‘ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; അവിടെ അവാർഡ് ഫയല്‍സിനും പൈല്‍സിനുമൊക്കെയാണ്’: പ്രകാശ് രാജ്

തൃശൂർ: ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്ന് പ്രകാശ് രാജ്. ‘ദേശീയ പുര്‌സകാരങ്ങള്‍ കോംപ്രമൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കിട്ടുന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. അങ്ങനൊരു ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല’ എന്ന് പ്രകാശ് രാജ് പരിഹസിച്ചു. ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാത്തതുൾപ്പെടെ മുൻനിർത്തിയാണ് പ്രകാശ് രാജിന്‍റെ പരിഹാസം. 2024 ലെ മലയാള ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ‘മമ്മൂക്ക മത്സരിച്ചത് യുവാക്കളോടാണ്. അദ്ദേഹത്തെ മുതിര്‍ന്ന നടനായും യുവാക്കളെ യുവനടന്മാരും ആയിട്ടല്ല തങ്ങള്‍ പരിഗണിച്ചതെന്നും പ്രകാശ് രാജ് പറഞ്ഞു. ഭ്രമയുഗത്തില്‍ സാന്നിധ്യം കൊണ്ട് മാത്രം അദ്ദേഹം കൊണ്ടുവന്ന സൂക്ഷ്മഭാവങ്ങള്‍ വളരെ ശക്തമായിരുന്നു. യുവാക്കള്‍ക്ക് അവിടേക്ക് എത്തേണ്ടതുണ്ട്. എങ്കിലും എആര്‍എമ്മിലെ ടൊവിനോയും നാല് സിനിമകളിലായുള്ള ആസിഫ് അലിയുടേയും ശ്രമം കാണാന്‍ സാധിക്കുന്നുണ്ട്. പക്ഷെ മമ്മൂട്ടിയുടെ പ്രകടനത്തിന്‍റെ തലം വളരെ ഉയര്‍ന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്‍… കുടുംബചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

ഭാര്യ സുചിത്ര, മക്കളായ പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രം പങ്കുവച്ച് പ്രിയതാരം മോഹൻലാൽ. പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്‍… എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കുണ്ടന്നൂരിലെ ഫ്ലാറ്റില്‍ നിന്നുളള ചിത്രമാണിത്. കുടുംബചിത്രമെങ്കിലും ആരാധകരുടെ കണ്ണിലുടക്കിയത് മറ്റൊന്നാണ്. മകള്‍ വിസ്മയ ഇരിക്കുന്ന ഒരു ലാംബ്രട്ട സ്‌കൂട്ടര്‍. എംഎല്‍ 2255 നമ്പറിലുളള സ്‌കൂട്ടറാണ് മോഹന്‍ലാലിനെയടക്കം മറികടന്ന് ആരാധകരുടെ ശ്രദ്ധ നേടിയത്. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിലേക്കുയർത്തിയ ചിത്രങ്ങളിലൊന്നായ രാജാവിന്‍റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രമായ വിൻസെന്‍റ് ഗോമസിന്‍റെ ഫോൺ നന്പറും 2255 ആയിരുന്നു. 2022 ജൂലൈയില്‍ മോഹന്‍ലാല്‍ കൊച്ചി കുണ്ടന്നൂരില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഐഡന്‍റിറ്റി ബില്‍ഡിംഗിലെ രണ്ടുനിലകള്‍ ഒന്നിച്ചു ചേര്‍ത്ത ഡൂപ്ലെക്‌സ് ഫ്ലാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് “എംഎല്‍ 2255′ ലാംബി. 2019ല്‍ പുറത്തിറങ്ങിയ ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍…

Read More

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ – മമ്മൂട്ടി, മികച്ച നടി – ഷംല ഹംസ: വേടനും പുസ്കാരം; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സും

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടന്‍മമ്മൂട്ടി മികച്ച നടിമികച്ച നടി- ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), മികച്ച ചലച്ചിത്ര ലേഖനം: മറയുന്ന നാലുകെട്ടുകള്‍, പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ), വിഷ്വല്‍ എഫക്റ്റ്സ്- അജയന്‍റെ രണ്ടാം മോഷണം, നവാഗത സംവിധായകന്‍- ഫാസില്‍ മുഹമ്മദ് (സംവിധാനം ഫെമിനിച്ചി ഫാത്തിമ), നപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രേമലു, നൃത്തസംവിധാനം-ബൊഗെയ്ന്‍വില്ല (സുമേഷ് സുന്ദര്‍, ജിഷ്ണുദാസ്), ഡബ്ബിംഗ് (പെണ്‍) സയനോര ഫിലിപ്പ് (ബറോസ്), വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ന്‍വില്ല), മേക്കപ്പ്-റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം),കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല), ശബ്ദരൂപകല്‍പന- മഞ്ഞുമ്മല്‍ ബോയ്സ്, ശബ്ദ മിശ്രണം- ഫസല്‍ എ. ബെക്കര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിങ്ക് സൗണ്ട്- അജയന്‍ അടാട്ട് (പണി), കലാസംവിധാനം-അജയന്‍ ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്സ്),…

Read More

‘ഹാല്‍’ സിനിമ ; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം ചോദ്യം ചെയ്ത് ‘ഹാല്‍’ സിനിമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പതിനഞ്ചോളം കട്ടുകള്‍ വേണമെന്ന ബോര്‍ഡ് നിര്‍ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖും നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് വി.ജി. അരുണ്‍ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പം സിനിമ കണ്ടിരുന്നു. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാന്‍ ആര്‍എസ് എസ് നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചിട്ടുണ്ട്.

