്കെ സൈലന്റായി ഇരിക്കേണ്ടി വരും. അതെന്നെ വിഷമിപ്പിച്ചിട്ടുമുണ്ട്. -പ്രിയങ്ക നായർ
Read Moreരാമായണ മാസത്തിൽ ക്ഷേത്രദർശനം: നാടൻ പെൺകുട്ടിയായാണ് അനുശ്രീ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് അനുശ്രീ. രാമായണ മാസത്തിന്റെ തുടക്കത്തിൽ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് അനുശ്രീ. കസവു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടി തനി നാടൻ പെൺകുട്ടിയായാണ് അനുശ്രീ എത്തിയത്. ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം, അനുശ്രീ പോയ ക്ഷേത്രം ഏതാണെന്ന് വ്യക്തമല്ല. അതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പോസ്റ്റിൽ പറഞ്ഞിട്ടില്ല. കസവ് സാരിയിൽ അനുശ്രീ വളരെ സുന്ദരിയായിരിക്കുന്നുവെന്നും ഒരുപാട് ഇഷ്ടമായെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
Read More‘പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്’; രമേശ് നാരായണനുമായി ഫോണിൽ സംസാരിച്ചു; നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; ആസിഫ് അലി
കൊച്ചി: സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ പ്രതികരണവുമായി ആസിഫ്. രമേശ് നാരായണനും താനും തമ്മിൽ പ്രശ്നങ്ങളില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും അതെന്ന് ആസിഫ് പറഞ്ഞു. സന്ദർഭോചിതമായ പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽവിഷമവുമില്ലന്ന് താരം വ്യക്തമാക്കി. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അറിയിച്ചു. എല്ലാ പിന്തുണകൾക്കും നന്ദി അറിയിക്കുന്നു എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരേ ആകരുത്. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Moreആസിഫ് അലിയെ അപമാനിച്ചിട്ടില്ല; സന്തോഷമായാണ് പുരസ്കാരം വാങ്ങിയത്; രമേശ് നാരായണൻ
ആസിഫ് അലിയുടെ കൈയില്‍ നിന്ന് താന്‍ സന്തോഷമായിട്ടാണ് പുരസ്കാരം വാങ്ങിയതെന്നും അതു സംവിധായകന് ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തില്‍ നിന്നുകൂടി സ്വീകരിച്ചതെന്ന് രമേശ് നാരായണന്. എം.ടി. വാസുദേവന്‍നായരുടെ കഥകളുടെ കോര്‍ത്തിണക്കി എട്ട് സംവിധായകരുടെ ഒന്‍പത് എപ്പിസോഡുകള്‍ കോര്‍ത്തിണക്കിയ സിനിമയാണ് മനോരഥങ്ങള്‍. അതില്‍ ഒരു സംവിധായകനായ ജയരാജിന്റെ സിനിമയ്ക്ക് സംഗീതം നല്‍കിയത് താനാണ്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ എന്നെ ഒഴികെയുള്ള അണിയറ പ്രവര്‍ത്തകരെയെല്ലാം സ്റ്റേജില്‍ വിളിച്ചു. എം.ടി.യുടെ മകള്‍ അശ്വതിയോട് യാത്ര പറയുന്ന വേളയില്‍ ഇക്കാര്യം സൂചിപ്പിച്ചു. ഈ സമയം ആസിഫ് അലി ഓടിപ്പോയി ഒരു മെമെന്റോ എടുത്തുകൊണ്ടു വന്ന് തന്നു. താനത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നാല്‍ ജയരാജിന്റെ കൈയില്‍ നിന്നുകൂടി അത് വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ജയരാജ് വന്ന് തനിക്ക് മൊമെന്റോ നല്‍കിയത്. ആസിഫ് അലിയെ അവഗണിക്കണമെന്നോ നിരസിക്കണമെന്നോ കരുതി ചെയ്തതല്ല. ഇക്കാര്യത്തില്‍…
Read Moreആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം: ആസിഫ് അലിക്കൊപ്പം ‘അമ്മ’
സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകന് ജയരാജ്. ചിത്രത്തിന്റെ അണിയറക്കാരെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ രമേഷ് നാരായണനെ ക്ഷണിച്ചില്ല. ഇക്കാര്യം സംഘാടകരെ അറിയിച്ചപ്പോഴാണ് അദ്ദേഹത്തിന് പുരസ്കാരം നല്കാന് ആസിഫ് അലിയെ ക്ഷണിച്ചത്. ആസിഫ് അലിയില്‍ നിന്നും പുരസ്കാരം വാങ്ങിയ ശേഷമാണ് തന്റെ പക്കല്‍ തന്നതെന്നും നടനെ രമേഷ് അപമാനിച്ചതായി തോന്നിയില്ലെന്നുമാണ് ജയരാജ്
Read Moreരമേശ് നാരായണ്‍ ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു; ആസിഫ് അലിയെ പിന്തുണച്ച് ഷീലു എബ്രഹാം
നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെ വിമർശിച്ച് നടി ഷീലു എബ്രഹാം. രമേശ് നാരായൺ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി എന്ന് താരം പറഞ്ഞു. സംവിധായകൻ രമേശ് നാരായണനേയും ഷീലു എബ്രഹാം വിമർശിച്ചു. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് സമ്മാനിച്ച ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണ്‍ ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു എന്ന് ഷീലു പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘അമ്മ മീറ്റിംഗിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്. മുംബൈ എയർപോർട്ടിൽ.…
Read More