Read More

എത്ര വലിയ ആൾ ആയാലും കഴിവുറ്റ നടൻ ആയാലും ഒപ്പമുള്ള ആളുകൾ ഇല്ലെങ്കിൽ എവിടെയും എത്താൻ കഴിയില്ല: മോഹൻലാൽ

ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ വിസ്‌മയം ആയിരുന്നു. അതിനാൽ എന്‍റെ മകളുടെ പേര് പോലും വിസ്‌മയ എന്നാണ് ഇട്ടിരിക്കുന്നത് എന്ന് മോഹൻലാൽ. എന്‍റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ വിസ്‌മയം ആയിരുന്നു. ആക്‌സിഡന്‍റൽ ആയിരുന്നു. അവൾ ഒരുപാട് കാര്യങ്ങൾ ഒക്കെ പഠിച്ചതാണ്. ഒരു സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞു. ഒരാൾക്ക് സിനിമയിൽ അഭിനയിക്കണം എന്നത് ചെറിയ കാര്യമല്ല, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ പ്രൊഡക്ഷൻ ഹൗസുണ്ട് എല്ലാ സൗകര്യങ്ങളും ഉണ്ട്. അതിന്‍റെ പിന്നിൽ ആന്‍റണി പെരുമ്പാവൂരുണ്ട്. അദ്ദേഹത്തിന്‍റെ സപ്പോർട്ട് ഉണ്ട്. അതിന്‍റെ പേര് തന്നെ തുടക്കം എന്നാണ്. എനിക്ക് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു സപ്പോർട്ട് ചെയ്യാൻ. വലിയൊരു സംഘത്തിന്‍റെ കൂടെ സഞ്ചരിച്ച ആളായിരുന്നു. എത്ര വലിയ ആൾ ആയാലും കഴിവുറ്റ നടൻ ആയാലും ഒപ്പമുള്ള ആളുകൾ ഇല്ലെങ്കിൽ എവിടെയും എത്താൻ കഴിയില്ല എന്ന് മോഹൻലാൽ.

Read More

ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ ദാമ്പത്യത്തിന് ഒരു വർഷം: കുറിപ്പുമായി ദിവ്യ

ഈ ദിവസത്തെ പ്രത്യേകത എന്താണെന്ന് എല്ലാവർക്കും മനസിലായി കാണും. വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം. പത്തരമാറ്റിലെ മൂർത്തി മുത്തശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ അവരുടെ ദാമ്പത്യത്തിന് ഒരു വർഷം തികയുന്നു. ദിവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രാർഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തിയ എല്ലാവർക്കും ഒത്തിരി നന്ദി. എവിടെ കണ്ടാലും ദിവ്യ അല്ലേ?, ക്രിസ് അല്ലേ?, ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ സ്നേഹത്തിന് എന്ത് പറയണമെന്നും അറിയില്ല. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണം. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങൾ ഞങ്ങളെ കണ്ടത് എന്ന് ദിവ്യ പറഞ്ഞു.

Read More

അതിഭീകര കാമുകൻ തിയറ്ററുകളിലേക്ക്

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന അതിഭീകര കാമുകൻ സിനിമയുടെ രസികൻ ട്രെയിലർ പുറത്തിറങ്ങി. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം ആറു വർഷം കഴിഞ്ഞ് കോളജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയ്‌ലർ. ചിത്രം 14ന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രേമവതി. ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.…

Read More

പലരും ഇവിടെ നിലനിന്നു പോകുന്നത് ഇൻഫ്ലൂവൻസർ മാർക്കറ്റിംഗ് ഉള്ളതുകൊണ്ടാണ്: നിഖില വിമൽ

മലയാള സിനിമയിൽ നടിമാർ നീണ്ടകാലം നിലനിൽക്കാത്തതിന് പിന്നിലെ കാരണത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ആദ്യം വിളിച്ചുകൊണ്ട് വന്ന് അവസരം കൊടുക്കുന്നവർ പിന്നീട് പ്രതിഫലം കൂട്ടി ചോദിച്ചാൽ നടിമാരെ പരിഗണിക്കില്ലെന്ന് ഒരഭിമുഖത്തിൽ നിഖില പറഞ്ഞു. അടുത്തിടെ ഇവിടുത്തെ ഫെയ്മസായ ഒരാൾ എന്നോട് ചോദിച്ചതാണ്, എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തതെന്നും പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്നും. അപ്പോൾ ഞാൻ പറഞ്ഞു… നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും. അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്രഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്രഗിൾ…

Read More

ജൂറി ചെയർമാന്‍റെ അസൗകര്യം: വിജയികളെ അറിയാൻ ഇനിയും കാത്തിരിക്കണം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി

ശനിയാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാകും പ്രഖ്യാപനം. ജൂറി ചെയർമാന്‍റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടിയും ആസിഫ് അലിയുമാണ് നേർക്കുനേർ മത്സരിക്കുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് മത്സരരംഗത്തുള്ളത്. ലെവല്‍ ക്രോസ്, കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയുടെ മത്സരം. മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, വിജയരാഘവൻ, ടൊവീനോ തോമസ് എന്നിവരും നടൻമാർക്കുള്ള നോമിനേഷനിൽ ഉണ്ടായിരുന്നു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്. കനി കുസൃതി, അനശ്വരാ രാജന്‍, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായി മത്സരിക്കാനുണ്ട്. പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്‍സ്പേഴ്സണ്‍ ഇതിലുണ്ട്,…

Read More

പാൻ ഇന്ത്യൻ സിനിമയുമായി ആന്‍റണി വർഗീസ്-കീർത്തി സുരേഷ് ടീം

യുവതാരം ആന്‍റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്‍റർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ.വി. അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിംഗ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്‍റണി വർഗീസ്, കീർത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ താരമായ കീർത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക്…

Read More